ഹൂസ്റ്റൺ: ഒറ്റപ്പാലം ഇടത്തോടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ, കാലിക്കറ്റ് സൻഹ സ്റ്റുഡിയോസുമായി സഹകരിച്ച് നിർമ്മിക്കുന്ന പുതിയ തമിഴ് ചിത്രം “എവനുക്ക് ശരിയാന ആളില്ലൈ” റിലീസിന് ഒരുങ്ങുന്നു. പ്രശസ്ത താരം മഹേഷ് ബാബു നായകനാകുന്ന ഈ ചിത്രം ജൂലൈ 10 വെള്ളിയാഴ്ച മുതൽ കേരളത്തിലെ നാൽപ്പതിലധികം തീയേറ്ററുകളിലാണ് പ്രദർശനത്തിന് എത്തുന്നത്. ഇതിന്റെ അൻപത് ശതമാനം വിതരണാവകാശം ഏറ്റെടുത്തിരിക്കുന്നത് പ്രമുഖ പ്രവാസി നിർമ്മാതാവാണ്. കേരളത്തിലുള്ള എല്ലാ സിനിമാപ്രേമികളും ഈ നല്ല ചിത്രം തീയേറ്ററുകളിൽ പോയി കണ്ട് വിജയിപ്പിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഇതിനുമുമ്പ് ഇടത്തോടി ഫിലിംസിന്റെ ബാനറിൽ പ്രവാസി വ്യവസായിയായ ഇടത്തോടി ഭാസ്കരൻ (ബഹ്റൈൻ) നിർമ്മിച്ച്, നവാഗതനായ റോഷൻ കോന്നി സംവിധാനം ചെയ്ത ‘കിരാത’ എന്ന ആക്ഷൻ ഹൊറർ ത്രില്ലർ ചിത്രം തീയേറ്ററുകളിൽ മികച്ച വിജയം കൈവരിച്ചിരുന്നു. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി, പുതുമുഖങ്ങൾക്കും പരിചയസമ്പന്നരായ അഭിനേതാക്കൾക്കുമൊപ്പം എടത്തോട് ഭാസ്കരൻ തന്നെ…
Month: July 2026
വിശ്വാസത്തിൽ ആഴപ്പെടാം.. വചനവഴികളിൽ ധന്യരാകാം….വരൂ, ലാങ്കസ്റ്റർ ഒരുങ്ങി
ക്രൈസ്തവ ജീവിതം ക്രിസ്തുവിലേക്കുള്ള യാത്രയാണ്. ഈ ലോകത്തിന്റേതായ വഴികളിൽ, അതിന്റെ തിരക്കുകളിൽ സദാ വ്യാപൃതരായിരിക്കുന്ന നമുക്ക് ദൈവവചന കേന്ദ്രീകൃതമായും ക്രിസ്തു കേന്ദ്രീകൃതമായും കുടുംബബന്ധങ്ങളെ ആഴപ്പെടുത്താൻ വേദിയൊരുക്കുകയാണ് ഓരോ ഫാമിലി & യൂത്ത് കോൺഫറൻസും . വിശ്വാസവും ക്രിസ്തീയ മൂല്യങ്ങളും പങ്കുവയ്ക്കപ്പെടുന്ന കോൺഫറൻസുകൾ ആത്‌മീയമായി പുതുക്കപ്പെടാനും വളരാനുമുള്ള അവസരമൊരുക്കുന്നു. ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിൽ സംഘടിപ്പിച്ചിരിക്കുന്ന നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് അതുകൊണ്ടുതന്നെ വിശ്വാസി സമൂഹത്തിന്റെ ആത്മീയ വളർച്ചയിൽ ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. കോൺഫറൻസിലെ സാന്നിധ്യം ജീവിതത്തിൽ എക്കാലവും ഓർമ്മിക്കാൻ ധന്യമായ ചിന്തകൾ പകരുമെന്നത് ഉറപ്പ് . ജീവിതപ്രയാസങ്ങൾക്കിടയിലും ക്രിസ്തുവിനെ ലക്ഷ്യമാക്കി നീങ്ങുന്ന മറ്റു വിശ്വാസികളുമായി സൗഹൃദം സ്ഥാപിക്കാനും, പരസ്പരം പ്രോത്സാഹിപ്പിക്കാനും കോൺഫറൻസ് ദിനങ്ങളിലെ ഒത്തുചേരൽ അവസരമൊരുക്കുന്നു. ദശാബ്ദങ്ങളായി ഭദ്രാസനത്തിലെ വൈദികരെയും വിശ്വാസികളെയും യുവജനങ്ങളെയും വിശ്വാസത്തിലും ക്രിസ്തീയ കൂട്ടായ്മയിലും വളർത്തുന്നതിൽ…
ഇന്നത്തെ ദിവ്യബലിയില്‍ വീണ്ടും വീണ്ടും കേട്ട ഒരു സംഖ്യ ‘പന്ത്രണ്ട്’; അതില്‍ നിന്നാണ് ഈ ചിന്തയുടെ തുടക്കം
പന്ത്രണ്ടിന്‍റെ ഓര്‍മ്മകള്‍.. ഇന്ന് ജൂലൈ പന്ത്രണ്ട്, ഞായറാഴ്ച, പതിവുപോലെ രാവിലത്തെ ദിവ്യബലിയില്‍ പങ്കെടുക്കുവാന്‍ ഞാന്‍ എന്‍റെ ഇടവകയായ കൊപ്പേല്‍ സെന്‍റ് അല്‍ഫോന്‍സാ കാത്തോലിക്കാ ദേവാലയത്തിലെത്തി. ഞായറാഴ്ച പതിവുപോലെ മൂന്ന് തിരുവചന വായനകളുണ്ടായിരുന്നു. ആദ്യ വായന ജോഷ്വായുടെ പുസ്തകം 4ാം അദ്ധ്യായം ഒന്ന് മുതന്‍ പതിനൊന്ന് വരെയായിരുന്നു. അതില്‍ കര്‍ത്താവ് ജോഷ്വയോട്, ഇസ്രയേലിന്‍റെ പന്ത്രണ്ട് ഗോത്രങ്ങളില്‍ നിന്ന് പന്ത്രണ്ട് പേരെ തിരഞ്ഞെടുക്കുവാനും ജോര്‍ദ്ദാന്‍ നദിയില്‍ നിന്ന് പന്ത്രണ്ട് കല്ലുകള്‍ എടുത്ത് സ്മാരകമായി സ്ഥാപിക്കാനും കല്പിക്കുന്നു. ഈ ചെറിയ ഭാഗത്ത്തന്നെ ‘പന്ത്രണ്ട്’ എന്ന സംഖ്യ അഞ്ച് പ്രാവശ്യം ആവര്‍ത്തിക്കപ്പെടുന്നു. രണ്ടാമത്തെ വായന വെളിപാട് 21: 9 21 ആയിരുന്നു. പുതിയ ജറുശലേമിനെ കുറിച്ചുള്ള ഈ ഭാഗത്തും പന്ത്രണ്ട് കവാടങ്ങള്‍, പന്ത്രണ്ട് മാലാഖമാര്‍, പന്ത്രണ്ട് അടിത്തറകള്‍, തുടങ്ങി ‘പന്ത്രണ്ട്’ എന്ന സംഖ്യ പലവട്ടം പരാമര്‍ശിക്കപ്പെടുന്നു. തുടര്‍ന്ന്സുവിശേഷ വായന മത്തായി 10: 1…
കൊച്ചി – യു കെ ഡയറക്ട് വിമാന സർവീസ് പുനഃസ്ഥാപിക്കണം: ഐ ഓ സി (യു കെ) കേരള ചാപ്റ്റർ; പ്രവാസി മലയാളികളുടെ ശബ്ദം വീണ്ടും ഇന്ത്യൻ പാർലമെന്റിലേക്ക്
മാഞ്ചസ്റ്റർ: യു കെയിലെ ലക്ഷക്കണക്കിന് പ്രവാസി മലയാളികളുടെ ദീർഘകാല ആവശ്യമായ കൊച്ചി–യു കെ എയർ ഇന്ത്യ ഡയറക്ട് വിമാന സർവീസ് പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യുകെ) കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ ശക്തമായ ഇടപെടലുകൾ തുടരുന്നു. കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യുവിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി തുടരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ നിർണായക ഇടപെടൽ. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യുകെ) യൂത്ത് വിംഗ് കോർഡിനേറ്റർ സുമിൻ വർഗീസിന്റെ നേതൃത്വത്തിൽ പത്തനംതിട്ട ലോക്സഭാ അംഗം ആന്റോ ആന്റണി എം പിക്ക് നേരിട്ട് കഴിഞ്ഞ ദിവസം നിവേദനം സമർപ്പിച്ചു. അനുഭാവപൂർവ്വമായ ഇടപെടൽ അഭ്യർത്ഥിച്ചുകൊണ്ട് കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ കേന്ദ്ര വ്യോമയന മന്ത്രലയം, എയർ ഇന്ത്യ – സിയാൽ അധികൃതർ, ഇന്ത്യൻ ഹൈ കമ്മീഷൻ എന്നിവർക്ക് ഓൺലൈനായി നിവേദനം സമർപ്പിച്ചതിന് പുറമേയാണിത്. 2025 ജനുവരി 29-ന്…
സ്റ്റെഫ്‌ന പ്രവർത്തനോദ്ഘാടനവും സെൻറ് തോമസ് ദിനാചരണവും ന്യൂയോർക്കിൽ നടത്തി
ന്യൂയോർക്ക്: ലോങ്ങ് ഐലൻഡിലെ വിവിധ ക്രിസ്തീയ സഭകളുടെ കൂട്ടായ്മയായ സെൻറ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (STEFNA) 2026 വർഷത്തെ പ്രവർത്തനോദ്ഘാടനവും സെൻറ് തോമസ് ദിനാചരണവും വാലിസ്ട്രീമിലുള്ള സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് പള്ളിയിൽ വച്ച് കഴിഞ്ഞ ദിവസം നടത്തപ്പെട്ടു. മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. എബ്രഹാം മാർ പൗലോസ് തിരുമേനിയും എപ്പിസ്കോപ്പൽ ചർച്ച് ബിഷപ്പ് അഭിവന്ദ്യ ഡോ. ജോൺസി ഇട്ടിയും ഭദ്രദീപം കൊളുത്തിയാണ് ഈ വർഷത്തെ പ്രവത്തനോദ്‌ഘാടനം നിർവ്വഹിച്ചത്. ലോങ്ങ് ഐലൻഡ് ഭാഗത്തെ വിവിധ വിഭാഗത്തിൽ പെട്ട പള്ളികളിൽ നിന്നുള്ള വൈദികരുടെയും ധാരാളം വിശ്വാസികളുടെയും നിറ സാന്നിദ്ധ്യത്തിലാണ് ഉദ്ഘാടന കർമ്മം നടത്തിയത്. ആദ്യ നൂറ്റാണ്ടുകളിൽ ക്രിസ്തു ശിഷ്യനായ വിശുദ്ധ തോമാശ്ലീഹാ കേരളത്തിൽ വന്ന് ക്രിസ്തീയ സഭയുടെ തുടക്കം കുറിച്ചതും അവിടെ നിന്നുള്ള ക്രിസ്തീയ സഭയുടെ വളർച്ചയെക്കുറിച്ചും ഉദ്ഘാടന പ്രസംഗത്തിൽ പൗലോസ്…
സെനറ്റര്‍ ലിൻഡ്സെ ഗ്രഹാമിന്റെ മരണം: റഷ്യയും ഇറാനും സംശയത്തിന്റെ നിഴലില്‍
യുഎസ് സെനറ്റർ ലിൻഡ്സെ ഗ്രഹാമിന്റെ പെട്ടെന്നുള്ള മരണം തെളിവുകളൊന്നുമില്ലെങ്കിലും റഷ്യയെയും ഇറാനെയും കുറ്റപ്പെടുത്തുന്ന ഗൂഢാലോചന സിദ്ധാന്തങ്ങൾക്ക് വഴിയൊരുക്കി. വാഷിംഗ്ടണ്‍: മുതിർന്ന റിപ്പബ്ലിക്കൻ യുഎസ് സെനറ്റർ ലിൻഡ്സെ ഗ്രഹാമിന്റെ പെട്ടെന്നുള്ളതും അപ്രതീക്ഷിതവുമായ മരണം ഓൺലൈനിൽ ഗൂഢാലോചന സിദ്ധാന്തങ്ങളുടെ പ്രളയത്തിന് കാരണമായി. മരണത്തിന്റെ ഔദ്യോഗിക കാരണം “ഹ്രസ്വവും പെട്ടെന്നുള്ളതുമായ അസുഖം” ആണെങ്കിലും, സോഷ്യൽ മീഡിയ ഉപയോക്താക്കളും രാഷ്ട്രീയ വിശകലന വിദഗ്ധരും മരണത്തിന് പിന്നിൽ വിദേശ ശക്തികളാണെന്ന് സംശയിക്കുന്നു. പ്രത്യേകിച്ച് റഷ്യയും ഇറാനും ഈ സോഷ്യൽ മീഡിയ ചർച്ചയുടെ കേന്ദ്ര ബിന്ദുവായി മാറിയിരിക്കുകയാണ്. ഈ നിഗൂഢമായ കഥയുടെ ആദ്യ ത്രെഡ് അദ്ദേഹത്തിന്റെ സമീപകാല ഉക്രെയ്ൻ യാത്രയുമായി ബന്ധപ്പെട്ടിരിക്കുന്നു. മരണത്തിന് മണിക്കൂറുകൾക്ക് മുമ്പ്, ഗ്രഹാം തന്റെ പത്താമത്തെ കൈവ് സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയിരുന്നു, അവിടെ അദ്ദേഹം ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയെ കണ്ടു. മോസ്കോയ്‌ക്കെതിരായ പുതിയ ഉപരോധ പാക്കേജിൽ ഗ്രഹാം പുരോഗതി പ്രഖ്യാപിച്ചിരുന്നു.…
ട്രംപിന്റെ അടുത്ത സുഹൃത്തും സമാന ചിന്താഗതിക്കാരനുമായ യുഎസ് സെനറ്റർ ലിൻഡ്സെ ഗ്രഹാം അന്തരിച്ചു
സൗത്ത് കരോലിനയിൽ നിന്ന് ദീർഘകാലം യുഎസ് സെനറ്റിനെ പ്രതിനിധീകരിച്ചിരുന്ന മുതിർന്ന റിപ്പബ്ലിക്കൻ നേതാവും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത സുഹൃത്തുമായിരുന്ന ലിൻഡ്സെ ഗ്രഹാം (71) അന്തരിച്ചു. ജൂലൈ 11 ശനിയാഴ്ച വൈകുന്നേരം അദ്ദേഹത്തിന്റെ ആരോഗ്യനില പെട്ടെന്ന് വഷളായതിനെ തുടർന്ന് അദ്ദേഹത്തിന്റെ മരണം ഔദ്യോഗിക ഓഫീസ് സ്ഥിരീകരിച്ചു. റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾ, പിന്തുണക്കാർ, രാഷ്ട്രീയ ലോകം എന്നിവർക്കിടയിൽ അദ്ദേഹത്തിന്റെ വിയോഗ വാർത്ത ഞെട്ടലുണ്ടാക്കി. ലിൻഡ്സെ ഗ്രഹാമിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ, ഹ്രസ്വവും പെട്ടെന്നുള്ളതുമായ അസുഖത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം എന്ന് പറയുന്നു. ശനിയാഴ്ച വൈകുന്നേരം ഗ്രഹാമിന്റെ ആരോഗ്യം പെട്ടെന്ന് വഷളായതായും ചികിത്സയിലിരിക്കെ അദ്ദേഹം മരിച്ചതായും പ്രസ്താവനയിൽ പറയുന്നു. ഈ ദുഷ്‌കരമായ സമയത്ത് അനുശോചനത്തിനും പ്രാർത്ഥനകൾക്കും ഗ്രഹാമിന്റെ കുടുംബം നന്ദി പ്രകടിപ്പിച്ചതായും ഓഫീസ് അറിയിച്ചു. എല്ലാവരും അവരുടെ സ്വകാര്യതയെ മാനിക്കണമെന്നും കുടുംബം അഭ്യർത്ഥിച്ചു. യുഎസ് റിപ്പബ്ലിക്കൻ പാർട്ടിയുടെ മുതിർന്ന നേതാവായി…
സംസാരവും സംസ്കാരവും (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ
സംസാരം കേട്ടാലുടൻ അറിയാമൊരുത്തന്റെ സംസ്കാരം എന്തെന്നതു നിശ്ചയമസംശയം! സംസ്‌കാരമൊരുത്തർക്കും മറയ്ക്കാനാവില്ലതു സംഭാഷണത്തിൽ സ്വയം വന്നുപോമറിയാതെ! പ്രവൃത്തി കണ്ടാലുടൻ അറിയാം ഒരുത്തന്റെ പ്രവൃത്തി ചെയ്യാനുള്ള ശേഷിയും ശുഷ്കാന്തിയും! പ്രാരംഭം നന്നായിരുന്നെങ്കിലേ പിന്നീടുള്ള പ്രവൃത്തിയെല്ലാം ശുഭ ദായിയായ് ഭവിക്കുള്ളൂ! ദേശവും അവിടുത്തെ ഭാഷാപ്രയോഗമെല്ലാം ലേശവും മറയ്ക്കാതെ ഭാഷയിലുളവാകും! വിദ്യയും സംസ്കാരവും ഒത്തുപോകുമെന്നതു മിഥ്യയാണൊരിക്കലും ചേരണമെന്നില്ലല്ലോ! രക്തത്തിലൂറിച്ചേർന്ന കുടുംബ പാരമ്പര്യം വ്യക്തമായ് നിഴലിക്കും വാക്പ്രയോഗത്തിൽ നീളെ! കുടുംബ പാരമ്പര്യം പെരുമാറ്റത്തിൽ നിന്നു- മുടനേതിരിച്ചറിഞ്ഞീടുവാനാകും നൂനം! സംസാരം ശ്രോതാവിനു രസിക്കുന്നതു പോലെ കൈകാര്യം ചെയ്യാനുള്ള ചാതുരി എളുതല്ല! ഒരിക്കൽ കേട്ടാൽ പേർത്തും കേൾക്കുവാനിച്ഛിക്കും പോൽ ഉരിയാടുവാനുള്ള ചാതുരി വിരളം താൻ! ചിലർ തൻ സംഭാഷണം കേട്ടെന്നാലപ്പോൾത്തന്നെ നിലച്ചു പോകും നമ്മിലങ്കുരിച്ചൊരാ പ്രിയം! എങ്കിലും ചിലരുടെ ചാതുരിയസാമാന്യം ശങ്കിച്ചിടാതെയാരും കേട്ടുകേട്ടിരുന്നു പോം! ഭഗവാൻ ശ്രീരാമനെ ദർശിച്ച ഹനുമാൻ പോയ് സുഗ്രീവനോടു ചൊന്നാൻ “സംസ്കാര സമ്പന്നഹ”!…
സാറാമ്മ ചെറുവാഴകുന്നേലിന്റെ ശവസംസ്കാരം ജൂലൈ 16 നു രാവിലെ 10 മണിക്ക്
ഡാളസ് :ജർമനി കൊളോണിൽ താമസിച്ചു വരുന്ന മക്കപ്പുഴ ചെറുവാഴകുന്നേൽ ഷാജിയുടെ ഭാര്യ സാറാമ്മ ചെറുവാഴകുന്നേൽ (72) ജൂലൈ 2 നു നിര്യാതയായ വിവരം അതീവ ദുഃഖത്തോടെയും വേദനയോടെയും ബന്ധുമിത്രാദികളെ അറിയിച്ചു കൊള്ളട്ടെ. പരേത റാന്നി കഞ്ഞിക്കാവിൽ കുടുംബാംഗമാണ്. സാറാമ്മ 47 -ൽ പരം വർഷം നഴ്സ് ആയി സേവനം ചെയ്ത ആദ്യ കാലങ്ങളിൽ ജർമനിയിൽ കുടിയേറിയ മലയാളി ആണ്. ഫലിതങ്ങൾ പറഞ്ഞു ആരെയും പൊട്ടി ചിരിപ്പിക്കുന്ന സാറാമ്മ ജർമ്മൻ മലയാളികൾക്കിടയിൽ പ്രസിദ്ധ ആയിരുന്നു. തിരക്കിട്ട ജോലിത്തിരക്കിനിടയിലും സമയം കണ്ടെത്തി നാട്ടിൽ ജീവകാരുണ്യ പ്രവർത്തനം നടത്തുന്നതിൽ ശ്രദ്ധാലുവായിരുന്നു. കഴിഞ്ഞ നാളുകളിൽ ജോലിയിൽ നിന്നും വിരമിച്ചു വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു. ജർമ്മനിയിൽ എത്തിയ നാൾ മുതൽ മലയാളി സംഘടനകളിൽ വളരെ ആക്റ്റീവ് ആയിരുന്നു. സാറാമ്മയുടെ പെട്ടെന്നുള്ള വേർപാടിൽ ദുഃഖിതരായിരിക്കുന്ന കുടുംബാംഗങ്ങളെ നേരിട്ടും ഫോണിൽ വിളിച്ചും അനുശോചനം അറിയിക്കുകയും ആശ്വാസ…
ബട്‌ലർ-ബ്രൂക്ക് കൊടുങ്കാറ്റിൽ ടീം ഇന്ത്യ തകർന്നു; ഇംഗ്ലണ്ട് 5-0 ന് പരമ്പര തൂത്തുവാരി ഒന്നാം സ്ഥാനത്തെത്തി
അഞ്ചാമത്തെയും അവസാനത്തെയും ടി20യിൽ ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ജോസ് ബട്‌ലറുടെയും ഹാരി ബ്രൂക്കിന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെ ബലത്തിൽ 257 റൺസ് നേടി. മറുപടി ബാറ്റിംഗിൽ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് മാത്രമേ എടുക്കാൻ കഴിഞ്ഞുള്ളൂ. യുകെ പര്യടനത്തിലെ ഇന്ത്യൻ ടീമിന്റെ നിരാശാജനകമായ പ്രകടനം അവസാന ടി20യിലും തുടർന്നു. സതാംപ്ടണിൽ നടന്ന അഞ്ചാം മത്സരത്തിൽ ഇംഗ്ലണ്ട് ആധിപത്യം സ്ഥാപിച്ചു, 56 റൺസിന് വിജയിച്ച് പരമ്പര ക്ലീൻ സ്വീപ്പ് ചെയ്തു. ഈ വിജയത്തോടെ, ഇംഗ്ലണ്ട് ഐസിസി ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തി. അതേസമയം, തുടർച്ചയായ രണ്ടാം ടി20 പരമ്പരയിലും ക്ലീൻ സ്വീപ്പ് നേടുക എന്ന അനാവശ്യ റെക്കോർഡ് ഇന്ത്യ നേടി. ഇംഗ്ലണ്ടിന്റെ വിജയത്തിന് അടിത്തറ പാകിയത് ജോസ് ബട്‌ലറും ക്യാപ്റ്റൻ ഹാരി ബ്രൂക്കും തമ്മിലുള്ള സ്‌ഫോടനാത്മകമായ കൂട്ടുകെട്ടാണ്. രണ്ടാം വിക്കറ്റിൽ ഇരുവരും…
