പൂർണ്ണ സ്കോളർഷിപ്പിനു വ്യാജരേഖകൾ സമർപ്പിച്ച ഇന്ത്യൻ വിദ്യാർത്ഥിയെ നാടുകടത്തി

ഫിലാഡൽഫിയ:ലെഹി സർവകലാശാലയിൽ പൂർണ്ണ സ്കോളർഷിപ്പ് നേടുന്നതിനായി വ്യാജരേഖകൾ  സമർപ്പിച്ച  ഇന്ത്യൻ വിദ്യാർത്ഥി ആര്യൻ ആനന്ദിനെ അറസ്റ്റ് ചെയ്യുകയും നാടുകടത്തുകയും ചെയ്തു. ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്ന ആനന്ദ് കുറ്റസമ്മതത്തെ തുടർന്ന് രണ്ട് മാസം മുമ്പ് അറസ്റ്റിലായിരുന്നു. 19 കാരനായ ആനന്ദ് തൻ്റെ കുറ്റസമ്മതത്തിൽ, ജീവിച്ചിരിക്കുന്ന പിതാവിന് സർവകലാശാലയിൽ പ്രവേശനവും പൂർണ്ണ സ്കോളർഷിപ്പും നേടുന്നതിനായി ട്രാൻസ്ക്രിപ്റ്റുകളും ഉപന്യാസങ്ങളും കൂടാതെ മരണ സർട്ടിഫിക്കറ്റ് പോലും കെട്ടിച്ചമച്ചതെങ്ങനെയെന്ന് വിശദമാക്കി. ആനന്ദിനെ ലെഹി സർവകലാശാലയുമായി ബന്ധിപ്പിച്ച റെഡ്ഡിറ്റ് മോഡറേറ്ററാണ് പോസ്റ്റ് ഫ്ലാഗ് ചെയ്‌ത് സർവകലാശാല അധികൃതരെ അറിയിച്ചത്. വ്യാജരേഖ ചമയ്ക്കൽ, സേവനങ്ങൾ മോഷ്ടിക്കൽ തുടങ്ങിയ കുറ്റങ്ങൾ ആനന്ദിന് നേരിടേണ്ടി വന്നിട്ടുണ്ട്, ഇത് 20 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. എന്നിരുന്നാലും, ലെഹി യൂണിവേഴ്സിറ്റി അധികൃതരുടെ അഭ്യർത്ഥന പ്രകാരം, അദ്ദേഹത്തെ പുറത്താക്കുകയും പകരം ഇന്ത്യയിലേക്ക് നാടുകടത്തുകയും ചെയ്തു. ലെഹി യൂണിവേഴ്സിറ്റി ഒരു പ്രസ്താവനയിൽ അന്വേഷണത്തെ…

ക്രിസ്തീയ ഗാനസന്ധ്യ “ആത്മ സംഗീതം 2024 ” സെപ്റ്റംബർ/ ഒക്ടോബർ മാസങ്ങളിൽ അമേരിക്കയിലും കാനഡയിലും

ന്യൂജേഴ്‌സി: കാർവിങ് മൈൻഡ്‌സ് അവതരിപ്പിക്കുന്ന “ആത്മ സംഗീതം” ഗാനസന്ധ്യ നോർത്ത് അമേരിക്കയിലും, കാനഡയിലും 2024, സെപ്റ്റംബർ/ ഒക്ടോബർ മാസങ്ങളിൽ സ്റ്റേജ് ഷോയുമായി എത്തുന്നു. ചലച്ചിത്ര- ടെലിവിഷൻ രംഗത്ത് ഏറ്റവും മികവുറ്റ കലാ പ്രതിഭകൾ മാറ്റുരക്കുന്ന, ക്രിസ്തീയ ഗാനസന്ധ്യയിൽ, വിവിധ ഭാഷകളിലായി ആയിരത്തിലേറെ ഗാനങ്ങളുടെ ആലാപനം, കേരളസംസ്ഥാന ചലച്ചിത്രപുരസ്കാര ജേതാവ്, ഏറ്റവും മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാർഡ് ജേതാവ്, ചലച്ചിത്ര രംഗത്തെ ഏറ്റവും തിരക്കേറിയ യുവ ഗായകൻ സുധീപ് കുമാർ, സംഗീതത്തെ സ്നേഹിക്കുന്ന ഏവരുടെയും ഹൃദയ താളങ്ങളായി മാറിക്കഴിഞ്ഞ മലയാളത്തിൻറെ വാനമ്പാടി, മലയാളികളുടെ പൊന്നോമന പാട്ടുകാരി ശ്രേയ ജയദീപ്, സരിഗമപ റിയാലിറ്റി ഷോയിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ ലിബിൻ സ്കറിയ, മലങ്കരയുടെ സ്വർഗീയ ഗായകൻ റോയ് പുതൂർ എന്നിവർ ഒരുമിക്കുന്നു. അമേരിക്കന്‍ ഐക്യനാടുകളിലെ മലയാളികള്‍ക്ക് എന്നും ഓര്‍മ്മിക്കാന്‍ കഴിയുന്ന നല്ല ഷോകള്‍ മാത്രം കാഴ്ച്ചവയ്ക്കുന്ന “കാർവിങ്…

ബൈഡനെ മാറ്റിയാൽ ഡൊണാൾഡ് ട്രംപിനെ തോൽപ്പിക്കാൻ കമല ഹാരിസിന് സാധ്യതയെന്നു സർവേ

അറ്റ്ലാൻ്റ: ഏകദേശം നാല് വർഷത്തിന് ശേഷം അറ്റ്ലാൻ്റയിൽ വ്യാഴാഴ്ച രാത്രി നടന്ന ആദ്യ സംവാദത്തിൽ ബൈഡനും ട്രംപും നടത്തിയ പ്രകടനം നിരാശാജനകമെന്നാണ് പൊതു വിലയിരുത്തൽ. പ്രസിഡൻ്റിൻ്റെ പ്രായത്തിൻ്റെ പ്രശ്‌നമായിരുന്നു മുഖ്യമായും ചർച്ചയായത് . 81 വയസ്സുള്ള ബൈഡൻ യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡൻ്റാണ്. ഇവൻ്റിനിടയിൽ ഇടയ്‌ക്കിടെ ബുദ്ധിമുട്ടിയതോടെ അദ്ദേഹത്തിൻ്റെ പ്രായത്തെക്കുറിച്ചുള്ള ആശങ്കകൾ പൊട്ടിപ്പുറപ്പെട്ടു. ബൈഡൻ ഒരു ഘട്ടത്തിൽ, ഒരു ചോദ്യത്തിന് ഉത്തരം നൽകുന്നതിനിടയിൽ പിന്നോട്ട് പോയി, പ്രത്യക്ഷത്തിൽ മനോനില നഷ്ടപ്പെട്ടു. ഈ സംവാദത്തിനു ശേഷം പാർട്ടിയുടെ നോമിനിയായി പ്രസിഡൻ്റ് മാറിനിൽക്കാൻ ചില ഡെമോക്രാറ്റുകൾക്കിടയിൽ ആഹ്വാനമുണ്ടായി. പൊളിറ്റിക്കോയും മോണിംഗ് കൺസൾട്ടും നടത്തിയ ഒരു വോട്ടെടുപ്പിൽ, ഹാരിസ് ഡെമോക്രാറ്റിക് നോമിനി ആയാൽ തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് മൂന്നിലൊന്ന് വോട്ടർമാർ മാത്രമേ കരുതുന്നുള്ളൂ. 5 ഡെമോക്രാറ്റുകളിൽ 3 പേർ മാത്രമാണ് അവർ വിജയിക്കുമെന്ന് കരുതുന്നത്.. ബൈഡനെ മാറ്റിനിർത്തണമെന്ന  കാര്യത്തിൽ വ്യക്തമായ…

കൊച്ചിൻ കാർണിവൽ കാനഡയിൽ ജൂലൈ 27ന്

ടൊറന്റോ: കൊച്ചിയുടെ പുതുവത്സര രാവിലെ ആഘോഷങ്ങൾക്ക് പൊലിമയേകുന്ന ‘കൊച്ചിൻ കാർണിവൽ’ കൊച്ചിക്ക് പുറത്ത് ആദ്യമായി കാനഡയില്‍ സംഘടിപ്പിക്കുന്നു. കനേഡിയൻ കൊച്ചിൻ ക്ലബിന്റെ നേതൃത്വത്തിൽ ജൂലൈ 27 ശനിയാഴ്ച വുഡ്ബ്രിഡ്ജ് ഫെയർ ഗ്രൗണ്ടിലാണ് കാർണിവലും ഷോപ്പിംഗ് ഫെസ്റ്റിവലും നടക്കുക. രാവിലെ 11:00 മണി മുതല്‍ രാത്രി 11:00 മണി വരെയാണ് കൊച്ചിൻ കാർണിവൽ സീസൺ-1. ശിങ്കാരിമേളം മത്സരം, സിനിമാറ്റിക് ഡാൻസ് മത്സരം, ബൈക്ക് റേസ്, ഇന്റർനാഷണൽ ആർട്ടിസ്റ്റ് നയിക്കുന്ന ഡിജെ തുടങ്ങിയവയുണ്ടാകും. ഭക്ഷ്യമേളയും രൂപമാറ്റം ചെയ്ത വാഹനങ്ങളുടെ എക്സിബിഷനും ഉണ്ടാകും. പ്രവേശനം സൗജന്യമാണെന്ന് ക്ലബ് പ്രസിഡന്റ് അനിൽകുമാർ വൈറ്റിലയും സെക്രട്ടറി സജി കുമാറും കൺവീനർ സജീഷ് ജോസഫും അറിയിച്ചു. കാർണിവലിൽ പങ്കെടുക്കുന്നവർക്കായി ബമ്പര്‍ നറുക്കെടുപ്പും നടത്തും. 10 മുതൽ1500 ഡോളർ വരെ വിലമതിക്കുന്ന സമ്മാനങ്ങൾ വിജയികൾക്ക് ലഭിക്കും. ബോബൻ ജയിംസിന്റെ ട്രിനിറ്റി ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് കാർണിവൽ നടത്തുന്നത്. ഷോപ്പിംഗ്…

ഇർവിങ് ഡി എഫ് ഡബ്ലിയു ഇന്ത്യൻ ലയൺസ് ക്ലബ് ഡോ:അഞ്ചു ബിജിലി പ്രസിഡണ്ട് മാത്യു ഇട്ടുപ്പ്‌ സെക്രട്ടറി

ഇർവിങ്(ഡാളസ് ):ഇർവിങ് ഡി എഫ് ഡബ്ലിയു ഇന്ത്യൻ ലയൺസ്‌ ക്ലബ്ബിൻറെ 2024 2025 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു മുൻ പ്രസിഡണ്ട് ഡോ:അഞ്ചു ബിജിലിയെ പുതിയ വർഷത്തേക്ക് പ്രസിഡണ്ടായി വീണ്ടും ഐക്യകണ്ഠേന തെരഞ്ഞെടുത്തു. വൈസ് പ്രസിഡൻറ്മാരായി രാജു കാറ്റാടി, എ വി തോമസ് എന്നിവരെയും സെക്രട്ടറിയായി മാത്യു ഇട്ടുപ്പ്‌ ട്രഷററായി റോയ്‌ ചിറയൽ എന്നിവരെയും തെരഞ്ഞെടുത്തു. ഇർവിങ് പസന്ത്‌ റസ്റ്റോറൻന്റിൽ നടന്ന മീറ്റിംഗിൽ ആണ് ഈ തെരഞ്ഞെടുപ്പ് നടന്നത് .അഞ്ച് പ്രൈമറി ക്ലിനിക് ലയൺസ്‌ ക്ലബ്ബിൻറെ കീഴിൽ പ്രവർത്തിക്കുന്നു. ഇൻഷുറൻസ് ഇല്ലാത്തവർക്ക് വളരെ കുറഞ്ഞ ചെലവിൽ ഡോക്ടർ വിസിറ്റ്. ലാബ് വർക്ക് ചെയ്യുവാനും ഈ ക്ലിനിക്കിൽ മുഖേന സാധിക്കും 2023 2024 വർഷത്തിൽ 3567 മണിക്കൂർ ലയൺസ് ക്ലബ് ചാരിറ്റി പ്രവർത്തനം നടത്തുകയും ആളുകൾക്ക് ഇതുമൂലം പ്രയോജനം ലഭിക്കുകയും ചെയ്തു ഡോക്ടർ ജോൺ ജോസഫ് ക്ലിനിക്കുകളുടെ മെഡിക്കൽ ഡയറക്ടറായി…

കോഴിക്കോട് വീണ്ടും അമീബിക് എൻസെഫലൈറ്റിസ് സ്ഥിരീകരിച്ചു; ആശുപത്രിയില്‍ കഴിയുന്ന 12 വയസ്സുകാരൻ്റെ നില ഗുരുതരം

കോഴിക്കോട്: കോഴിക്കോട് ഫറോക്കിൽ പന്ത്രണ്ടു വയസുകാരന് അമീബിക് എൻസെഫലൈറ്റിസ് സ്ഥിരീകരിച്ചു. കുട്ടി ഗുരുതരാവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പൊതുകുളത്തിൽ കുളിച്ചതാണ് രോഗം പിടിപെടാൻ കാരണമെന്ന് കരുതുന്നു. ആറു ദിവസം മുമ്പാണ് കുട്ടി പൊതുകുളത്തിൽ കുളിച്ചതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. അതിനു ശേഷമാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. പനി, ഛർദ്ദി, തലവേദന, ബോധക്ഷയം എന്നിവയെ തുടർന്ന് കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിച്ചതോടെ പ്രദേശത്തെ ജലാശയങ്ങളിൽ ക്ലോറിനേഷൻ ഉൾപ്പെടെയുള്ള മുൻകരുതലുകൾ ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. സാധാരണ അമീബ ശരീരത്തില്‍ പ്രവേശിച്ചാല്‍ അഞ്ച് ദിവസംകൊണ്ട് രോഗ ലക്ഷണങ്ങള്‍ കാണുകയും വളരെ പെട്ടന്നുതന്നെ ആരോഗ്യസ്ഥിതി മോശമാവുകയും ചെയ്യുകയാണ് പതിവ്. അമീബിക് മസ്തിഷ്‌ക ജ്വരം ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് പടരില്ലെങ്കിലും സമീപകാലത്ത് ഇത്തരം കേസുകള്‍ അടുപ്പിച്ച് റിപ്പോര്‍ട്ട് ചെയ്തതിനാല്‍ പൊതുജനങ്ങളും ഡോക്ടര്‍മാരും ഇതേക്കുറിച്ച് അവബോധം പുലര്‍ത്തണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ആഴ്ചകള്‍ക്ക് മുന്‍പ് കോഴിക്കോട്ടെ…

കളിയിക്കാവിള ക്വാറി ഉടമയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് യുവാനെ തിരഞ്ഞ് തമിഴ്നാട് പോലീസ്

തിരുവനന്തപുരം: കളിയിക്കാവിളയിൽ ക്വാറി ഉടമ ദീപുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് കൊലയാളിയെന്ന് സംശയിക്കുന്ന സുനിലിനായി തമിഴ്‌നാട് പോലീസ് അന്വേഷണം ഊർജിതമാക്കി. കേസിൽ സുനിലിൻ്റെ സുഹൃത്തായ പൂങ്കുളം സ്വദേശി പ്രദീപ് ചന്ദ്രനെ തമിഴ്‌നാട് പോലീസ് കസ്റ്റഡിയിലെടുത്തു. പാറശ്ശാല സ്വദേശി സുനിൽ ഒളിവിൽ പോകുന്നതിന് മുമ്പ് പ്രദീപിനെ വിളിച്ചിരുന്നതായി പോലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത പ്രദീപിനെ തമിഴ്‌നാട് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. അതേസമയം, ആശുപത്രി ഉപകരണങ്ങളുടെ വിതരണക്കാരനായ സുനില്‍ കേരളത്തില്‍ തന്നെ ഉണ്ടെന്നാണ് വിവരം. ഇയാള്‍ മൊബൈല്‍ ഫോണ്‍ പാറശാലയിലെ വീട്ടില്‍ വെച്ചശേഷമാണ് കടന്നുകളഞ്ഞത്. കൊലപാതകത്തില്‍ പ്രധാനിയെന്ന് സംശയിക്കുന്ന ചൂഴാറ്റുകോട്ട സ്വദേശി സജികുമാര്‍ എന്ന അമ്പിളിക്ക് കൊലപാതം നടത്താനുള്ള ആയുധങ്ങള്‍ നല്‍കിയത് സുനിലാണെന്ന് പോലീസ് പറയുന്നു. ജെസിബി വാങ്ങാന്‍ ദീപു കാറില്‍ കരുതിയിരുന്ന പണം തട്ടിയെടുക്കല്‍ മാത്രമായിരുന്നോ അതോ മറ്റെന്തെങ്കിലും ഉദ്ദേശം ഇവര്‍ക്കുണ്ടായിരുന്നോ എന്നാണ് അന്വേഷണം സംഘം പരിശോധിക്കുന്നത്.

കൊല്ലത്ത് ഗര്‍ഭിണിയായ യുവ അഭിഭാഷകക്കെതിരെ ലൈംഗികാതിക്രമം നടത്തിയ മുതിര്‍ന്ന അഭിഭാഷകനെ ഉടന്‍ അറസ്റ്റ് ചെയ്യുക: ജസ്റ്റീഷ്യ

കോഴിക്കോട്: കൊല്ലത്ത് മുതിര്‍ന്ന അഭിഭാഷകനില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ട ഗര്‍ഭിണിയായ യുവഅഭിഭാഷകയുടെ പരാതിയില്‍ ശക്തമായ നടപടിയെടുക്കണമെന്ന് അഭിഭാഷക കൂട്ടായ്മയായ ജസ്റ്റീഷ്യ. നോട്ടറി അറ്റസ്റ്റേഷനുമായി ബന്ധപ്പെട്ട് എത്തി മടങ്ങിയ അഭിഭാഷകയെ വീണ്ടും വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നതാണ് പരാതി. ഈ മാസം 14ന് നടന്ന സംഭവത്തില്‍ സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക അതിക്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയ കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തെങ്കിലും അഭിഭാഷകനെ അറസ്റ്റ് ചെയ്യുന്നത് മനപ്പൂര്‍വം വൈകിപ്പിക്കുകയാണെന്ന് ജസ്റ്റീഷ്യ സംസ്ഥാന എക്സിക്യൂട്ടീവ് പ്രസ്താവിച്ചു.യുവതിയുമായി പ്രതിയുടെ വീട്ടില്‍ പൊലീസ് തെളിവെടുപ്പ് നടത്തിയപ്പോള്‍ വീട്ടിലുണ്ടായിരുന്ന അഭിഭാഷകന്റെ മകന്‍ പരാതിക്കാരിയുടെ ഒപ്പം എത്തിയവരോട് കയര്‍ക്കുകയും, അശ്ലീല ആംഗ്യം കാണിച്ചതായുമുള്ള പരാതിയിലും തക്കതായ വകുപ്പുകള്‍ ചുമത്തി കേസ് എടുക്കേണ്ടതുണ്ടെന്നും ജസ്റ്റീഷ്യ ആവശ്യപ്പെട്ടു. അഭിഭാഷക സംഘടനകള്‍ ഈ വിഷയത്തില്‍ മൗനം പാലിക്കുന്നത് അനീതിയാണെന്നും അഭിഭാഷക സമൂഹം ഇക്കാര്യത്തില്‍ ഉണര്‍ന്ന് പ്രതികരിക്കണമെന്നും സംസ്ഥാന എക്സിക്യൂട്ടീവ്…

ആയുഷ്മാന്‍ ഭാരത് യോജന പ്രകാരം ഭാരതത്തിലെ 70 വയസ്സ് കഴിഞ്ഞ എല്ലാവർക്കും സൗജന്യ ചികിത്സ: രാഷ്ട്രപതി ദ്രൗപതി മുര്‍മു

ന്യൂഡല്‍ഹി: ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ രാജ്യത്തെ 70 വയസ്സിനു മുകളിലുള്ള എല്ലാവർക്കും സൗജന്യ ചികിത്സ നൽകുമെന്ന് പ്രസിഡൻ്റ് ദ്രൗപതി മുർമു പറഞ്ഞു. പാർലമെൻ്റിൻ്റെ സംയുക്ത സമ്മേളനത്തിൽ കേന്ദ്ര സർക്കാരിൻ്റെ ഭരണനേട്ടങ്ങൾ വിശദീകരിക്കുന്നതിനിടെയാണ് രാഷ്ട്രപതിയുടെ പുതിയ പദ്ധതിയുടെ പ്രഖ്യാപനം. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രകടനപത്രികയിലെ ബിജെപിയുടെ പ്രധാന വാഗ്ദാനമായിരുന്നു ഇത്. ആയുഷ്മാൻ ഭാരത് യോജനയ്ക്ക് കീഴിൽ രാജ്യത്തെ 55 കോടി ഗുണഭോക്താക്കൾക്ക് കേന്ദ്ര സർക്കാർ സൗജന്യ ആരോഗ്യസേവനം നൽകുന്നുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. കുറഞ്ഞ നിരക്കിൽ മരുന്നുകൾ ലഭ്യമാക്കുന്ന 25,000 ജൻ ഔഷധി കേന്ദ്രങ്ങളുണ്ട്. ഇതുകൂടാതെ 70 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ആയുഷ്മാൻ ഭാരത് യോജനയുടെ കീഴിൽ സൗജന്യ ചികിത്സാ ആനുകൂല്യങ്ങൾ നൽകാനും കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും രാഷ്ട്രപതി വിശദീകരിച്ചു. ലോകത്തെ ഏറ്റവും വലിയ പൊതുജനാരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത്- പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന. രാജ്യത്തെ 12 കോടി…

‘നീറ്റ്’ വിഷയത്തില്‍ പ്രധാനമന്ത്രിയെ നീറ്റി രാഹുല്‍ ഗാന്ധി; ഇരുസഭകളെയും സ്തംഭിപ്പിച്ച് പ്രതിപക്ഷം; ജൂലൈ 1 വരെ ലോക്സഭ പിരിഞ്ഞു

ന്യൂഡല്‍ഹി: ‘നീറ്റ്’ പരീക്ഷാ പേപ്പര്‍ ചോര്‍ച്ച ഉള്‍പ്പടെ രാജ്യത്ത് തുടര്‍ച്ചയായി പരീക്ഷാ പേപ്പറുകള്‍ ചോര്‍ന്നതിനെ ചൊല്ലി ഇന്ന് (ജൂൺ 28 വെള്ളിയാഴ്ച) പാർലമെൻ്റിൻ്റെ ഇരുസഭകളും ബഹളത്തില്‍ കലാശിച്ചു. സഭാനടപടികൾ ആരംഭിച്ചയുടൻ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ സഭയിൽ ഈ വിഷയത്തിന് വലിയ ഊന്നൽ നൽകി. ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് നീറ്റ് പേപ്പർ ചോർച്ച വിഷയം ഉന്നയിച്ചത്. വിദ്യാർത്ഥികളാണ് രാജ്യത്തിൻ്റെ ഭാവിയെന്ന് അദ്ദേഹം പറഞ്ഞു. സഭയിൽ നിന്ന് യുവാക്കൾക്ക് ശരിയായ സന്ദേശം നൽകണം. കോൺഗ്രസിലെ മാണിക്കം ടാഗോർ ഉൾപ്പടെ നിരവധി എംപിമാർ നീറ്റ് വിവാദത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയെങ്കിലും രാഹുൽ ഗാന്ധി സഭയിൽ ആവശ്യപ്പെട്ടതിന് സ്പീക്കറിൽ നിന്ന് ഉറപ്പ് ലഭിച്ചിട്ടില്ല. സഭാ നടപടികൾ പുനരാരംഭിച്ചതോടെ പ്രതിപക്ഷം ബഹളവും മുദ്രാവാക്യം വിളിയും തുടങ്ങി. തുടർന്ന് സ്പീക്കർ ഓം ബിർള സഭ ജൂലൈ ഒന്നുവരെക്കും നിർത്തിവച്ചു. സുധാംശു ത്രിവേദി…