ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം ജനസംഖ്യയിൽ രണ്ടാം സ്ഥാനത്ത്: പ്രസിഡന്റ് ദ്രൗപതി മുർമു

ഇന്ത്യ ഒരു ബഹു-സാംസ്‌കാരിക, ബഹുഭാഷ, ബഹു-വംശീയ, ബഹു-മത സമൂഹമെന്ന നിലയിൽ, നാനാത്വത്തിൽ ഏകത്വത്തെ ആഘോഷിക്കുന്നുവെന്ന് രാഷ്ട്രപതിഭവൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ന്യൂഡൽഹി: ഇന്ത്യ, ബഹു-സാംസ്‌കാരികവും ബഹുസ്വരവുമായ സമൂഹമെന്ന നിലയിൽ, നാനാത്വത്തിൽ ഏകത്വം ആഘോഷിക്കുന്നുവെന്നും അതിലെ 200 ദശലക്ഷത്തിലധികം മുസ്‌ലിംകൾ രാജ്യത്തെ സമൂഹത്തിലെ രണ്ടാമത്തെ വലിയ ജനസംഖ്യയുള്ള രാജ്യമാക്കി മാറ്റുന്നുവെന്നും പ്രസിഡന്റ് ദ്രൗപതി മുർമു പറഞ്ഞു. രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതിയെ സന്ദർശിച്ച മുസ്‌ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ മുഹമ്മദ് ബിൻ അബ്ദുൾകരീം അൽ-ഇസയെ സ്വാഗതം ചെയ്ത മുർമു, സഹിഷ്ണുത, ബോധത്തിന്റെ മിതത്വം, മതങ്ങൾ തമ്മിലുള്ള സംവാദം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ മുസ്‌ലിം വേൾഡ് ലീഗിന്റെ പങ്കിനെയും ലക്ഷ്യങ്ങളെയും ഇന്ത്യ അഭിനന്ദിക്കുന്നുവെന്ന് പറഞ്ഞു. ഇന്ത്യ ഒരു ബഹു-സാംസ്‌കാരിക, ബഹുഭാഷ, ബഹു-വംശീയ, ബഹു-മത സമൂഹമെന്ന നിലയിൽ, നാനാത്വത്തിൽ ഏകത്വത്തെ ആഘോഷിക്കുന്നുവെന്ന് രാഷ്ട്രപതിഭവൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. “നമ്മുടെ 200 ദശലക്ഷത്തിലധികം ഇന്ത്യൻ…

ബിനു ഐസക്ക് രാജുവിനെ ആലപ്പുഴ ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷയായി തെരഞ്ഞെടുത്തു

ആലപ്പുഴ: ആലപ്പുഴ ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷയായി ബിനു ഐസക്ക് രാജുവിനെ തെരഞ്ഞെടുത്തു. മുന്നണി ധാരണ പ്രകാരം സിപിഐയിലെ എ. ശോഭ രാജിവച്ച ഒഴിവിലാണ് കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടിയില്‍ നിന്നുള്ള ബിനു ഐസക്ക് രാജുവിനു ഇപ്പോള്‍ അദ്ധ്യക്ഷ സ്ഥാനം ലഭിച്ചത്. 2015 മുതല്‍ തുടര്‍ച്ചയായി രണ്ടു തവണ ചമ്പക്കുളം ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ്. 2010-15 കാലയളവില്‍ എടത്വ ഗ്രാമ പഞ്ചായത്ത് ഏഴാം വാര്‍ഡ് അംഗവും പഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷയുമായി പ്രവര്‍ത്തിച്ചു. 2015 മുതല്‍ ജില്ലാ ആസൂത്രണ സമിതി അംഗമാണ്. തലവടി ടിഎംടി ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് ആയിരുന്ന ബിനു ഐസക്ക് രാജു 2022 ലാണ് ജോലിയില്‍ നിന്നും വിരമിച്ചത്. കേരളാ കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ്. എടത്വ വികസന സമിതി വൈസ് പ്രസിഡൻ്റും ആലപ്പുഴ ജില്ലാ…

കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബിൽ ‘സമ്മർ സ്‌മൈലിന്’ തുടക്കം

ഷാർജ: കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബിൽ ജൂലൈ 07 മുതൽ ജൂലൈ 28 തിയ്യതി വരെ നീണ്ടുനിൽക്കുന്ന സമ്മർ സ്‌മൈൽ എന്നപേരിൽ സമ്മർക്യാമ്പിന് വർണ്ണാഭമായ തുടക്കം. ക്ലബ് ആക്റ്റിങ് സെക്രട്ടറി അബ്ദുൽ കലാം സ്വാഗതം പറഞ്ഞ ചടങ്ങിൽ ആർട്സ് സെക്രട്ടറിയും, പ്രോഗ്രാം കൺവീനറുമായ സുബൈർ എടത്തനാട്ടുകര ആദ്യക്ഷത വഹിച്ചു. ആക്റ്റിങ് പ്രസിഡണ്ട് ആന്റണി സി.എക്സ് ഉൽഘാടനം നിർവഹിച്ചു, ട്രഷറർ വി. ഡി മുരളീധരൻ, ഉപദേശക സമിതി അംഗം എൻ എം അബ്ദുസമദ്, ആർട്‌സ് കൺവീർ കെ പി മുജീബ്‌, സ്പോർട്സ് സെക്രട്ടറി ജോൺസൻ,വനിതാ കൺവീനർ നാൻസി വിനോദ്,ബാലവേദി വനിതാ വിങ് കോർഡിനേറ്റർ ജിദേശ് നാരായൺ എന്നിവർ ആശംസകൾ നേർന്നു. കൾച്ചറൽ സെക്രട്ടറി വി. അഷറഫ് ചടങ്ങിൽ നന്ദിയും പറഞ്ഞു. വേനൽ ചൂടിന്റെ ആലസ്യത്തെ മറികടന്ന് കലാപരവും, സാംസ്ക്കാരികപരവുമായ കുട്ടികളുടെ ഭാവനയെ തൊട്ടുണർത്തും വിധം ഒട്ടേറെ…

തലവടി ചുണ്ടൻ ഓഹരി ഉടമ സിബി ജോർജിൻ്റെ മാതാവ് ലീലാമ്മ ജോർജ്ജ് അന്തരിച്ചു

തലവടി: തോട്ടയ്ക്കാട്ട് പറമ്പിൽ ടി.വി ജോർജ്ജ്കുട്ടിയുടെ ഭാര്യ ലീലാമ്മ ജോർജ് (74) അന്തരിച്ചു. പാമ്പാടി കല്ലുപുരയിൽ കുടുംബാംഗമാണ് പരേത. ജൂലൈ 15 ശനിയാഴ്ച ഉച്ചയ്ക്ക് 1:00 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം സംസ്ക്കാരം രണ്ടു മണിക്ക് തലവടി സെൻ്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ: സുജ, സുനി, സിബി (മൂവരും ഷാർജ). മരുമക്കൾ: ചെങ്ങന്നൂർ പാണ്ടനാട് വെങ്ങശ്ശേരിയിൽ റെജി, നിരണം വാണിയപുരയിൽ ലിജോ, അടൂർ പെരിങ്ങനാട് റെജി നിവാസിൽ പരേതനായ റെജി.

എംപ്ലോയ്സ് മൂവ്മെന്റ് യാത്രയയപ്പ് നൽകി

മലപ്പുറം: സർവ്വീസിൽ നിന്നും വിരമിച്ചവർക്ക് കെ.എസ്‌.ഇ.എം മലപ്പുറം ജില്ല കമ്മിറ്റി യാത്രയയപ്പ് നൽകി. വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി ഇബ്രാഹീം കുട്ടി മംഗലം യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.എസ്‌.ഇ.എം ജില്ല പ്രസിഡന്റ ടി അഷ്റഫ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ശഹീർ വടക്കാങ്ങര സ്വാഗതവും സാബിറ നന്ദിയും പറഞ്ഞു. സർവ്വീസിൽ നിന്നും വിരമിച്ച റഹീം പാലാറ, അഹമ്മദ് സലിം കൊട്ടങ്ങാടൻ, പി.എം അബ്ദുൽ അലി, കെ.വി കുഞ്ഞി മുഹമ്മദ് എന്നിവർക്ക് ഉപഹാരം നൽകി. അസെറ്റ് ജില്ല പ്രസിഡന്റ് ഹബീബ് മാലിക്ക്, അബ്ദുൽ സലാം പൊന്നാനി എന്നിവർ സംസാരിച്ചു.

ചന്ദ്രയാൻ 3 വിക്ഷേപണത്തിന് ഇനി രണ്ടു ദിവസം കൂടി മാത്രം

തിരുവനന്തപുരം: ചന്ദ്രയാന്‍ 3 വിക്ഷേപണത്തിന്‌ തയ്യാറായി. ഇന്നലെ രാവിലെയാണ്‌ പേടകം റോക്കറ്റില്‍ ഘടിപ്പിച്ചത്‌. ഇന്ത്യയുടെ ഏറ്റവും ശക്തമായ എല്‍വിഎം 3 റോക്കറ്റാണ്‌ വിക്ഷേപണം. 4000 കിലോഗ്രാം വരെ ബഹിരാകാശത്ത്‌ എളുപ്പത്തില്‍ എത്തിക്കാന്‍ റോക്കറ്റിന്‌ കഴിയും. ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ സ്പേസ്‌ സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിലാണ്‌ എല്‍വിഎം റോക്കറ്റ്‌ തയ്യാറാക്കി പാര്‍ക്ക്‌ ചെയ്യിരിക്കുന്നത്‌. പേടകത്തിന്‌ സഞ്ചരിക്കാന്‍ 3.84 ലക്ഷം കിലോമീറ്റര്‍ ദൂരമുണ്ട്‌. ഇതിന്‌ 2148 കിലോഗ്രാം ഭാരമുള്ള പ്രൊപ്പല്‍ഷന്‍ മൊഡ്യൂളും 1723.8 കിലോഗ്രാം ഭാരമുള്ള ലാന്‍ഡറും 26 കിലോഗ്രാം ഭാരമുള്ള റോവറും ഉണ്ട്‌. ചന്ദ്രയാന്‍ 2 ന്റെ ഭാരം 3800 കിലോഗ്രാം ആയിരുന്നു. അതില്‍ 2379 കിലോഗ്രാം ഓര്‍ബിറ്ററും 1444 കിലോഗ്രാം ലാന്‍ഡറും 27 കിലോഗ്രാം റോവറും ഉണ്ടായിരുന്നു. ചന്ദ്രയാന്‍ 3-ല്‍ റീലാന്‍ഡിംഗ്‌ സരകര്യമുണ്ട്. നിര്‍ദ്ദിഷ്ട സ്ഥലത്ത്‌ ലാന്‍ഡ്‌ ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍, അത്‌ ലാന്‍ഡിംഗ്‌ സ്ഥലം മാറ്റാം. ലാന്‍ഡ്‌…

ധർമ്മം എന്നാൽ ആത്മീയ ഉയർച്ചയാണെന്ന് യുവജങ്ങൾ തിരിച്ചറിയുന്നു: മന്ത്രയുടെ യുവജന സെമിനാറിൽ അഭിമാനമായി യുവ സമൂഹം

ഹ്യൂസ്റ്റൺ :ഹൂസ്റ്റണിൽ “മന്ത്ര’യുടെ ആഗോള ഹിന്ദു സംഗമത്തിൽ അഭിമാന നിമിഷമായി മന്ത്രയുടെ യുവജനങ്ങൾ . ഈ ലോകത്തിന്റെ ഏറ്റവും മികച്ച രീതിയിലുള്ള ഭരണവും, സർവ്വ ജീവജാലങ്ങളുടെ ഭൌതിക ഉയർച്ചയും കൂടാതെ ആത്മീയ ഉന്നതിയും (അതായത് മോക്ഷം ലഭിക്കുക )എന്ത് ചെയ്താലാണോ ഉണ്ടാവുക, അത് ധർമ്മംഎന്ന് പറഞ്ഞുകൊണ്ട് ചർച്ച തുടങ്ങിയ യുവജന സെമിനാർ അക്ഷരാർത്ഥത്തിൽ ഭാരതീയ ധർമ്മങ്ങൾ എങ്ങനെ ഇന്നത്തെ ലോക ഹിന്ദു യുവജ സമൂഹം വിശദമായി വിലയിരുത്തുന്ന നിമിഷങ്ങൾ ആയി മാറി. കൃഷ്‌ണേന്ദു സായ്‌നാഥ് തുടങ്ങിവച്ച ചർച്ചയിൽ ധർമ്മം എന്ന വാക്കിന്റെ വ്യാഖ്യാനത്തിന്റെ വ്യാപ്തി വെറും ആത്മീയ സാധന ചെയ്യുന്ന ഒരു കൂട്ടം എന്നതിൽ ഒതുങ്ങുന്നില്ല. മറിച്ച് ഒരു വ്യക്തി അവൻ സമൂഹത്തിന്റെ ഭാഗം എന്ന നിലയിൽ അവന്റെ കഴിവനുസരിച്ച് അവന് പുരോഗതി ഉണ്ടാകാനും മാനവരാശിയുടെ ഉയർച്ചക്ക് വേണ്ടി വ്യക്തിപരമായി ചെയ്യേണ്ടതും, അരുതാത്തതും ആയ പ്രവർത്തികളെ കൂട്ടിയിണക്കുന്നതും…

തടവുകാരന്റെ ആക്രമണത്തില്‍ മരിയന്‍ കൗണ്ടി ഡെപ്യൂട്ടിക്കു ദാരുണാന്ത്യം

ഇന്ത്യാന:  തിങ്കളാഴ്ച ഇൻഡ്യാനപൊളിസിലെ കമ്മ്യൂണിറ്റി ജസ്റ്റിസ് കാമ്പസിൽ നിന്ന്  രക്ഷപ്പെടാന്‍ ശ്രമിച്ച തടവുകാരന്റെ ആക്രമണത്തില്‍ മരിയന്‍ കൗണ്ടി ഷെരീഫിന്റെ ഡെപ്യൂട്ടിയായ ജോണ്‍ ഡുറം (61) കൊല്ലപ്പെട്ടു.  മെഡിക്കല്‍ അപ്പോയിന്റ്മെന്റിന് ശേഷം തടവുകാരനെ തിരികെ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഇന്‍ഡ്യാനപൊളിസ്  കമ്മ്യൂണിറ്റി ജസ്റ്റിസ്   കേന്ദ്രത്തിലേക്കുള്ള പ്രവേശന ഗേറ്റില്‍ വെച്ച് തടവുകാരന്‍ അദ്ദേഹത്തെ ആക്രമിച്ചത്. 34 കാരനായ ഒര്‍ലാന്‍ഡോ മിച്ചല്‍ എന്ന പ്രതിയാണ് ജോണിനെ ആക്രമിച്ച ശേഷം രക്ഷപെട്ടത്.ഒരു ട്രാന്‍സ്‌പോര്‍ട്ട് വാന്‍ മോഷ്ടിച്ച് ക്രിമിനല്‍ ജസ്റ്റിസ് സെന്റര്‍ കോംപ്ലക്സില്‍ നിന്ന് ഓടിച്ച് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും വഴിയില്‍ വണ്ടി ആക്‌സിഡന്റായി. മിച്ചലിനെ അപകടസ്ഥലത്ത് വെച്ച് കസ്റ്റഡിയിലെടുത്തതായും ആരോഗ്യനില തൃപ്തികരമാണെന്നും പോലീസ് അറിയിച്ചു. 38 വര്‍ഷമായി സര്‍വീസിലുള്ള ജോണ്‍ ഡുറത്തിന് ഭാര്യയും നാല് മക്കളും പ്രായമായ മാതാപിതാക്കളും ഉണ്ടെന്ന് പോലീസ് പറഞ്ഞു. ഡുറത്തിന്റെ ഭാര്യയും പതിറ്റാണ്ടുകളായി ഷെരീഫ് ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്തിട്ടുണ്ടെന്ന് മരിയന്‍ കൗണ്ടി ഷെരീഫ്…

സാഹിത്യ അക്കാദമിയെ ക്രൂശിക്കരുത്

കേരള സാഹിത്യ അക്കാദമി മലയാളിയുടെ സംസ്‌കാരവും പൈതൃക സമ്പത്തുമാണ്. ദൈവങ്ങളെ വിറ്റ് കാശാക്കുന്നവരുടെ കുട്ടത്തില്‍ ഭാഷാസാഹിത്യത്തെ കൊണ്ടുവരരുത്. വിശ്വാസത്തിലും വലുതാണ് വിജ്ഞാനം, അറിവ്. ഭാഷാസാഹിത്യ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്ന അക്കാദമിയെ ഒരു പരസ്യത്തിന്റെ പേരില്‍ ക്രൂശിക്കണോ? ഇത് പലരേയും ആശയകുഴപ്പത്തിലാക്കുന്നു. 1956 ആഗസ്റ്റ് 15 ന് രൂപീകൃതമായ അക്കാദമിയുടെ ആദ്യ അധ്യക്ഷന്‍ സര്‍ദാര്‍ കെ.എം. പണിക്കരായിരുന്നു.  തുടര്‍ന്ന് കെ.പി.കേശവമേനോന്‍, ജി.ശങ്കരക്കുറുപ്പ്, തകഴി ശിവശങ്കരപ്പിള്ള, പൊന്‍കുന്നം വര്‍ക്കി, എസ്. ഗുപ്തന്‍നായര്‍ തുടങ്ങി ധാരാളം മഹാരഥന്‍മാര്‍ ഇരുന്ന കസേരയില്‍ ഇന്നിരിക്കുന്നത് ഭാഷയ്ക്ക് നിസ്തുലമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള അതുല്യ പ്രതിഭകളായ കെ. സച്ചിദാനന്ദന്‍, അശോകന്‍ ചരുവില്‍ തുടങ്ങിയവരാണ്. ഇന്ന് സാഹിത്യ അക്കാദമി പുരസ്‌ക്കാരങ്ങള്‍ക്ക് വാലാട്ടികളായി ചിലരൊക്കെ നടക്കുമ്പോള്‍, പ്രശസ്ത കന്നഡ സാഹിത്യകാരന്‍ എം.എം.കല്‍ബുര്‍ഗിയെ 2015 ല്‍ വര്‍ഗ്ഗീയവാദികള്‍ കൊലപ്പെടുത്തിയപ്പോള്‍ കേന്ദ്ര സാഹിത്യ അക്കാദമി പദവി രാജിവെച്ച മലയാളം ഇംഗ്ലീഷ് എഴുത്തുകാരനായ കെ. സച്ചിദാനന്ദന്‍…

16 അടി നീളമുള്ള പെരുമ്പാമ്പിനുള്ളിൽ 60-ലധികം മുട്ടകൾകണ്ടെത്തി

എവർഗ്ലേഡ്സ് നാറ്റ് പാർക്ക്(ഫ്ലോറിഡ ):ഐതിഹാസികമായ പൈത്തൺ വേട്ടയിൽ ഏകദേശം 16 അടി നീളമുള്ള പെരുമ്പാമ്പിനുള്ളിൽ 60-ലധികം മുട്ടകൾ വേട്ടക്കാരൻ കണ്ടെത്തി. എവർഗ്ലേഡ്സ് നാറ്റ് പാർക്ക്, ഫ്ലാ. – ഫ്ലോറിഡ എവർഗ്ലേഡ്സിലെ ഏറ്റവും പ്രശസ്തമായ പൈത്തൺ വേട്ടക്കാരിൽ ഒരാളാണ് പിടികൂടിയത്. സഹ പാമ്പ് വേട്ടക്കാർ ‘പൈത്തൺ കൗബോയ്’ എന്ന് വിളിക്കുന്ന മൈക്ക് കിമ്മൽ അടുത്തിടെ ഏകദേശം 16 അടി ബർമീസ് പെരുമ്പാമ്പിനെ സ്വന്തമാക്കിയിരുന്നു. ഭീമാകാരമായ പാമ്പിനെ കൊല്ലുമ്പോൾ കിമ്മലിന് പെരുമ്പാമ്പിനുള്ളിൽ  നിന്നും  60 ലധികം മുട്ടകൾ അയാൾ കണ്ടെത്തി. ഇത്തരം  പെരുമ്പാമ്പിനെ കാണാനുള്ള സാധ്യത ഏകദേശം 1% ആണെന്ന് ദുർസോ പറഞ്ഞു. “ഓരോ 100 പെരുമ്പാമ്പുകളിലും 99 എണ്ണം ശ്രദ്ധിക്കപ്പെടാതെ പോകുന്നു.”ബർമീസ് പെരുമ്പാമ്പുകൾക്ക് (പൈത്തൺ ബിവിറ്റാറ്റസ്) ഒരു സമയം 100 മുട്ടകൾ ഉത്പാദിപ്പിക്കാൻ കഴിയും. “ഞങ്ങൾ 20 ലധികം പെരുമ്പാമ്പുകളെ പിടികൂടിയിരുന്നു ,” കിമ്മൽ പറഞ്ഞു. “ഞങ്ങൾ എവിടെയാണ്…