ആറ്‌ മണിക്കൂര്‍ ചൊവ്വ കുലുങ്ങിയതായി നാസയുടെ ഇൻസൈറ്റ് ലാൻഡർ രേഖപ്പെടുത്തി

ഓക്സ്ഫോര്‍ഡ്‌: നാസയുടെ ഇന്‍സൈറ്റ്‌ ലാന്‍ഡറില്‍ ഭൂകമ്പത്തിന്‌ സമാനമായ പ്രകമ്പനങ്ങള്‍ ചൊവ്വയില്‍ രേഖപ്പെടുത്തി. ലാന്‍ഡര്‍ പറയുന്നതനുസരിച്ച്‌, 2022 മെയ്‌ 4 ന്‌ ആറ്‌ മണിക്കൂറാണ് ചൊവ്വ കുലുങ്ങിയത്. 4.7 തീവ്രതയില്‍ രേഖപ്പെടുത്തിയ ചലനം ഭൂമിയിലെ കെട്ടിടങ്ങളുടെ ജനാലകള്‍ തകര്‍ക്കാന്‍ പര്യാപ്തമാണെന്നു പറയുന്നു. എന്നാല്‍, ചൊവ്വയില്‍ അതിന്റെ സ്വാധീനം അറിയാന്‍ ഒരു മാര്‍ഗവുമില്ല. ഒരു അനൃഗ്രഹത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും ശക്തമായ ചലനമാണിതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

ജിയോഫിസിക്കല്‍ റിസര്‍ച്ച്‌ ലെറ്റേഴ്‌സ്‌ ജേണലില്‍ ഡോ ബെഞ്ചമിന്‍ ഫെര്‍ണാണ്ടോയുടെ സംഘം നടത്തിയ ഒരു വര്‍ഷത്തോളം നീണ്ട പഠനത്തിന്‌ ശേഷമാണ്‌ വിശദാംശങ്ങള്‍ ഇപ്പോള്‍ അറിയുന്നത്‌.

ഭീമാകാരമായ ഉല്‍ക്ക പതിച്ചതാവാം ചൊവ്വയിലെ ചലനത്തിന്‌ കാരണമായതെന്നാണ്‌ പ്രാഥമിക നിഗമനം. ചൊവ്വയുടെ പുറംതോടില്‍ മര്‍ദം പ്രവഹിക്കുന്നതാണ്‌ കാരണമെന്ന്‌ ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നു.

ഉല്‍ക്കകളുടെ ആഘാതത്തില്‍ ചൊവ്വയും കുലുങ്ങി.  ഉല്‍ക്ക പതിച്ചാല്‍ ഒരു ഗര്‍ത്തം രൂപപ്പെട്ടിരിക്കണം. ചൊവ്വയുടെ ഉപരിതലം ഏകദേശം 14.4 ദശലക്ഷം ചതുരശ്ര കിലോമീറ്ററാണ്‌. ഗര്‍ത്തം കണ്ടെത്താന്‍ ഉപരിതലം മുഴുവന്‍ സര്‍വേ നടത്തി. വിവിധ അന്താരാഷ്ട്ര ചൊവ്വ പേടകങ്ങള്‍ ദാത്യത്തിന്റെ ഭാഗമായിരുന്നുവെങ്കിലും പുതിയ ഗര്‍ത്തമൊന്നും കണ്ടെത്തിയില്ല.

ഭൂമിയുടെ പുറംതോട്‌ നിരന്തരം സ്ഥാനചലനം സംഭവിക്കുന്ന ടെക്റ്റോണിക്‌ പ്ലേറ്റുകളാല്‍ നിര്‍മ്മിതമാണ്‌. ഈ സ്ഥാനചലനം
തീവ്രമാകുമ്പോഴാണ്‌ ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നത്‌. നേരെമറിച്ച്‌, ചൊവ്വയുടെ പുറം ആവരണം ഒരൊറ്റ പാളിയാണ്‌. അതിനാല്‍, ഭൂകമ്പങ്ങള്‍ ഉണ്ടാക്കുന്ന ഭൂമിയുടെ പാളികളുടെ ചലന പ്രക്രിയ (പ്ലേറ്റ്‌ ടെക്റ്റോണിക്റ്റ്) ചൊവ്വയില്‍ ഇല്ലെന്ന്‌ വിശ്വസിക്കപ്പെടുന്നു.

എന്നിരുന്നാലും, ചൊവ്വയുടെ കുലുക്കം സൂചിപ്പിക്കുന്നത്‌ ചൊവ്വ അത്ര ശാന്തമല്ല എന്നാണ്‌. കോടിക്കണക്കിന്‌ വര്‍ഷത്തെ പരിണാമത്തില്‍, ഗ്രഹത്തിന്റെ പല ഭാഗങ്ങളും ഒരേപോലെ തണുത്തതും ഒതുക്കമുള്ളതുമാണ്‌. ഇത്‌ സമ്മര്‍ദ്ദ വ്യത്യാസം സൃഷ്ടിച്ചു. ഈ സമ്മര്‍ദ്ദ പ്രവാഹമാണ്‌ വൈബ്രേഷനു കാരണമാകുന്നത്‌.

ചൊവ്വയുടെ തെക്കന്‍ അര്‍ദ്ധഗോളത്തിലെ അല്‍ ഖൊവാഹിറ താഴ്‌വര മേഖലയില്‍ പതിനായിരക്കണക്കിന്‌ കിലോമീറ്റര്‍
ആഴത്തിലായിരുന്നു ചൊവ്വയിലെ ചലനത്തിന്റെ പ്രഭവ കേന്ദ്രം. ഇവിടെ നിന്ന്‌ 2000 കിലോമീറ്റര്‍ അകലെ നിന്ന്‌ ഇന്‍സൈറ്റ്‌ റോവര്‍ ചൊവ്വയുടെ ചലനം രേഖപ്പെടുത്തി. ഇന്‍സൈറ്റിന്റെ നാല്‌ വര്‍ഷത്തെ ജീവിതകാലത്ത്‌, 1,319 ചൊവ്വയിലെ ചലനങ്ങള്‍
രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇവയെല്ലാം ചേര്‍ന്ന്‌ ഒരു പുതിയ പ്രകമ്പനം സൃഷ്ടിച്ചു, അത്‌ പുറത്തുവിടുന്ന ഈര്‍ജ്ജത്തിന്റെ പലമടങ്ങ്‌.

Print Friendly, PDF & Email

Leave a Comment

More News