ദോഹ: ഖത്തറിൽ നടക്കുന്ന ഫൂട്‌ബോൾ ലോക കപ്പിനോടനുബന്ധിച്ച് കൾച്ചറൽ ഫോറം തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ “ഐക്യദാർഢ്യവും കളിയും പറച്ചിലും” എന്ന പരിപാടിയും സംഘടിപ്പിച്ചു. ലോകകപ്പിന് വേദിയാകുന്ന ചരിത്രത്തിലെ ഏറ്റവും ചെറിയ രാജ്യമാണ് ഖത്തർ എങ്കിലും, ലോക കപ്പിനെ സ്വാഗതം ചെയ്യാൻ ഖത്തർ വലിയ ഒരുക്കങ്ങൾ സ്വീകരിക്കുകയും വൈവിധ്യമാർന്ന കാഴ്ചകൾ സമ്മാനിക്കുകയും ചെയ്ത ഇന്ത്യക്കാർക്കും വിശിഷ്യാ വളരെയേറെ മലയാളികൾക്കും നേരിട്ട് ആസ്വദിക്കാൻ കഴിയുന്ന ഖത്തർ ലോകകപ്പിന് കൾച്ചറൽ ഫോറം ജില്ലാ കമ്മിറ്റി ഐക്യദാർഢ്യം രേഖപ്പെടുത്തി. കഴിഞ്ഞ ലോക കപ്പുകളെയും മത്സരങ്ങളെയും കുറിച്ചും കപ്പുയർത്തിയ ഇതിഹാസങ്ങളുടെ തേരോട്ടങ്ങളും സൂപ്പർ താരങ്ങളുടെ ഇടർച്ചയും സദസ്സ് ചർച്ച ചെയ്തു. കൾച്ചറൽ ഫോറം തൃശൂർ ജില്ലാ പ്രസിഡന്റ് അബ്ദുൽ വഹദിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഡോ. അബ്ദുൽ വാസിഹ് മുഖ്യാതിഥിയായി. കൾച്ചറൽ ഫോറം സ്റ്റേറ്റ് ജനറൽ സെക്രട്ടറി മജീദലി, ജില്ലാ ജനറൽ സെക്രട്ടറി…
Year: 2022
അമൃത വിശ്വ വിദ്യാപീഠം ഡീൻ ഡോ. ബിപിൻ നായർ ഇന്ത്യ എഎംആർ ഇന്നവേഷൻ ഹബ് ഉപസമിതിയുടെ ഉപാദ്ധ്യക്ഷൻ
കൊല്ലം: ആന്റി മൈക്രോബയൽ പ്രതിരോധവുമായി (എഎംആർ) ബന്ധപ്പെട്ട ഗവേഷണങ്ങൾ നടത്തുന്ന ദേശീയ ഏജൻസിയായ ഇന്ത്യ എഎംആർ ഇന്നവേഷൻ ഹബ്ബ് (ഐഎഐഎച്ച്) ഉപസമിതി ഉപാദ്ധ്യക്ഷനായി അമൃത വിശ്വ വിദ്യാപീഠം ലൈഫ് സയൻസസ് ഡീൻ ഡോ. ബിപിൻ നായർ ചുമതലയേറ്റു. അഞ്ച് ഉപസമിതികളിലൊന്നായ എഎംആർ എൻവിയോൺമെന്റ് സമിതിയുടെ ഉപാദ്ധ്യക്ഷനാണ്. 2023 നവംബർ 1 വരെയാണ് ചുമതല. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സയന്റിഫിക് അഡ്വൈസറാണ് ഇന്ത്യ എഎംആർ ഇന്നവേഷൻ ഹബ്ബിന്റെ അദ്ധ്യക്ഷൻ. ആഗോള തലത്തിൽ ആരോഗ്യ പരിപാലന രംഗത്തിന് ഏറ്റവുമധികം ഭീഷണിയായ 10 കാര്യങ്ങളിലൊന്നായി ലോകാരോഗ്യ സംഘടന ഉൾപ്പെടുത്തിയിരിക്കുന്ന ആന്റി മൈക്രോബയൽ പ്രതിരോധം മൂലം ലോകത്ത് പ്രതിവർഷം 7 ലക്ഷത്തിലധികം പേർ മരിക്കുന്നുണ്ടെന്നാണ് കണക്കുകൾ.
സാമൂഹ്യനീതിയുടെ രാഷ്ട്രീയമുയർത്തി വെൽഫെയർ പാർട്ടിയുടെ മൂന്നാം സംസ്ഥാന സമ്മേളനം മലപ്പുറത്ത്
മലപ്പുറം: സമൂഹ്യ നീതിയുടെ രാഷ്ട്രീയമുയർത്തിയ ഒരു പതിറ്റാണ്ട് പിന്നിട്ട വെൽഫെയർ പാർട്ടി അതിൻ്റെ മൂന്നാം സംസ്ഥാന സമ്മേളനം 2022 ഡിസംബർ 27,28,29 തീയതികളിൽ മലപ്പുറത്ത് വെച്ച് നടത്തുകയാണ്. യൂണിറ്റ് തലം മുതൽ ആരംഭിച്ച വെൽഫെയർ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തീകരിച്ചുകൊണ്ട് നടക്കുന്ന സംസ്ഥാന തല തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിപുലമായ പരിപാടിയാണ് മലപ്പുറത്ത് നടക്കുന്ന സംസ്ഥാന സമ്മേളനമെന്ന് സംസ്ഥാന വൈസ് പ്രസിഡണ്ട് റസാഖ് പാലേരി പത്രസമ്മേളനത്തിൽ അറിയിച്ചു. ഭരണകൂടം തന്നെ വംശീയ ഉന്മൂലനത്തിന് ശ്രമിക്കുന്ന സമകാലിക ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തെ കേരളീയ സമൂഹത്തിനു മുന്നിൽ വ്യത്യസ്ത ഇടപെടലുകളിലൂടെ നിരന്തരം ചോദ്യം ചെയ്യുന്ന കാമ്പയിനിനാണ് തെരഞ്ഞെടുപ്പ് കാലത്ത് വെൽഫെയർ പാർട്ടി നേതൃത്വം നൽകിയത്. കഴിഞ്ഞ 11 വർഷത്തിനിടയിൽ കേരള രാഷ്ട്രീയത്തിൽ നിർണ്ണായക ഇടം നേടിയെടുക്കാൻ വെൽഫെയർ പാർട്ടിക്ക് സാധിച്ചിട്ടുണ്ട്. അധികാരി വർഗവും സവർണാധിപത്യ സമൂഹവും പരസ്പര കരാറിലൂടെ അനർഹമായി…
ഫിഫ ലോക കപ്പ്: ആരാധകരെ സ്വീകരിക്കാൻ രണ്ടാമത്തെ ഫ്ലോട്ടിംഗ് ഹോട്ടൽ ഖത്തറില്‍ എത്തി
ദോഹ: ലോക കപ്പിൽ ആരാധകരെ വരവേൽക്കുന്നതിനായി രാജ്യത്തെത്തുന്ന രണ്ടാമത്തെ ഫ്ലോട്ടിംഗ് ഹോട്ടലായി ‘എംഎസ്‌സി പോയിയ’ എന്ന കപ്പൽ തിങ്കളാഴ്ച ഖത്തർ തലസ്ഥാനമായ ദോഹയിലെത്തി. രണ്ടാമത്തെ ഫ്ലോട്ടിംഗ് ഹോട്ടലിൽ ഇൻഡോർ, സീ-വ്യൂ ക്യാബിനുകൾ മുതൽ ബാൽക്കണി ക്യാബിനുകളും സ്യൂട്ടുകളും വരെ വ്യത്യസ്തമായ താമസ സൗകര്യങ്ങളുണ്ട്. മൂന്ന് നീന്തൽക്കുളങ്ങൾ, നാല് ജക്കൂസികൾ, ഒരു സിനിമാ സ്‌ക്രീൻ എന്നിവയും ആരോഗ്യ കേന്ദ്രം, പൂർണ്ണ സജ്ജമായ ജിം, ടെന്നീസ്, ബാസ്‌ക്കറ്റ്‌ബോൾ കോർട്ടുകൾ എന്നിവയും വിനോദ വേദികളിൽ ഉൾപ്പെടുന്നു. സൂഖ് വാഖിഫ്, ഇസ്ലാമിക് ആർട്ട് മ്യൂസിയം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്ന് മിനിറ്റുകൾ അകലെ ദോഹയിലെ ഗ്രാൻഡ് സ്റ്റേഷനിൽ ഡോക്ക് ചെയ്യാൻ കപ്പൽ അനുവദിച്ചിട്ടുണ്ട്. ഫൈവ് സ്റ്റാര്‍ വിഭാഗത്തില്‍ പെട്ട ആദ്യത്തെ കപ്പൽ, MSC വേൾഡ് യൂറോപ്പ്, നവംബർ 10 വ്യാഴാഴ്ച ഖത്തറില്‍ എത്തി. ഇതിന് 22 നിലകളും 47 മീറ്റർ വീതിയും 2,626-ലധികം…
ഫിഫ ലോകകപ്പിന് മുന്നോടിയായി ഖത്തർ വിമാനത്താവളത്തിൽ മിനി ഫോറസ്റ്റ് അനാവരണം ചെയ്തു
ദോഹ (ഖത്തര്‍): ഹമദ് ഇന്റർനാഷണൽ എയർപോർട്ട് (എച്ച്‌ഐഎ) അതിന്റെ ആകർഷകമായ എയർപോർട്ട് വിപുലീകരണ പദ്ധതി ലോകത്തിന് മുന്നിൽ അവതരിപ്പിച്ച്, യാത്രക്കാരുടെ അനുഭവങ്ങൾ സമ്പന്നമാക്കുകയും എച്ച്‌ഐഎയെ ഏത് യാത്രയും മൂല്യവത്തായ ഒരു അസാധാരണ ലക്ഷ്യസ്ഥാനമാക്കി മാറ്റുകയും ചെയ്യുന്നു. “വിജയകരവും സുസ്ഥിരവുമായ ആഗോള സൗകര്യത്തിന്റെ ആത്യന്തിക ഉദാഹരണമായി മാറിയ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിന്റെ വിപുലീകരണം ആരംഭിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. HIA അതിന്റെ നൂതനമായ ആസൂത്രണം, നിർവ്വഹണം, നിക്ഷേപം എന്നിവയിൽ മതിപ്പുളവാക്കുന്നത് തുടരുന്നു – ആഗോള സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമെന്ന നിലയിൽ അതിന്റെ സ്ഥാനം വർദ്ധിപ്പിക്കുകയും ഈ വ്യവസായത്തിലെ മുൻനിരയില്‍ HIA യുടെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യുന്നു,” എന്ന് ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബർ അൽ ബേക്കർ പറഞ്ഞു. “ഞങ്ങളുടെ പുതുതായി വികസിപ്പിച്ച ടെർമിനൽ തുറക്കുന്നത് ലോകത്തിന്റെ എല്ലാ കോണുകളിലേക്കും വർദ്ധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണത്തെ കൂടുതൽ ബന്ധിപ്പിക്കുന്നു. യാത്രക്കാരുടെയും…
കെ സുധാകരന്റെ ആർഎസ്എസ് അനുകൂല പ്രസ്താവന: ഘടക കക്ഷികളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ആർഎസ്എസ് അനുകൂല പ്രസ്താവനകൾ പാർട്ടിയുമായും ഘടക കക്ഷികളുമായും കൂടിയാലോചിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിവാദ പ്രസ്താവന നാവുപിഴയാണെന്നാണ് സുധാകരൻ പറഞ്ഞത്. വിഷയത്തിൽ കെപിസിസി പ്രസിഡന്റുമായി പ്രമുഖ നേതാക്കൾ ആശയവിനിമയം നടത്തിയിട്ടുണ്ട്. പരാമർശത്തെ എതിർത്ത ഘടകകക്ഷികളുമായി സംസാരിക്കും. മതനിരപേക്ഷ നിലപാടിന് മങ്ങലേൽപ്പിക്കുന്ന നിലപാടുകൾ കോൺഗ്രസിലുണ്ടാകില്ലെന്നും സതീശൻ അറിയിച്ചു. സുധാകരന്റെ പരാര്‍മശത്തെ ഗൗരവതരമായാണ് പാര്‍ട്ടി കാണുന്നത്. കെപിസിസി അധ്യക്ഷ്‌നറെ ഭാഗത്ത് നിന്ന് തുടര്‍ച്ചയായി ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകുന്നത് ഗൗരവതരമായെടുത്ത് കോണ്‍ഗ്രസ് പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. സുധാകരന്റെ അടിക്കടിയുള്ള പ്രസ്താവനകൾ കോൺഗ്രസിൽ കടുത്ത അതൃപ്തി ഉണ്ടാക്കുന്നുണ്ട്. ആര്‍ എസ് എസ് ശാഖക്ക് സംരക്ഷണം കൊടുത്തുവെന്ന പ്രസ്താവനക്കു പിന്നാലെ വര്‍ഗീയതയോട് നെഹ്‌റു സന്ധി ചെയ്തുവെന്ന പരാമര്‍ശം കൂടി വന്നതോടെ പാര്‍ട്ടി തന്നെ അങ്കലാപ്പിലായിരിക്കയാണ്. പ്രാദേശിക തലങ്ങളില്‍ പോലും സുധാകരന്റെ പ്രസ്താവനക്കെതിരെ അമര്‍ഷം ഉയരുകയാണ്.
സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതര്‍ വര്‍ദ്ധിക്കുന്നു; ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി
തിരുവനന്തപുരം: ഡെങ്കിപ്പനിക്കെതിരെ ഏഴ് ജില്ലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഡെങ്കിപ്പനി ബാധിതരായ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മറ്റ് ജില്ലകളും ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. എല്ലാ ജില്ലകളിലും കൊതുക് നശീകരണവും ഉറവിട നശീകരണവും നടത്തണം. തുടർച്ചയായി പെയ്യുന്ന മഴ പല ജില്ലകളിലും ഡെങ്കിപ്പനി വർധിപ്പിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ, ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കാനും മന്ത്രി നിർദേശിച്ചു. ജില്ലകളിലെ സ്ഥിതി വിലയിരുത്താൻ മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. എറണാകുളം ജില്ലയുടെ സ്ഥിതി പ്രത്യേകം വിലയിരുത്തി. ഓരോ ജില്ലകളും ആക്ഷൻ പ്ലാനനുസരിച്ച് പ്രവർത്തനങ്ങൾ നടത്തണം. ഇത് കൃത്യമായി വിലയിരുത്തുകയും വേണം. വാർഡുതല ശുചിത്വ ഫണ്ട് ഫലപ്രദമായി വിനിയോഗിക്കണം. സംസ്ഥാനതലത്തിൽ ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിക്കാനും തീരുമാനമായി. വെക്ടർ കൺട്രോൾ യൂണിറ്റുകളെ…
യുഎഇ ഗോൾഡൻ വിസയുള്ളവർക്ക് ഇനി 10 വർഷത്തേക്ക് മാതാപിതാക്കളെ കൊണ്ടുവരാം
അബുദാബി : യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ (യുഎഇ) ഗോൾഡൻ വിസയുള്ളവർക്ക് ഇനി 10 വർഷത്തെ റെസിഡൻസി വിസയ്ക്കായി മാതാപിതാക്കളെ സ്പോൺസർ ചെയ്യാം. ഒക്ടോബർ മൂന്നിന് യുഎഇയിൽ പ്രാബല്യത്തിൽ വന്ന ഗോൾഡൻ വിസ എക്സ്റ്റൻഷൻ പദ്ധതിയുടെ ഭാഗമായാണ് തീരുമാനം. മുമ്പ്, സാധാരണ റസിഡൻസി ഹോൾഡർമാരുടെ കാര്യത്തിലെന്നപോലെ, ഒരു വർഷത്തേക്ക് മാത്രമേ അവർക്ക് മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരാൻ അനുവദിച്ചിരുന്നുള്ളൂ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) എന്നീ വകുപ്പുകള്‍ ഈ വിവരം സ്ഥിരീകരിച്ചു. യുഎഇ ഗവൺമെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, കുറഞ്ഞത് 20,000 ദിര്‍ഹമോ അതില്‍ കൂടുതലോ പ്രതിമാസ ശമ്പളമുള്ള സ്ഥിരം റസിഡൻസി വിസ ഉടമകൾക്ക് അവരുടെ മാതാപിതാക്കളെ സ്പോൺസർ ചെയ്യാൻ കഴിയും. ഗോൾഡൻ വിസ ഉടമകൾക്ക് ഈ ശമ്പള മുൻവ്യവസ്ഥയും ബാധകമല്ല. ഗോള്‍ഡന്‍ വിസ ആദ്യമായി അവതരിപ്പിച്ചതുമുതൽ ലക്ഷക്കണക്കിന് യോഗ്യരായ താമസക്കാര്‍ക്ക്…
ഇറാനിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ യുഎൻ മനുഷ്യാവകാശ കൗൺസിൽ
ദോഹ: നൂറു കണക്കിനാളുകളുടെ മരണത്തിനിടയാക്കിയ ഇറാനിൽ പ്രതിഷേധക്കാരെ അടിച്ചമർത്തുന്നത് ചർച്ച ചെയ്യാൻ പ്രത്യേക സമ്മേളനം നടത്തുമെന്ന് യുഎൻ മനുഷ്യാവകാശ കൗൺസിൽ തിങ്കളാഴ്ച അറിയിച്ചു. UNHRC നവംബർ 24-ന് ഇറാനിലെ “മനുഷ്യാവകാശങ്ങൾ വഷളാകുന്ന അവസ്ഥ” എന്ന വിഷയത്തിൽ ഒരു സെഷൻ നടത്തും. ജർമ്മനിയും ഐസ്‌ലൻഡും പ്രമേയം അവതരിപ്പിച്ചതിന് ശേഷമാണ് യോഗം നടത്താനുള്ള തീരുമാനം. യുഎൻഎച്ച്ആർസിയിലെ 47 അംഗങ്ങളിൽ 16 പേരും നിർദ്ദേശം അംഗീകരിച്ചാൽ മാത്രമേ സെഷൻ നടത്താൻ കഴിയൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്. 17 കൗൺസിൽ അംഗങ്ങൾ ഉൾപ്പെടെ 44 രാജ്യങ്ങൾ ഈ നിർദ്ദേശത്തെ പിന്തുണച്ചിട്ടുണ്ട്. ഇറാൻ ഹ്യൂമൻ റൈറ്റ്‌സ് പ്രസ്താവന പ്രകാരം, മഹസ അമിനിയുടെ മരണത്തിൽ ഇറാനിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളിൽ കുറഞ്ഞത് 326 പ്രതിഷേധക്കാർ കൊല്ലപ്പെട്ടതായി ഓസ്‌ലോ ആസ്ഥാനമായുള്ള ഒരു സംഘടന റിപ്പോർട്ട് ചെയ്തു.
മോഹൻലാലിനെതിരെയുള്ള ആനക്കൊമ്പ് കേസ് എങ്ങനെ പിൻവലിക്കും?: കോടതി
കൊച്ചി: നടൻ മോഹൻലാലിനെതിരെയുള്ള ആനക്കൊമ്പ് കേസ് എങ്ങനെയാണ് പിൻവലിക്കാൻ കഴിയുക എന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു. അദ്ദേഹത്തിനെതിരെ ഫയല്‍ ചെയ്തിട്ടുള്ള കേസ് പിൻവലിക്കണമെന്ന ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. 2012ലാണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ, മോഹൻലാലിന് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ലഭിച്ചത് 2016ലാണെന്ന് കോടതി നിരീക്ഷിച്ചു. നേരത്തെ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ അപേക്ഷ കോടതി തള്ളി. ഇതിനെതുടർന്ന് സർക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹർജിയിൽ മോഹൻലാലും കക്ഷി ചേർന്നിരുന്നു. ആനക്കൊമ്പ് പിടിക്കുമ്പോൾ മോഹൻലാലിന് ഉടമസ്ഥത അവകാശം ഉണ്ടായിരുന്നോയെന്നത് അന്വേഷിച്ച് കണ്ടെത്തേണ്ടതാണെന്നും കോടതി വിലയിരുത്തി.
