ലിബിയയിലെ കുടിയേറ്റക്കാരുടെ കൂട്ടക്കുഴിമാടങ്ങൾ പരിശോധിക്കുമെന്ന് ഐക്യരാഷ്ട്ര സഭ

കെയ്‌റോ: രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ഒരു മനുഷ്യക്കടത്ത് കേന്ദ്രത്തിൽ കൂട്ടക്കുഴിമാടങ്ങളുടെ സാന്നിധ്യം പരിശോധിക്കാൻ ഐക്യരാഷ്ട്രസഭ അന്വേഷക സംഘത്തെ നിയോഗിച്ചു.

ഗവൺമെന്റ് നടത്തുന്ന തടങ്കൽ കേന്ദ്രങ്ങളിലും മനുഷ്യക്കടത്ത് കേന്ദ്രങ്ങളിലും കുടിയേറ്റക്കാർക്കെതിരെ “ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളുടെ സ്ഥിരമായ പാറ്റേണുകൾ” സംഘം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ചീഫ് ഇൻവെസ്റ്റിഗേറ്റർ മുഹമ്മദ് ഔജാർ പറഞ്ഞു.

ആഫ്രിക്കയിലെയും മിഡിൽ ഈസ്റ്റിലെയും ദാരിദ്ര്യത്തിൽ നിന്നും സംഘർഷങ്ങളിൽ നിന്നും പലായനം ചെയ്യുന്നവർക്കായി യൂറോപ്പിലേക്കുള്ള ഒരു ജനപ്രിയ പാതയായി ലിബിയ സമീപ വർഷങ്ങളിൽ ഉയർന്നുവന്നിരുന്നു. ദീർഘകാലം സ്വേച്ഛാധിപതിയായി രാജ്യം ഭരിച്ച മൊഅമ്മർ ഗദ്ദാഫിയെ താഴെയിറക്കി കൊലപ്പെടുത്തിയ നേറ്റോ പിന്തുണയുള്ള 2011 ലെ കലാപത്തെത്തുടർന്ന് വടക്കേ ആഫ്രിക്കൻ രാഷ്ട്രം പ്രക്ഷുബ്ധമായി.

വടക്കുപടിഞ്ഞാറൻ പട്ടണമായ ബാനി വാലിദിൽ, യുഎന്നിന്റെ ഉന്നത മനുഷ്യാവകാശ സംഘടന നിയോഗിച്ച അന്വേഷണ ഉദ്യോഗസ്ഥർ, “കുടിയേറ്റക്കാരെ ബന്ദികളാക്കുകയും കൊലപ്പെടുത്തുകയും പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു” എന്ന് കണ്ടെത്തി.

കുറഞ്ഞത് എട്ട് കുടിയേറ്റക്കാരെങ്കിലും പട്ടണത്തിലെ കൂട്ട ശവക്കുഴികളെക്കുറിച്ച് സംസാരിച്ചുവെന്ന് അവരുടെ റിപ്പോർട്ടിൽ പറയുന്നു. അത് പരിശോധിക്കേണ്ടതുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

സായുധ മിലിഷ്യകൾ നിയന്ത്രിക്കുന്ന ചിലത് ഉൾപ്പെടെയുള്ള രഹസ്യ തടങ്കൽ കേന്ദ്രങ്ങളെക്കുറിച്ചും പരിശോധിക്കുന്നുണ്ടെന്ന് ഔജ്ജാർ മനുഷ്യാവകാശ കൗൺസിലിൽ പറഞ്ഞു.

ലിബിയയിൽ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളുടെയും യുദ്ധക്കുറ്റങ്ങളുടെയും തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്ന്
2021 ഒക്‌ടോബർ മാസത്തെ റിപ്പോർട്ടിൽ അന്വേഷണ ഉദ്യോഗസ്ഥർ സൂചിപ്പിച്ചിരുന്നു. യൂറോപ്പിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ രാജ്യത്ത് തടവിലാക്കപ്പെട്ട സിവിലിയന്മാർക്കും കുടിയേറ്റക്കാർക്കും എതിരെ ചെയ്തതായി ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങളിൽ പലതും ആ റിപ്പോര്‍ട്ടില്‍ പറയുന്നു.

യൂറോപ്പിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ലക്ഷക്കണക്കിന് കുടിയേറ്റക്കാർ സമീപ വർഷങ്ങളിൽ ലിബിയയിലൂടെയാണ് കടന്നുപോയത്. തന്മൂലം, അവിടെ ലാഭകരമായ കടത്തും കള്ളക്കടത്തും അഭിവൃദ്ധിപ്പെട്ടു.

രാജ്യം പ്രവർത്തനക്ഷമമായ ഒരു ഗവൺമെന്റില്ലാതെയും കിഴക്കും പടിഞ്ഞാറും ഉള്ള എതിരാളികളായ ഭരണകൂടങ്ങൾ വർഷങ്ങളായി ഛിന്നഭിന്നമാണ്, ഓരോന്നിനും സായുധ ഗ്രൂപ്പുകളുടെയും വിദേശ സർക്കാരുകളുടെയും പിന്തുണയുമുണ്ട്.

എണ്ണ സമ്പന്നമായ രാജ്യത്തിലെ അരാജകത്വത്തിൽ നിന്ന് മനുഷ്യക്കടത്തുകാര്‍ പ്രയോജനം നേടിയിട്ടുണ്ട്. ആറ് രാജ്യങ്ങളുമായുള്ള രാജ്യത്തിന്റെ നീണ്ട അതിർത്തിയിലൂടെ കുടിയേറ്റക്കാരെ കടത്തുന്നു. അവർ നിരാശരായ കുടിയേറ്റക്കാരെ
വേണ്ടത്ര സുരക്ഷയില്ലാതെ, റബ്ബർ ബോട്ടുകളിൽ നിറച്ച് മെഡിറ്ററേനിയൻ കടലിനു കുറുകെ അപകടകരമായ രീതിയില്‍ കൊണ്ടുപോകുന്നു.

സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ലിബിയയില്‍ തടഞ്ഞുനിർത്തി മടക്കിയവരിൽ പലരും സർക്കാർ നടത്തുന്ന തടങ്കൽ കേന്ദ്രങ്ങളിൽ തടവിലാക്കപ്പെടുന്നു. അവിടെ അവർ പീഡനം, ബലാത്സംഗം, കൊള്ളയടിക്കൽ എന്നിവ ഉൾപ്പെടെയുള്ള ദുരുപയോഗം അനുഭവിക്കുന്നുണ്ടെന്ന് അവകാശ ഗ്രൂപ്പുകൾ പറയുന്നു.

Print Friendly, PDF & Email

Leave a Comment

More News