രണ്ടായിരത്തിലേറെ വര്‍ഷം പഴക്കമുള്ള പുരാതന ഗ്രീക്ക് അള്‍ത്താര സിസിലിയിലെ പുരാവസ്തു സൈറ്റിൽ നിന്ന് കണ്ടെത്തി

റോം: ഇറ്റാലിയൻ ദ്വീപായ സിസിലിയിലെ സെഗെസ്റ്റയിലെ പുരാവസ്തു സൈറ്റിൽ നിന്ന് 2,000 വർഷത്തിലേറെ പഴക്കമുള്ള കുടുംബാരാധനയ്ക്ക് ഉപയോഗിച്ചിരുന്ന പുരാതന ഗ്രീക്ക് അള്‍ത്താര കണ്ടെത്തിയതായി പ്രാദേശിക അധികാരികൾ അറിയിച്ചു.

ക്രിസ്തുവിന് മുമ്പ് (ബിസി) ഒന്നാം നൂറ്റാണ്ടിൽ റോമൻ സാമ്രാജ്യത്തിന്റെ ഉദയത്തിന് തൊട്ടുമുമ്പ്, ഹെല്ലനിക് സാംസ്കാരിക സ്വാധീനത്തിന്റെ ഉന്നതിയിൽ ഈ അള്‍ത്താര ഉപയോഗിച്ചിരുന്നതായി സിസിലിയുടെ പ്രാദേശിക സർക്കാർ പറഞ്ഞു.

ദ്വീപിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള സെഗെസ്റ്റ സൈറ്റിലെ സതേൺ അക്രോപോളിസിന്റെ പ്രദേശത്ത് നൂറ്റാണ്ടുകളായി ഭൂമിക്കടിയില്‍ സസ്യജാലങ്ങളെക്കൊണ്ട് മൂടപ്പെട്ട നിലയില്‍ കുഴിച്ചിട്ടിരിക്കുകയായിരുന്നു ഈ അള്‍ത്താര.

“സെഗെസ്റ്റ സൈറ്റ് നമ്മെ വിസ്മയിപ്പിക്കുന്നത് ഒരിക്കലും അവസാനിപ്പിക്കുന്നില്ല” എന്ന് സിസിലിയുടെ പ്രാദേശിക സാംസ്കാരിക മന്ത്രി ഫ്രാൻസെസ്കോ പൗലോ സ്കാർപിനാറ്റോ മാധ്യമങ്ങളോടു പറഞ്ഞു.

“ഖനനങ്ങൾ പുരാവസ്തുക്കളെ വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നത് തുടരുന്നു… ഒന്നിലധികം നാഗരികതകൾ തരംതിരിക്കപ്പെട്ട ഒരു സൈറ്റിലേക്ക് പുതിയ കാഴ്ചപ്പാടുകളും വ്യാഖ്യാനങ്ങളും ചേർക്കുന്ന ഭാഗങ്ങൾ,” അദ്ദേഹം ഒരു പ്രസ്താവനയിൽ പറഞ്ഞു.

ബിസി അഞ്ചാം നൂറ്റാണ്ടിലെ ക്ഷേത്രത്തിന് പേരുകേട്ട സെഗെസ്റ്റ, പർവതങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതന ഗ്രീക്ക് നഗരമായിരുന്നു.

അള്‍ത്താരയ്ക്കു പുറമേ, പുരാവസ്തു ഗവേഷകർ സമാനമായ ആകൃതിയിലുള്ള ഒരു അവശിഷ്ടവും കുഴിച്ചെടുത്തു. അത് ഒരു ശില്പത്തിന്റെ ബാക്കി ഭാഗമായിരിക്കാം എന്ന് അവര്‍ പറഞ്ഞു.

രണ്ട് കണ്ടെത്തലുകളും തികച്ചും സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് പ്രാദേശിക സർക്കാർ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News