അല്‍ ജലീല ചിന്‍ഡ്രന്‍സ് സ്‍പെഷ്യാലിറ്റി ഹോസ്‍പിറ്റലില്‍ ‘വീല്‍സ് ഓഫ് ഹാപ്പിനെസ്’ സംഘടിപ്പിച്ച് യൂണിയന്‍ കോപ്

മാസം തികയാതെ പ്രസവിക്കപ്പെടുന്ന കുട്ടികള്‍ക്കായുള്ള അന്താരാഷ്‍ട്ര ദിനാചരണത്തിന്റെ ഭാഗമായിട്ടായിരുന്നു ‘വീല്‍സ് ഓഫ് ഹാപ്പിനെസ്’ സംഘടിപ്പിച്ചത്. ദുബൈ: ദുബൈയിലെ അല്‍ ജലീല ചില്‍ഡ്രന്‍സ് സ്‍പെഷ്യാലിറ്റി ആശുപത്രിയുമായി സഹകരിച്ച് ‘വീല്‍സ് ഓഫ് ഹാപ്പിനെസ്’ എന്ന പേരില്‍ യൂണിയന്‍ കോപ് പ്രത്യേക പരിപാടി സംഘടിപ്പിച്ചു. രോഗികളായി ആശുപത്രിയിലെത്തുന്ന കുട്ടികളെ സന്തോഷിപ്പിക്കാനും അവരുടെ ചികിത്സാ കാലയളവില്‍ പിന്തുണ നല്‍കാനും അവബോധം വളര്‍ത്താനും ലക്ഷ്യമിട്ടായിരുന്നു പരിപാടി. ചികിത്സയ്ക്കിടെ കുട്ടികള്‍ക്ക് യൂണിയന്‍ കോപ് സമ്മാനങ്ങള്‍ വിതരണം ചെയ്‍തു. രക്ഷിതാക്കളുടെയും നിയോനെറ്റല്‍ ഇന്റര്‍ന്‍സീവ് കെയറിലെ (എന്‍ഐസിയു) രോഗികളുടെയും സഹകരണത്തോടെയായിരുന്നു, മാസം തികയാതെ പ്രസവിക്കുന്ന കുട്ടികള്‍ക്കായുള്ള അന്താരാഷ്ട്ര ദിനാചരണത്തിന്റെ ഭാഗമായി പരിപാടി സംഘടിപ്പിച്ചത്. യൂണിയന്‍കോപില്‍ നിന്ന് ഹാപ്പിനെസ് ആന്റ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്തകി, കമ്മ്യൂണിക്കേഷന്‍ സെക്ഷന്‍ മാനേജര്‍ ഹുദ സാലെം സൈഫ്, യൂണിയന്‍ കോപ് അല്‍ വര്‍ഖ സിറ്റി മാള്‍ ബ്രാഞ്ച് മാനേജര്‍ മുഹമ്മദ്…

ശശി തരൂരിന്റെ മലബാർ പര്യടനത്തെച്ചൊല്ലി കേരളാ കോൺഗ്രസിലെ ഒരു വിഭാഗത്തില്‍ കലഹം

കോഴിക്കോട്: വിവിധ പരിപാടികളിൽ പങ്കെടുക്കാനും പൊതുപ്രവർത്തകരെ കാണാനുമായി കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ മലബാർ പര്യടനത്തെച്ചൊല്ലി സംസ്ഥാന കോൺഗ്രസില്‍ കലഹം. സംസ്ഥാന കോൺഗ്രസിൽ പുതിയൊരു “തരൂർ ഗ്രൂപ്പ്” ഉയർന്നുവരുന്നതിന്റെ സൂചനയായി, ഞായറാഴ്ച “സംഘപരിവാറും മതേതരത്വത്തിനെതിരായ വെല്ലുവിളികളും” എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിന് “അപ്രഖ്യാപിത വിലക്ക്” ഏർപ്പെടുത്തിയ നേതാക്കൾക്കെതിരെ അദ്ദേഹത്തിന്റെ അനുയായികൾ ആഞ്ഞടിച്ചു. “കോഴിക്കോട് ജവഹർ യൂത്ത് ഫൗണ്ടേഷന്റെ” ബാനറിൽ ഇതേ വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കോഴിക്കോട് എംപി എം കെ രാഘവൻ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ തരൂർ അനുകൂലികൾ പങ്കെടുക്കുകയും ചെയ്തു. കൂടാതെ, യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച തരൂരിന്റെ പരിപാടിക്ക് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയതിന് ഉത്തരവാദികൾ ആരാണെന്ന് കണ്ടെത്താൻ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും രാഘവൻ പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടു. കോഴിക്കോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരിൽ നിന്ന് തനിക്ക് ഉജ്ജ്വല സ്വീകരണം ലഭിക്കുന്നതിന്റെ വീഡിയോ തിങ്കളാഴ്ച തരൂർ തന്റെ ട്വിറ്ററില്‍…

ദുരഭിമാന കൊലപാതകം: അന്യ മതസ്ഥനെ വിവാഹം കഴിച്ച മകളെ മാതാപിതാക്കള്‍ കൊലപ്പെടുത്തി; മൃതദേഹം സ്യൂട്ട് കെയ്സിലാക്കി ഉപേക്ഷിച്ചു

ന്യൂഡൽഹി: അന്യ മതസ്ഥനെ വിവാഹം കഴിച്ച മകളെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട് കെയ്സിലാക്കി മധുര എക്സ്പ്രസ് വേയില്‍ ഉപേക്ഷിച്ച മാതാപിതാക്കളെ പോലീസ് അറസ്റ്റു ചെയ്തു. 22-കാരിയായ മകളെ പിതാവാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ആയുഷി ചൗധരി (22)യാണ് ദാരുണമായി കൊല്ലപ്പെട്ടത്. മകൾ മറ്റൊരു ജാതിയിൽപ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നു പറയുന്നു. മകൾ രാത്രിയിൽ സ്ഥിരമായി പുറത്തെക്ക് പോകുന്നത് പിതാവ് നിതേഷ് യാദവ് ശ്രദ്ധിച്ചിരുന്നു. അമ്മയുടെയും സഹോദരന്റെയും അറിവോടെയാണ് നിതേഷ് യാദവ് മകളെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. സ്യൂട്ട്‌കേസ് ലഭിച്ച ശേഷം ഫോൺ കോളുകൾ പിന്തുടരുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്താണ് പോലീസ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. കൊല്ലപ്പെട്ട യുവതിയെ കണ്ടെത്തുന്നതിനായി ഡൽഹിയിലും പോസ്റ്ററുകൾ പതിച്ചിട്ടുണ്ടായിരുന്നു. ഛത്രപാൽ എന്ന മറ്റൊരു ജാതിയിൽപ്പെട്ട യുവാവിനെ വിവാഹം കഴിച്ച കാര്യം ആയുഷി വീട്ടുകാരോട് പറഞ്ഞിരുന്നില്ല. ഇതറിഞ്ഞ യാദവ് മകളെ…

പാന്‍-ആധാര്‍ ലിങ്കിംഗ്: അടുത്ത വർഷം മുതൽ പാന്‍ കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമായേക്കാമെന്ന് മുന്നറിയിപ്പ്

നിങ്ങൾ പാൻ കാർഡ് ഉടമയാണെങ്കിൽ, അത് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍ അടുത്ത വര്‍ഷം മുതൽ പ്രവർത്തനരഹിതമായേക്കാമെന്ന് മുന്നറിയിപ്പ്. 2023 മാർച്ചിന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാത്ത പാൻ കാർഡ് പ്രവർത്തനരഹിതമാകുമെന്നാണ് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസിന്റെ മുന്നറിയിപ്പ്. 2022 മാർച്ച് 31-നകം പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ആയിരം രൂപ വരെ പിഴയീടാക്കുമെന്ന് ആദായ നികുതി വകുപ്പ് നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍, അത്തരം കാർഡ് ഉടമകൾക്ക് പാൻ കാർഡ് ഉപയോഗിക്കാൻ അനുമതിയുണ്ടായിരുന്നു. ആ അനുമതി 2023-ഓടെ ഇല്ലാതാകും. പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ആദായ നികുതി വകുപ്പ് പലതവണ നീട്ടിയിരുന്നു. 2017 ജൂലൈ ഒന്നിന് പാൻകാർഡ് അനുവദിച്ചവർ ആധാർ കാർഡുമായി ബന്ധിപ്പിക്കണമെന്ന് അറിയിച്ചിരുന്നു. പിന്നീട് ഇത് 2022 ജൂൺ വരെ നീണ്ടു. ഇനിയും പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിച്ചിട്ടില്ല എന്നുണ്ടെങ്കിൽ അടുത്ത…

മെഹ്‌റൗളി കൊലപാതകം: തിരച്ചിലിനിടെ പോലീസ് മനുഷ്യന്റെ താടിയെല്ലുകൾ കണ്ടെടുത്തു

ന്യൂഡൽഹി : ശ്രദ്ധ വാക്കറിന്റെ അവശിഷ്ടങ്ങൾക്കായുള്ള തെരച്ചിലിനിടെ ഡൽഹി പോലീസ് മനുഷ്യന്റെ താടിയെല്ല് കണ്ടെടുത്തു. ഇത് കൊലപാതകത്തിന് ഇരയായ 27-കാരിയുടേതാണോ എന്നറിയാൻ ദന്തഡോക്ടറുടെ സഹായം തേടിയതായി റിപ്പോര്‍ട്ട്. “റൂട്ട് കനാൽ ചികിത്സയ്ക്കോ മറ്റോ ആ സ്ത്രീയെ ചികിത്സിച്ച മുംബൈ ആസ്ഥാനമായുള്ള ഡോക്ടറിൽ നിന്ന് എക്സ്-റേ ഫിലിം എടുക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എക്സ്-റേ ഇല്ലെങ്കിൽ, തിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടാണ്, ” ഡോക്ടര്‍ പറഞ്ഞു. ഈ വർഷം ആദ്യം അഫ്താബ് അമിൻ പൂനാവാലയ്‌ക്കൊപ്പം (28) മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് താമസം മാറിയ ശ്രദ്ധ വാക്കർ സൗത്ത് ഡൽഹിയിലെ മെഹ്‌റൗളിയിലെ ഒരു ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നത്. ഫ്ലാറ്റിൽ വെച്ച് പൂനാവാല വാക്കറിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ശരീരം 35 കഷണങ്ങളാക്കി മുറിക്കുകയും 300 ലിറ്റർ ഫ്രിഡ്ജിൽ മൂന്നാഴ്ചയോളം സൂക്ഷിച്ച് ദിവസങ്ങളോളം നഗരത്തിലുടനീളം കുഴിച്ചിടുകയും ചെയ്തെന്നാണ് കുറ്റാരോപണം. സമീപത്തെ വനമേഖലയിൽ നിന്ന് തലയോട്ടിയുടെ ഭാഗങ്ങളും…

ഓടുന്ന വാഹനത്തിലെ കൂട്ട ബലാത്സംഗം: കൊച്ചിയിലെ ഡിജെ പാർട്ടികളിൽ ഡിംപിൾ സ്ഥിരം സാന്നിധ്യമാണെന്ന് റിപ്പോര്‍ട്ട്

എറണാകുളം: കൊച്ചിയിൽ 19 കാരിയായ മോഡലിനെ ഓടുന്ന കാറിൽ കൂട്ടബലാത്സംഗം ചെയ്യാന്‍ ഒത്താശ ചെയ്ത ചെയ്ത പ്രതി രാജസ്ഥാൻ സ്വദേശി ഡിംപിൾ കൊച്ചിയിലെ ഡിജെ പാർട്ടികളിലെ സ്ഥിരം സാന്നിധ്യമാണെന്ന് റിപ്പോര്‍ട്ട്. കൊച്ചിയിലെ ഫാഷൻ ഷോകളിൽ ഡിംപിൾ പങ്കെടുക്കാറുണ്ടായിരുന്നുവെന്നും ചില ഫാഷൻ ഷോകളിൽ പരസ്യത്തിനായി ഡിംപിളിന്റെ ചിത്രം നൽകിയിരുന്നതായും റിപ്പോർട്ടുണ്ട്. അതിനിടെ, പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇരയുടെ സുഹൃത്തും കേസിലെ പ്രതിയുമായ ഡിംപിൾ ലാമ്പയെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ഇരയും കേസിലെ പ്രതികളും ഒത്തുചേർന്ന് ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് ലഹരിമരുന്ന് കച്ചവടം നടന്നിരുന്നു എന്നത് സ്ഥിരീകരിക്കാൻ പൊലീസിന് പുറമെ എക്സൈസും അന്വേഷണം ആരംഭിച്ചു. മദ്യം വിളമ്പാൻ യുവതികളെ നിർത്തിയതിനുൾപ്പെടെ ഹോട്ടലിനെതിരെ ഒരുവർഷത്തിനിടെ ആറു കേസുകളാണ് എക്സൈസ് റജിസ്റ്റർ ചെയ്തത് . വ്യാഴാഴ്ച കൊടുങ്ങല്ലൂരില്‍ നിന്ന് കൊച്ചിയിലെത്തിയ മൂന്ന് യുവാക്കളും ഡിംപിളിനെ ഫോണില്‍വിളിച്ച് പാര്‍ട്ടിയില്‍ പങ്കെടുക്കണമെന്നും…

ഭര്‍തൃഗൃഹത്തില്‍ യുവതി ജീവനൊടുക്കി; സ്ത്രീധന പീഡനമാണെന്ന് ബന്ധുക്കള്‍; പോലീസ് കേസെടുത്തു

കോഴിക്കോട്: സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യ ചെയ്തതായി ബന്ധുക്കൾ. തിരുവമ്പാടി സ്വദേശി ഹഫ്‌സത്തിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റിയും രൂപീകരിച്ചു. 14 പവന്റെ ആഭരണങ്ങള്‍ നൽകിയാണ് വിവാഹം നടത്തിയത്. എന്നാല്‍, കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് ഷിഹാബുദ്ദീനും മാതാവും ഹഫ്സത്തിനെ നിരന്തരം പീഡിപ്പിച്ചിരുന്നു എന്നും, മകൾക്ക് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നതായും വീട്ടുകാർ ആരോപിക്കുന്നു. 20 വയസുകാരിയായ ഹഫ്‌സത്തിന്റെ മരണത്തിലേക്ക് നയിച്ച കാരണക്കാരെ കണ്ടെതെണമെന്ന് ആവശ്യപ്പെട്ടു നൽകിയ പരാതിയിൽ താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

ഇസ്ലാമിക നിയമപ്രകാരം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചാൽ പോക്സോ നിയമം ചുമത്താം: ഹൈക്കോടതി

എറണാകുളം: ഒരു മുസ്ലീം പുരുഷനും പ്രായപൂർത്തിയാകാത്ത മുസ്ലീം പെൺകുട്ടിയും തമ്മിലുള്ള വിവാഹം അവരുടെ സ്വകാര്യ നിയമപ്രകാരം ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന (പോക്സോ) നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിവാഹത്തിന്റെ സാധുതയോ മറ്റോ പരിഗണിക്കാതെ, വിവാഹത്തിലെ കക്ഷികളിലൊരാൾ പ്രായപൂർത്തിയാകാത്ത ആളാണെങ്കിൽ പോക്‌സോ നിയമപ്രകാരമുള്ള കുറ്റങ്ങൾ ബാധകമാകുമെന്നും കോടതി കൂട്ടിച്ചേർത്തു. തിരുവല്ല പോലീസ് അറസ്റ്റ് ചെയ്ത ബംഗാൾ സ്വദേശിയായ മുസ്ലീം യുവാവ് സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. കവിയൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ പതിനാറുകാരിയായ പെൺകുട്ടിയെ ആഗസ്ത് മാസത്തിൽ പരിശോധനയ്‌ക്കായി കൊണ്ടുവന്നപ്പോഴാണ് ഇയാൾ പതിനാറുകാരിയെ ബലാത്സംഗം ചെയ്‌ത വിവരം പുറത്തറിയുന്നത്. പശ്ചിമ ബംഗാളിൽ നിന്ന് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു. 2021 മാർച്ച് 14-ന് മഹമ്മദൻ നിയമം അനുസരിച്ച് താൻ അവളെ വിവാഹം കഴിച്ചുവെന്ന് അയാൾ അവകാശപ്പെട്ടു. 18 വയസ്സിന് താഴെയുള്ള…

തരൂരിന്റെ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കാനുള്ള നിർദേശത്തിനെതിരെ പാർട്ടിതല അന്വേഷണം ആവശ്യപ്പെട്ട് എം കെ രാഘവന്‍

കോഴിക്കോട്: കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ വടക്കൻ ജില്ലകളിലെ ഒറ്റയാൾ പ്രചാരണത്തില്‍ നിന്ന് ഇന്ത്യൻ യൂത്ത് കോൺഗ്രസ് (ഐ.വൈ.സി) പ്രവർത്തകരെ തടഞ്ഞതിന്റെ കാരണങ്ങളെക്കുറിച്ച് കെ.പി.സി.സി അന്വേഷണ കമീഷനെ നിയോഗിക്കണമെന്ന് എം.കെ. രാഘവൻ ആവശ്യപ്പെട്ടു. വടക്കൻ ജില്ലകളിൽ ഒറ്റയാള്‍ പ്രചാരണം സംഘടിപ്പിക്കാനുള്ള തീരുമാനം തരൂർ മാത്രം എടുത്തതല്ലെന്ന് രാഘവൻ ചൂണ്ടിക്കാട്ടി. പാർട്ടിയുടെ ഉന്നത നേതൃത്വത്തിന് പരിപാടികളെക്കുറിച്ച് നന്നായി അറിയാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. പരിപാടി ആസൂത്രണം ചെയ്തത് ഒറ്റക്കല്ല. പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ടവരോട് ചോദിച്ചിരുന്നു. കൊന്ന മുറിച്ചാൽ വിഷു മുടങ്ങില്ലെന്നും രാഘവൻ പറഞ്ഞു. കെ.പി. കേശവ മേനോൻ ഹാളിൽ ‘സംഘ്പരിവാർ മതേതരത്വത്തിന് ഉയർത്തുന്ന ഭീഷണി’ എന്ന വിഷയത്തിലാണ് ശശി തരൂരിന്‍റെ പ്രഭാഷണം സംഘടിപ്പിക്കാൻ യൂത്ത് കോൺഗ്രസ് കോഴിക്കോട്ട് ജില്ല കമ്മിറ്റി തീരുമാനിച്ചിരുന്നത്. എന്നാൽ, ശനിയാഴ്ച വൈകീട്ട് ‘അജ്ഞാത’ കാരണത്താൽ അത് ഒഴിവാക്കുകയായിരുന്നു. ഇതുസംബന്ധിച്ച വിവാദം കത്തുന്നതിനിടയിൽ, ജവഹർ യൂത്ത് ഫൗണ്ടേഷൻ…

അടിച്ചമർത്തലുകളുടെ ലോകം (ലേഖനം)

അടിച്ചമർത്തലുകളുടെ ഒരു ലോകത്തിലൂടെയാണ് നാം ഇന്ന് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. ഇത് കുടുംബങ്ങൾ മുതൽ സമൂഹം, മതം, രാഷ്ട്രീയം, നീതി പീഠങ്ങൾ വരെ എത്തി. അവസാനം ലോകം മുഴുവൻ ഈ ദുർ വ്യാധി ബാധിച്ചിരിക്കുകയാണ്. പല കുടുംബങ്ങളിലും ഭാര്യ ഭർത്താവിനെയോ ഭർത്താവ് ഭാര്യയെയോ മക്കളെയോ അല്ലെങ്കിൽ അവരുടെ മാതാപിതാക്കളെയോ ചവുട്ടി ഒതുക്കുന്നതായി നാം ദിനംപ്രതി കാണുകയും കേൾക്കുകയും ചെയ്യാറുണ്ട്. ഇന്ന്‌ ദിനംപ്രതി നടക്കുന്ന സംഭവങ്ങളുടെ നൂറിൽ ഒരു പത്തു ശതമാനം പോലും സമൂഹമോ ലോകമോ അറിയുന്നില്ല. കാരണം പലരും ഇത് മറ്റുള്ളവരോട് പറയാൻ മടിക്കുന്നു. സ്വന്തം സഹോദരങ്ങളെ അടിച്ചൊതുക്കി അവരുടെ മേൽ കടന്നു കയറ്റം നടത്തുന്ന മാന്യ വേഷധാരികളായ എത്രയോ സഹോദരങ്ങൾ ഉണ്ട് നമ്മുടെ ഇടയിൽ ഉണ്ട്. സ്വന്തം ഭര്‍ത്താവിനെയും ഭാര്യയെയും മാതാപിതാക്കളെയും മരുമക്കളുടെയും മുഖത്ത് കരി വാരി തേച്ചു അവരെ സമൂഹത്തിൽ ഇല്ലാതാക്കാൻ നല്ല പോരാട്ടം നടത്തുന്ന…