രാജീവ് ഗാന്ധി വധ കേസ്: എല്ലാ പ്രതികളെയും വിട്ടയച്ച സുപ്രീം കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: 1991ൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന ആറ് പ്രതികളെ നേരത്തെ വിട്ടയച്ച ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ വ്യാഴാഴ്ച സുപ്രീം കോടതിയെ സമീപിച്ചു.

കുറ്റവാളികളെ ഉടൻ മോചിപ്പിക്കാൻ ഉത്തരവിടുന്നതിന് മുമ്പ് വാദം കേൾക്കാനുള്ള മതിയായ അവസരം കോടതി നൽകിയില്ലെന്ന് കേന്ദ്ര സർക്കാർ വാദിച്ചു.

ഈ മാസം 11നാണ് കേസിൽ മുഴുവൻ പ്രതികളെയും വിട്ടയച്ച് കൊണ്ടുള്ള സുപ്രീംകോടതി വിധി. ഇതിനെ ചോദ്യം ചെയ്താണ് കേന്ദ്രസർക്കാർ ഹർജി നല്‍കിയത്. മുൻ പ്രധാനമന്ത്രിയെ വധിച്ച കേസ് ആയതിനാൽ കേന്ദ്ര സർക്കാരിന്റെ വാദം കേൾക്കാതെ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത് ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പുനഃപരിശോധനാ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. കേന്ദ്രത്തിനെ കക്ഷി ചേർക്കാതെയാണ് ജയിൽ മോചനത്തിനായി സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നതെന്നും പുനഃപരിശോധന ഹർജിയിൽ വ്യക്തമാക്കി.

രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട നളിനി, മുരുകൻ, രവിചന്ദ്രൻ, റോബർട്ട് പയസ്, ജയകുമാർ, ചന്ദൻ എന്നിവരെയാണ് സുപ്രീംകോടതി മോചിപ്പിച്ചത്. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, ബി.വി. നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ചാണ് ജയിൽ മോചനം സംബന്ധിച്ച വിധി പ്രസ്താവിച്ചത്. കേസിലെ പ്രതിയായ പേരറിവാളനെ സുപ്രീം കോടതി പ്രത്യേകാധികാരം ഉപയോഗിച്ച് കഴിഞ്ഞ മേയ് 18ന് വിട്ടയച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടി നളിനിയും രവിചന്ദ്രനും സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി ജയിൽ മോചനം സംബന്ധിച്ച ഉത്തരവിറക്കിയത്.

ശിക്ഷയിൽ ഇളവ് അനുവദിച്ച ആറ് കുറ്റവാളികളിൽ നാല് പേർ ശ്രീലങ്കൻ പൗരന്മാരാണെന്ന് എടുത്തുകാണിക്കുന്നത് “അത്യന്തം നിർണായകമാണ്” എന്ന് സർക്കാർ വാദിച്ചു.

ഒരു മുൻ പ്രധാനമന്ത്രിയെ വധിച്ച ക്രൂരമായ കുറ്റത്തിന് രാജ്യത്തെ നിയമം അനുസരിച്ച് ശിക്ഷിക്കപ്പെട്ട ഒരു വിദേശ രാഷ്ട്രത്തിലെ തീവ്രവാദികൾക്ക് ശിക്ഷ ഇളവ് നൽകുന്നത് അന്താരാഷ്ട്ര തലത്തിൽ സ്വാധീനം ചെലുത്തും. ഇത്തരം സെൻസിറ്റീവായ വിഷയത്തിൽ, രാജ്യത്തിന്റെ പൊതു ക്രമം, സമാധാനം, സമാധാനം, ക്രിമിനൽ നീതിന്യായ വ്യവസ്ഥ എന്നിവയിൽ ഈ വിഷയം വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതിനാൽ യൂണിയൻ ഓഫ് ഇന്ത്യയുടെ ഇടപെടല്‍ പരമപ്രധാനമാണെന്ന് കേന്ദ്രം വാദിച്ചു.

ഇതേ കേസിൽ ശിക്ഷിക്കപ്പെട്ട എ ജി പേരറിവാളനെ മോചിപ്പിച്ചുകൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് ഇവർക്കും ബാധകമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ദിവസങ്ങൾക്ക് മുൻപ് ജസ്റ്റിസുമാരായ ബിആർ ഗവായും ബിവി നാഗരത്നയും അടങ്ങുന്ന ബെഞ്ച് സുപ്രധാന വിധി പുറപ്പെടുവിച്ചത്. മോചനം തേടി നളിനിയും രവി ചന്ദ്രനും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 31 വർഷം ജയിലിലായിരുന്നു ഇരുവരും. ഇവർ ഉൾപ്പെടെ ആറു പേരെയും മോചിപ്പിക്കാൻ തമിഴ്നാട് സർക്കാർ ശുപാർശ ചെയ്തിരുന്നു.

ഭരണഘടനയുടെ 142-ാം അനുഛേദപ്രകാരമുള്ള അസാധാരണ അധികാരം ഉപയോഗിച്ചാണ്, പേരറിവാളനെ മോചിപ്പിക്കാൻ മെയ് 18ന് സുപ്രീം കോടതി ഉത്തരവിട്ടത്. 1991 മെയ് 21ന് ആണ് തമിഴ്നാട്ടിലെ ശ്രീപെരുപത്തൂരിൽ വച്ച് രാജീവ് ഗാന്ധി വധിക്കപ്പെട്ടത്. നളിനി, രവിചന്ദ്രൻ, ശാന്തൻ, മുരുകൻ, പേരറിവാളൻ, റോബർട്ട് പയസ്, ജയകുമാർ എന്നിവരാണ് കേസിൽ ശിക്ഷിക്കപ്പെട്ടത്.

പേരറിവാളൻ, മുരുകൻ, ശാന്തൻ എന്നിവരുടെ വധശിക്ഷ 1999ൽ സുപ്രീം കോടതി ശരിവച്ചിരുന്നു. എന്നാൽ ദയാഹർജിയിൽ രാഷ്ട്രപതിയുടെ തീരുമാനം നീണ്ടതോടെ ശിക്ഷ ജീവപര്യന്തമായി ചുരുക്കി 2014ൽ ഉത്തരവിറക്കി. നളിനിക്ക് ജയിലില്‍ വെച്ച് ഒരു മകള്‍ ജനിച്ചതും കണക്കിലെടുത്ത് 2001ൽ വധശിക്ഷ ഇളവു ചെയ്യുകയായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News