ട്രം‌പ് ലോകസമാധാനത്തിന് ഭീഷണിയോ? (എഡിറ്റോറിയല്‍)

അമേരിക്കൻ സൈന്യത്തിന്റെ പരമോന്നത കമാൻഡർ എന്ന നിലയിലുള്ള തന്റെ അധികാരം “സ്വന്തം ധാർമ്മികത” കൊണ്ട് മാത്രമേ നിയന്ത്രിക്കാൻ കഴിയൂ എന്ന ഡൊണാൾഡ് ട്രംപിന്റെ തുറന്നടിച്ചുള്ള പ്രഖ്യാപനം അദ്ദേഹം സമാധാനം കൊണ്ടല്ല യുദ്ധം കൊണ്ടാണ് ലോകത്തെ കീഴടക്കാന്‍ ശ്രമിക്കുന്നതെന്നാണ്. ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ, അന്താരാഷ്ട്ര നിയമങ്ങളെയും മറ്റ് നിയന്ത്രണങ്ങളെയും തള്ളിപ്പറഞ്ഞ്, ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങളെ സൈനിക ശക്തിയിലൂടെ ആക്രമിക്കാനോ നിർബന്ധിക്കാനോ ഉള്ള തന്റെ കഴിവിനെ സ്വയം പുകഴ്ത്തുകയാണ് അദ്ദേഹം ചെയ്തത്. അതായത് തനിക്ക് “ബാഹ്യ” നിയന്ത്രണങ്ങളൊന്നുമില്ലെന്ന് ചുരുക്കം. തന്റെ ആഗോള ശക്തികൾക്ക് എന്തെങ്കിലും പരിധികളുണ്ടോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ….. “അതെ, ഒരു കാര്യമുണ്ട്. എന്റെ സ്വന്തം ധാർമ്മികത. എന്റെ സ്വന്തം മനസ്സ്, അതിനു മാത്രമേ എന്നെ തടയാന്‍ കഴിയൂ. അന്താരാഷ്ട്ര നിയമമൊന്നും എനിക്ക് ബാധകമല്ല, എനിക്കതിന്റെ ആവശ്യവുമില്ല.” താങ്കളുടെ ഭരണകൂടം അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കണ്ടേ…

അന്താരാഷ്ട്ര നിയമം കാലിനു കീഴിൽ ചവിട്ടിമെതിക്കപ്പെടുന്നു; ദാവോസിൽ ഡൊണാൾഡ് ട്രംപിന്റെ നയങ്ങളെ ശക്തമായി വിമര്‍ശിച്ച് ഇമ്മാനുവൽ മാക്രോൺ

സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടന്നുകൊണ്ടിരിക്കുന്ന ലോക സാമ്പത്തിക ഫോറം (WEF) യോഗത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നടത്തിയ പ്രസംഗം അന്താരാഷ്ട്ര വൃത്തങ്ങളിൽ പുതിയൊരു ചര്‍ച്ചയ്ക്ക് തുടക്കമിട്ടു. പ്രസിഡന്റ് ട്രംപിന്റെ പേര് പരാമർശിക്കാതെ, ലോകം ഒരു നിയമരഹിത ലോകത്തിലേക്ക് നീങ്ങുകയാണെന്നും, അവിടെ അന്താരാഷ്ട്ര നിയമം ചവിട്ടിമെതിക്കപ്പെടുകയും ശക്തരുടെ നിയമം മാത്രം നിലനിൽക്കുകയും ചെയ്യുന്നു എന്നും അദ്ദേഹം പറഞ്ഞു. ആഗോള വ്യവസ്ഥയിൽ വളർന്നുവരുന്ന അസ്ഥിരതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച മാക്രോൺ, നിയമങ്ങൾക്കും സഹകരണത്തിനും പകരം സമ്മർദ്ദവും അധികാര രാഷ്ട്രീയവും പ്രോത്സാഹിപ്പിക്കുന്ന ശക്തികളെ പരോക്ഷമായി വിമർശിച്ചു. അന്താരാഷ്ട്ര നിയമങ്ങളും വ്യവസ്ഥാപിത നിയമങ്ങളും അവഗണിക്കപ്പെടുന്ന ഒരു യുഗത്തിലേക്ക് ലോകം ക്രമേണ നീങ്ങുകയാണെന്ന് തന്റെ പ്രസംഗത്തിൽ മാക്രോൺ ഊന്നി പറഞ്ഞു. ഒരു രാജ്യത്തിന്റെയും പേര് പരാമർശിക്കാതെ, നിയമങ്ങളും സ്ഥാപനങ്ങളും അരികുവൽക്കരിക്കപ്പെടുമ്പോൾ, “ശക്തരായ”വരുടെ വാക്കുകൾ ഇപ്പോൾ ആഗോള വേദിയിൽ കൂടുതലായി കേൾക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിലെ ആഗോള…

‘ഗ്രേറ്റർ അമേരിക്ക’യുടെ അടയാളമോ?’: ട്രംപിന്റെ AI ഇമേജ് കാനഡ, ഗ്രീൻലാൻഡ്, വെനിസ്വേല എന്നിവിടങ്ങളിൽ ആശങ്കയുയര്‍ത്തി

കാനഡ, വെനിസ്വേല, ഗ്രീൻലാൻഡ് എന്നിവയെ യുഎസ് പതാകയുടെ നിറങ്ങളിൽ ചിത്രീകരിക്കുന്ന ഒരു AI- നിർമ്മിച്ച ചിത്രം ഡൊണാൾഡ് ട്രംപ് പങ്കിട്ടു, ഇത് വിപുലീകരണ ഉദ്ദേശ്യങ്ങളെക്കുറിച്ചുള്ള ഭയം ഉയർത്തുകയും കാനഡയിൽ ആശങ്കകൾ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. ഒട്ടാവ, കാനഡ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും തന്റെ പ്രസ്താവനകളുടെയും സോഷ്യൽ മീഡിയ പ്രവർത്തനങ്ങളുടെയും പേരിൽ വാർത്തകളിൽ നിറഞ്ഞു. കാനഡ, വെനിസ്വേല, ഗ്രീൻലാൻഡ് എന്നിവ യുഎസ് പതാകയുടെ നിറങ്ങളിൽ ചിത്രീകരിക്കുന്ന ഒരു കൃത്രിമ ബുദ്ധി (AI) സൃഷ്ടിച്ച ചിത്രം അദ്ദേഹം അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കിട്ടു. ഈ ചിത്രം പല രാജ്യങ്ങളെയും, പ്രത്യേകിച്ച് കാനഡയെ, അമ്പരപ്പിച്ചു, അവർ ഇതിനെ യുഎസ് വിപുലീകരണ ഉദ്ദേശ്യങ്ങളുടെ അടയാളമായി കാണുകയും ചെയ്തു. ഈ സംഭവത്തിന്റെ പശ്ചാത്തലം കൂടുതൽ ഗുരുതരമാണ്. വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് സൈന്യം പിടികൂടി ന്യൂയോര്‍ക്കിലേക്ക് കൊണ്ടുവരികയും അദ്ദേഹത്തിനെതിരെ നിയമനടപടികൾ…

സോഷ്യൽ മീഡിയ സിസേറിയൻ പ്രസവം : കാരൂർ സോമൻ (ചാരുംമൂടൻ)

മനുഷ്യരുടെ അന്തരംഗക്രിയകളിൽ സവിശേഷമായ ഒരു സ്ഥാനം നേടിയിരിക്കുകയാണ് തലയില്ലാത്ത സോഷ്യൽ മീഡിയ. എന്തും നിറമാർന്ന വർണ്ണനകൾകൊണ്ട് സമൂഹത്തെ ഉന്മാദിയാക്കുന്ന സോഷ്യൽ മീഡിയ ഈ പ്രാവശ്യം ബസ്സിലെ ഒരു യുവതിയുടെ നേർക്ക് നടന്ന ലൈംഗീകാതിക്രമമാണ് വീഡിയോയിൽ കുടുക്കി സമൂഹത്തെ മലീമസമാക്കിയത്. കേരളത്തിൽ ഒരു സ്ത്രീപീഡന സംഭവമറിഞ്ഞാൽ ബഹുഭൂരിപക്ഷം ആൺപെൺ ഞരമ്പ് രോഗികൾക്ക് പേറ്റു നോവനുഭവിക്കുന്ന സ്ത്രീയുടെ മനസ്സാണ്. സോഷ്യൽ മീഡിയ ഗർഭിണിയുടെ വയറുകീറി സിസേറിയൻ പ്രസവവും നടത്തിക്കൊടുക്കും. മാലോകരുടെ ശ്രദ്ധ പിടിച്ചെടുക്കാനും വിചാരണ നടത്തി വിധിപറയാനും ശ്രമിക്കുന്നതിനിടയിൽ പാവം യുവാവ് മാനസികമായി, മൃതപ്രായനായി മാറി ജീവനൊടുക്കേണ്ടി വന്നു. കേരള നിയമസഭയിൽ ഇതിനപ്പുറം സ്ത്രീപീഡന ചൂഷണങ്ങളിൽ ബിരുദാനന്ദ ബിരുദവും ഡോക്ടറേറ്റ്മുള്ളവർ എന്തെല്ലാം അപവാദങ്ങൾ കേട്ടു. അവരാരും ആത്മഹത്യയ്ക്ക് ശ്രമിച്ചില്ല. അതിക്രൂരമായ ഈ സോഷ്യൽ മീഡിയ കൊലപാതകം നടത്തിയത് യുവതി മാത്രമല്ല ഈ ദൃശ്യവിരുന്ന് മറ്റുള്ളവരിലേക്ക് എറിഞ്ഞുകൊടുത്ത കാമനും കാലനും ചങ്ങാതിമാരായി…

ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന് നവനേതൃത്വം

ഡാളസ്: ഡാളസ് പട്ടണത്തിലെ മലയാളി പെന്തക്കോസ്തൽ സഭകളുടെ ഐക്യവേദിയായ ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ ചെയർമാനായി പാസ്റ്റർ തോമസ് മുല്ലയ്ക്കലും കോ-ചെയർമാനായി ഡോ. തോമസ് ഇടിക്കുളയും സെക്രട്ടറിയായി എസ് പി ജെയിംസും ട്രെഷററായി തോമസ് ചെല്ലേത്തും തിരഞ്ഞെടുക്കപ്പെട്ടു. ഇക്കഴിഞ്ഞ നവംബർ 15-ന് ഡാളസിൽ കൂടിയ പൊതുയോഗത്തിൽ വച്ചാണ് 2026-2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. കഴിഞ്ഞ എട്ടു വർഷങ്ങളിലായി സിറ്റി-വൈഡ് ഫെലോഷിപ്പിന് നേതൃത്വം നൽകിയ പാസ്റ്റർ മാത്യു ശാമുവലിന്റെ പ്രവർത്തനങ്ങളെ യോഗം അനുസ്മരിക്കുകയുണ്ടായി. നാല്പതാമത്‌ വർഷത്തിലേക്ക് കടക്കുന്ന ഡാളസ് സിറ്റി-വൈഡ് ഫെല്ലോഷിപ്പിന്റ സംഘടനാപരമായ വിപുലീകരണത്തിനായി ഈ വർഷം ക്രമീകൃതമായ നിലയിൽ പതിനൊന്നംഗ കമ്മറ്റിയ്ക്ക് രൂപം കൊടുക്കുകയുണ്ടായി. സിസ്റ്റേഴ്സ് കോ-ഓർഡിനേറ്ററായി അന്നമ്മ വില്യംസും മീഡിയ കോ-ഓർഡിനേറ്ററായി രാജു താരകനും മ്യൂസിക് കോ-ഓർഡിനേറ്ററായി ജോസ് പ്രകാശ് കരിമ്പിനേത്തും കൂടാതെ പാസ്റ്റർ മാത്യു ശാമുവേൽ, പാസ്റ്റർ എബ്രഹാം തോമസ്, ഷാജി മണിയാറ്റ് ,…

കേരളത്തിന്റെ കുംഭമേള; തിരുനാവായ മഹാമാഘ മഹോത്സവത്തിന് കെ.എച്ച്.എൻ.എയുടെ കൈത്താങ്ങ്

കേരളത്തിന്റെ തീർത്ഥസ്‌നാനിയായ നിളയുടെ തീരത്ത് ജനുവരി 18 മുതൽ ഫെബ്രുവരി 3 വരെ നടക്കുന്ന ചരിത്രപ്രസിദ്ധമായ ‘മഹാമാഘം’ മഹോത്സവത്തിനും സന്യാസി സംഗമത്തിനും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് നോർത്ത് അമേരിക്കയിലെ മലയാളി ഹൈന്ദവരുടെ സംഘടനയായ ‘കെ.എച്ച്.എൻ.എ’ (KHNA). രണ്ടു നൂറ്റാണ്ടുകൾക്ക് മുൻപ് വൈദേശിക ഭരണസ്വാധീനത്താൽ നിലച്ചുപോയ, മലയാളനാടിന്റെ വലിയൊരു സാംസ്കാരിക മഹോത്സവത്തിന്റെ തിരിച്ചുവരവിനാണ് തിരുനാവായ സാക്ഷ്യം വഹിക്കുന്നത്. ഈ തിരിച്ചുവരവിന് നേതൃത്വം നൽകുന്ന ജൂന അഗാഡയുടെ മഹാ മണ്ഡലേശ്വർ പൂജ്യ സ്വാമി ആനന്ദവനം ഭാരതി മഹാരാജ്, മഹാമാഘത്തിന്റ സന്ദേശവും ലക്ഷ്യങ്ങളും അമേരിക്കൻ ഹൈന്ദവ സമൂഹവുമായി വിദൂര ദൃശ്യ മാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. കെ.എച്ച്.എൻ.എ. പ്രസിഡന്റ് ടി ഉണ്ണികൃഷ്ണൻ സെക്രട്ടറി സിനു നായർ ട്രഷറർ അശോക് മേനോൻ ട്രസ്റ്റി ചെയർപേഴ്സൺ വനജ നായർ എന്നിവർ നേതൃത്വം നൽകിയ അമേരിക്കൻ വിശ്വാസി സംഗമത്തിൽ സർവ്വമതങ്ങളേയും ആദരിച്ചു ആനയിച്ച ഹൈന്ദവ ധർമ്മം എന്ന് കേരളത്തിൽ…

ട്രംപിന്റെ താരിഫ് ഭീഷണി: വിപണിയിൽ ആശങ്ക, ഓഹരി സൂചികകൾ കൂപ്പുകുത്തി

വാഷിംഗ്ടൺ: യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ പുതിയ വ്യാപാര നികുതികൾ (Tariffs) ചുമത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം ആഗോള സാമ്പത്തിക വിപണിയിൽ വൻ പ്രത്യാഘാതമുണ്ടാക്കുന്നു. ഗ്രീൻലാൻഡ് ഏറ്റെടുക്കാനുള്ള ട്രംപിന്റെ നീക്കത്തെ എതിർത്ത എട്ട് യൂറോപ്യൻ രാജ്യങ്ങൾക്കെതിരെയാണ് 10 ശതമാനം അധിക നികുതി ഭീഷണി മുഴക്കിയിരിക്കുന്നത്. ചൊവ്വാഴ്ച ഡൗ ജോൺസ് സൂചിക 870 പോയിന്റിലധികം ഇടിഞ്ഞു. നാസ്ഡാക്, എസ് ആന്റ് പി 500 സൂചികകൾ 2 ശതമാനത്തിലധികം തകർന്നു. ഇതോടെ ഈ വർഷം ആദ്യ മൂന്ന് ആഴ്ചകളിൽ വിപണി കൈവരിച്ച നേട്ടങ്ങൾ ഇല്ലാതായി. അമേരിക്കയുടെ സമ്മർദ്ദ തന്ത്രങ്ങൾക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുന്നറിയിപ്പ് നൽകി. നിക്ഷേപങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതടക്കമുള്ള നടപടികൾ യൂറോപ്യൻ യൂണിയൻ പരിഗണിക്കുന്നുണ്ട്. “സെൽ അമേരിക്ക” (Sell America) എന്ന പ്രവണത വിപണിയിൽ വീണ്ടും ശക്തമാകുമോ എന്ന ഭീതിയിലാണ് നിക്ഷേപകർ. ട്രംപിന്റെ…

അമേരിക്കയിൽ മീസിൽസ് പടരുന്നു; ദക്ഷിണ കരോലിനയിൽ കനത്ത ജാഗ്രത

കൊളംബിയ: അമേരിക്കയിലെ ദക്ഷിണ കരോലിനയിൽ മീസിൽസ് (അഞ്ചാംപനി) രോഗബാധ പടരുന്നു. കഴിഞ്ഞ ഒക്ടോബറിന് ശേഷം സംസ്ഥാനത്ത് 646 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 88 കേസുകൾ കഴിഞ്ഞ നാല് ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തവയാണ്. മീസിൽസ് രോഗത്തെ രാജ്യം പൂർണ്ണമായും തുടച്ചുനീക്കി എന്ന പദവി അമേരിക്കയ്ക്ക് ഇതോടെ നഷ്ടമായേക്കും. 2000-ലാണ് യുഎസ് ഈ നേട്ടം കൈവരിച്ചത്. നിരീക്ഷണത്തിൽ: രോഗം പടരുന്ന പശ്ചാത്തലത്തിൽ 15 സ്കൂളുകളിലെ വിദ്യാർത്ഥികളടക്കം അഞ്ഞൂറിലധികം പേർ നിരീക്ഷണത്തിലാണ് . ക്ലെംസൺ, ആൻഡേഴ്സൺ സർവകലാശാലകളിലേക്കും രോഗം വ്യാപിച്ചിട്ടുണ്ട്. വാക്സിനേഷൻ എടുക്കുന്നവരുടെ എണ്ണത്തിലുണ്ടായ കുറവാണ് രോഗം ഇത്രത്തോളം പടരാൻ കാരണമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. രോഗബാധിതരിൽ ഭൂരിഭാഗവും വാക്സിൻ എടുക്കാത്ത കുട്ടികളാണ്. മറ്റ് സംസ്ഥാനങ്ങൾ: 2025-ൽ ടെക്സസിൽ 700-ലധികം കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ ഉട്ടാ, അരിസോണ എന്നിവിടങ്ങളിലും രോഗബാധയുണ്ട്. വാക്സിൻ വിരുദ്ധ നിലപാടുകളിലൂടെ ശ്രദ്ധേയനായ കേന്ദ്ര ആരോഗ്യ സെക്രട്ടറി…

ദീപക് ബസ്സില്‍ കയറുന്നതിന്റെ സിസിടി‌വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു; യുവതി യാതൊരു പരാതിയും പറഞ്ഞില്ലെന്ന് ബസ് ജീവനക്കാര്‍

കോഴിക്കോട്: ബസില്‍ വെച്ച് തനിക്കെതിരെ ലൈഗിക അതിക്രമം കാണിച്ചെന്ന രീതിയില്‍ യുവാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവതിയുടെ ആരോപണത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കോഴിക്കോട് സ്വദേശി ദീപക് ബസിൽ കയറുന്നതിൻ്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. പയ്യന്നൂരിൽ അൽ അമീൻ എന്ന ബസിലാണ് ദീപക് കയറിയത്. ഡ്രൈവറുടെ ക്യാബിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്. ബസിൽ നല്ല തിരക്കുണ്ടായിരുന്നു. മുൻ വാതിലിലൂടെ ബസിൽ പ്രവേശിച്ച ദീപക്ക് പിന്നിലേക്ക് പോകുന്നതിൻ്റെ ദൃശ്യങ്ങളാണ് ലഭ്യമായിരിക്കുന്നത്. എന്നാൽ കൂടുതൽ ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ല. രാമന്തളിയില്‍നിന്ന് പയ്യന്നൂരിലേക്കു വരികയായിരുന്ന ബസില്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.45ന് ദീപക് കയറുന്ന ദൃശ്യമാണ് പുറത്തുവന്നത്. ബസിനുള്ളിൽ പ്രശ്‌നങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്നാണ് ജീവനക്കാർ പറയുന്നത്. സമൂഹമാദ്ധ്യമങ്ങളിലൂടെ വീഡിയോ വൈറലായതിന് ശേഷമാണ് തങ്ങൾ ഇക്കാര്യം അറിഞ്ഞതെന്ന് ബസിലെ ജീവനക്കാർ പറഞ്ഞു. ജീവനക്കാരുടേയും മറ്റ് യാത്രക്കാരുടേയും മൊഴി…

ചികിത്സാ നിരക്കുകള്‍ പ്രദര്‍ശിപ്പിക്കാനാവില്ല; സര്‍ക്കാര്‍ നിര്‍ദ്ദേശം അവഗണിച്ച് സ്വകാര്യ ആശുപത്രികള്‍

തിരുവനന്തപുരം: ചികിത്സാനിരക്ക് പ്രദര്‍ശിപ്പിക്കുന്നതുള്‍പ്പടെ ആരോഗ്യവകുപ്പിൻ്റെ നിർദ്ദേശം നടപ്പാക്കാനാവില്ലെന്ന് സ്വകാര്യ ആശുപത്രി ഉടമകൾ വ്യക്തമാക്കി. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെൻ്റ് നിയമത്തിലെ അപ്രായോഗിക വ്യവസ്ഥകൾക്കെതിരായ കേസ് സുപ്രീം കോടതിയിലാണ്. ഇതിൽ തീരുമാനമാകാതെ വ്യവസ്ഥകൾ നടപ്പാക്കില്ലെന്നാണ് കേരള പ്രൈവറ്റ് ഹോസ്‌പിറ്റൽസ് അസോസിയേഷൻ്റെ നിലപാട്. എന്നാൽ, അസോസിയേഷൻ്റെ കേസ് ഹൈക്കോടതി തള്ളിയതാണെന്നും നിയമാനുസൃതമായാണ് സർക്കാർ നിർദ്ദേശങ്ങളിറക്കിയതെന്നും ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെൻ്റ് കൗൺസിൽ അധികൃതർ വ്യക്തമാക്കി. സ്ഥാപനങ്ങളിലേതുപോലെ ചികിത്സാ നിരക്ക് കാണിക്കാനാകില്ലെന്നാണ് സ്വകാര്യ ആശുപത്രികളുടെ നിലപാട്. ചികിത്സയും തങ്ങളും ഇതുമായി ബന്ധപ്പെട്ട കോ-ഓർഡിനേറ്റർ രോഗികളോട് വിശദീകരിക്കുന്നതാണ് പ്രായോഗികം. മൂത്രക്കല്ലിൻ്റെ ശസ്ത്രക്രിയ കുട്ടികൾക്കും മുതിർന്നവർക്കും ആരോഗ്യസ്ഥിതിയനുസരിച്ച് വ്യത്യാസമുണ്ടാകും. ഈ സാഹചര്യത്തിൽ എത്ര കൃത്യമായ നിരക്ക് കാണിക്കുമെന്നും ആശുപത്രി ഉടമകൾ ചോദിക്കുന്നു. ആശുപത്രികൾ, ലബോറട്ടറികൾ, ദന്ത ചികിത്സാ കേന്ദ്രങ്ങൾ, ആയുഷ് ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയിൽ കിടക്കകളുള്ളതും പരിശോധന മാത്രമുള്ളതുമായ എല്ലാ സ്ഥാപനങ്ങൾക്കും നിയമം ബാധകമാണ്. പണം മുൻകൂർ അടച്ചില്ലെങ്കിലും ചികിത്സ…