ഇസ്രായേലി സൈന്യം ഗാസയിലെ ഇന്തോനേഷ്യൻ ആശുപത്രിയെ സൈനിക താവളമാക്കി: എൻജിഒ

ഗാസയിലെ ഇന്തോനേഷ്യ ഹോസ്പിറ്റൽ ഇസ്രായേൽ സൈന്യം സൈനിക താവളമാക്കി മാറ്റിയതായി ആശുപത്രിക്ക് ധനസഹായം നല്‍കുന്ന എൻജിഒ വ്യാഴാഴ്ച അറിയിച്ചു. ഇന്തോനേഷ്യൻ ജനതയുടെ സംഭാവനകള്‍ കൊണ്ട് 2015 ലാണ് നോർത്ത് ഗാസയിലെ ഈ ആശുപത്രി തുറന്നത്.

ഒക്‌ടോബർ ആദ്യം മുതൽ കുറഞ്ഞത് 20,000 ഫലസ്തീനികളെ, കൂടുതലും സ്ത്രീകളും കുട്ടികളും, കൊന്നൊടുക്കിയ മാരകമായ കാമ്പെയ്‌നിലെ ഇസ്രായേൽ സൈന്യത്തിന്റെ ആദ്യ ലക്ഷ്യങ്ങളിലൊന്നായിരുന്നു ജബാലിയ അഭയാർത്ഥി ക്യാമ്പിന് സമീപമുള്ള
ഈ നാല് നില കെട്ടിടം. ഇസ്രായേല്‍ ആക്രമണത്തില്‍ 52,000-ത്തിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഗാസയ്ക്കുള്ളിൽ നിന്ന് ഏകദേശം 2 ദശലക്ഷം നിവാസികൾക്ക് പലായനം ചെയ്യേണ്ടി വന്നു. അവരുടെ ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും ശുദ്ധജലത്തിന്റേയും സ്രോതസ്സുകള്‍ ഇസ്രായേല്‍ തടസ്സപ്പെടുത്തുകയും ചെയ്തു.

ഒക്‌ടോബർ 7 ന് ഗാസ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനയായ ഹമാസ് നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് ജനസാന്ദ്രതയേറിയ പ്രദേശത്തിന് നേരെ ദിവസേനയുള്ള ബോംബാക്രമണവും ഉപരോധവും എന്ന് ഇസ്രായേൽ പറയുന്നു. എന്നാൽ, പിന്നീട് അവരുടെ സൈന്യം തീരദേശ പ്രദേശത്തെ പാർപ്പിടത്തിന്റെ പകുതിയിലധികം നശിപ്പിക്കുകയും തുടച്ചുനീക്കുകയും ചെയ്തു. ഹമാസിനെ പിടികൂടാനാണെന്ന വ്യാജേന ഗാസയിലെ സിവിലിയൻ ഇൻഫ്രാസ്ട്രക്ചറും മെഡിക്കൽ സൗകര്യങ്ങളും പാടേ തകര്‍ത്തു.

ഇന്തോനേഷ്യൻ ഹോസ്പിറ്റൽ പ്രവർത്തനക്ഷമമായി തുടരുന്ന സാഹചര്യത്തിലാണ് നവംബർ അവസാനത്തോടെ ഇസ്രായേലി ആക്രമണം ജീവനക്കാരെയും അതിന്റെ പരിസരത്ത് അഭയം തേടുന്ന ആയിരക്കണക്കിന് ആളുകളെയും ഗാസയുടെ തെക്ക് ഭാഗത്തേക്ക് മാറ്റാൻ നിർബന്ധിതരാക്കിയത്.

മെഡിക്കൽ എമർജൻസി റെസ്‌ക്യൂ കമ്മിറ്റിയുടെ ചെയർമാൻ ഡോ. സർബിനി മുറാദും ഈ ആശുപത്രിക്ക് ധനസഹായം നൽകിയ ഇന്തോനേഷ്യൻ സംഘടനയായ MER-C യും ഇസ്രായേലിന്റെ നടപടിയെ അപലപിച്ചു. നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ആശുപത്രിയെ ബാരക്കുകളോ ഐഡിഎഫിന്റെ (ഇസ്രായേൽ പ്രതിരോധ സേന) സൈനിക താവളമോ ആക്കി മാറ്റി എന്നും അവര്‍ പറഞ്ഞു.

കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും എന്നാൽ ഇപ്പോഴും നിലകൊള്ളുന്നുവെന്നും ഡോ. മുറാദ് പറഞ്ഞു. എന്നിരുന്നാലും അതിന്റെ മിക്ക മെഡിക്കൽ ഉപകരണങ്ങളും ഇസ്രായേൽ സൈന്യം നശിപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു.

“ഇന്തോനേഷ്യ ഹോസ്പിറ്റൽ വടക്കൻ ഗാസ നിവാസികൾക്കുള്ള ഒരു ആശുപത്രിയും ആരോഗ്യ കേന്ദ്രവും എന്ന നിലയിലുള്ള പ്രവർത്തനം പുനഃസ്ഥാപിക്കുന്നതിന് ഞങ്ങൾ IDF-നോട് ആവശ്യപ്പെടുന്നു,” മുറാദ് പറഞ്ഞു.

ആശുപത്രിയെ യുദ്ധക്കളമാക്കുന്നത് ജനീവ കൺവെൻഷന്റെ ലംഘനമാണ്

ഫലസ്തീനിനൊപ്പം ചരിത്രപരമായി നിലകൊള്ളുകയും അതിന്റെ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുകയും ചെയ്ത ഇന്തോനേഷ്യക്കാർ ധനസഹായം നൽകിയ ആശുപത്രിക്കുള്ളിലെ ഹമാസ് ആക്രമണങ്ങളിൽ നിന്ന് തങ്ങൾ സുരക്ഷിതരാണെന്ന് ഇസ്രായേലി സേനയ്ക്ക് അറിയാമായിരുന്നുവെന്നും മുറാദ് പറഞ്ഞു. MER-C നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. ആശുപത്രിയുടെ സ്ഥാനം തന്ത്രപ്രധാനമാണെന്ന് മുറാദ് പറഞ്ഞു.

ഭൂഗർഭ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ മറയ്ക്കാൻ ഇന്തോനേഷ്യന്‍ ഹോസ്പിറ്റലിനെ ഹമാസ് ഉപയോഗിക്കുന്നുവെന്നാണ് ഇസ്രായേല്‍ സൈന്യത്തിന്റെ ന്യായീകരണം.

ഈ അവകാശവാദത്തെ ഉടൻ തന്നെ MER-C പ്രതികരിച്ചു. ഇസ്രായേലിന്റേത് “ഒരു പരസ്യമായ നുണ സൃഷ്ടിക്കാനുള്ള” ശ്രമമായി അതിനെ അപലപിച്ചു. അതേസമയം, ആശുപത്രി ഇന്തോനേഷ്യക്കാർ ഗാസയിലെ പലസ്തീൻ ജനതയ്ക്കായി, പൂർണ്ണമായും മാനുഷിക ആവശ്യങ്ങൾക്കും മെഡിക്കൽ ആവശ്യങ്ങൾക്കും വേണ്ടി നിർമ്മിച്ച ഒരു ആശുപത്രിയാണെന്ന് ഇന്തോനേഷ്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

ഇസ്രായേൽ സൈന്യത്തിന്റെ ആരോപണങ്ങൾ ഗാസയിലെ ഇന്തോനേഷ്യ ഹോസ്പിറ്റൽ ആക്രമിക്കുന്നതിനുള്ള ഒരു “മുന്‍ ധാരണ” ആയിരിക്കാമെന്ന് MER-C ചെയർമാൻ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News