ടെക്സസ് സ്കൂളിൽ വെടിയേറ്റ് മരിച്ച 19 കുട്ടികൾക്ക് സാക്രമെന്റോ മിഷൻ ലീഗ് ആദരാഞ്ജലി അർപ്പിച്ചു

സാക്രമെന്റോ (കാലിഫോർണിയ): ടെക്സസിലെ യുവാൽഡിയയിലെ പ്രൈമറി സ്കൂളിൽ വെടിയേറ്റ് മരിച്ച 19 കുട്ടികൾക്ക് സാക്രമെന്റോ സെന്റ് ജോൺ പോൾ സെക്കൻഡ് ക്‌നാനായ കത്തോലിക്കാ മിഷനിലെ ചെറുപുഷ്‌പ മിഷൻ ലീഗ് ആദരാഞ്ജലികൾ അർപ്പിച്ചു. മിഷൻ ലീഗ് യുണിറ്റ് ഭാരവാഹികളായ ഗബ്രിയേൽ മരങ്ങാട്ടിൽ, ഫ്ലേവിയ ബിനോയ്, സേറ പുത്തൻപുരയിൽ, ഡാനിയേൽ പറാത്തത് എന്നിവരുടെ നേതൃത്വത്തിൽ മെഴിത്തിരികൾ തെളിച്ചു പ്രത്യേക പ്രാത്ഥനകളും ജപമാലയും അർപ്പിച്ചു. മിഷൻ ലീഗ് യൂണിറ്റ് ഡയറക്ടർ ഫാ. റെജി തണ്ടാരശ്ശേരി, വൈസ് ഡയറക്ടർ റ്റുറ്റു ചെരുവിൽ, ഓർഗനൈസർ ആലിസ് ചാമക്കയിൽ, ഡി.ആർ.ഇ പ്രിൻസ് കണ്ണോത്തറ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഭാര്യയേയും ഒരു വയസ്സുള്ള മകളെയും വെടിവച്ചു കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

റിവര്‍ഡെയ്ല്‍ (ജോര്‍ജിയ) :  ഭാര്യയെയും ഒരു വയസ്സുള്ള മകളേയും വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ജൂണ്‍ 11 ശനിയാഴ്ച ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ വച്ചാണു ഭാര്യയെ ആദ്യം വെടിവച്ചു കൊലപ്പെടുത്തിയത്.  പിന്നീട് അവിടെയുണ്ടായിരുന്ന ഭാര്യാ മാതാവിനേയും വെടിവച്ചു. ഇവര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ഈ സംഭവത്തിനുശേഷം ഒരു വയസുള്ള മകളെ തട്ടിയെടുത്ത്  ഭര്‍ത്താവ്(ഡാരിയന്‍ ബെനറ്റ്, 38)  അവിടെ നിന്നു രക്ഷപ്പെട്ടു. തുടര്‍ന്ന് പൊലിസ് ആംബര്‍ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ച രാവിലെ  ഇയാള്‍ പൊലീസില്‍ വിളിച്ച. മകളെ വെടിവച്ചു കൊല്ലുവാന്‍ പോകുകയാണെന്ന് അറിയിച്ചു. റിവര്‍ഡെയ്ല്‍ റോഡിനു സമീപമുള്ള ഒരു പള്ളിക്കു സമീപം നിന്നായിരുന്നു ഡാരിയന്‍ പൊലീസിനെ വിളിച്ചത്. സംഭവ സ്ഥലത്തു പൊലീസ് എത്തിച്ചേരുന്നതിനു മുന്‍പ് ഒരു വയസ്സുള്ള  കുട്ടിക്കു നേരെ നിറയൊഴിച്ചിരുന്നു. തുടര്‍ന്ന് തോക്ക് ഉപയോഗിച്ച്  സ്വയം ആത്മഹത്യ ചെയ്യുകയും ചെയ്തു. സംഭവം നടന്ന ശനിയാഴ്ച വീട്ടില്‍…

ഫോമയുടെ സ്ത്രീ പക്ഷ നിലപാടുകളും മത്സരാർത്ഥികളും: ലളിത രാമമൂർത്തി

ഫോമയുടെ മയൂഖം 2022 സൗന്ദര്യ മത്സരത്തിന്റെ ഒന്നര വർഷക്കാലം നീണ്ട് നിന്ന വിവിധ ഘട്ടങ്ങൾ കടന്ന് വിജയത്തിലെത്തി കിരീടം ചൂടുവാനുള്ള അവസരം ലഭിച്ച വനിതയെന്നുള്ള നിലയിൽ , സ്ത്രീകളോട് ഫോമാ പുലർത്തി പോരുന്ന ബഹുമാനവും, ഫോമയുടെ വനിതാ ഫോറം പ്രവർത്തകർക്ക് ഫോമ നൽകുന്ന പരിഗണനയും കണ്ട് ഏറെ സന്തോഷിച്ചിരുന്നു. എന്നാൽ നിർഭാഗ്യകരമെന്ന് പറയട്ടെ, ഫോമയുടെ റ്റാമ്പായിൽ വെച്ച് നടന്ന സമ്മേളനവേദിയിൽ ചില സ്ഥാനാർത്ഥി മോഹികളുടെയും, സ്വാർത്ഥ താല്പര്യക്കാരുടെയും, പെരുമാറ്റം എന്നെ വല്ലാതെ വേദനിപ്പിച്ചു. ഫോമയുടെ സമ്മേളനത്തെ മൊത്തം ഹൈജാക്ക് ചെയ്യുന്ന മോശം പ്രവണതയെ തടയാൻ ആർക്കും കഴിഞ്ഞില്ല എന്നത് സങ്കടകരമായി തോന്നി. ഫോമാ നിലകൊള്ളുന്ന മൂല്യങ്ങൾക്കും ആശയങ്ങൾക്കും കടകവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ചിലരെങ്കിലും ആ സമ്മേളനത്തെയും മയൂഖം പരിപാടിയെയും തകർക്കാൻ ശ്രമിച്ചുവെന്നത് വേദനാജനകമാണ്. അതും ഒരു പ്രസിഡന്റ് സ്ഥാനാർത്ഥിയുടെ നേതൃത്വത്തിൽ. അദ്ദേഹത്തിന്റെ മുന്നണിയിൽ നിന്ന് മത്സരിക്കുന്നവർ തന്നെയാണ്…

ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ഉപരോധിച്ചു

കോഴിക്കോട്: ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ സെക്രട്ടറി അഫ്രീൻ ഫാത്തിമയുടെ വീട് തകർത്ത ഉത്തർപ്രദേശ് സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചു ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് റയിൽവേ സ്റ്റേഷൻ ഉപരോധിചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ ഉപരോധം ഉദ്ഘാടനം ചെയ്തു. പ്രവാചക നിന്ദക്കെതിരെ രാജ്യ വ്യാപകമായി പ്രതിഷേധങ്ങൾ ഉയരുകയാണ്. ഇതിനെ ബുൾഡൊസർ രാഷ്ട്രീയം കൊണ്ട് നേരിടാനാണ് സംഘപരിവാർ ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് അഫ്രീൻ ഫാത്തിമയുടെ കുടുംബത്തിനു നേരെ ഉണ്ടായിട്ടുള്ള അതിക്രമം.. ഇതിനെതിരെ തെരുവിൽ പ്രക്ഷോഭം തീർക്കാൻ ആണ് ഫ്രറ്റേണിറ്റി മൂവ്മെന്റ് തീരുമാനിച്ചിട്ടുള്ളത് എന്ന് അദ്ദേഹം പറഞ്ഞു. ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ മുനീബ് എലങ്കമൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ദേശീയ സെക്രട്ടറി വസീം ആർ. എസ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ലത്തീഫ് പി. എച്…

ഉക്രെയിന്‍ വിട്ട ഇന്ത്യൻ വിദ്യാർത്ഥികളെ റഷ്യൻ സർവകലാശാലകൾ സ്വീകരിക്കും: നയതന്ത്രജ്ഞൻ

തിരുവനന്തപുരം: റഷ്യ-ഉക്രെയ്ൻ സംഘർഷത്തെ തുടർന്ന് പാതിവഴിയിൽ പഠനം ഉപേക്ഷിക്കേണ്ടി വന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അവരുടെ മുൻ അദ്ദ്യയന വർഷം നഷ്ടപ്പെടാതെ റഷ്യൻ സർവകലാശാലകളിൽ പ്രവേശനം നൽകുമെന്ന് ന്യൂഡൽഹിയിലെ റഷ്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ റോമൻ ബാബുഷ്കിൻ പറഞ്ഞു. വിദ്യാർത്ഥികൾക്ക് റഷ്യൻ സർവ്വകലാശാലകളിൽ പ്രവേശനം നൽകുമെന്നും, അവിടെ അവർക്ക് അവരുടെ മുൻവർഷങ്ങളിലെ പഠനം നഷ്‌ടപ്പെടാതെ അവർ നിർത്തിയ കോഴ്‌സുകളിൽ തുടരാമെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം ഫെബ്രുവരിയിൽ റഷ്യ ഉക്രെയ്ൻ ആക്രമിച്ചതിനെത്തുടർന്ന് അവിടെ നിന്ന് പലായനം ചെയ്ത 20,000-ത്തിലധികം വിദ്യാർത്ഥികളുടെ ഗതിയെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് പ്രസ്താവന. വിദ്യാർത്ഥികൾ സ്‌കോളർഷിപ്പ് ലഭ്യമായിരിക്കുന്ന സാഹചര്യത്തിൽ റഷ്യൻ സർവ്വകലാശാലകളിലും അത് സ്വീകരിക്കാൻ സാധ്യതയുണ്ടെന്ന് റഷ്യൻ ഫെഡറേഷന്റെ ഓണററി കോൺസലും തിരുവനന്തപുരത്തെ റഷ്യൻ ഹൗസ് ഡയറക്ടറുമായ രതീഷ് സി നായർ പറഞ്ഞു. എന്നാല്‍, ഉക്രെയ്നിൽ അടച്ചിരുന്ന ഫീസ് റഷ്യയിൽ…

കെ‌എസ്‌ആര്‍‌ടി‌സി പ്രതിസന്ധി: സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് നല്‍കാനുള്ള 145.17 കോടി അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പളം നൽകാൻ 30 കോടി അനുവദിച്ചതിന് പിന്നാലെ കെഎസ്ആർടിസിക്ക് ധനവകുപ്പ് വീണ്ടും ധനസഹായം അനുവദിച്ചു. റിട്ടയര്‍ ചെയ്ത ജീവനക്കാരുടെ പെൻഷൻ നല്‍കിയ വകയില്‍ സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിന് തിരികെ നല്‍കേണ്ട 145.17 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. അതേസമയം, കെഎസ്ആർടിസി ഇന്നു മുതല്‍ എല്ലാ ഞായറാഴ്‌ചകളിലും അവധി ദിനങ്ങളിലും അധിക സർവീസുകൾ നടത്തും. ദേശീയപാതകളിലും എംസി റോഡിലുമാണ് അധിക സർവീസ് നടത്തുക. ആ‌ൾത്തിരക്ക് അനുസരിച്ച് 20 ശതമാനം വരെ അധിക സർവീസുകൾ നടത്താനാണ് തീരുമാനം. എന്നാൽ, ശമ്പളവിതരണ പ്രതിസന്ധിയെ തുടർന്ന് മാനേജ്മെന്‍റിനെതിരെ സമരം ശക്തമാക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. നാളെ മുതൽ ടിഡിഎഫിന്‍റെ അനിശ്ചിതകാല രാപ്പകൽ സമരം റിലേ നിരാഹര സമരമായി മാറും.

കന്യാസ്ത്രീ പീഡനക്കേസ്: കുറ്റവിമുക്തനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ചുമതലകളില്‍ പ്രവേശിക്കാമെന്ന് കോടതി

തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ കോടതി കുറ്റവിമുക്തനാക്കിയ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് രൂപതയിലേക്ക് മടങ്ങി ചുമതലകളില്‍ പ്രവേശിക്കാന്‍ അനുമതി. അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയ കോട്ടയം അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവ് വത്തിക്കാൻ അംഗീകരിച്ചതായി രൂപതാ വൃത്തങ്ങൾ അറിയിച്ചു. 2018 സെപ്റ്റംബറിൽ, കേസുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്തതിന് ശേഷം ഫ്രാൻസിസ് മാർപാപ്പ ഫ്രാങ്കോ മുളയ്ക്കലിനെ രൂപതയുടെ ചുമതലകളിൽ നിന്ന് താൽക്കാലികമായി നീക്കിയിരുന്നു. കോടതി വിധി അംഗീകരിച്ച് വത്തിക്കാന്‍: ശനിയാഴ്‌ച ജലന്ധർ രൂപത സന്ദർശിച്ച ഇന്ത്യയിലെയും നേപ്പാളിലെയും അപ്പസ്‌തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ലിയോപോൾഡോ ഗിരെല്ലിയാണ് ഇക്കാര്യം അറിയിച്ചത്. ഫ്രാങ്കോ കുറ്റവിമുക്തനാക്കിയ കോടതിയുടെ തീരുമാനം വത്തിക്കാൻ അംഗീകരിച്ചതായി ആർച്ച് ബിഷപ്പ് ലിയോപോൾഡോ ഗിരെല്ലി ഉത്തരേന്ത്യൻ രൂപതയിലെ വൈദികരെ അറിയിച്ചതായാണ് വിവരം. കുറ്റവിമുക്തനാക്കി നാല് മാസങ്ങള്‍ക്ക് ശേഷമാണ് കോടതി ഉത്തരവ് വത്തിക്കാന്‍ അംഗീകരിക്കുന്നത്. കുറുവിലങ്ങാട് മിഷനറീസ് ഓഫ് ജീസസ് ആശ്രമത്തിൽ…

മലപ്പുറത്ത് ഫ്രറ്റേണിറ്റിയുടെ സമരത്തിന് നേരെ പോലീസിന്റെ അതിക്രമം

മലപ്പുറം: യു.പി യിൽ പ്രവാചക നിന്ദക്കെതിരെ പ്രതികരിച്ചതിന് ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി അഫ്രീൻ ഫാത്തിമയുടെ വീട് യോഗി പോലീസ് തകർത്തിൽ പ്രതിഷേധിച്ച് ബുൾഡോസർ രാജിലൂടെ ജനാധിപത്യ ശബ്ദങ്ങളെ അടിച്ചമർത്താൻ അനുവദിക്കില്ല എന്ന മുദ്രവാക്യം ഉയർത്തി ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ദേശീയ പാത ഉപരോധത്തിന് നേരെ പോലീസിന്റെ അതിക്രമം. പോലീസ് ലാത്തിച്ചാർജിൽ ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി ആയിഷ റെന്ന, മലപ്പുറം ജില്ലാ പ്രസിഡന്റ് ജസീം സുൽത്താൻ, വൈസ് പ്രസിഡന്റ് ഹാദി ഹസൻ, മാഹിർ എന്നിവർക്ക് പരിക്ക് പറ്റി. ഇവരെ മലപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് പുറമേ ഫ്രറ്റേണിറ്റി നേതാക്കളായ ബാസിത് താനൂർ,മിസ്അബ് കോട്ടക്കൽ, റബീഹ്, മുഅ്മിൻ,ശുഹൈബ്, ഹസനുൽ ബന്ന, അബ്ദുൽ സലാം,സഹൽ ഉമ്മത്തൂർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഫ്രറ്റേണിറ്റിയുടെ സമരത്തിന് നേരെയുള്ള പോലീസ് നരനായാട്ടിലും 12 നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ച് ജില്ലയുടെ…

മലപ്പുറത്തും കോഴിക്കോടും മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം; പൊതുജനങ്ങളെ ദുരിതത്തിലാക്കി ആയിരക്കണക്കിന് പോലീസുകാരും സുരക്ഷാ ഉദ്യോഗസ്ഥരും

കോഴിക്കോട്: പൊതുജനങ്ങളെ ദുരിതത്തിലാക്കി മുഖ്യമന്ത്രിയുടെ സന്ദര്‍ശനം മലപ്പുറത്തും കോഴിക്കോടും വന്‍ പ്രതിഷേധത്തിന് വഴിയൊരുക്കി. ആയിരക്കണക്കിന് പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ടായിട്ടും ഈ രണ്ടു സ്ഥലങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധം ശക്തമായി. മലപ്പുറത്തും കോഴിക്കോടും അഞ്ച് പരിപാടികളാണ് മുഖ്യമന്ത്രിക്ക് ഇന്ന് ഉണ്ടായിരുന്നത്. കനത്ത സുരക്ഷ ഒരുക്കിയിട്ടും അഞ്ചിടത്തും മുഖ്യമന്ത്രിക്ക് ശക്തമായ പ്രതിഷേധമാണ് നേരിടേണ്ടി വന്നത്. ജനത്തെ വലച്ച് സുരക്ഷാ സന്നാഹം: ഇന്നലെകളിൽ നിന്ന് വ്യത്യസ്തമായി അസാധാരണ സുരക്ഷാ ക്രമീകരണങ്ങളാണ് ഇന്ന് മുഖ്യമന്ത്രിക്ക് ഒരുക്കിയിരിക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ആയിരത്തോളം പോലീസുകാരും സുരക്ഷാ ഉദ്യോഗസ്ഥരുമാണ് മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കിയത്. ഇത് പൊതുജനങ്ങളെയും ഏറെ വലച്ചു. തൃശൂരിൽ നിന്ന് രാവിലെ മലപ്പുറത്ത് എത്തിയ മുഖ്യമന്ത്രിക്ക് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനുമായി കുറ്റിപ്പുറം കെടിഡിസി ഹോട്ടലിലായിരുന്നു സജ്ജീകരണം ഒരുക്കിയത്. പ്രതിഷേധം ഭയന്ന് അതിന് സമീപത്തെ ഹോട്ടലുകൾ പോലും അടപ്പിച്ചു. സുരക്ഷയുടെ ഭാഗമായി കുറ്റിപ്പുറം-പൊന്നാനി…

മഴവെള്ളം സംഭരിക്കാനുള്ള സാധ്യതകൾ ആരാഞ്ഞ് കെജ്രിവാളും സംഘവും ആരവല്ലി വനമേഖല സന്ദർശിച്ചു

ന്യൂഡൽഹി: ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ.സക്‌സേന, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവർ ഞായറാഴ്ച ആരവല്ലി വനമേഖലയിലെ ഭാട്ടി മൈനുകളുടെ ഉപേക്ഷിക്കപ്പെട്ട കുഴികൾ സന്ദർശിച്ച് മഴവെള്ളം സംഭരിക്കാനുള്ള സാധ്യതകൾ ആരാഞ്ഞു. മഴ, വെള്ളപ്പൊക്കം, കൊടുങ്കാറ്റ് എന്നിവയില്‍ നിന്ന് വെള്ളം ശേഖരിക്കാനും പ്രദേശത്തെ ലോകോത്തര ഇക്കോ ടൂറിസം കേന്ദ്രമാക്കി ഉയർത്തുന്നതിനുമുള്ള വലിയ കുഴികൾ ജലസംഭരണികളാക്കി വികസിപ്പിക്കുന്നതിനുള്ള മാസ്റ്റർ പ്ലാൻ 30 ദിവസത്തിനകം തയ്യാറാക്കാൻ എൽ ജി സക്‌സേനയും കെജ്‌രിവാളും സിസോദിയയും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. 800 മില്യൺ ഗ്യാലണിലധികം ജലം സംഭരിക്കാനുള്ള ശേഷിയുള്ള നാല് വലുതും 10 ചെറുതും ആയ 14 കുഴികൾ നഗരത്തിലെ ഭൂഗർഭജലം ശേഖരിക്കാന്‍ സഹായിക്കുന്ന റിസർവോയറുകളാക്കി വികസിപ്പിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് സക്‌സേനയും കെജ്‌രിവാളും സിസോദിയയും ധാരണയിലെത്തി. അതനുസരിച്ച്, അസോല-ഭാട്ടി മൈൻസ് ഏരിയയുടെ പുനരുജ്ജീവനത്തിനും പുനർവികസനത്തിനുമായി ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കാന്‍ തീരുമാനിച്ചു.…