ട്രംപ് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് അർക്കൻസാസ് ഗവർണർ ആസാ ഹച്ചിന്‍സണ്‍

അര്‍ക്കന്‍സാസ്: ഫ്ലോറിഡയിലെ മാർ-എ-ലാഗോ റിസോർട്ടിൽ വെള്ളക്കാരനായ നിക്ക് ഫ്യൂന്റസിനൊപ്പം അത്താഴം കഴിച്ചതിന് ശേഷം മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് അർക്കൻസാസ് റിപ്പബ്ലിക്കൻ ഗവർണർ ആസാ ഹച്ചിൻസൺ ആരോപിച്ചു. “രാജ്യത്തിനും പാർട്ടിക്കും മാതൃക കാട്ടേണ്ട ഒരു നേതാവ് വംശീയവാദിയോ യഹൂദ വിരോധികളോ ആയ ഒരാളുമായി കൂടിക്കാഴ്ച നടത്തുന്നത് നല്ല ആശയമാണെന്ന് ഞാൻ കരുതുന്നില്ല,” ഹച്ചിൻസൺ ഞായറാഴ്ച സി‌എന്‍‌എന്നിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്നാൽ, സംഭവം മനഃപ്പൂര്‍‌വ്വമായിരുന്നില്ലെന്ന് ട്രംപ് പറഞ്ഞു.  റാപ്പറായ യെ (കാൻയെ വെസ്റ്റ്) ഒരു വെള്ളക്കാരനെ അത്താഴവിരുന്നിന് കൂട്ടിക്കൊണ്ടുവന്നതിനെ ട്രം‌പ് കുറ്റപ്പെടുത്തി. തീവ്ര വലതുപക്ഷ പ്രവർത്തകനായ നിക്ക് ഫ്യൂന്റസിനെ ചൊവ്വാഴ്ച രാത്രിയാണ് അത്താഴത്തിന് കൊണ്ടുവന്നതെന്നും, ഫ്യൂൻറസ് ആരാണെന്ന് തനിക്കറിയില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു. “ഗുരുതരമായ പ്രശ്നത്തില്‍ പെട്ട ഒരു മനുഷ്യനെ ഞാൻ സഹായിച്ചു, കറുത്തവനായ കാൻയെ വെസ്റ്റ് അദ്ദേഹത്തിന്റെ ബിസിനസ്സിലും ഫലത്തിൽ…

അമേരിക്കയിലെ തുടർച്ചയായ വെടിവയ്പ്പുകൾ: ആക്രമണ ആയുധങ്ങള്‍ നിരോധിക്കണമെന്ന ഡമോക്രാറ്റുകളുടെ ആവശ്യം പുതുക്കി

വാഷിംഗ്ടണ്‍: രാജ്യത്തുടനീളമുള്ള തോക്ക് അക്രമ സംഭവങ്ങൾ ഭയാനകമായ രീതിയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആക്രമണ ആയുധങ്ങൾ നിരോധിക്കണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനും മറ്റ് പ്രമുഖ ഡമോക്രാറ്റുകളും വീണ്ടും ആഹ്വാനം ചെയ്തു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വിർജീനിയയിലും കൊളറാഡോയിലും നടന്ന വെടിവയ്പ്പുകൾക്ക് ശേഷം, ‘റെഡ് ഫ്ലാഗ് നിയമങ്ങൾ’ (Red Flag Laws) എന്ന് വിളിക്കപ്പെടുന്ന നിയമങ്ങൾ നടപ്പിലാക്കാൻ വിസമ്മതിക്കുന്ന സ്ഥലങ്ങളിലെ നിയമ നിർവ്വഹണ ഏജൻസികളുടെ ധനസഹായത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നു. കൊളറാഡോ സ്പ്രിംഗ്സിലെ ഒരു ക്ലബിൽ നടന്ന വെടിവയ്പ്പിൽ ആക്രമണ രീതിയിലുള്ള ആയുധവും കൈത്തോക്കുമാണ് ഉപയോഗിച്ചത്. അതേസമയം, കഴിഞ്ഞയാഴ്ച വിർജീനിയയിലെ ചെസാപീക്കിലെ വാൾമാർട്ടിൽ വെടിവച്ചയാൾ കൈത്തോക്കും ഒന്നിലധികം മാസികകളും ഉപയോഗിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. തോക്ക് നിയമങ്ങൾ പാസാക്കുന്നത് രാജ്യത്ത് കൂട്ട വെടിവയ്പ്പുകളുടെ എണ്ണം കുറയ്ക്കുമെന്ന് കണക്റ്റിക്കട്ടിലെ ഡെമോക്രാറ്റിക് യുഎസ് സെനറ്ററും പ്രമുഖ തോക്ക് നിയന്ത്രണ അഭിഭാഷകനുമായ ക്രിസ് മർഫി ചൂണ്ടിക്കാട്ടി. “നിങ്ങൾ…

മൈത്രേയ ചിന്തകൾ മാനം മുട്ടുമ്പോൾ? (ലേഖനം)

പ്രായോഗിക ദാർശനികതയുടെ ചിന്താ സരണികളുമായി ‘മൈത്രേയൻ‘ എന്ന ചിന്തകന്റെ കണ്ടെത്തലുകൾ മലയാള സാംസ്കാരിക രംഗത്ത് തുടിച്ചു നിൽക്കുന്ന ഒരു കാലമാണിത്. നമ്മൾ അറിഞ്ഞുവച്ചു എന്ന് അവകാശപ്പെട്ടിരുന്ന പലതിനെയും വർത്തമാന ബോധത്തിന്റെ ചാണയിൽ ഉരച്ച് ആവശ്യമായ മാറ്റില്ലാതെ അദ്ദേഹം തള്ളിക്കളഞ്ഞു കഴിഞ്ഞു. ശാസ്ത്ര ബോധത്തിന്റെ അസാമാന്യതയിൽ നിന്ന് അദ്ദേഹം രൂപപ്പെടുത്തുന്ന സിദ്ധാന്തങ്ങൾ പലതും പുതിയതും, പ്രായോഗികവും ആണ് എന്നതിനാൽ പൊതു സമൂഹത്തിൽ അംഗീകാരം നേടുന്നുമുണ്ട്. ഏതൊരു ശാസ്ത്ര ബോധവും രൂപപ്പെടുന്നത് വെറും സാമാന്യനായ മനുഷ്യൻ എന്ന പ്രതിഭാസത്തിൽ നിന്നായതിനാൽ അതിന് സാമാന്യത്തിന്റെ ചുറ്റുവട്ടങ്ങളിൽ നിന്ന് അസ്സാമാന്യത്തിന്റെ അതിവിശാലങ്ങളിലേക്ക് കടക്കാനാവുന്നില്ല എന്ന എന്റെ കണ്ടെത്തൽ മൂലം അദ്ദേഹത്തോട് പൂർണ്ണമായി യോജിക്കാൻ എനിക്ക് സാധിക്കുന്നില്ല. എങ്കിലും ഓരോ ജീവിയും തന്റെ ജീവിതം സ്വന്തം സന്തതിപരമ്പരകളിലൂടെ തുടരുകയാണ് എന്ന അദ്ദേഹത്തിന്റെ സിദ്ധാന്തം ഇതുവരെ ആരും കണ്ടെത്താത്ത യാഥാർത്ഥ്യ ബോധത്തിൽ അധിഷ്ഠിതമായ ആശയവിസ്‌ഫോടനമാണ് അടിസ്ഥാന…

വാട്ടർ ബിൽ: സർക്കാർ ഓഫീസുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ജനുവരി 1 മുതൽ ഓൺലൈൻ പേയ്‌മെന്റ് നിർബന്ധം

തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയുടെ ഗാർഹിക ഇതര ഉപഭോക്താക്കൾക്ക് ജനുവരി ഒന്നിന് കുടിവെള്ള ബിൽ കുടിശ്ശിഖ ഓൺലൈനായി മാത്രമേ അടയ്ക്കാൻ കഴിയൂ. സർക്കാർ ഓഫീസുകളും പൊതുമേഖലാ സ്ഥാപനങ്ങളുമാണ് കെഡബ്ല്യുഎയുടെ ഏറ്റവും വലിയ ഉപഭോക്താക്കൾ, അവർ പൊതുമേഖലാ സ്ഥാപനത്തിന് 300 കോടി രൂപയോളം കടമുണ്ട്. ഗാർഹിക ഇതര ഉപഭോക്താക്കൾക്കിടയിൽ ഓൺലൈൻ പേയ്‌മെന്റ് വർധിപ്പിക്കാനുള്ള തീരുമാനം കെഡബ്ല്യുഎയുടെ ബോർഡ് യോഗത്തിലാണ് എടുത്തത്. കാമ്പസിൽ കൂടുതൽ ക്യാഷ് കൗണ്ടറുകൾ ഉണ്ടെങ്കിൽ ഒരു ക്യാഷ് കൗണ്ടർ നിലനിർത്താനും ബോർഡ് യോഗം തീരുമാനിച്ചു. എന്നാൽ, അക്ഷയ സെന്ററുകൾക്ക് സമീപം പ്രവർത്തിക്കുന്ന കെഡബ്ല്യുഎയുടെ ക്യാഷ് കൗണ്ടറുകൾ പൂട്ടാൻ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ, 500 രൂപയിൽ താഴെയുള്ള വാട്ടർ ബില്ലുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് ക്യാഷ് കൗണ്ടർ വഴി പണമടയ്ക്കാം. ഗാർഹിക ഉപഭോക്താക്കൾക്ക് അക്ഷയ കേന്ദ്രങ്ങൾ വഴി പണമടയ്ക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് ഒരു മുതിർന്ന KWA ഉദ്യോഗസ്ഥൻ പറഞ്ഞു. “എല്ലാവരും…

എട്ടാം ക്ലാസ്സ് വരെ സ്കോളർഷിപ്പ് ഒഴിവാക്കിയ കേന്ദ്ര സർക്കാർ നടപടി ന്യൂനപക്ഷ സമൂഹത്തോടുള്ള വെല്ലുവിളി: ഹമീദ് വാണിയമ്പലം

മലപ്പുറം: ക്രൈസ്തവ – മുസ്‌ലിം വിഭാഗങ്ങൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷ സമൂഹത്തിലെ ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സ്കോളർഷിപ്പ് ഒഴിവാക്കിയ നടപടി ന്യൂനപക്ഷ സമൂഹത്തിനോടുള്ള വെല്ലുവിളിയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ സമ്മേളനം പറമ്പിൽ പീടികയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കോളർഷിപ്പിന് വേണ്ടി എല്ലാ സർട്ടിഫിക്കറ്റുകളും സമർപ്പിച്ച് സ്കൂൾ, ജില്ല, സംസ്ഥാന തലത്തിലുള്ള പരിശോധനകൾ നടത്തി അപേക്ഷ നൽകേണ്ട അവസാന തീയതിയും കഴിഞ്ഞപ്പോഴാണ് കേന്ദ്രസർക്കാർ തികച്ചും ന്യൂനപക്ഷ വിരുദ്ധമായ തീരുമാനം പ്രഖ്യാപിക്കുന്നത്. മുൻ വർഷങ്ങളിൽ നിന്നു വ്യത്യസ്തമായി വരുമാന സർട്ടിഫിക്കറ്റിനോടൊപ്പം മൈനോരിറ്റി അല്ലെങ്കിൽ ജാതി സർട്ടിഫിക്കറ്റ് നിർബന്ധമായും വേണമെന്ന ഡയറക്ടർ ജനറൽ ഓഫ് എഡ്യുക്കേഷന്റെ നിർദ്ദേശം നിഗൂഢമായ താല്പര്യങ്ങളുടെ പുറത്തായിരുന്നു എന്നാണ് മനസ്സിലാകുന്നത്. കേന്ദ്ര ഫാസിസ്റ്റ് സർക്കാറിന്റെ ന്യൂനപക്ഷ സമൂഹത്തോടുള്ള വിരോധമാണ് സ്കോളർഷിപ്പ് തടസ്സപ്പെടുത്തുന്നതിലൂടെ…

ഖത്തറിൽ കാൽപന്ത് ഉരുളുമ്പോൾ നെഞ്ചുരുകി പ്രാർത്ഥനയോടെ ആരാധകർ

എടത്വ: ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ടൂർണമെന്റ് ആയ വേൾഡ് കപ്പ് അരങ്ങേറുന്നതിന് മണിക്കൂറുകൾ മാത്രം ബാക്കി നില്‌ക്കെ വീടിനും മതിലിനും അർജൻ്റീനയുടെ പതാകയുടെ നിറം നല്കിയ ഫുട്ബോൾ പ്രേമികൾ വീടിനുള്ളിലെ പ്രാർത്ഥനാമുറിയിലും മെസ്സിയുടെ ചിത്രം പതിപ്പിച്ചു .ആദ്യ മത്സരത്തിൽ അർജൻ്റീന പരാജയപെട്ടത് തലവടി വാലയിൽ ബെറാഖാ ഭവനിൽ ബെൻ, ഡാനിയേൽ എന്നിവരെ നിരാശരാക്കിയിരുന്നു. എങ്കിലും അർജൻറ്റീനയുടെ കട്ട ആരാധകരായവർ പ്രാർത്ഥന മുറിയിൽ സ്ഥാപിച്ചിരിക്കുന്ന രൂപകൂടിന് സമീപം തങ്ങളുടെ ഇഷ്ടതാരത്തിൻ്റെ ചിത്രം പതിപ്പിച്ചാണ് ലോകകപ്പിൽ മുത്തമിടാൻ പ്രാർത്ഥിക്കുന്നത്. മെക്സിക്കോയ്ക്കെതിരെ ഉണ്ടായ വിജയത്തിൽ ആഹ്ളാദത്തിലാണ് ഇരുവരും. മക്കളുടെ താത്പര്യങ്ങൾക്ക്‌ വേണ്ടി മതിലിനും വീടിനും അർജൻ്റീനയുടെ പതാകയുടെ നിറം നല്കിയത് സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.അനേകം ആരാധകരെത്തി മതിലിൻ്റെയും വീടിൻ്റെയും ഫോട്ടോ പകർത്തുകയും ചെയ്തിരുന്നു.”കളി തോല്‍ക്കുകയോ ജയിക്കുകയോ ചെയ്യട്ടെ.അതിരുകൾക്കപ്പുറം ആവേശമായി ഞങ്ങൾ എന്നും ഉണ്ടാകുമെന്ന് കോട്ടയം സി.എം.എസ് കോളജ് വിദ്യാർത്ഥിയായ ദാനിയേൽ പറയുന്നു.പൊതുപ്രവർത്തകനായ…

സാംസി കൊടുമണ്ണിന്‍റെ മൂന്നു പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

തൃശ്ശൂര്‍: കേരള സാഹിത്യ അക്കാഡമി വൈലോപ്പള്ളി ഹാളില്‍ വെച്ചു നവംബര്‍ ആറിന് (11/06/20222) നടന്ന ചടങ്ങില്‍ സാംസി കൊടുമണ്ണിന്‍റെ മൂന്നു പുസ്തകങ്ങള്‍, പ്രശസ്ത എഴുത്തുകാരനും, കേരള സാഹിത്യ അക്കാഡമി മുന്‍പ്രസിഡന്‍റുമായ വൈശാഖന്‍ പ്രകാശനം ചെയ്തു. പ്രസ്തുത യോഗത്തില്‍ പ്രസിദ്ധനായ എഴുത്തുകാരന്‍ ശ്രി. ടി.ഡി. രാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ. ആര്‍. ടോണി (മോശയുടെ വഴികള്‍), സുരേന്ദ്രന്‍ മങ്ങാട്ട് (വെനീസിലെ പെണ്‍കുട്ടി), പി. എന്‍. സുനില്‍ (ഉഷ്ണക്കാറ്റ് വിതച്ചവര്‍) എന്നിവര്‍ പുസ്തകങ്ങള്‍ യഥാക്രമം ഏറ്റുവാങ്ങി. യോഗത്തെ സ്വാഗതം ചെയ്ത സെബാസ്റ്റ്യന്‍ അതിഥികളെ സദസിനു പരിചയപ്പെടുത്തി. ടി.ഡി. രാമകൃഷ്ണന്‍ തന്‍റെ അദ്ധ്യക്ഷ പ്രസംഗത്തില്‍, സാംസി കൊടുമണ്‍ പ്രവാസ ജീവിതത്തെ തൊട്ടറിഞ്ഞ എഴുത്തുകാരനാണെന്നും, മറ്റുള്ളവര്‍ക്ക് വായിക്കാന്‍ പാകമായ ഭാഷാ ശൈലിയുടെ ഉടമയാണെന്നും പറഞ്ഞു. ഉഷ്ണക്കാറ്റു വിതച്ചവര്‍ എന്ന ചെറു നോവലിന്‍റെ ഇതിവൃത്തം ചിരപരിചിതമാണെങ്കിലും നമ്മെ ചിന്തിപ്പിക്കുന്ന അനേകം ഘടകങ്ങള്‍ അതില്‍…

MASWO യുടെ “സിനർജി 2022” ഒന്റാരിയോയില്‍ നടന്നു

ഒന്റാരിയോ: മലയാളി അസ്സോസിയേഷൻ ഓഫ് സോഷ്യൽ വർക്കേഴ്സ് ഇൻ ഒന്റാരിയോ (MASWO) ആണ് “സിനർജി 2022” സംഘടിപ്പിച്ചത്.  നവംബർ 12ന് മിസ്സിസ്സാഗ ജോൺ പോൾ 2 പോളിഷ് കൾചറൽ സെന്ററിൽ വെച്ചായിരുന്നു പരിപാടി. ഒന്റാറിയോ ഭവന വൈവിദ്ധ്യ സാംസ്‌കാരിക മന്ത്രി ശ്രീ അഹ്‌മദ്‌ ഹുസൈൻ, എംപിപി മാരായ ദീപക് ആനന്ദ്, ഡോളി ബീഗം, വിജയ് തനികസാലം, പാട്രിസ് ബാർനെസ് എന്നിവരും, യോർക്ക് റീജിയൻ ചിൽഡ്രൻസ് എയ്ഡ് സൊസൈറ്റി CEO ജിനേൽ സ്കേരിട് എന്നിവരും, സാമൂഹിക പ്രവർത്തന രംഗത്തെ വിദഗ്ധരും പരിപാടിയിൽ  പങ്കെടുത്തു. മാസോയുടെ പ്രസിഡന്റ് ജോജി എം ജോൺ, വൈസ് പ്രസിഡന്റ് അലൻ തയ്യിൽ, സെക്രട്ടറി കുസുമം ജോൺ, ജോയിന്റ് സെക്രട്ടറി അരുൺ ബാലകൃഷ്ണൻ, ട്രെഷറർ ചാൾസ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ ആണ് സിനെർജി 2022 സംഘടിപ്പിച്ചത്. മലയാളി സോഷ്യൽ വർക്കർമാർക്കായുള്ള നെറ്റ്‌വർക്കിംഗ് സെഷനും തുടർന്ന് മാസ്സോ അംഗങ്ങളും കുടുംബാംഗങ്ങളും…

38 വർഷത്തിന് ശേഷം ഹവായിയിലെ മൗന ലോവ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു

ഹവായി: ഹവായിയിലെ അഞ്ച് അഗ്നിപർവ്വതങ്ങളിൽ ഒന്നായ മൗന ലോവ, 38 വർഷത്തിന് ശേഷം ആദ്യമായി പൊട്ടിത്തെറിച്ചു. ഇതുവരെ ആളുകളെ ഒഴിപ്പിക്കലിനൊന്നും ഉത്തരവിട്ടിട്ടില്ല. അഗ്നിപർവ്വതത്തിന്റെ ഉയര്‍ന്ന കൊടുമുടിയായ കാൽഡെറയായ മൊകുവാവിയോയിൽ ഞായറാഴ്ച രാത്രി 11:30 ഓടെയാണ് പൊട്ടിത്തെറി ആരംഭിച്ചതെന്ന് ഹവായിയൻ അഗ്നിപർവ്വത നിരീക്ഷണ കേന്ദ്രം തിങ്കളാഴ്ച അപകട സൂചന പുറപ്പെടുവിച്ചതായി അറിയിച്ചു . “സ്ഫോടനം നിലവിൽ കൊടുമുടിയില്‍ മാത്രം ഒതുങ്ങിയിരിക്കുന്നു, മാഗ്മ വിള്ളൽ മേഖലകളിലേക്ക് നീങ്ങുന്നതായി സൂചനയില്ല,” യുഎസ് ജിയോളജിക്കൽ സർവേ ട്വിറ്ററിൽ പ്രസ്താവനയിൽ പറഞ്ഞു. USGS പരിപാലിക്കുന്ന വെബ്‌ക്യാമുകൾ കാൽഡെറയുടെ വിള്ളലുകളിൽ നിന്ന് ലാവ ഒഴുകുന്നത് കാണിക്കുന്നുണ്ട്. വിള്ളലുകള്‍ കൊടുമുടി പ്രദേശത്തേക്ക് ചുരുങ്ങിയിട്ടുണ്ടെങ്കിലും ലാവാ പ്രവാഹം ദൃശ്യമായിരുന്നു എന്ന് ഹവായിയൻ അഗ്നിപർവ്വത നിരീക്ഷണാലയം തിങ്കളാഴ്ച പുലർച്ചെ 2:43 ഓടെ ഒരു അപ്‌ഡേറ്റിൽ പറഞ്ഞു. കാറ്റിൽ ചാരവും ലാവയും താഴേക്ക് വീഴാൻ സാധ്യതയുണ്ടെന്ന് ഹോണോലുലുവിലെ ദേശീയ കാലാവസ്ഥാ നിരീക്ഷണ…

വേൾഡ് മലയാളി കൗണ്‍സിൽ നോർത്ത് ജഴ്‌സി പ്രോവിൻസിൻ്റെ പുതിയ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ന്യൂജഴ്‌സി: ബെർഗെൻഫീൽഡ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വേൾഡ് മലയാളി കൗണ്‍സിൽ നോർത്ത് ജേഴ്‌സി പ്രോവിൻസിൻ്റെ പുതിയ ഭാരവാഹികൾ കഴിഞ്ഞ ദിവസം ചേർന്ന എക്സിക്യൂട്ടീവ് കൗണ്‍സിൽ യോഗത്തിൽ വച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വേൾഡ് മലയാളി കൗൺസിൽ ഇരുപത്തിയേഴു വർഷം പിന്നിടുമ്പോൾ ജന്മഭൂമി ആയ ന്യൂജേഴ്‌സിയിൽ ആരംഭിച്ച ഈ പ്രോവിൻസ് നല്ലവരായ ചെറുപ്പക്കാരുടെ പ്രവർത്തനമികവുകൾകൊണ്ട് ശ്രദ്ധയാകർഷിച്ചു. ചെയർമാൻ സ്റ്റാൻലി തോമസ് സ്വാഗത പ്രസംഗത്തിൽ സമൂഹത്തിന് ഗുണകരമായ പരിപാടികള്‍, ന്യൂജേഴ്‌സിയിലുള്ള മറ്റ് മലയാളി സംഘടനകളെകൂടി ഉള്‍പ്പെടുത്തി സംഘടിപ്പിക്കുമെന്ന് പ്രസ്താവിച്ചു. അമേരിക്കയിൽ വളർന്നുവരുന്ന നമുടെ പുതിയ തലമുറ ഉത്തമ പൗരന്മാരായി വളർന്നുവരേണ്ടതിൻ്റെ ആവശ്യകതയെപറ്റി സംസാരിച്ചു. പ്രവാസി മലയാളികളുടെ നന്മയ്ക്കും ക്ഷേമത്തിനും വേണ്ടി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സാംസ്‌ക്കാരിക നേതാക്കളോട് ലോകമലയാളി കൗണ്‍സിലുമായി ചേർന്ന് പ്രവർത്തിക്കണമെന്നും അംഗത്വം എടുക്കുണമെന്നും അഭ്യര്‍ത്ഥിച്ചു . ചെയർമാൻ (സ്റ്റാൻലി തോമസ്) അധ്യക്ഷനായ ഈ യോഗത്തിൽ മുൻ റീജനൽ പ്രസിഡന്റ്…