കുട്ടനാട്ടിലെ വിളവെടുപ്പുകാലം തകർത്ത് മഴ; ആലപ്പുഴ വെള്ളത്തിൽ മുങ്ങി; നിസ്സഹായരായി കർഷകർ

ആലപ്പുഴ: സംസ്ഥാനത്തുടനീളം പെയ്ത കനത്ത മഴയില്‍ കുട്ടനാട്‌, അപ്പര്‍ കുട്ടനാട്‌ മേഖലകളിലെ രണ്ടാംവിള വിളവെടുപ്പിന്‌ പാകമായ പാടങ്ങള്‍ വെള്ളത്തില്‍ മുങ്ങി. കാലാവസ്ഥ പ്രതികൂലമായത്‌ ആലപ്പുഴ ജില്ലയില്‍ കാത്തിരുന്ന വിളവെടുപ്പിന് തിരിച്ചടിയായി. കനത്ത മഴയെത്തുടര്‍ന്ന്‌ തോട്ടപ്പള്ളി സ്പില്‍വേ, അന്ധകാരനഴി അഴിമുഖം, തണ്ണീര്‍മുക്കം ബണ്ട്‌ എന്നിവിടങ്ങളില്‍ ഉയര്‍ന്ന തോതില്‍ നീരൊഴുക്ക്‌ കടലിലേക്ക്‌ ഒഴുകുകയാണ്‌.

അമ്പലപ്പുഴ കാക്കഴത്തെ ഒരു മരണവീട്ടില്‍ പോലും കയറി. പിന്നീട് ഫയര്‍ഫോഴ്സ്‌ വെള്ളം പമ്പ്‌ ചെയ്ത് പുറത്തേക്കൊഴുക്കി. വെള്ളപ്പൊക്കം വടക്കന്‍ മേഖലകളിലെ ചെമ്മീന്‍ കര്‍ഷകരെയും ദുരിതത്തിലാക്കി.

ശനിയാഴ്ചയാണ്‌ ചേര്‍ത്തലയില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്തത്‌. ഈ ദിവസം 200 മില്ലിമീറ്റര്‍ മഴയാണ്‌ ജില്ലയില്‍
രേഖപ്പെടുത്തിയത്‌. തോട്ടപ്പള്ളി സ്പില്‍വേയുടെ 14 ഷട്ടറുകളും തുറന്നു. ദേശീയപാത നിര്‍മാണം മൂലം നീരൊഴുക്ക്‌ നിലച്ച്‌ സമീപത്തെ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും ഒഴുകി ഒടുവില്‍ വെള്ളം കയറി. മഴയുടെ അടിസ്ഥാനത്തില്‍ ദുരന്തനിവാരണ അതോറിറ്റി ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.

Print Friendly, PDF & Email

Leave a Comment

More News