ന്യൂസ്‌ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കയസ്തയുടെയും എച്ച്ആർ മേധാവി അമിത് ചക്രവര്‍ത്തിയുടെയും ജുഡീഷ്യൽ കസ്റ്റഡി നീട്ടി

ന്യൂഡൽഹി: തീവ്രവാദ വിരുദ്ധ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസില്‍ അറസ്റ്റിലായ ന്യൂസ്‌ക്ലിക്കിന്റെ സ്ഥാപകൻ പ്രബിർ പുർകയസ്തയുടെയും കമ്പനിയുടെ എച്ച്ആർ മേധാവി അമിത് ചക്രവർത്തിയുടെയും ജുഡീഷ്യൽ കസ്റ്റഡി ഒക്ടോബർ 25 വരെ ഡൽഹി കോടതി നീട്ടി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്ട് (യുഎപിഎ) ചൈന അനുകൂല പ്രചാരണം പ്രോത്സാഹിപ്പിക്കുന്നതിന് ചൈനയിൽ നിന്ന് ഫണ്ട് സ്വീകരിച്ചുവെന്നാരോപിച്ചാണ് ഇരുവരും അറസ്റ്റിലായത്. 10 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയുടെ ആദ്യഘട്ടത്തിലാണ് ഇരുവരെയും കോടതിയിൽ ഹാജരാക്കിയത്. ഒക്‌ടോബർ 3 നാണ് ഡൽഹി പോലീസ് ഇവരെ അറസ്റ്റ് ചെയ്‌തത്. തുടർന്ന് അവരെ ആദ്യം അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പിന്നീട് പോലീസ് റിമാൻഡ് അവസാനിച്ചതിനെ തുടർന്ന് ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. എഫ്‌ഐആറിൽ പറഞ്ഞിരിക്കുന്ന ആരോപണങ്ങൾ അനുസരിച്ച്, ഇന്ത്യയുടെ പരമാധികാരം തകർക്കാനും രാജ്യത്തിനെതിരെ അപകീര്‍ത്തി വളർത്താനും ലക്ഷ്യമിട്ട് ചൈനയിൽ നിന്ന് ഗണ്യമായ തുക പുർകയസ്തയും ചക്രവർത്തിയും…

വന്ദേ ഭാരത് എക്‌സ്‌പ്രസ് ജമ്മു-കശ്മീരിലേക്ക്

ന്യൂഡൽഹി: മനോഹരമായ, പ്രകൃതിരമണീയമായ കശ്മീര്‍ താഴ്‌വരയിലൂടെ വന്ദേ ഭാരത് എക്‌സ്പ്രസ് സഞ്ചരിക്കാന്‍ തയ്യാറായിക്കൊണ്ടിരിക്കുന്നതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് ബന്ധിപ്പിക്കുന്ന തീവണ്ടിപ്പാതയുടെ പണികള്‍ തീര്‍ന്നെന്നും, വന്ദേ ഭാരത് എക്‌സ്പ്രസ് അതിന്റെ ട്രാക്കുകളിലൂടെ സഞ്ചരിക്കാൻ തയ്യാറായിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ജമ്മു-ശ്രീനഗർ റെയിൽവേ ലൈൻ പൂര്‍ത്തിയായതായും വന്ദേ ഭാരതും അതിലൂടെ സഞ്ചരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങൾ, തീവ്രമായ താപനില, ഉയർന്ന ഉയരം എന്നിവിടങ്ങളിൽ സുഗമമായ പ്രവർത്തനങ്ങൾ ഉറപ്പാക്കാൻ സൂക്ഷ്മമായി രൂപകൽപ്പന ചെയ്ത ട്രെയിനിന്റെ നൂതനമായ രൂപകൽപ്പന അദ്ദേഹം കൂടുതൽ വിശദീകരിച്ചു. പ്രത്യേക തിയ്യതി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഈ സാമ്പത്തിക വർഷത്തിനുള്ളിൽ ജമ്മു-ശ്രീനഗർ റെയിൽവേ ലൈൻ പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം സൂചിപ്പിച്ചു. ഈ വികസനം ഈ മേഖലയിലേക്ക് വലിയ കണക്റ്റിവിറ്റി നേട്ടങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് താമസക്കാർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ ഗതാഗത ഓപ്ഷനുകൾ വർദ്ധിപ്പിക്കും.…

ഇന്ത്യയിൽ ആദ്യ ദിനം 148.5 കൊടിയില്‍‌പരം വേൾഡ് വൈഡ് കളക്ഷനുമായി ലിയോ; ഈ വർഷത്തെ ഇന്ത്യൻ സിനിമയിലെ പുതു ചരിത്രം

ചരിത്രങ്ങൾ ആദ്യ ദിനം തന്നെ തിരുത്തിക്കുറിച്ചു മുന്നേറുകയാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം ലിയോ. ഇന്ത്യയിൽ ഈ വർഷം റിലീസ് ചെയ്ത എല്ലാ ചിത്രങ്ങളുടെ ഓപ്പണിങ് റെക്കോർഡുകൾ ഭേദിച്ച് പുതുചരിത്രം തീർത്തിരിക്കുകയാണ് ലിയോ. 148.5 കൊടിയില്‍‌പരം രൂപയാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് ഗ്രോസ് കളക്ഷൻ. ചിത്രത്തിന്റെ നിർമ്മാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോസ് പുറത്തുവിട്ട രേഖകൾ പ്രകാരം നൂറ്റി നാല്പത്തി എട്ടു കോടിയും കടന്നു പുതിയ റെക്കോർഡിലേക്ക് കുതിച്ച ലിയോ ഇന്ത്യൻ സിനിമയിൽ പുതിയ അദ്ധ്യായം കുറിക്കുകയാണ്. കേരളത്തിൽ ആദ്യ ദിനം 12 കോടിയോളം ഗ്രോസ് കളക്ഷൻ നേടിയ ചിത്രം മറ്റു സിനിമകൾ കേരളത്തിൽ നേടിയ കളക്ഷൻ റെക്കോർഡുകൾ കോടികൾ വ്യത്യാസത്തിൽ തകർത്തെറിഞ്ഞു മുൻനിരയിലെത്തി. വിദേശ രാജ്യങ്ങളിലും സകലവിധ റെക്കോർഡുകളും തകർത്തെറിഞ്ഞ ലിയോ ലോകവ്യാപകമായി കളക്ഷനിലും പ്രേക്ഷക അഭിപ്രായത്തിലും മുന്നിലാണ്. മലയാളി താരം മാത്യു തോമസ്…

ഒരേക്കർ ഭൂമി ലഭിക്കാതെ നിലമ്പൂരിലെ ആദിവാസി സമരം അവസാനിക്കില്ല : വെൽഫെയർ പാർട്ടി

മലപ്പുറം: ആദിവാസികൾക്ക് വാഗ്ദാനം ചെയ്ത ഒരു ഏക്കർ ഭൂമി ലഭിക്കാതെ നിലമ്പൂരിൽ ആദിവാസി ഭൂമിക്ക് വേണ്ടി ഐ ടി ഡി സി ഓഫീസിനു മുമ്പിൽ 167 ദിവസമായി തുടരുന്ന ആദിവാസികളുടെ സമരം അവസാനിക്കില്ലെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജ്യോതിവാസ് പറവൂർ അഭിപ്രായപ്പെട്ടു. നിലമ്പൂരിൽ നടക്കുന്ന ആദിവാസി സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചും വൻകിട കയ്യേറ്റക്കാരെ സഹായിക്കുന്ന ഭൂപതിവ് ചട്ട ഭേദഗതി പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി മലപ്പുറം കലക്ട്രേറ്റ് പടിക്കൽ സംഘടിപ്പിച്ച രാപ്പകൽ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരക്ഷിതമായി വീട് വെച്ച് ആദിവാസി കുടുംബങ്ങൾക്ക് ജീവിക്കാൻ കഴിയുന്ന സാഹചര്യം സർക്കാർ ഒരുക്കണം. പാർട്ടി ഓഫീസുകൾക്കും റിസോർട്ട് മാഫിയക്കും വേണ്ടി ഭേദഗതി ചെയ്ത ഭൂപരിഷ്കരണ നിയമത്തിലെ പുതിയ വകുപ്പുകൾ റദ്ദ് ചെയ്യണം. പിണറായി സർക്കാർ അധികാരത്തിൽ വന്നിട്ട് ഏഴുവർഷം ആയെങ്കിലും…

ലോക സമാധാനത്തിൽ മതനേതാക്കൾക്ക് വലിയ പങ്ക്: സി മുഹമ്മദ് ഫൈസി

കോഴിക്കോട്: ലോക സമാധാനത്തിനായി വിവിധ രാജ്യങ്ങളിലുള്ള മുഫ്തിമാർ ഒന്നിച്ചു പ്രവർത്തിക്കണമെന്ന് ജാമിഅ മർകസ് ചാൻസിലറും കേരള ഹജ്ജ് കമ്മിറ്റി ചെയർമാനുമായ സി മുഹമ്മദ് ഫൈസി.  കെയ്റോയിൽ നടന്ന ആഗോള ഫത്‌വ സമ്മേളനത്തിൽ വിഷയമവതരിപിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധം, തീവ്രവാദ ആക്രമണങ്ങൾ എന്നീ സന്ദർഭങ്ങളിൽ സമാധാനത്തിനും ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തിനും ലോകസമൂഹം ഒന്നിക്കണം. സമൂഹ്യ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പുവരുത്താൻ മുഫ്തിമാരുടെ സക്രിയ ഇടപെടലിലൂടെ സാധിക്കും- സി മുഹമ്മദ് ഫൈസി പറഞ്ഞു. ഫലസ്തീൻ വിഷയത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി മുസ്‌ലിയാർ ജറുസലേം മുഫ്തി ശൈഖ് മുഹമ്മദ് ഹുസൈനുമായി ആശയ വിനിമയം നടത്തിയതും പ്രധാനമന്ത്രിയോട് ഇടപെടൽ ആവശ്യപ്പെതും വിഷയാവതരണത്തിനിടെ പരാമർശിച്ചു. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് സീസിയുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടുദിവസമായി നടന്ന സമ്മേളനത്തിൽ 34 രാജ്യങ്ങളിൽ നിന്നുള്ള അതിഥികൾ പങ്കെടുത്തു. ഇന്ത്യൻ പ്രതിനിധിയായാണ് സി മുഹമ്മദ് ഫൈസി…

ഹിന്ദുത്വവും സയണിസവും ഒരേ തൂവൽ പക്ഷികൾ : സിദീഖ് കാപ്പൻ

ഫലസ്ഥീനിൽ മുസ്ലിംകളെ കൊന്നൊടുക്കി കൊണ്ടിരിക്കുന്ന സയണിസവും ഇന്ത്യയിൽ വംശീയത നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഹിന്ദുത്വ ശക്തികളും ഒരേ തൂവൽ പക്ഷികൾ ആണെന്ന് സിദ്ധീഖ് കാപ്പൻ പറഞ്ഞു. ഹിന്ദുത്വ സയണിസ്റ്റ് വംശീയതക്കെതിരെ സോളിഡാരിറ്റി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് അജ്മൽ കെ.പി നയിക്കുന്ന പ്രചരണ ജാഥയ്ക്ക് വേങ്ങരയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായ്രുന്നു അദ്ദേഹം. സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട്, ജില്ലാ പ്രസിഡന്റ് ഡോ. അബ്ദുൽ ബാസിത് , സെക്രട്ടറി സാബിക് വെട്ടം തുടങ്ങിയവർ പങ്കെടുത്തു  

യുടിഐ മിഡ് ക്യാപ് ഫണ്ടിലെ നിക്ഷേപം 8974 കോടി രൂപ

കൊച്ചി: യുടിഐ മിഡ്ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 8974 കോടി രൂപയുടേതാണെന്ന് സെപ്റ്റംബര്‍ 30-ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. പദ്ധതിയുടെ നിക്ഷേപത്തിന്‍റെ 85-90 ശതമാനം എപ്പോഴും മിഡ് ക്യാപ്, സ്മോള്‍ ക്യാപ് ഓഹരികളിലായിരിക്കും. സെപ്റ്റംബര്‍ 30-ലെ കണക്കുകള്‍ പ്രകാരം ഫണ്ടിന്‍റെ 69 ശതമാനം നിക്ഷേപവും മിഡ് ക്യാപ് കമ്പനികളിലാണ്. 18 ശതമാനം സ്മോള്‍ ക്യാപ് കമ്പനികളിലും. ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്‍റ് ആന്‍റ് ഫിനാന്‍സ്, ശ്രീരാം ഫിനാന്‍സ്, ഫെഡറല്‍ ബാങ്ക്, എപിഎല്‍ അപ്പോളോ ട്യൂബ്സ്, ഭാരത് ഫോര്‍ജ്, പോളികാബ് ഇന്ത്യ, ട്യൂബ് ഇന്‍വെസ്റ്റ്മെന്‍റ്സ് ഓഫ് ഇന്ത്യ, കോഫോര്‍ജ്, ആസ്ട്രല്‍, ഭാരത് ഇലക്ട്രോണിക്സ് എന്നിവയാണ് പദ്ധതി ഏറ്റവും കൂടുതല്‍ നിക്ഷേപിച്ചിട്ടുള്ള കമ്പനികള്‍. ഇടത്തരം കമ്പനികളുടെ വളര്‍ച്ചാ സാധ്യതകളില്‍ നിന്നു നേട്ടമുണ്ടാക്കാന്‍ നിക്ഷേപകരെ സഹായിക്കുകയാണ് ഫണ്ടിന്‍റെ നിക്ഷേപങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

സെന്റ് മേരീസ് ഫാള്‍ ക്ലാസിക് 5 കെ റണ്‍/വാക്ക് ഒക്‌ടോബര്‍ 21 ശനിയാഴ്ച

ന്യൂയോര്‍ക്ക്‌: റോക്‌ലാന്റ് സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്സ്‌ ഇടവകയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന 9-ാമത് 5 കെ റണ്‍/വാക്ക്‌ ഒക്ടോബര്‍ 21 ശനിയാഴ്ച രാവിലെ 10 മണിക്ക്‌ റോക്‌ലാന്റ് ലെയ്ക് സ്റ്റേറ്റ്‌ പാര്‍ക്കില്‍ വെച്ച് നടത്തുന്നതാണ്‌. ഏകദേശം അഞ്ഞൂറോളം ആളുകള്‍ ഇതിനകം തന്നെ 5 കെ റണ്‍/വാക്കിന്‌ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. ഇതില്‍ നിന്നും ലഭിക്കുന്ന രജിസ്‌ട്രേഷന്‍ ഫീസിന്റെ മുഴുവന്‍ തുകയും നാഷണല്‍ അലയന്‍സ് ഓണ്‍ മെന്റല്‍ ഇല്‍നെസ്‌ (NAMI) ന്‌ നല്‍കുന്നതാണ്‌. ഏകദേശം 80,000 ഡോളര്‍ കഴിഞ്ഞ എട്ടു വര്‍ഷങ്ങളിലായി ലാഭേഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനകള്‍ക്ക് നല്‍കിയിട്ടുണ്ട്‌. സെന്റ്‌ മേരീസ്‌ ഇടവകയിലെ ഫോക്കസ്‌ ഗ്രൂപ്പും, എം.ജി.ഒ.സി.എസ്‌.എം അംഗങ്ങളും ചേര്‍ന്ന്‌ നടപ്പാക്കിയ ഈ ജീവകാരുണ്യ പ്രവര്‍ത്തനം ഇടവകയിലെ ചെറുപ്പക്കാരുടെ ആവേശമായി ഇന്നും ശക്തമായി തുടരുന്നു. സെന്റ്‌ മേരീസ്‌ ഇടവകയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതലും അമേരിക്കയില്‍ അര്‍ഹതയുള്ള പ്രസ്ഥാനങ്ങള്‍ക്കാണ്‌ നല്‍കുന്നത്‌. 5 കെ…

ബെംഗളൂരു, ചണ്ഡീഗഡ്, മുംബൈ എന്നിവിടങ്ങളിലെ വിസ സേവനം കാനഡ നിർത്തിവച്ചു

ഒട്ടാവ: ഇന്ത്യയിലെ ഹൈക്കമ്മീഷനിൽ നിന്ന് 41 നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതായി കനേഡിയൻ സർക്കാർ വെള്ളിയാഴ്ച അറിയിച്ചതിനു പിന്നാലെ, ബെംഗളൂരു, ചണ്ഡീഗഡ്, മുംബൈ എന്നിവിടങ്ങളിലെ കനേഡിയന്‍ ഹൈക്കമ്മീഷന്‍ വിസ സേവനവും മറ്റു പ്രവര്‍ത്തനങ്ങളും താൽക്കാലികമായി നിർത്തി വെച്ചു. ഇന്ത്യയിൽ കനേഡിയന്‍ വിസ അനുവദിക്കുന്ന ജോലി ഇനി ന്യൂഡൽഹിയിലെ ഹൈക്കമ്മീഷനിലായിരിക്കും നടക്കുക. ഖാലിസ്ഥാൻ അനുകൂല ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിൽ നിലനിൽക്കുന്ന നയതന്ത്ര തർക്കം അവസാനിക്കുന്നതായി തോന്നുന്നില്ല. ഇന്ത്യയുടെ സമ്മർദത്തെത്തുടർന്ന് കാനഡ ഒടുവിൽ നയതന്ത്രജ്ഞരെ ഹൈക്കമ്മീഷനിൽ നിന്ന് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു. ഇന്ത്യയിലെ ഹൈക്കമ്മീഷനിൽ നിന്ന് 41 നയതന്ത്ര ഉദ്യോഗസ്ഥരെ നീക്കം ചെയ്തതായി കനേഡിയൻ സർക്കാർ വെള്ളിയാഴ്ച അറിയിച്ചു. ബംഗളൂരു, ചണ്ഡീഗഡ്, മുംബൈ എന്നിവിടങ്ങളിലെ ഹൈക്കമ്മീഷൻ കേന്ദ്രങ്ങളിൽ വിസ സേവനം താൽക്കാലികമായി നിർത്തിവച്ചതായും അറിയിച്ചിട്ടുണ്ട്. ഇന്ത്യയിൽ വിസ അനുവദിക്കുന്ന ജോലി ഇനിമുതല്‍ ന്യൂഡൽഹിയിലെ…

ഇസ്രായേൽ ഗാസ ജില്ലയിലെ ഓർത്തഡോക്സ് കൃസ്ത്യന്‍ പള്ളി ബോംബിട്ട് തകര്‍ത്തു; അഭയം തേടിയെത്തിയ നിരവധി പേര്‍ കൊല്ലപ്പെട്ടു

ഗാസ: കുടുംബങ്ങൾക്ക് രക്ഷപ്പെടാൻ അരമണിക്കൂർ മുന്നറിയിപ്പ് നൽകിയ ശേഷം വെള്ളിയാഴ്ച വടക്കൻ ഗാസ ജില്ലയിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി. ഗാസ ആക്രമിക്കുമെന്ന അറിയിപ്പ് പ്രതീക്ഷിച്ചിരുന്നതിനാല്‍ ആളുകള്‍ അഭയം പ്രാപിച്ച ഓർത്തഡോക്സ് ക്രിസ്ത്യൻ പള്ളിയിലാണ് വ്യോമാക്രണം നടത്തിയത്. അതേസമയം, വാഷിംഗ്ടണിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേലില്‍ നിന്ന് തിരിച്ചു വന്ന് വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ ഇസ്രായേലിന് പിന്തുണ പ്രഖ്യാപിക്കുകയും, അമേരിക്കക്കാരോട് ഹമാസിനെതിരെ പോരാടുന്നതിന് ഇസ്രായേലിനെ സഹായിക്കാൻ ബില്യൺ കണക്കിന് ഡോളർ ചെലവഴിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഹമാസ് ഇസ്രായേലിന്റെ ജനാധിപത്യത്തെ “നശിപ്പിക്കാൻ” ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേൽ ഗാസയെ വ്യോമാക്രമണത്തിലൂടെ തകർക്കുകയും 2.3 ദശലക്ഷം ഫലസ്തീനികളെ ഭവനരഹിതരാക്കുകയും ചെയ്തു. അവര്‍ക്ക് സഹായഹസ്തവുമായി മുന്നോട്ടുവന്ന സന്നദ്ധ സംഘടനകളുടെ ഭക്ഷണം, ഇന്ധനം, മെഡിക്കൽ സപ്ലൈസ് എന്നിവയുടെ കയറ്റുമതി പോലും നിരോധിച്ചു. ഒക്‌ടോബർ 7 മുതൽ 1,500-ലധികം കുട്ടികൾ ഉൾപ്പെടെ 3,785…