പിവി അൻവറിന്റെ ക്രഷർ തട്ടിപ്പ് കേസ്: സിജെഎം കോടതി വിധിക്കെതിരെ പരാതിക്കാരൻ ഹൈക്കോടതിയിൽ

കൊച്ചി: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെതിരായ കേസ്‌ സിവില്‍ തരത്തില്‍ അംഗീകരിച്ച മഞ്ചേരി സി.ജെ.എം കോടതി
വിധിക്കെതിരെ പരാതിക്കാരനായ സലിം നടുത്തൊടി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജി അടുത്തയാഴ്ച പരിഗണിക്കും.

മലപ്പുറം പട്ടര്‍ക്കടവിലെ സലിം നടുത്തൊടിയുടെ പരാതി പ്രകാരമാണ്‌ കേസെടുത്തത്‌. കര്‍ണാടകയിലെ ബല്‍ത്തഗണ്ടിയിലുള്ള
യൂണിറ്റില്‍ 10 ശതമാനം ഓഹരി വാഗ്ദാനം ചെയ്ത്‌ ക്രഷര്‍ ബിസിനസില്‍ ചേരാന്‍ അന്‍വര്‍ പ്രേരിപ്പിച്ചതായി പരാതിക്കാരന്‍
പറഞ്ഞു. ക്രഷറും അതോടൊപ്പമുള്ള 26 ഏക്കർ ഭൂമിയും സ്വന്തം ഉടമസ്‌ഥതയിലുള്ളതാണെന്നും, ക്രയവിക്രയ അവകാശം ഉണ്ടെന്നും പറഞ്ഞാണ് പിവി അൻവർ പ്രവാസി എൻജിനിയർ മലപ്പുറം പട്ടർക്കടവ് സ്വദേശി നടുത്തൊടി സലീമിൽ നിന്നും പത്ത് ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്‌ദാനം ചെയ്‌ത്‌ 50 ലക്ഷം രൂപ വാങ്ങിയത്. എന്നാൽ, ക്രഷർ സർക്കാരിൽ നിന്ന് പാട്ടത്തിന് ലഭിച്ച രണ്ടേക്കറോളം ഭൂമിയിൽ ആണെന്നും ഇതിന്റെ പാട്ടക്കരാർ മാത്രമാണ് അൻവറിന് കൈമാറിയതെന്നുമാണ് കണ്ടെത്തിയത്.

കബളിപ്പിക്കപ്പെട്ട സലിമിന്‌ 50 ലക്ഷം രൂപ നഷ്ടപ്പെട്ടു. മുമ്പ്‌ അന്‍വറിനെതിരെ ക്രൈംബ്രാഞ്ച്‌ കേസെടുത്തിരുന്നു, ഇപ്പോള്‍ ഇഡി വളരെ മുമ്പ്‌ രജിസ്റ്റര്‍ ചെയ്ത പഴയ കേസ്‌ പൊടിതട്ടിയെടുക്കുകയാണ്‌.

നീണ്ട അന്വേഷണത്തിനൊടുവില്‍, ക്രൈംബ്രാഞ്ച്‌ കേസ്‌ സിവില്‍ ടൈപ്പായി അടയാളപ്പെടുത്തി കോടതിയില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു, അത്‌ റദ്ദാക്കപ്പെടുക മാത്രമാണ്‌ ചെയ്തത്. എന്നാല്‍, ക്രൈംബ്രാഞ്ച്‌ നിലപാട്‌ ആവര്‍ത്തിച്ച്‌ വീണ്ടും
സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു.

Print Friendly, PDF & Email

Leave a Comment

More News