ന്യൂഡല്‍ഹി: ശൈത്യകാലത്ത് മലിനീകരണം കുറയ്ക്കുന്നതിനുള്ള കർമ്മ പദ്ധതിയുടെ ഭാഗമായി തലസ്ഥാനത്ത് എല്ലാത്തരം പടക്കങ്ങളുടെയും (Firecrackers) നിർമ്മാണം, വിൽപ്പന, സംഭരണം, ഉപയോഗം എന്നിവയ്ക്ക് നിരോധനം വീണ്ടും ഏർപ്പെടുത്താൻ ഡൽഹി സർക്കാർ (Delhi Government) തീരുമാനിച്ചതായി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് തിങ്കളാഴ്ച പറഞ്ഞു.
നഗരത്തിൽ നിരോധനം നടപ്പാക്കാൻ ഡൽഹി പോലീസിന് കർശന നിർദേശം നൽകുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷമായി എല്ലാത്തരം പടക്കങ്ങളും നിരോധിക്കുന്ന രീതിയാണ് ഡൽഹി സർക്കാർ പിന്തുടരുന്നത്.
“കഴിഞ്ഞ അഞ്ചാറു വർഷമായി ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരത്തിൽ കാര്യമായ പുരോഗതി ഞങ്ങൾ കാണുന്നുണ്ട്. എന്നാൽ, ഞങ്ങൾ അത് ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ട്. അതിനാൽ, ഈ വർഷവും പടക്കം നിരോധിക്കാൻ ഞങ്ങൾ തീരുമാനിച്ചു,” റായ് പറഞ്ഞു.
ദീപാവലി ദിനത്തിൽ നഗരത്തിൽ പടക്കം പൊട്ടിച്ചാൽ ആറുമാസം വരെ തടവും 200 രൂപ പിഴയും ലഭിക്കുമെന്ന് കഴിഞ്ഞ വർഷം സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഡൽഹിയിൽ പടക്കങ്ങളുടെ ഉൽപ്പാദനം, സംഭരണം, വിൽപന എന്നിവ പിഴയും ശിക്ഷയും ലഭിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. സ്‌ഫോടകവസ്തു നിയമത്തിലെ സെക്ഷൻ 9 ബി പ്രകാരം 5,000 രൂപ വരെ തടവും മൂന്ന് വർഷം തടവും ലഭിക്കാം.
BIG BREAKING FROM DELHI
Delhi @ArvindKejriwal Govt bans Sale, Storage, Bursting of Firecrackers in Delhi.
Delhi Police given instructions :- No one should be given Licenses related to Fire-crackers in Delhi.
Delhi Govt also appeals to neighboring states to initiate similar ban… pic.twitter.com/mc8pvTEjC3
— AAP Ka Mehta 🇮🇳 (@DaaruBaazMehta) September 11, 2023