സംവരണം മുഴുവൻ മുസ്ലീം സമുദായത്തിനും നീട്ടാനുള്ള കർണാടക തീരുമാനത്തെ എതിർത്ത് ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ

ബംഗളൂരു: പിന്നാക്ക വിഭാഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി മുഴുവൻ മുസ്ലീം സമുദായത്തിനും സംവരണാനുകൂല്യം ലഭ്യമാക്കാൻ കർണാടകയിലെ കോൺഗ്രസ് സർക്കാർ തീരുമാനിച്ചതിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയർന്നു.

കർണാടക സർക്കാരിൻ്റെ തീരുമാനത്തിനെതിരെ ദേശീയ പിന്നാക്ക വിഭാഗ കമ്മീഷനും (എൻസിബിസി) പ്രതികരിച്ചു. അത് സാമൂഹിക നീതിയുടെ തത്വങ്ങളെ അട്ടിമറിക്കുന്ന പ്രവണതയാണെന്ന് അവര്‍ ആരോപിച്ചു. കർണാടക പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പിൻ്റെ കണക്കുകൾ പ്രകാരം, സംസ്ഥാനത്തെ എല്ലാ മുസ്ലീം ജാതികളെയും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നതായി തരംതിരിക്കുകയും പിന്നാക്ക വിഭാഗങ്ങളുടെ ഐഐബി വിഭാഗത്തിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

മതത്തെ അടിസ്ഥാനമാക്കിയുള്ള സംവരണം സാമൂഹ്യനീതി, പ്രത്യേകിച്ച് സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന പാർശ്വവൽക്കരിക്കപ്പെട്ട മുസ്ലീം ജാതികൾക്കും സമുദായങ്ങൾക്കും വിരുദ്ധമാണെന്ന് എൻസിബിസി വാദിച്ചു. മുസ്‌ലിംകളെ പിന്നോക്ക ജാതിയായി തരംതിരിക്കുന്നത് സാമൂഹിക നീതി തത്വങ്ങളെ ദുർബലപ്പെടുത്തുമെന്നും അവര്‍ പറഞ്ഞു.

സംസ്ഥാനത്തെ ജനസംഖ്യയുടെ ഏകദേശം 12.92% മുസ്ലീങ്ങളുള്ളതിനാൽ, സർക്കാരിൻ്റെ തീരുമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ സംവരണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് എൻസിബിസി ആശങ്ക പ്രകടിപ്പിച്ചു. കർണാടകയിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് 32% സംവരണം ഉണ്ട്, ഈ സംവരണം വിവിധ സമുദായങ്ങൾക്കിടയിൽ വിതരണം ചെയ്യണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

കോൺഗ്രസ് സർക്കാരിൻ്റെ തീരുമാനത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനവും ഉയർന്നിട്ടുണ്ട്, പാർട്ടിയുടെ ‘വിഭജിച്ച് ഭരിക്കുക’ എന്ന ചരിത്ര തന്ത്രമാണ് ഈ തീരുമാനമെന്ന് പലരും ആരോപിക്കുന്നു.

Print Friendly, PDF & Email

Leave a Comment

More News