3 പന്നി വേട്ടക്കാരും നായയും ഭൂഗർഭ ടാങ്കിൽ വിഷ വാതകം ശ്വസിച്ചു മരിച്ചു

ഓസ്റ്റിൻ, ടെക്സസ് – ഫ്ലോറിഡയിൽ നിന്നുള്ള മൂന്ന് പന്നി വേട്ടക്കാരും നായയും  ചോളപ്പാടത്തിന്റെ നടുവിലുള്ള മലിനജല വാതകം നിറച്ച ഭൂഗർഭ ടാങ്കിൽ മരിച്ചതായി ടെക്സസ് ഷെരീഫ് പറഞ്ഞു, അവരിൽ ഒരാളുടെ  നായ ഭൂഗർഭ ടാങ്കിനു മുകളിലുള്ള ദ്വാരത്തിലൂടെ താഴേക്കു  വീണതിനെത്തുടർന്ന് രക്ഷിക്കാൻ ടാങ്കിനകത്തേക്കു ഇറങ്ങി . അയാളെ രക്ഷപ്പെടുത്താൻ  മറ്റ് രണ്ട് പേരും ഭൂഗർഭ ടാങ്കിലേക്ക് ഇറങ്ങി.

ഏകദേശം 4 അടി (1.2 മീറ്റർ) വീതിയും 8 അടി (2.4 മീറ്റർ) വെള്ളവും ഹൈഡ്രജൻ സൾഫൈഡ് വാതകവും അടങ്ങുന്ന ഒരു കുഴിയാണ് ഈ ദ്വാരമെന്ന് ബാസ്ട്രോപ്പ് കൗണ്ടി ഷെരീഫ് മൗറീസ് കുക്ക് പറഞ്ഞു. ടാങ്കിൽ നിന്ന് രണ്ട് പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും നായയുടെയും മൃതദേഹങ്ങൾ പിനീട് പുറത്തെടുത്തു.

ബുധനാഴ്ച അർദ്ധരാത്രിയിലായിരുന്നു സംഭവമെന്ന്  അദ്ദേഹം പറഞ്ഞു, നായയെ രക്ഷിക്കാൻ പുരുഷന്മാരിലൊരാൾ ജലസംഭരണിയിൽ ഇറങ്ങിയതാണ്.മറ്റ് രണ്ട് വേട്ടക്കാരുടെ വസ്ത്രങ്ങളും ബൂട്ടുകളും ദ്വാരത്തിന് സമീപം കണ്ടെത്തി.ഡെൽവിസ് ഗാർഷ്യ (37) ആണ് കൊല്ലപ്പെട്ടത്. ഡെനിസ് മാർട്ടിനെസ്, 26; നോയൽ വിജിൽ-ബെനിറ്റെസ്, 45. എല്ലാവരും ഫ്ലോറിഡയിൽ നിന്നുള്ളവരാണ്.

ജലസംഭരണിയിൽ ഹൈഡ്രജൻ സൾഫൈഡിന്റെ “ഉയർന്ന അളവ്” ഉണ്ടെന്ന് കുക്ക് പറഞ്ഞു. വെള്ളം കെട്ടിനിൽക്കുന്നതും കുളത്തിൽ മുമ്പ് ചത്ത മറ്റ് മൃഗങ്ങളുടെ ജീർണതയും മാരകമായ അളവുകൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വേട്ടയാടൽ പാർട്ടിയിൽ ടെക്സാസിൽ നിന്നുള്ള നാലാമത്തെ വ്യക്തിയും ഉൾപ്പെടുന്നു, അദ്ദേഹം  ദ്വാരത്തിലേക്ക് ചാടിയില്ല . നായ തങ്ങളുടെ ട്രക്കിൽ നിന്ന് രക്ഷപ്പെട്ടെന്നും നായയുടെ കോളറിലെ ഉപകരണം ഉപയോഗിച്ച് അവർ അതിനെ ട്രാക്ക് ചെയ്തതായും വേട്ടക്കാരൻ അധികൃതരോട് പറഞ്ഞതായി കുക്ക് പറഞ്ഞു.

വാതകത്തെക്കുറിച്ചും ഘടനയുടെ ഭിത്തികളുടെ വിശദംശങ്ങളെക്കുറിച്ചു  ഡൈവ് ടീമുകളിൽ നിന്നുള്ള ആശങ്കകൾ മൃതദേഹങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തി, അദ്ദേഹം പറഞ്ഞു.  ടാങ്കിൽ “സെപ്റ്റിക് ടാങ്കിന് സമാനമായ ശക്തമായ പുക” ഉണ്ടായിരുന്നുവെന്നു ഷെരീഫിന്റെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ  പറയുന്നു

Print Friendly, PDF & Email

Leave a Comment

More News