ബഹ്‌റൈൻ പ്രധാനമന്ത്രി ബാപ്‌സ് പ്രതിനിധി സംഘത്തെ കണ്ടു; ഹിന്ദു ക്ഷേത്ര നിർമ്മാണം ചർച്ച ചെയ്തു

മനാമ : ബഹ്‌റൈനിൽ ബിഎപിഎസ് സ്വാമിനാരായണൻ ഹിന്ദു ക്ഷേത്രം നിർമിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ബുധനാഴ്ച സ്വാമി ബ്രഹ്മവിഹാരിദാസിനെയും ബിഎപിഎസ് സ്വാമിനാരായണ സൻസ്തയുടെ പ്രതിനിധി സംഘത്തെയും കണ്ടു. ഫെബ്രുവരി 1 ന് ബഹ്‌റൈൻ നേതൃത്വം സമ്മാനിച്ച ഭൂമിയിലാണ് ഇത് നിർമ്മിക്കുന്നത്. ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ പങ്കെടുത്ത യോഗത്തിൽ, അന്താരാഷ്ട്ര കോ-ഓർഡിനേറ്ററും ബാപ്‌സ് മിഡിൽ ഈസ്റ്റ് മേധാവിയുമായ സ്വാമി ബ്രഹ്മവിഹാരിദാസിന്റെ നേതൃത്വത്തിൽ സ്വാമി അക്ഷരതിത്ദാസും, BAPS ബഹ്‌റൈൻ പ്രസിഡന്റ് ഡോ. പ്രഫുൽ വൈദ്യയും ഉണ്ടായിരുന്നു. കൂടിക്കാഴ്ചയിൽ, ചരിത്ര നിമിഷത്തെ സ്വാഗതം ചെയ്തുകൊണ്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കിരീടാവകാശിക്ക് അയച്ച സന്ദേശം ബ്രഹ്മവിഹാരിദാസ് നൽകി. ആഗോള ബാപ്‌സിന്റെ ആത്മീയ നേതാവ് മഹന്ത് സ്വാമി മഹാരാജിന്റെ അനുഗ്രഹങ്ങളും ആശംസകളും അദ്ദേഹം അറിയിച്ചു. “ദീർഘകാലമായുള്ള സ്വപ്നത്തിന്റെ ഫലപ്രാപ്തി, ബഹ്‌റൈനിലെ സ്വാമിനാരായണ…

രാജ്യസേവന പ്രവർത്തനത്തിൽ ഞാൻ പ്രധാനമന്ത്രി മോദിയുടെ സൈനികനാകും; ബിജെപിയിൽ ചേരുന്നതിന് മുമ്പ് ഹാർദിക് പട്ടേൽ

അഹമ്മദാബാദ്: ഗുജറാത്തിലെ പാട്ടിദാർ നേതാവ് ഹാർദിക് പട്ടേൽ ഇന്ന് ഭാരതീയ ജനതാ പാർട്ടിയിൽ ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൈനികനായി രാജ്യസേവനത്തിനായി പ്രവർത്തിക്കുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. അടുത്തിടെ അദ്ദേഹം കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാജിവച്ചിരുന്നു. 11 മണിയോടെ ഭാരതീയ ജനതാ പാർട്ടിയുടെ ഓഫീസായ കമലത്തിലെത്തി പാർട്ടി അംഗത്വം എടുക്കും. രാജ്യതാത്പര്യം, സംസ്ഥാന താൽപര്യം, പൊതുതാൽപ്പര്യം, സാമൂഹികതാൽപ്പര്യം എന്നീ വികാരങ്ങളോടെ ഞാൻ ഇന്നു മുതൽ ഒരു പുതിയ അധ്യായം ആരംഭിക്കാൻ പോകുകയാണ്. ഇന്ത്യയുടെ വിജയകരമായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്തെ സേവിക്കുന്നതിനുള്ള പ്രവർത്തനത്തിൽ ഞാൻ ഒരു ചെറിയ സൈനികനായി പ്രവർത്തിക്കുമെന്ന് ഇതേ ട്വീറ്റിൽ ഹാർദിക് പട്ടേൽ ഭാരതീയ ജനതാ പാർട്ടിയിൽ ചേരുന്നതിനെക്കുറിച്ച് സംസാരിച്ചു. ഹാർദിക് പട്ടേലും ബിജെപിയിൽ ചേരാനുള്ള പോസ്റ്റർ ബുധനാഴ്ച പുറത്തുവിട്ടിരുന്നു. രാവിലെ 9 മണി മുതൽ ബിജെപിയിൽ ചേരാനുള്ള ഹാർദിക് പട്ടേലിന്റെ പരിപാടി…

ഓക്‌ലഹോമ കൂട്ട വെടിവയ്പ്പ് നടന്ന ദിവസം തോക്കുധാരി എ ആര്‍-15 റൈഫിള്‍ വാങ്ങി: പോലീസ്

ഒക്‌ലഹോമ: തുള്‍സയിലെ സെന്റ് ഫ്രാന്‍സിസ് ഹെല്‍ത്ത് സിസ്റ്റം ആശുപത്രിയില്‍ ബുധനാഴ്ച നടന്ന കൂട്ട വെടിവയ്പിൽ കൊല്ലപ്പെട്ടവരിൽ വെടിവെച്ചയാളുടെ ഡോക്ടറും ഉൾപ്പെടുന്നു. വെടിവെച്ചയാള്‍ നടുവേദനയെ കുറിച്ച് പലതവണ പരാതിപ്പെട്ടിരുന്നുവെന്നും ആക്രമണത്തിന് മുമ്പുള്ള ദിവസങ്ങളിൽ കൂടുതൽ ചികിത്സ തേടിയിരുന്നുവെന്നും പോലീസ് പറഞ്ഞു. വെടിവയ്പ്പിൽ തോക്കുധാരി ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു. ഡോക്ടർമാരായ പ്രെസ്റ്റൺ ഫിലിപ്‌സ് (തോക്കുധാരിയെ ചികിത്സിച്ച ഡോക്ടര്‍), മറ്റൊരു ഡോക്ടറായ സ്റ്റെഫാനി ഹുസൻ, സൂപ്പര്‍‌വൈസര്‍ അമൻഡ ഗ്ലെൻ, രോഗിയായ വില്യം ലവ് എന്നിവരാണ് കൊല്ലപ്പെട്ടത്. മൈക്കിൾ ലൂയിസ് എന്ന തോക്കുധാരി സ്വയം വെടിയുതിർക്കുകയായിരുന്നുവെന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു. തോക്കുധാരി മൈക്കിള്‍ ലൂയിസ് ഡോ. ഫിലിപ്സിന്റെ പരിചരണത്തിലായിരുന്നു എന്നും, മെയ് 19 ന് നടുവേദനയ്ക്ക് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു എന്നും തുള്‍സ പോലീസ് മേധാവി വെന്‍ഡല്‍ ഫ്രാങ്ക്ലിന്‍ വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മെയ് 24-ന് മൈക്കിളിനെ ഡിസ്ചാര്‍ജ്ജ്…

പ്രശസ്ത മാധ്യമ പ്രവർത്തകൻ ബാരി ഹോഫ്‌മാൻ അന്തരിച്ചു

ഡാളസ്: പ്രിന്റ്, ബ്രോഡ്കാസ്റ്റ് മാധ്യമ രംഗത്ത് 50 വർഷത്തിലേറെ പ്രവര്‍ത്തന പരിചയമുള്ള പത്രപ്രവർത്തകനും എഡിറ്ററും കമ്മ്യൂണിക്കേഷൻസ് എക്സിക്യൂട്ടീവും പ്രസ് ക്ലബ് ഓഫ് ഡാളസ് ബോർഡ് അംഗവുമായ ബാരി ഹോഫ്മാൻ ജൂൺ ഒന്നിന് ഡാളസിൽ അന്തരിച്ചു. 79 വയസ്സായിരുന്നു. പത്തു വർഷം മുമ്പാണ് അദ്ദേഹം ഡാളസിലേക്ക് താമസം മാറിയത്. രണ്ടായിരത്തിലധികം ബിസിനസ്സ് ക്ലയന്റുകളുള്ള ലോകത്തിലെ ഏറ്റവും വലിയ ദൈനംദിന ആരോഗ്യ-മെഡിക്കൽ വാർത്താ സേവനമായ ഹെൽത്ത് ഡേ ന്യൂസ് സർവീസിന്റെ പങ്കാളിയും സ്ഥാപക എഡിറ്ററുമായിരുന്നു അദ്ദേഹം. ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ, ന്യൂയോർക്ക് സിറ്റിയിലെ WNEW റേഡിയോ, യുണൈറ്റഡ് പ്രസ് ഇന്റർനാഷണൽ ഓഡിയോ നെറ്റ്‌വർക്ക് വാർത്താ സേവനം എന്നിവയുൾപ്പെടെ നിരവധി പ്രമുഖ വാർത്താ സ്ഥാപനങ്ങളുടെ റിപ്പോർട്ടറായും എഡിറ്ററായും ഹോഫ്മാൻ പ്രവർത്തിച്ചിട്ടുണ്ട്. ഗാനെറ്റ്, ടൈംസ് മിറർ എന്നിവയിൽ മികച്ച എഡിറ്റോറിയൽ, ജനറൽ മാനേജ്‌മെന്റ് സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹം ന്യൂയോർക്ക് സ്റ്റേറ്റ് അസോസിയേറ്റഡ് പ്രസ്…

പുന്നയൂര്‍ക്കുളം സാഹിത്യ സമിതിയുടെ ‘കൃതിയും കര്‍ത്താവും’ സാഹിത്യ സദസ് ജൂണ്‍ 5 ഞായറാഴ്ച

പുന്നയൂർക്കുളം സാഹിത്യ സമിതിയുടെ ‘കൃതിയും കർത്താവും സാഹിത്യ സദസ്’ ജൂണ്‍ 5 ഞായറാഴ്ച വൈകീട്ട് 8 മണിക്ക് സൂമിലൂടെ നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. ഗ്രന്ഥ കർത്താവ് തൻ്റെ പുസ്തകത്തെ കുറിച്ചും, രചനാ സ്മരണകളെ കുറിച്ചും നേരിട്ട് സംസാരിക്കുന്ന, പുന്നയൂർക്കുളം സാഹിത്യ സമിതിയുടെ കൃതിയും കർത്താവും സാഹിത്യ സദസ് വായനക്കാരനെ തൻ്റെ വായനാ ഓർമ്മകളിലേക്ക് മടക്കി കൊണ്ടുപോകാനും, വായനയെ പരിപോഷിപ്പിക്കാനുമാണ് ലക്ഷ്യം വയ്ക്കുന്നത്. എല്ലാ മാസവും ആദ്യ ഞായറാഴ്ചകളിലാണ് പരമാവധി ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ പരിപാടി നടത്താന്‍ ഉദേശിക്കുന്നത്. ജൂണ്‍ 5 ഞായറാഴ്ച കൃതിയും കർത്താവും എന്ന സാഹിത്യ സദസ്സിന്‍റെ നാലാം അദ്ധ്യായത്തില്‍, മലയാളത്തിന്‍റെ പ്രിയ സാഹിത്യകാരനും, വയലാര്‍ അവാര്‍ഡ്‌ ജേതാവുമായ ടി.ഡി രാമകൃഷ്ണന്‍ നമ്മളോടൊപ്പം ചേരുന്നു. തൻ്റെ, വയലാര്‍ അവാര്‍ഡ്‌ നേടിയ “സുഗന്ധി എന്ന ആണ്ടാൾ ദേവനായകി” എന്ന കൃതിയെ മുൻനിർത്തി അദ്ദേഹം നമ്മളോട് സംസാരിക്കും.…

മറിയാമ്മ പിള്ള ഓർമ്മയായി; ജനസഞ്ചയമൊഴുകിയെത്തിയ സ്നേഹ നിർഭരമായ വിടവാങ്ങൽ

‘ഉരുക്കു വനിത’ അമേരിക്കൻ മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ട്ട നേടിയ ഒരിക്കലും മറക്കാനാവാത്ത നാമം ചിക്കാഗോ : ഒടുവിൽ ആ കർമ്മകാണ്ഡം ഓർമ്മയായി. ചിക്കാഗോയിലെ അമേരിക്കൻ മലയാളി പൗരാവലിയുടെയും രാജ്യം മുഴുവനുമുള്ള അമേരിക്കൻ മലയാളികളുടെയും സ്നേഹ നിർഭരമായ യാത്രാമൊഴി നൽകിയാണ് നിലയ്ക്കാത്ത കണ്ണീർപ്പൂക്കളാൽ മുഖരിതമായ അന്തരീക്ഷത്തിൽ മലയാളികളുടെ പ്രിയപ്പെട്ട ചേച്ചി ഇന്നലെ ഉച്ചയയ്ക്ക് 12 മണിയോടെ ചിക്കാഗോ ഡെസ്പ്ലെയ്ൻസിലെ ഓൾ സെയിന്റ്‌സ് സെമിത്തേരിയിലെ ആറടി മണ്ണിൽ അന്ത്യവിശ്രമം കൊണ്ടത്. അവരുടെ സ്‌നേഹവും വാത്സല്യവും ഏറ്റുവാങ്ങിയ അനേകായിരങ്ങൾ സാക്ഷി നിൽക്കവെയായിരുന്നു ഫൊക്കാനയുടെ മുൻ അധ്യക്ഷയും, മലയാളി സമൂഹത്തിന്റെ പ്രിയങ്കരിയുമായ മറിയാമ്മാ പിള്ള അന്ത്യ യാത്രയായത്. മലയാളി സമൂഹത്തിന് ഒരിക്കലും മറക്കനാവാത്ത നാമമായിരുന്നു മറിയാമ്മ പിള്ള. സ്നേഹത്തിന്റെയും സഹനത്തിന്റെയും പര്യായമായിരുന്നു മറിയാമ്മ പിള്ളയുടേത്. എന്നും എവിടെയും സ്നേഹത്തോടെ മാത്രം പ്രതൃക്ഷപ്പെട്ടിരുന്ന സ്ത്രീ രത്നമായിരുന്നു അവർ. മാതൃസ്നേഹത്തിന്റെ പ്രതിരൂപമായിമാറിയ മഹാത്ഭുതമായിരുന്നു മറിയാമ്മ പിള്ള.…

ഉക്രെയ്‌നിന് റോക്കറ്റുകൾ വിതരണം ചെയ്തുകൊണ്ട് അമേരിക്ക എരിതീയിൽ എണ്ണ ഒഴിക്കുകയാണെന്ന് റഷ്യ

ഉക്രെയിനിന് വാഷിംഗ്ടണ്‍ ദീര്‍ഘദൂര മിസൈലുകളും റോക്കറ്റുകളും നല്‍കുന്നത് എരിതീയില്‍ എണ്ണയൊഴിക്കുന്ന പ്രതീതിയാണ് ജനിപ്പിക്കുന്നതെന്ന് റഷ്യ. കിയെവ് റഷ്യയിലേക്ക് റോക്കറ്റ് ആക്രമണം നടത്തില്ലെന്ന് തങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും, കടുത്ത സംഘർഷങ്ങൾക്കിടയിലും ഉക്രെയ്നിലേക്ക് കൂടുതൽ നൂതന റോക്കറ്റ് സംവിധാനങ്ങൾ നല്‍കിയതിനും റഷ്യ അമേരിക്കയെ ആക്ഷേപിച്ചു. ബുധനാഴ്ച പ്രഖ്യാപിക്കുന്ന പ്രസിഡന്റ് ജോ ബൈഡന്റെ 700 മില്യൺ ഡോളറിന്റെ പുതിയ ആയുധ പാക്കേജിൽ ഹെലികോപ്റ്ററുകൾ, ജാവലിൻ ടാങ്ക് വിരുദ്ധ ആയുധ സംവിധാനങ്ങൾ, തന്ത്രപരമായ വാഹനങ്ങൾ, സ്പെയർ പാർട്സ് എന്നിവയും അതിലേറെയും ഉൾപ്പെടുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ദീർഘദൂര ലക്ഷ്യങ്ങളെ കൃത്യമായി ആക്രമിക്കാൻ കഴിയുന്ന നൂതന റോക്കറ്റ് സംവിധാനങ്ങൾക്ക് ഏകദേശം 70 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയും. ഉക്രെയ്‌നിലേക്ക് ആയുധങ്ങൾ അയച്ചുകൊണ്ട് വൈറ്റ് ഹൗസ് മനഃപൂർവം എരിതീയിൽ എണ്ണയൊഴിക്കുകയാണെന്ന് മോസ്‌കോ വിശ്വസിക്കുന്നതായും, റഷ്യ അവസാനം വരെ ഉക്രേനിയക്കെതിരെ യുദ്ധം ചെയ്യണമെന്ന നിലപാടാണ് അമേരിക്ക പുലർത്തുന്നതെന്നും ക്രെംലിൻ വക്താവ് ദിമിത്രി…

കൗബോയ് മുന്‍ താരം മരിയോണ്‍ ബാര്‍ബര്‍ (38) മരിച്ചനിലയില്‍

ഡാളസ് : മുന്‍ ഡാളസ് കൗബോയ്സ് റണ്ണിംഗ് ബാക്ക് മരിയോണ്‍ ബാര്‍ബറെ (38) ഡാളസ് ഫ്രിസ്‌ക്കൊ അപ്പോര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മെയ് ഒന്നിന് ബുധനാഴ്ച ബാര്‍ബറുടെ മരണം കൗബോയ്സ് ടീം സ്ഥിരീകരിച്ചു. രണ്ടു ദിവസം മുമ്പാണ് മറ്റൊരു എന്‍.എല്‍. എഫ്. പ്ലെയര്‍ ഡാളസ്സില്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടത്. ബാര്‍ബര്‍ ലീഡ് ചെയ്തിരുന്ന (വാടകക്ക് എടുത്തിരുന്ന) ഫ്രിസ്‌കോ സ്ട്രാറ്റണ്‍ ഡ്രൈവിലുള്ള അപ്പാര്‍ട്ട്മെന്റില്‍ നിന്നും ലഭിച്ച ടെലിഫോണ്‍ കോളിനെ തുടര്‍ന്നാണ് ബുധനാഴ്ച ഉച്ചക്ക് 2.30 ന് പോലീസ് എത്തിയത്. പരിശോധനയില്‍ അദ്ദേഹം മരിച്ച നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മരണകാരണം വ്യക്തമല്ല. 2005 മുതല്‍ 2011വരെ ഡാളസ് കൗബോയ്സിനുവേണ്ടി കളിച്ചിരുന്ന ബാര്‍ബര്‍ അടുത്ത ആറു സീസണല്‍ നോര്‍ത്ത് ടെക്സസ്സിലായിരുന്നു. മാരിയോണ്‍ ദി ബാര്‍ബേറിയനെന്നാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. ചിക്കാഗോ ബെയേഴ്സിനു വേണ്ടിയും ബാര്‍ബര്‍ കളിച്ചിട്ടുണ്ട്. ഇപ്പോള്‍ എന്‍.എഫ്.എല്ലില്‍ നിന്നും (നാഷണല്‍ ഫുട്ബോള്‍ ലീഗ്)…

ഒക്‌ലഹോമയിലെ തുൾസയിൽ ആശുപത്രി കാമ്പസിൽ വെടിവെപ്പിൽ അഞ്ച് പേർ മരിച്ചു

തുള്‍സ (ഒക്‌ലഹോമ): ഒക്‌ലഹോമയിലെ തുൾസയിൽ ആശുപത്രി കാമ്പസില്‍ ബുധനാഴ്ച നടന്ന വെടിവയ്പിൽ അഞ്ച് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി തുൾസ പോലീസ് ഡിപ്പാർട്ട്‌മെന്റ് ഡെപ്യൂട്ടി ചീഫ് എറിക് ഡാൽഗ്ലീഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തോക്കുധാരിയും സ്വയം വെടിവെച്ച് മരിച്ചതായും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച വൈകീട്ട് 5:50 ഓടെ നതാലി മെഡിക്കൽ ബിൽഡിംഗിലാണ് വെടിവെയ്പ് നടന്നത്. രണ്ടാം നിലയിലായിരുന്നു അക്രമി നിലയുറപ്പിച്ചിരുന്നതെന്നും, അയാളുടെ പക്കൽ ഒരു റൈഫിളും ഒരു കൈത്തോക്കും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് തുൾസയിൽ നടന്നത് വിവേകശൂന്യമായ അക്രമവും വിദ്വേഷവുമാണെന്ന് ഒക്‌ലഹോമ ഗവര്‍ണ്ണര്‍ കെവിന്‍ സ്റ്റിറ്റ് ട്വിറ്ററില്‍ കുറിച്ചു. അടുത്തിടെ യുഎസിലെ തോക്ക് അക്രമത്തെ അപലപിച്ച പ്രസിഡന്റ് ജോ ബൈഡന് വെടിവയ്പ്പിനെക്കുറിച്ച് വിശദീകരിച്ചതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ടെക്‌സാസിലെ ഉവാൾഡിലെ ഒരു എലിമെന്ററി സ്‌കൂളിൽ തോക്കുധാരി പത്തൊൻപത് വിദ്യാർത്ഥികളെയും രണ്ട് അധ്യാപകരെയും…

യുക്രയിന് റോക്കറ്റുകള്‍ നല്‍കുമെന്ന യുഎസ് പ്രഖ്യാപനത്തിന് മറുപടിയായി ന്യൂക്ലിയര്‍ ഡ്രില്‍ സംഘടിപ്പിച്ചു റഷ്യ

വാഷിംഗ്ടണ്‍ ഡി.സി.: അത്യാധുനിക പ്രിസിഷ്യന്‍ റോക്കറ്റുകള്‍ യുക്രെയ്ന് നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് പ്രഖ്യാപിച്ചതിന് മറുപടിയായി റഷ്യ ന്യൂക്ലിയര്‍ ഫോഴ്സിന്റെ ഡ്രില്‍ സംഘടിപ്പിച്ചു. ആയിരം റഷ്യന്‍ ഭടന്‍മാര്‍ നൂറു കവചിത വാഹനങ്ങളില്‍ യാര്‍സ് ഇന്റര്‍ കോണ്ടിനെന്റല്‍ മിസൈലുകളുമായി മോസ്‌ക്കോയില്‍ നിന്നും 160 മൈല്‍ ദൂരെയുള്ള ഇവാനോവ ഒബ്ലാസ്റ്റിലാണ് ഡ്രില്‍ സംഘടിപ്പിച്ചത്. ന്യൂക്ലിയര്‍ യുദ്ധത്തിന് ഞങ്ങള്‍ തയ്യാറാണെന്ന സൂചനയാണ് ഇതിലൂടെ റഷ്യ അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങള്‍ക്ക് നല്‍കിയരിക്കുന്നത്. യുക്രെയ്ന് റോക്കറ്റുകള്‍ നല്‍കുകയില്ല എന്ന ബൈഡന്‍ ഭരണകൂടത്തിന്റെ നേരത്തെയുള്ള തീരുമാനത്തില്‍ നിന്നും വ്യതിചലിച്ചാണ് അത്യാധുനിക പ്രിസിഷ്യന്‍ റോക്കറ്റുകള്‍ നല്‍കുന്നതിന് ബൈഡന്‍ തീരുമാനിച്ചു. സംഘര്‍ഷം വര്‍ദ്ധിപ്പിക്കുന്നതിന് അമേരിക്ക ശ്രമിക്കുന്നതായി പുട്ടിന്‍ കുറ്റപ്പെടുത്തി. പുതിയതായി നല്‍കിയ റോക്കറ്റുകള്‍ റഷ്യക്കെതിരെ ഉപയോഗിക്കരുതെന്നും, യുക്രെയ്ന് അകത്തു പ്രതിരോധിക്കുന്നതിന് മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധനയോടെയാണ് ബൈഡന്‍ ഇവ നല്‍കിയിരിക്കുന്നത്. യുക്രെയ്ന്‍ എളുപ്പത്തില്‍ പിടിച്ചടക്കാം എന്ന വ്യാമോഹം പൗരന്മാരുടെ ശക്തമായ…