ഇരട്ട സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് പതിനൊന്ന് പേരെ ഇറാൻ അറസ്റ്റ് ചെയ്തു

2020 ൽ കൊല്ലപ്പെട്ട ഖാസിം സുലൈമാനിയുടെ അനുസ്മരണ ചടങ്ങിനിടെ 89 പേരുടെ മരണത്തിനിടയാക്കിയ ഇരട്ട സ്ഫോടനങ്ങളിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന പതിനൊന്ന് പേരെ ഇറാൻ സുരക്ഷാ സേന അറസ്റ്റ് ചെയ്തു.

കെർമാനിലെ ചാവേർ ബോംബർമാരെ പിന്തുണച്ചതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തതായും മറ്റ് ഒമ്പത് പേർക്ക് സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും ജനുവരി 5 വെള്ളിയാഴ്ച ഒരു പ്രസ്താവനയിൽ ഇറാൻ രഹസ്യാന്വേഷണ മന്ത്രാലയം അറിയിച്ചു.

ജനുവരി 3 ബുധനാഴ്ച തെക്കുകിഴക്കൻ നഗരമായ കെർമനിൽ സുലൈമാനിയെ സംസ്‌കരിച്ച സെമിത്തേരിയിലേക്ക് പോകുന്ന വഴിയിലാണ് സ്‌ഫോടനം നടന്നത്.

ജനുവരി 4 വ്യാഴാഴ്ച, തെക്കുകിഴക്കൻ ഇറാനിലെ കെർമാനിലുണ്ടായ സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്ഐഎസ്) ഏറ്റെടുത്തു.

ഐഎസിന്റെ അവകാശവാദം ഉണ്ടായിരുന്നിട്ടും, ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും ഐആർജിസി കമാൻഡർ ഇൻ ചീഫ് ഹുസൈൻ സലാമിയും ആക്രമണത്തിന് കാരണം ഇസ്രായേലും അമേരിക്കയും ആണെന്ന് കുറ്റപ്പെടുത്തി.

1979ലെ ഇസ്‌ലാമിക വിപ്ലവത്തിന് ശേഷം ഇറാനിൽ നടന്ന ഏറ്റവും മാരകമായ ആക്രമണമായിരുന്നു സ്‌ഫോടനങ്ങൾ.

Print Friendly, PDF & Email

Leave a Comment

More News