കേദാർനാഥ് റോപ്‌വേ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചു

ന്യൂഡൽഹി: ദേശീയ റോപ്പ്‌വേ വികസന പരിപാടിയുടെ പർവ്വതമാല പദ്ധതിയുടെ കീഴിൽ സോൻപ്രയാഗിൽ നിന്ന് ഉത്തരാഖണ്ഡിലെ കേദാർനാഥിലേക്കുള്ള 12.9 കിലോമീറ്റർ നീളമുള്ള റോപ്പ്‌വേ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ബുധനാഴ്ചയാണ് ഈ വിവരം അറിയിച്ചത്. “നിലവിൽ 8-9 മണിക്കൂർ എടുക്കുന്ന യാത്രാ സമയം നിർമ്മാണത്തിന് ശേഷം 36 മിനിറ്റായി കുറയും എന്നതാണ് ഈ പദ്ധതിയുടെ പ്രധാന നേട്ടം… 36 പേർക്ക് ഇരിക്കാനുള്ള ശേഷി ഇതിനുണ്ടാകും,” എന്ന് തീരുമാനത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകിക്കൊണ്ട് മന്ത്രി പറഞ്ഞു.

ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ഈ റോപ്പ്‌വേ പദ്ധതിക്ക് ഏകദേശം 4,081 കോടി രൂപ ചിലവ് വരും. ഡിസൈൻ, ബിൽഡ്, ഫിനാൻസ്, ഓപ്പറേറ്റ്, ട്രാൻസ്ഫർ (DBFOT) മോഡിലാണ് ഈ റോപ്പ്‌വേ വികസിപ്പിക്കുക. മണിക്കൂറിൽ 1,800 യാത്രക്കാരെ ഒരു ദിശയിലേക്ക് (PPHPD) ഉൾക്കൊള്ളാൻ കഴിയുന്ന രൂപകൽപ്പനാ ശേഷി ഇതിനുണ്ടാകും, കൂടാതെ പ്രതിദിനം 18,000 യാത്രക്കാരെ വഹിക്കാനും ഇതിന് കഴിയും.

നിർമ്മാണ, പ്രവർത്തന സമയത്തും അനുബന്ധ ടൂറിസം വ്യവസായങ്ങളായ ഹോസ്പിറ്റാലിറ്റി, യാത്ര, ഭക്ഷണം, പാനീയങ്ങൾ (എഫ് & ബി), ടൂറിസം എന്നിവയിലും വർഷം മുഴുവനും റോപ്‌വേ പദ്ധതി ഗണ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. സന്തുലിതമായ സാമൂഹിക-സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനും, കുന്നിൻ പ്രദേശങ്ങളിലെ അവസാന മൈൽ വരെയുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനും, ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ച വർദ്ധിപ്പിക്കുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് റോപ്‌വേ പദ്ധതിയുടെ വികസനം.

ഗൗരികുണ്ഡിൽ നിന്ന് കേദാർനാഥ് ക്ഷേത്രത്തിലേക്കുള്ള യാത്ര 16 കിലോമീറ്റർ കയറ്റമാണ്, നിലവിൽ കാൽനടയായോ പോണി, പല്ലക്ക്, ഹെലികോപ്റ്റർ എന്നിവയിലോ ആണ് ഇത് ചെയ്യുന്നത്. ഉത്തരാഖണ്ഡ് സംസ്ഥാനത്തെ രുദ്രപ്രയാഗ് ജില്ലയിൽ 3,583 മീറ്റർ (11,968 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന 12 പുണ്യ ജ്യോതിർലിംഗങ്ങളിൽ ഒന്നാണ് കേദാർനാഥ്. അക്ഷയ തൃതീയ (ഏപ്രിൽ-മെയ്) മുതൽ ദീപാവലി (ഒക്ടോബർ-നവംബർ) വരെ വർഷത്തിൽ ഏകദേശം 6 മുതൽ 7 മാസം വരെ ക്ഷേത്രം തീർത്ഥാടകർക്കായി തുറന്നിരിക്കും, ഈ സീസണിൽ എല്ലാ വർഷവും ഏകദേശം 20 ലക്ഷം തീർത്ഥാടകർ ക്ഷേത്രം സന്ദർശിക്കുന്നു.

 

Print Friendly, PDF & Email

Leave a Comment

More News