ഹരിയാന പാൽവാലിലെ മുഹമ്മദ്പൂർ ഗ്രാമത്തിൽ 2025 മെയ് 7 ന് രക്തസാക്ഷിത്വം വരിച്ച ലാൻസ് നായിക് ദിനേശ് കുമാറിന്റെ അന്ത്യകർമങ്ങൾ പൂർണ്ണ സൈനിക ബഹുമതികളോടെ നടത്തി. കശ്മീരിലെ നിയന്ത്രണ രേഖയിൽ പാക്കിസ്താന്‍ സൈന്യം നടത്തിയ വെടിവെയ്പിലാണ് 32 കാരനായ ദിനേശ് കുമാർ വീരമൃത്യു വരിച്ചത്.
ഇന്ത്യൻ സായുധ സേന നടത്തിയ “ഓപ്പറേഷൻ സിന്ദൂർ” സമയത്ത് ജമ്മു കശ്മീരിൽ വിന്യസിക്കപ്പെട്ട അഞ്ചാമത്തെ ബറ്റാലിയന്റെ ഭാഗമായിരുന്നു ലാൻസ് നായിക് ദിനേശ് കുമാർ. ഈ ഓപ്പറേഷനു മറുപടിയായി പാക്കിസ്താന്‍ സൈന്യം അതിർത്തിയിൽ കനത്ത ഷെല്ലാക്രമണം ആരംഭിച്ചു. നിയന്ത്രണ രേഖയിൽ പട്രോളിംഗ് നടത്തുകയായിരുന്ന ദിനേശും നാല് സഹ സൈനികരും മോർട്ടാർ ആക്രമണത്തിന് ഇരയായി.
2014 ൽ ഇന്ത്യൻ സൈന്യത്തിൽ ചേർന്ന ദിനേശിന് അടുത്തിടെയാണ് ലാൻസ് നായിക് തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വ വാർത്ത കേട്ടതോടെ ഗ്രാമത്തിൽ ദുഃഖത്തിന്റെ അലയൊലികൾ അലയടിച്ചു.
പ്രാദേശിക ഭരണകൂടവും സൈനിക ഉദ്യോഗസ്ഥരും ഉൾപ്പെടെ, ശവസംസ്കാര ചടങ്ങിൽ ആയിരക്കണക്കിന് ആളുകൾ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കാൻ എത്തി.