കാനഡയിലെ ആദ്യ സൗത്ത് ഏഷ്യന്‍ മന്ത്രി രചന സിംഗ് സത്യപ്രതിജ്ഞ ചെയ്തു

ടൊറോന്റോ (കാനഡ): കാനഡയിലെ ആദ്യ സൗത്ത് ഏഷ്യന്‍ മന്ത്രിയായി രചന സിംഗ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പഞ്ചാബ് യൂണിവേഴ്സിറ്റിയില്‍ നിന്നും സൈക്കോളജിയില്‍ മാസ്റ്റര്‍ ബിരുദം നേടിയ രചന സിംഗ്. ബ്രിട്ടീഷ് കൊളംബിയ എഡുക്കേഷന്‍ ആന്റ് ചൈല്‍ഡ് കെയര്‍ മന്ത്രിയാണ് അധികാരമേറ്റത്. എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്നതാണ് തന്റെ ലക്ഷ്യമെന്ന് അധികാരമേറ്റെടുത്തശേഷം ഡിസംബര്‍ എട്ടിന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മന്ത്രിസഭയുടെ ഭാഗമായി തീര്‍ന്നതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നതായും ഇവര്‍ പറഞ്ഞു. പഞ്ചാബില്‍ നിന്നുള്ള രഘ്ബിര്‍ സിംഗ്, സുലേഖ എന്നിവരുടെ മകളാണ് രചന. മാതാപിതാക്കളും, ഏക സഹോദരി സിര്‍ജാനയും അധ്യാപകരാണെന്നും ഇവര്‍ കൂട്ടിചേര്‍ത്തു. 2001 ല്‍ ഭര്‍ത്താവിനേയും, രണ്ടരവയസുള്ള മകനോടൊപ്പമാണ് രചന കാനഡയിലേക്ക് കുടിയേറിയത് വാന്‍കൂവര്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസിലാണ് ആദ്യമായി ജോലിയില്‍ പ്രവേശിച്ചത്. 2017ലാണ് ഇവര്‍ ആദ്യമായി മത്സരിച്ചത് 2020ല്‍ സറെ ട്രീന്‍ ടെംമ്പേഴ്സില്‍ നിന്നും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഡ്രഗ് ആന്റ്…

മന്ത്ര കലാ സന്ധ്യയും ട്രൈസ്റ്റേറ്റ് കിക്ക്‌ ഓഫും ഡിസംബർ 10നു ന്യൂയോർക്കിൽ

അമേരിക്കയിലെ മലയാളി ഹൈന്ദവ സംഘടനാ രംഗത്ത് നവീന നയപരിപാടികൾ പ്രഖ്യാപിക്കുകയും , കുറഞ്ഞ സമയത്തിനുള്ളിൽ അത് നടപ്പിലാക്കി അതി വേഗം ജനപ്രിയ മായി മുന്നേറുന്ന മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് (മന്ത്ര)യുടെ കൺവെൻഷൻ കിക്ക്‌ ഓഫ് ഡിസംബർ 10 നു ന്യൂയോർക്കിൽ നടക്കും . മന്ത്രയുടെ പ്രസിഡന്റും സെക്രെട്ടറിയും ട്രസ്റ്റീ ബോർഡ് ചെയറും ഉൾപ്പടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇരുനൂറോളം പ്രതിനിധികൾ പങ്കെടുക്കുന്ന പരിപാടി ഒരു മിനി കൺവെൻഷൻ ആയി മാറും എന്ന് റീജിയണൽ വൈസ് പ്രസിഡന്റ്മാരായ ഉണ്ണി തൊയക്കാട്ട്(കണക്ടിക്കട് ) ,ദീപ്തി നായർ (ന്യൂ ജേഴ്സി ),ക്രിസ് തോപ്പിൽ (ന്യൂ യോർക്ക് ) എന്നിവർ അറിയിച്ചു .വരും മാസങ്ങളിൽ അമേരിക്കയിലെ വിവിധ നഗരങ്ങളിൽ കിക്ക്‌ ഓഫ് ഉൾപ്പടെ വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ മന്ത്ര ലക്ഷ്യമിടുന്നു .2023 ജൂലൈ 1 മുതൽ 4 വരെ…

എട്ട് മാസത്തിനുള്ളിൽ കേരളത്തിൽ ഒരു ലക്ഷം പുതിയ സംരംഭങ്ങൾ ആരംഭിച്ചു: വ്യവസായ മന്ത്രി പി രാജീവ്

തിരുവനന്തപുരം: 2,20,500 പേർക്ക് തൊഴിൽ നൽകുന്ന ഒരു ലക്ഷത്തിലധികം സംരംഭങ്ങൾ കഴിഞ്ഞ എട്ട് മാസത്തിനിടെ കേരളത്തിൽ ആരംഭിച്ചതായും ഇത് സംസ്ഥാനത്തേക്ക് 6,282 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവന്നതായും വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ഇയർ ഓഫ് എന്റർപ്രൈസസ് പദ്ധതിയുടെ നേട്ടങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവെ, 1,01,353 പുതിയ സംരംഭങ്ങൾ സ്ഥാപിക്കുന്നതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും ഇതിൽ പതിനായിരത്തിലധികം എണ്ണം മലപ്പുറം, എറണാകുളം ജില്ലകളിലും മറ്റും ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. കൊല്ലം, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ 9,000-ത്തിലധികം. വ്യാവസായികമായി പിന്നാക്കം നിൽക്കുന്ന വയനാട്, ഇടുക്കി, കാസർകോട് ജില്ലകളിലായി 18,000-ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. വനിതാ സംരംഭകർ കാർഷിക, ഭക്ഷ്യ സംസ്‌കരണ മേഖലയിൽ 17,958 പുതിയ സംരംഭങ്ങൾ ആരംഭിച്ചപ്പോൾ വസ്ത്രം, ടെക്‌സ്‌റ്റൈൽ മേഖലകളിൽ 11,672 സംരംഭങ്ങൾ ആരംഭിച്ചതായി മന്ത്രി പറഞ്ഞു. ഇലക്ട്രിക്കൽ, ഇലക്‌ട്രോണിക്‌സ്, സേവനങ്ങൾ, വ്യാപാരം, ബയോടെക്‌നോളജി,…

ഹിമാചലിൽ കോൺഗ്രസ് കുതിപ്പ്; കടുത്ത പോരാട്ടമുള്ള മണ്ഡലങ്ങളിൽ തിളക്കമാര്‍ന്ന നേരിയ ഭൂരിപക്ഷം

ഹിമാചൽ പ്രദേശിലെ വോട്ടര്‍മാര്‍ പതിവ് തെറ്റിച്ചില്ല. 1985 മുതൽ ഒരു പാർട്ടിക്കും ഭരണത്തുടര്‍ച്ച നൽകിയിട്ടില്ലാത്ത സംസ്ഥാനം ഇത്തവണയും അത് തന്നെയാണ് പിന്തുടര്‍ന്നത്. 40 സീറ്റുകളുടെ ആധിപത്യത്തോടെയാണ് കോൺഗ്രസ് ബിജെപിയിൽ നിന്ന് അധികാരം പിടിച്ചെടുത്തത്. ബി.ജെ.പി.യുടെ ശക്തികേന്ദ്രമായ മണ്ഡലം പിടിച്ചെടുക്കുകയും നേരിയ ഭൂരിപക്ഷത്തിൽ സീറ്റ് നിലനിർത്തുകയും ചെയ്‌ത ഹിമാചലിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കോൺഗ്രസ് മാറി. നേരിയ ഭൂരിപക്ഷത്തിലെങ്കിലും കടുത്ത പോരാട്ടം നടന്ന മൂന്ന് മണ്ഡലങ്ങളിലെ വിജയം പാർട്ടിക്ക് ആത്മവിശ്വാസം നൽകും. ബിജെപിയിൽ നിന്ന് കോൺഗ്രസ് പിടിച്ചെടുത്ത മണ്ഡലമാണ് ഭോരഞ്ച് മണ്ഡലം. ബിജെപിയില്‍ നിന്നും കോണ്‍ഗ്രസ് പിടിച്ചെടുത്ത സീറ്റാണ് ഭോരഞ്ജ് നിയോജക മണ്ഡലം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുരേഷ്‌കുമാര്‍ ബിജെപിയുടെ ഡോ.അനില്‍ ധിമാനെ പരാജയപ്പെടുത്തിയാണ് മണ്ഡലം പിടിച്ചെടുത്തത്. സുരേഷ് കുമാറിന് ആകെ 24,779 വോട്ടുകള്‍ ലഭിച്ചപ്പോള്‍ അനില്‍ ധിമാന് നേടാനായത് 24,719 വോട്ടുകളാണ്. വെറും 60 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിനാണ്…

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്: മുൻ മാനേജർക്കെതിരെ ലുക്കൗട്ട് നോട്ടീസ്

കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി മുൻ സീനിയർ മാനേജർ എംപി റിജിലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ബാങ്കിന്റെ കോഴിക്കോട് ലിങ്ക് റോഡ് ശാഖയിലെ മുൻ സീനിയർ മാനേജരാണ് റിജിൽ. കോഴിക്കോട് കോർപ്പറേഷന്റെ പേരിലുള്ള വിവിധ അക്കൗണ്ടുകളിലായി 12.6 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഇതിൽ രണ്ടരക്കോടി രൂപ ബാങ്ക് കോർപ്പറേഷന് തിരികെ നല്‍കി. ബാങ്കില്‍ നടത്തിയ പരിശോധനയില്‍ ആകെ 21.29 കോടി രൂപയുടെ തിരിമറി നടത്തിയതായും കണ്ടെത്തിയിരുന്നു. അതിനിടെ, സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതോടെ ഒളിവില്‍പോയ റിജിലിനായി പോലീസ് ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. രാജ്യം വിട്ടുപോകാതിരിക്കാന്‍ വിമാനത്താവളങ്ങളിലാണ് സര്‍ക്കുലര്‍ നല്‍കിയത്.

നിയ ആയിഷയെ ആദരിച്ചു

മണ്ണാർക്കാട്: മണ്ണാർക്കാട് ഉപജില്ല പ്രവൃത്തി പരിചയ മേളയിൽ മികച്ച രീതിയിൽ ചിത്രരചന നടത്തിയിട്ടും പതിനാറാം സ്ഥാനവും ബി ഗ്രേഡും മാത്രം ലഭ്യമായി വലിയ അനീതിക്ക് വിധേയയായ മണ്ണാർക്കാട് സ്വദേശിനി നിയ ആയിഷയെ വെൽഫെയർ പാർട്ടി, ഫ്രറ്റേണിറ്റി മൂവ്മെന്റ് മണ്ഡലം കമ്മിറ്റികൾ ചേർന്ന് ആദരിച്ചു. ഫ്രറ്റേണിറ്റി ജില്ലാ കാമ്പസ് സെക്രട്ടറിയേറ്റംഗം ഫർഹ, നിയക്ക് ഉപഹാരം നൽകി. വെൽഫെയർ പാർട്ടി മണ്ണാർക്കാട് മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് കുന്തിപ്പുഴ, മണ്ഡലം കമ്മിറ്റിയംഗം പാലൂർ മുഹമ്മദലി, ഫ്രറ്റേണിറ്റി പ്രവർത്തകൻ നിയാസ്, നിയയുടെ ബന്ധുക്കൾ എന്നിവർ സംബന്ധിച്ചു. തന്റെ സ്കൂളായ പള്ളിക്കുറുപ്പ് ശബരി എച്ച്.എസ്.എസിൽ ഉപജില്ലാ കലോത്സവം നടക്കവേ അദ്ധ്യാപകരുടെ സഹായത്തോടെ ചിത്രപ്രദർശനം നടത്തിയാണ് നിയ തന്നോടുള്ള നീതി നിഷേധത്തിനെതിരെ പ്രതിഷേധിച്ചത്.

പിപിഇ കിറ്റ് അഴിമതിയില്‍ കെ.കെ. ശൈലജ ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം തുടരാം: ഹൈക്കോടതി

തിരുവനന്തപുരം: കൊവിഡ് 19 കാലത്ത് പിപിഇ കിറ്റുകൾ വാങ്ങിയതിൽ അഴിമതി നടത്തിയെന്ന പരാതിയിൽ മുൻ ആരോഗ്യമന്ത്രി കെകെ ശൈലജ ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. ലോകായുക്ത നൽകിയ നോട്ടീസിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി കോടതി തള്ളിക്കൊണ്ടാണ് പുതിയ ഉത്തരവ്. ലോകായുക്ത നോട്ടീസിന് ശൈലജ അടക്കമുള്ളവര്‍ 11 ദിവസത്തിനകം മറുപടി നല്‍കണമെന്നും ഹൈക്കോടതി നിർദ്ദേശം നൽകി. മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ, മുന്‍ ആരോഗ്യ സെക്രട്ടറി രാജന്‍.എന്‍.ഖോബ്രഗഡെ, മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എംഡിയായിരുന്ന ബാലമുരളി എന്നിവര്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ്.എസ്.നായരാണ് ലോകായുക്തയെ സമീപിച്ചത്. 500 രൂപ വിലയുള്ള പിപിഇ കിറ്റുകള്‍ വാങ്ങിയത് മൂന്നിരട്ടി വിലയ്ക്കാണെന്നാണ് പരാതി.

മൈക്രോ മൈനോരിറ്റിക്ക് ഭരണഘടനാ നിര്‍വ്വചനമുണ്ടാകണം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

കൊച്ചി: ഇന്ത്യയിലെ ആറു മതന്യൂനപക്ഷ വിഭാഗങ്ങളില്‍ അഞ്ചുവിഭാഗങ്ങളിലും 2.5 ശതമാനത്തില്‍ താഴെ വീതം ജനസംഖ്യമാത്രമാണുള്ളതെന്നും അതിനാല്‍ ഇവരെ മൈക്രോ മൈനോരിറ്റി വിഭാഗമായി പരിഗണിക്കാന്‍ മൈക്രോ മൈനോരിറ്റി നിര്‍വചനവും ഇതിനായി ഭരണഘടനാ ഭേദഗതിയുമുണ്ടാകണമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. കൊച്ചി പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററില്‍ ചേര്‍ന്ന സിബിസിഐ ലെയ്റ്റി കൗണ്‍സിലില്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സീറോ മലങ്കര സഭ ലെയ്റ്റി കമ്മീഷന്‍ ചെയര്‍മാനും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ അംഗവുമായ ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, കേരള റീജിയണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ ലെയ്റ്റി കമ്മീഷന്‍ ചെയര്‍മാനും കെസിബിസി സെക്രട്ടറി ജനറലുമായ ബിഷപ് മോസ്റ്റ് റവ.അലക്‌സ് വടക്കുംതല എന്നിവര്‍ സംസാരിച്ചു. സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ദേശീയ പ്രവര്‍ത്തന പരിപാടികള്‍ വിശദീകരിച്ചു. ഭാരത കത്തോലിക്കാസഭയിലെ…

UK Equality & Human Rights Commission refuses to help Hindus on Parliament opening-prayer issue

The Equality and Human Rights Commission (EHRC) seems to think that the United Kingdom (UK) Parliament’s denial of Hindu opening-prayer request is outside its current areas of work. Responding to distinguished Hindu statesman Rajan Zed, who had raised this issue, “Correspondence Team” of EHRC wrote: “we cannot help with the issue you have raised as it falls outside the areas of work we are currently focusing on”. Despite boasting of “Promoting and upholding equality and human rights ideals and laws” and self-proclaiming “Our job is to help make Britain fairer”,…

മെയിൻപുരി ഉപതെരഞ്ഞെടുപ്പ്: ചരിത്രപരമായ വിജയത്തിന് ജനങ്ങൾക്ക് നന്ദി പറഞ്ഞ് അഖിലേഷ് യാദവ്

മെയിൻപുരി: എസ്പി സ്ഥാപകനും പിതാവുമായ മുലായം സിംഗ് യാദവിനുള്ള യഥാർത്ഥ ആദരവാണ് മെയിൻപുരി ഉപതെരഞ്ഞെടുപ്പിലെ തന്റെ പാർട്ടിയുടെ ചരിത്ര വിജയമെന്ന് സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് വിശേഷിപ്പിച്ചു. ഫലം പ്രഖ്യാപിച്ചതിന് ശേഷം മാധ്യമ പ്രവർത്തകരോട് സംവദിച്ച എസ്പി അദ്ധ്യക്ഷൻ, “ബഹുമാനപ്പെട്ട അമ്മാവൻ ശിവ്പാൽ സിംഗ് യാദവും അദ്ദേഹത്തിന്റെ പാർട്ടിയും (പിഎസ്പിഎൽ) എസ്പിയുമായി ലയിച്ചെന്നും, ഇപ്പോൾ എല്ലാവരും ഒരു കൊടിക്കീഴിൽ ഒരുമിച്ച് പ്രവർത്തിക്കുമെന്നും” പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞു. അനന്തരവൻ അഖിലേഷ് യാദവുമായുള്ള ബന്ധം വഷളായതിനെ തുടർന്ന് സ്വന്തം പാർട്ടി രൂപീകരിച്ച ശിവപാൽ യാദവ്, ഡിംപിൾ യാദവിന് അനുകൂലമായി ഉപതെരഞ്ഞെടുപ്പിൽ ശക്തമായി പ്രചാരണം നടത്തിയിരുന്നു. ശിവ്‌പാൽ യാദവിന്റെ നിയമസഭാ സീറ്റായ ജസ്വന്ത്‌നഗർ മെയിൻപുരി ലോക്‌സഭാ സീറ്റിന്റെ ഭാഗമാണ്. അഖിലേഷിന്റെ ഭാര്യ ഡിംപിൾ യാദവ് മെയിൻപുരി ലോക്‌സഭാ മണ്ഡലത്തിൽ തന്റെ എതിരാളിയായ ബി.ജെ.പി സ്ഥാനാർത്ഥി രഘുരാജ് സിംഗ് ഷാക്യയെ 2,88,461…