വാഷിംഗ്ടണ്‍: ചൈനീസ് ടെക്നോളജി ഭീമൻമാരായ Huawei Technologies, ZTE Corp എന്നിവയിൽ നിന്നുള്ള ആശയ വിനിമയ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതും വിൽക്കുന്നതും അമേരിക്ക നിരോധിച്ചു. യുഎസ് അധികാരികൾ രണ്ട് ചൈനീസ് കമ്പനികളെയും ഒരു ഭീഷണിയായി പട്ടികപ്പെടുത്തുകയും “ദേശീയ സുരക്ഷയ്ക്ക് അസ്വീകാര്യമായ അപകടസാധ്യത” പ്രഖ്യാപിക്കുകയും ചെയ്തു. ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ (FCC) അവരുടെ ഉപകരണങ്ങളുടെ ഭാവി അംഗീകാരങ്ങൾ തടയുന്നതിന് പുതിയ നിയമങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. യു എസ് നെറ്റ്‌വർക്കുകളിൽ ചൈനീസ് ടെലികോം സ്ഥാപനങ്ങളുടെ പ്രവേശനം പരിമിതപ്പെടുത്തുന്നതിനുള്ള നടപടികളുടെ ഒരു പരമ്പരയിലെ ഏറ്റവും പുതിയതാണ് വെള്ളിയാഴ്ച നടത്തിയ പ്രഖ്യാപനം. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള വർദ്ധിച്ചുവരുന്ന ശത്രുതയ്‌ക്കിടയിലാണ് ഈ സമീപനം അമെരിക്ക സ്വീകരിച്ചിരിക്കുന്നത്. ചൈനീസ് ടെലികമ്മ്യൂണിക്കേഷൻ കമ്പനികളുടെയും സാങ്കേതികവിദ്യയുടെയും വര്‍ദ്ധിച്ചുവരുന്ന സ്വാധീനത്തെക്കുറിച്ച് സമീപ വർഷങ്ങളിൽ യുഎസ് ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിച്ചിരുന്നു. “അവിശ്വാസ്യമായ ആശയവിനിമയ ഉപകരണങ്ങൾ ഞങ്ങളുടെ അതിർത്തിക്കുള്ളിൽ ഉപയോഗിക്കുന്നതിന്…
Year: 2022
യു എസ് സൈന്യം സോഷ്യൽ മീഡിയയിൽ സൈക്കോളജിക്കല്‍ ഓപ്പറേഷന്‍ ആരംഭിച്ചു: മെറ്റാ
വാഷിംഗ്ടണ്‍: ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയുടെ ഉടമസ്ഥതയിലുള്ള മെറ്റാ, “യുഎസ് മിലിട്ടറിയുമായി ബന്ധമുള്ള” വ്യക്തികളുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന വ്യാജ അക്കൗണ്ടുകളുടെയും പേജുകളുടെയും നിരവധി ക്ലസ്റ്ററുകൾ കണ്ടെത്തിയതായി സമ്മതിച്ചു. “ഈ ഓപ്പറേഷന് പിന്നിലുള്ള ആളുകൾ അവരുടെ ഐഡന്റിറ്റിയും ബന്ധവും മറച്ചുവെക്കാൻ ശ്രമിച്ചുവെങ്കിലും, ഞങ്ങളുടെ അന്വേഷണത്തിൽ യുഎസ് മിലിട്ടറിയുമായി ബന്ധപ്പെട്ട വ്യക്തികളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി,” കമ്പനി ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു. സോഷ്യൽ മീഡിയയിൽ യുഎസ് സൈന്യത്തിന്റെ സൈക്കോളജിക്കൽ ഓപ്പറേഷന്റെ വ്യാപ്തി അതിന്റെ പ്ലാറ്റ്‌ഫോമുകളിൽ തിരിച്ചറിഞ്ഞ നിരവധി ഡസൻ വ്യാജ അക്കൗണ്ടുകൾക്കപ്പുറമാണെന്നും, പേർഷ്യൻ ഭാഷാ മാധ്യമമായ ട്വിറ്റർ, യൂട്യൂബ്, ടെലിഗ്രാം തുടങ്ങിയ നിരവധി ഇന്റർനെറ്റ് പ്ലാറ്റ്‌ഫോമുകളും ഉൾപ്പെടുന്നുവെന്നും മെറ്റാ വെളിപ്പെടുത്തി. വാഷിംഗ്ടൺ ഫണ്ട് ചെയ്ത വോയ്‌സ് ഓഫ് അമേരിക്ക ഫാർസി, റേഡിയോ ഫ്രീ യൂറോപ്പ് എന്നിവയിൽ നിന്നും, പ്രധാന റഷ്യൻ സോഷ്യൽ നെറ്റ്‌വർക്കുകളായ VKontakte, Odnoklassniki എന്നിവയിൽ നിന്നും ഉള്ളടക്കം റീപോസ്റ്റ്…
താങ്ക്‌സ് ഗിവിങ് ഡിന്നറിനുശേഷം ഹൂസ്റ്റണില്‍ നടന്ന വെടിവയ്പ്പില്‍ രണ്ടു മരണം
ഹ്യൂസ്റ്റണ്‍: വ്യാഴാഴ്ച താങ്ക്‌സ് ഗിവിങ് ഡിന്നറിനുശേഷം ബാഗ്റ്റ ലൈന്‍ 1500 ബ്ലോക്കിലുള്ള വീട്ടില്‍ നടന്ന വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ക്കു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തതായി ഹൂസ്റ്റണ്‍ പോലീസ് വ്യക്തമാക്കി. നോര്‍ത്ത് വെസ്റ്റ് ഹൂസ്റ്റണിലാണ് സംഭവം. രാത്രി ഭക്ഷണത്തിനു ശേഷം വീട്ടില്‍ സംസാരിച്ചിരിക്കുന്നതിനിടയില്‍ പിന്‍വാതിലിലൂടെ ആക്രമി അകത്തു പ്രവേശിച്ചു വെടിവയ്ക്കുകയായിരുന്നു. വെടിവയ്പ്പില്‍ ഒരു സ്ത്രീയും പുരുഷനും കൊല്ലപ്പെട്ടു. 15 വയസുള്ള കൗമാരക്കാരനേയും മറ്റൊരു പുരുഷനേയും വെടിയേറ്റ നിലയില്‍ പോലീസ് കണ്ടെത്തി. സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്ന, കൊല്ലപ്പെട്ട സ്ത്രീയുടെ മുന്‍ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തതായി ഹ്യൂസ്റ്റണ്‍ പോലീസ് അസിസ്റ്റന്റ് ചീഫ് പട്രീഷ്യ കാന്റ് അറിയിച്ചു. വീടിനുള്ളില്‍ ഉണ്ടായിരുന്നവര്‍ വെടിവയ്പ്പ് ആരംഭിച്ചതോടെ അടുത്ത മുറികളിലേക്ക് ഓടിക്കയറി. മരണപ്പെട്ടവരുടെ പേരു വിവരങ്ങള്‍ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
പിതാവിന്റെ സ്വപ്നം സാക്ഷാത്ക്കരിച്ച് മകന്‍ ലോകകപ്പ് മൈതാനത്ത് പന്തുരുട്ടുന്നു; ആവേശഭരിതനായി പിതാവ് ഗ്യാലറിയില്‍
ദോഹ: ആഫ്രിക്കൻ രാജ്യമായ ലൈബീരിയയുടെ തലസ്ഥാനമാണ് മൺറോവിയ. ഭരണകക്ഷിയായ കോൺഗ്രസ് ഫോർ ഡെമോക്രാറ്റിക് ചേഞ്ചിന്റെ ആസ്ഥാനത്ത് ലോകകപ്പ് മത്സരം കാണാൻ വലിയ സ്‌ക്രീൻ തയ്യാറായി. രാഷ്ട്രീയ ചർച്ചകൾ മാത്രം നടക്കുന്ന ആ കെട്ടിടത്തിൽ ഇതാദ്യമായാണ് ലോകകപ്പ് തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്. ഇതുവരെ ലോകകപ്പ് കളിച്ചിട്ടില്ലാത്ത രാജ്യത്തിന് ചൂടുപിടിക്കാൻ കാരണമുണ്ട്. വെയിൽസിനെതിരായ അതേ മത്സരത്തിൽ അമേരിക്കയുടെ നിർണായക ഗോൾ നേടിയ 22-കാരൻ തിമോത്തി വീഹ്. ഖത്തറിൽ ചരിത്രപരമായ ഒരു നിയോഗത്തിലാണ് അദ്ദേഹം. അച്ഛന് ഒരിക്കലും കളിക്കാൻ അവസരം കിട്ടാതിരുന്ന ലോകകപ്പ് വേദിയിൽ അദ്ദേഹം പന്തുരുട്ടുന്നു, ടീമിലെ നിർണായക ശക്തിയായി. അദ്ദേഹത്തിന്റെ പിതാവ് ജോർജ്ജ് വീഹ് ഗ്യാലറിയിൽ ആവേശഭരിതനായി കളി കാണുന്നു. ജോർജ്ജ് വീഹ് ആഫ്രിക്കയിലെ എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരനായിരുന്നു. എസി മിലാൻ, പിഎസ്ജി, മൊണാക്കോ, ചെൽസി, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ യൂറോപ്പിലെ ഏറ്റവും വലിയ ക്ലബ്ബുകൾക്കായി അദ്ദേഹം…
നെതർലൻഡ്‌സ്-ഇക്വഡോർ സമനില; ഖത്തർ ലോകകപ്പിൽ നിന്ന് പുറത്ത്
ദോഹ: ലോക കപ്പിൽ കരുത്തരായ നെതർലൻഡ്സിനെ ഇക്വഡോർ കെട്ടുകെട്ടിച്ചു. ഇരു ടീമുകളും ഓരോ പോയിന്റുമായി പിരിഞ്ഞതോടെ ആതിഥേയരായ ഖത്തർ ഗ്രൂപ്പ് എയിൽ നിന്ന് പുറത്തായി. ഇതോടെ ലോകകപ്പിൽ നിന്ന് പുറത്താകുന്ന ആദ്യ ടീമായി ഖത്തർ. ഇക്വഡോറിന് വേണ്ടി സമനില ഗോൾ നേടിയ എന്നർ വലൻസിയ മൂന്ന് ഗോളുകളുമായി ഖത്തർ ലോകകപ്പിലെ ഗോൾ വേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതെത്തി. എന്നാൽ വലൻസിയ പരിക്കേറ്റ് കളം വിട്ടത് ഇക്വഡോറിനെ ആശങ്കയിലാഴ്ത്തി. കടലാസിലെ കണക്കില്‍ ആധിപത്യമുണ്ടെങ്കിലും കളത്തില്‍ ഇക്വഡോറിന് മുന്നില്‍ ഓറഞ്ച് പട പരുങ്ങി. കോഡി ഗക്‌പോയുടെ ഗോളില്‍ ആറാം മിനുറ്റില്‍ മുന്നിലെത്തിയ നെതര്‍ലന്‍ഡ്‌സിന് പിന്നീട് ഒരിക്കല്‍ പോലും ലക്ഷ്യത്തിലേക്കൊരു ഷോട്ടു പായിക്കാനായില്ല. ഈ ലോകകപ്പിലെ ഇതുവരെയുള്ള വേഗമേറിയ ഗോളാണ് ഖലീഫ ഇന്റര്‍ നാഷണല്‍ സ്‌റ്റേഡിയത്തില്‍ ഗപ്‌കോ നേടിയത്. രണ്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോള്‍. ആദ്യ പകുതിയിലെ ആഡ് ഓണ്‍ സമയത്ത്…
എന്റെ കരിയറിലെ ഏറ്റവും പ്രയാസകരമായ സമയം; കൂടുതല്‍ ഊര്‍ജ്ജസ്വലനായി തിരിച്ചുവരും: നെയ്മറിന്റെ വികാരനിര്‍ഭരമായ കുറിപ്പ്
ദോഹ: തങ്ങളുടെ പ്രിയ താരത്തിന് പരിക്കേറ്റതായി വാര്‍ത്തകളിലൂടെ അറിഞ്ഞ് വിഷമിക്കുന്ന ആരാധകർക്ക് ആശ്വാസമായി നെയ്മറുടെ സന്ദേശം. തന്റെ കരിയറിലെ ഏറ്റവും പ്രയാസകരമായ സമയമാണിതെന്നും എന്നാൽ താൻ ശക്തമായി തിരിച്ചുവരുമെന്നും നെയ്മർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഒമ്പത് തവണയാണ് സെർബിയൻ താരങ്ങൾ ബ്രസീലിയൻ സൂപ്പർ താരത്തെ ഫൗൾ ചെയ്തത്. കണങ്കാലിന് ഗുരുതരമായി പരിക്കേറ്റ നെയ്മറിന് ഗ്രൂപ്പ് മത്സരങ്ങളിൽ കളിക്കാനാകില്ലെന്ന് ടീം തന്നെ സ്ഥിരീകരിച്ചു. ഇതിന് പിന്നാലെയാണ് താരത്തിന്റെ സന്ദേശം. വികാരനിര്‍ഭരമായ കുറിപ്പാണ് നെയ്മര്‍ ആരാധകര്‍ക്കായി എഴുതിയത്. ബ്രസീലിന്‌റെ ജെഴ്‌സിയണിയുന്നതിലെ സ്‌നേഹവും അഭിമാനവും പറഞ്ഞറിയിക്കാനാകില്ലെന്ന് നെയ്മര്‍ കുറിക്കുന്നു. ഏതുരാജ്യത്ത് ജനിക്കണം എന്ന് തിരഞ്ഞെടുക്കാന്‍ ദൈവം ഒരസരം തന്നാല്‍ താന്‍ ബ്രസീല്‍ തന്നെ തിരഞ്ഞെടുക്കും. ജീവിതത്തില്‍ താന്‍ നേടിയതൊന്നും തനിക്ക് കൈയില്‍ വെച്ച് തന്നതല്ല, എളുപ്പവുമായിരുന്നില്ല. സ്വന്തം സ്വപ്‌നങ്ങളും ലക്ഷ്യങ്ങളും പരിശ്രമത്തിലൂടെയാണ് നേടിയിട്ടുള്ളതെന്നും നെയ്മര്‍. “ഇത് എന്റെ ജീവിതത്തിലെ…
Amrita School of Biotechnology, Amrita Vishwa Vidyapeetham hosted ALARM 2022
Amrita School of Biotechnology, Amrita Vishwa Vidyapeetham hosted ALARM 2022 (Amrita Legion for Antimicrobial Resistance Management), a two-day hybrid Symposium entitled “Preventing Antimicrobial Resistance – Together We Can” at Amrita School of Biotechnology, Amritapuri Campus, Kollam, Kerala. The event was held in connection with World Antimicrobial Awareness Week, an initiative launched by the World Health Organization (WHO). The symposium aimed to spread awareness of the burgeoning antibiotic resistance crisis that threatens humanity worldwide. Dr Bipin Nair, Dean, Life Sciences, Amrita School of Biotechnology, has been recently appointed as the vice…
ലോക കപ്പ്: ഇംഗ്ലണ്ടും അമേരിക്കയും സമനിലയില്‍; ഗ്രൂപ്പ് ബിയിൽ നാല് ടീമുകളും സജീവം
ദോഹ: ലോകകപ്പ് ടൂർണമെന്റിൽ അമേരിക്കയെ തോൽപ്പിക്കാനാകാത്ത റെക്കോർഡ് തിരുത്താൻ ഇംഗ്ലണ്ടിന് കഴിഞ്ഞിട്ടില്ല. ഗ്രൂപ്പ് ബിയിൽ യു.എസ്.എ ഇംഗ്ലണ്ടിനെ ഗോൾരഹിത സമനിലയിൽ തളച്ചു. ജയിച്ചാൽ പ്രീക്വാർട്ടർ ഉറപ്പിക്കാമായിരുന്ന മത്സരത്തിൽ അമേരിക്കൻ സമ്മർദ്ദത്തിൽ ഇംഗ്ലണ്ടിന് ലക്ഷ്യം നേടാനായില്ല. മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചതോടെ ഗ്രൂപ്പ് ബിയിലെ എല്ലാ ടീമുകൾക്കും രണ്ടാം റൗണ്ട് പ്രതീക്ഷകൾ ഇപ്പോഴും സജീവമാണ്. ഇറാനെതിരെ ഗോള്‍ അടിച്ചു കൂട്ടിയ ഇംഗ്ലണ്ടിനെ അല്‍ബെയ്ത്ത് സ്‌റ്റേഡിയത്തില്‍ അമേരിക്കയ്‌ക്കെതിരെ കണ്ടില്ല. പന്ത് കൂടുതല്‍ സമയം കൈവശം വെച്ചംങഅകിലും ലഭിച്ച അവസരങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ ഹാരി കെയ്‌നും സംഘത്തിനുമായില്ല. എന്നാല്‍ പരിക്കു ഭീതിയിലായിരുന്ന കെയ്‌നും മെഗ്വെയറും പൂര്‍ണക്ഷമതയോടെ ഫോമിലേക്ക് എത്തിയത് പരിശീലകന്‍ ഗാരത് സൗത്ത്‌ഗേറ്റിന് ആശ്വാസമാണ്. വെയ്ല്‍സിനെതിരെ മികച്ച കളി പുറത്തെടുത്ത അമേരിക്ക, ഇംഗ്ലണ്ടിനെതിരെയും അതേ മികവിലാണ് ഇറങ്ങിയത്. എതിരാളികളേക്കാള്‍ മികച്ച അവസരങ്ങള്‍ സൃഷ്ടിക്കാനും അവര്‍ക്കായി. ഒരു ജയത്തിലും ഒരു സമനിലയിലുമായി നാലു പോയിന്റുമായി…
കടൽക്കൊലക്കേസ്: ബോട്ടുടമയ്ക്ക് ലഭിച്ച തുകയിൽ നിന്ന് മത്സ്യത്തൊഴിലാളികൾക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകണമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: കടൽക്കൊലക്കേസിൽ സെന്റ് ആന്റണീസ് ബോട്ടിലുണ്ടായിരുന്ന മുഴുവൻ മത്സ്യത്തൊഴിലാളികൾക്കും അഞ്ചുലക്ഷം രൂപ വീതം നൽകണമെന്ന് സുപ്രീം കോടതി. ബോട്ടുടമയ്ക്ക് നഷ്ടപരിഹാരമായി ലഭിച്ച രണ്ട് കോടി രൂപയിൽ നിന്ന് ഈ തുക നൽകണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇറ്റാലിയൻ നാവികർ വെടിയുതിർത്തപ്പോൾ ബോട്ടിലുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത കുട്ടി ഉള്‍പ്പടെ ഒമ്പത് മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകാനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ജസ്റ്റിസുമാരായ എം.ആർ. ഷാ, എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. നാവികരുടെ വെടിയേറ്റു മരിച്ച ജലസ്റ്റിന്‍, അജേഷ് പിങ്കി എന്നിവരുടെ കുടുംബങ്ങള്‍ക്ക് നാലുകോടി രൂപ വീതമാണ് നഷ്ടപരിഹാരം ലഭിച്ചത്. ഇതിന് പുറമേ സെന്റ് ആന്റണീസ് ബോട്ട് ഉടമ ഫ്രഡിക്ക് രണ്ടുകോടി രൂപ നഷ്ടപരിഹാരമായി നല്‍കാനും രാജ്യാന്തര ട്രിബ്യൂണല്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇറ്റലി നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ ഫ്രഡിക്ക് ലഭിക്കുന്ന തുക തങ്ങള്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്ന് വ്യക്തമാക്കി മത്സ്യത്തൊഴിലാളികള്‍ സുപ്രീം കോടതിയെ…
ഗ്ലോബൽ വില്ലേജിലെ വിഐപി പായ്ക്ക് വിജയി ഷാര്‍ജയില്‍ നിന്നുള്ള മുഹമ്മദ് ഹുസൈന്‍ ജാസിരി
ദുബായ്: ഗ്ലോബൽ വില്ലേജ് വിഎപി പാക്കിനുള്ളിലെ 27,000 ദിർഹത്തിന്റെ സ്വർണ നാണയം ഷാർജ സ്വദേശി മുഹമ്മദ് ഹുസൈൻ ജാസിരിക്ക് ലഭിച്ചു. റെക്കോർഡ് സമയത്തിനുള്ളിൽ വിറ്റഴിഞ്ഞ ഓരോ ഗ്ലോബൽ വില്ലേജ് വിഐപി പായ്ക്കുകൾക്കും നിരവധി ആനുകൂല്യങ്ങളും ഓഫറുകളും പ്രീമിയം അനുഭവങ്ങളുമാണ് സമ്മാനിച്ചത്. ഈ വർഷം ആഗോള ഗ്രാമത്തിന്റെ 27-ാം സീസണിനെ അടയാളപ്പെടുത്തുന്ന, സംസ്കാരം, ഷോപ്പിംഗ്, വിനോദം എന്നിവയ്ക്കായുള്ള ബഹുസാംസ്കാരിക കുടുംബ കേന്ദ്രം ഒരു പായ്ക്കിനുള്ളില്‍ ഒരു സ്വർണ്ണ നാണയം ഒളിപ്പിച്ചിരിക്കുന്നു. ഭാഗ്യശാലിക്ക് 27,000 ദിർഹം ക്യാഷ് പ്രൈസ് വാഗ്ദാനം ചെയ്യുന്നു. 30 വർഷത്തിലേറെയായി ഷാർജയിൽ താമസിക്കുന്ന ജാസിരി ഗ്ലോബൽ വില്ലേജിലെ സ്ഥിരം അതിഥിയാണ്. സീസൺ 27-ലുടനീളം, ഗ്ലോബൽ വില്ലേജിൽ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ഷോപ്പിംഗിനും ഡൈനിംഗിനും പോകാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്.
