വത്തിക്കാൻ സിറ്റി: അടുത്ത മാർപ്പാപ്പയെ തിരഞ്ഞെടുക്കാൻ ഇനി മണിക്കൂറുകൾ മാത്രം. ബുധനാഴ്ച, സിസ്റ്റൈൻ ചാപ്പലിന്റെ ചിമ്മിനിയിൽ നിന്ന് കട്ടിയുള്ള കറുത്ത പുക ഉയർന്നുവന്നപ്പോൾ, കത്തോലിക്കാ സഭയുടെ പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നതിൽ കർദ്ദിനാൾമാർ വിജയിച്ചില്ലെന്ന സൂചന ലഭിച്ചു.
സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ‘വെളുത്ത പുക’ വരുന്നതുവരെ കാത്തിരിക്കാൻ ആയിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയിരിക്കുന്നത്. പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നതിൽ ഏർപ്പെട്ടിരുന്ന 133 കർദ്ദിനാൾമാരെ ചേംബറിൽ പൂട്ടിയിട്ട് മൂന്ന് മണിക്കൂറും 15 മിനിറ്റും കഴിഞ്ഞപ്പോൾ ഒരു കറുത്ത പുകപടലം ഉയർന്നുവരുന്നത് കണ്ട് ജനക്കൂട്ടം പരിഭ്രാന്തരായി.
കറുത്ത പുക പുറത്തുവന്നതിനുശേഷം, പുരോഹിതന്മാർ ഇപ്പോൾ സാന്താ മാർട്ട ഗസ്റ്റ്ഹൗസിലേക്ക് മടങ്ങും. തിരഞ്ഞെടുപ്പിനായി അവര്‍ താമസിക്കുന്ന സ്ഥലമാണത്. തുടർന്ന്, വ്യാഴാഴ്ച വോട്ടെടുപ്പ് പുനരാരംഭിക്കും.
ലോകത്തിലെ 1.4 ബില്യൺ കത്തോലിക്കരുടെ തലവനായിരുന്ന ഫ്രാൻസിസ് മാർപാപ്പ 12 വർഷം ആ സ്ഥാനം അലങ്കരിച്ചതിനു ശേഷം ഏപ്രിൽ 21-ന് മരണശേഷം കർദ്ദിനാൾമാരെ റോമിലേക്ക് തിരികെ വിളിപ്പിച്ചു.
80 വയസ്സിന് താഴെയുള്ള പോപ്പുകൾക്ക് സിസ്റ്റൈൻ ചാപ്പലിൽ രഹസ്യമായി വോട്ട് ചെയ്ത്, അവരിൽ ഒരാൾക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം, അതായത് 89 വോട്ടുകൾ ലഭിക്കുന്നതുവരെ, മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്ന ഒരു നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യം നിലവിലുണ്ട്.
വോട്ടെടുപ്പ് സമയത്ത് കർദ്ദിനാളിന്റെ ശ്രദ്ധ വ്യതിചലിക്കാതിരിക്കാൻ വേണ്ടിയാണ് അവരെ അടച്ചിട്ട ചാപ്പലില്‍ ഇരുത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലങ്ങൾ പ്രവചിക്കാൻ, ചിമ്മിനിയിൽ നിന്ന് പുറപ്പെടുന്ന പുക ഉപയോഗിക്കുന്നു. വെളുത്ത പുക വന്നാല്‍, പുതിയൊരു പോപ്പ് തിരഞ്ഞെടുക്കപ്പെട്ടുവെന്ന് വ്യക്തമാകും. കറുത്ത പുകയാണ് പുറത്തുവരുന്നതെങ്കില്‍ പ്രക്രിയ ഇതുവരെ പൂർത്തിയായിട്ടില്ലെന്ന് വ്യക്തമാകും.
ഏകദേശം 70 രാജ്യങ്ങളിൽ നിന്നുള്ള കർദ്ദിനാൾമാരെ ഒരുമിച്ചുകൂട്ടുന്ന ഈ കോൺക്ലേവ് ഇന്നുവരെയുള്ളതിൽ വച്ച് ഏറ്റവും വലുതും അന്തർദേശീയവുമായ കോൺക്ലേവാണ്. ഇവരിൽ പരസ്പരം അറിയുക പോലുമില്ലാത്ത ചില കർദ്ദിനാൾമാരുണ്ട്.
സഭയ്ക്കുള്ളിലെ പുരോഗമനപരവും യാഥാസ്ഥിതികവുമായ പാരമ്പര്യങ്ങളെ പ്രതിനിധീകരിക്കുന്നവരിൽ നിന്നാണ് കർദ്ദിനാൾമാർ മാർപ്പാപ്പയെ തിരഞ്ഞെടുക്കേണ്ടത്.