മകനെയും മകളെയും ഇ.ഡി ശരിക്ക് ചോദ്യം ചെയ്താൽ എല്ലാ കള്ളക്കളികളും പുറത്തുവരും, അത് സംഭവിക്കണമെങ്കില്‍ പിതാവിനെ സ്ഥാനഭ്രഷ്ടനാക്കണം: സ്വപ്ന സുരേഷ്

കടപ്പാട്: ഫെയ്സ്ബുക്ക്

തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകൻ വിവേക് ​​കിരണിന് 2023 ൽ ഇഡി സമൻസ് നോട്ടീസ് നൽകിയെന്ന വാർത്തയോട് പ്രതികരിച്ച് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. മകനെയും മകളെയും ഇഡി ശരിയായി ചോദ്യം ചെയ്താൽ എല്ലാം പുറത്തുവരുമെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സ്വപ്നയുടെ പ്രതികരണം. അച്ഛന് അത് നന്നായി അറിയാമെന്നും അതുകൊണ്ടാണ് ഇരുവരെയും ചോദ്യം ചെയ്യാത്തതെന്നും, അത് സംഭവിക്കണമെങ്കിൽ പിതാവിനെ ആദ്യം സ്ഥാനഭ്രഷ്ടനാക്കണമെന്നും സ്വപ്ന പറഞ്ഞു.

“2018ൽ ഞാനും എന്റൈ പഴയ ബോസ്ആയ യൂ എ ഇ കൗൺസിൽ ജനറലും ആയിട്ട് ഒരു ക്യാപ്റ്റനെ കാണാൻ പോയി. ക്യാപ്റ്റന്റൈ ഒഫീഷ്യൽ വീട്ടിൽ അയിരുന്നു കൂടികാഴ്ച. അവിടെ വെച്ച് ക്യാപ്റ്റൻ ആയ അച്ഛൻ തന്റെ മകനെ കൗൺസിൽ ജനറലിന് പരിചയപ്പെടുത്തി, മകൻ യുഎഇ യിൽ ഒരു ബാങ്കിൽ ആണ് ജോലി ചെയുന്നത് എന്നും അവന് യൂഎഇ യിൽ ഒരു സ്റ്റാർ ഹോട്ടൽ വിലയ്ക്ക് മേടിയ്ക്കാൻ ആഗ്രഹം ഉണ്ടന്നും അതിനുവേണ്ട സഹായം ചെയ്തുകൊടുക്കണം എന്നും കൗൺസിൽ ജനറലിനോട് ആവിശ്യപെട്ടു. (ക്യാപ്റ്റന്റെ ഔദ്യോഗിക വസതിയിലെ സിസി ടീവി ദൃശ്യങ്ങൾ മിന്നലടിച്ചു പോയിട്ടില്ലെങ്കിൽ ഇ ഡി ക്ക് താല്പര്യം ഉണ്ടെങ്കിൽ ഫോട്ടോ പടമായി കാണാം),” സ്വപ്ന പറയുന്നു.

ബാങ്ക് ഉദ്യോഗസ്ഥനായ മകന് യുഎഇയിൽ ഒരു സ്റ്റാർ ഹോട്ടൽ വാങ്ങാൻ കഴിയുമോ എന്നും സ്വപ്ന ചോദിച്ചു, അച്ഛനും അമ്മയും സഹോദരിയും അച്ഛൻ എന്ന സ്ഥാനം ദുരുപയോഗം ചെയ്ത് ഉണ്ടാക്കിയ കള്ളപ്പണം ഉണ്ടെങ്കിൽ അത് സാധ്യമാണെന്ന് സ്വപ്ന തന്നെ മറുപടി നൽകി. വരും ദിവസങ്ങളിൽ കൂടുതൽ സത്യങ്ങൾ പുറത്തുവരുമെന്ന് പറഞ്ഞ സ്വപ്ന, “സ്വാമിയേ ശരണമയ്യപ്പാ” എന്ന കുറിപ്പോടെയാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

സ്വപ്ന സുരേഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

ഇപ്പഴാണോ മലയാളം മാധ്യമങ്ങൾ ഇത് അറിയുന്നത്? ഒരു സാധാരണകാരന്റൈ മകൻ ആണ് ED നോട്ടീസ് neglect ചെയ്‌തിരുനെങ്കിൽ അറസ്റ്റ്, ജയിൽ, കോടതി, വിചാരണ… അങ്ങനെ എന്തെല്ലാം കോലാഹലം ആയേനെ.

മകനെയും മകളെയും ED ഒന്ന് നല്ലതുപോലെ ചോദ്യംചെയ്താല്‍ മണി മണി പോലെ എല്ലാം പുറത്തു വരും, അത് അച്ഛന് നല്ലപോലെ അറിയാം അതുകൊണ്ടാണ് രണ്ടു പേരെയും വിട്ടു കൊടുക്കാത്തത്.

അത് നടപ്പിലാകണമെങ്കിൽ അച്ചന്റെ സിംഹാസനം തെറിക്കണം!

ഇത് കേട്ടപ്പോൾ എനിക്ക് ഒരു പഴയ സംഭവം ഓർമവന്നു. 2018ൽ ഞാനും എന്റൈ പഴയ ബോസ്ആയ യൂ എ ഇ കൗൺസിൽ ജനറലും ആയിട്ട് ഒരു ക്യാപ്റ്റനെ കാണാൻ പോയി. ക്യാപ്റ്റന്റൈ ഒഫീഷ്യൽ വീട്ടിൽ അയിരുന്നു കൂടികാഴ്ച. അവിടെ വെച്ച് ക്യാപ്റ്റൻ ആയ അച്ഛൻ തന്റെ മകനെ കൗൺസിൽ ജനറലിന് പരിചയപ്പെടുത്തി, മകൻ യുഎഇ യിൽ ഒരു ബാങ്കിൽ ആണ് ജോലി ചെയുന്നത് എന്നും അവന് യൂഎഇ യിൽ ഒരു സ്റ്റാർ ഹോട്ടൽ വിലയ്ക്ക് മേടിയ്ക്കാൻ ആഗ്രഹം ഉണ്ടന്നും അതിനുവേണ്ട സഹായം ചെയ്തുകൊടുക്കണം എന്നും കൗൺസിൽ ജനറലിനോട് ആവിശ്യപെട്ടു. (ക്യാപ്റ്റന്റെ ഔദ്യോഗിക വസതിയിലെ സിസി ടീവി ദൃശ്യങ്ങൾ മിന്നലടിച്ചു പോയിട്ടില്ലെങ്കിൽ ഇ ഡി ക്ക് താല്പര്യം ഉണ്ടെങ്കിൽ ഫോട്ടോ പടമായി കാണാം)

പൊതുജനങ്ങൾക് ഉണ്ടാകുന്ന സംശയം .

ഒരു ബാങ്ക് ഉദ്യോഗസ്തനായ മകന് യൂ എ ഇ യിൽ സ്റ്റാർ ഹോട്ടൽ മേടിയ്ക്കാൻ പറ്റുമോ?

ഉത്തരം
പറ്റും… അച്ചന്റൈ പദവി ദുരുപയോഗം ചെയ്ത് അച്ഛനും അമ്മയും സഹോദരിയും ഉണ്ടാക്കുന്ന കള്ളപ്പണം ഉണ്ടങ്കിൽ പറ്റും.

NB: വരും ദിവസങ്ങളിൽ കൂടുതൽ സത്യങ്ങൾ പുറത്തുവരും… നമുക്ക് കാത്തിരിക്കാം.
സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏

Leave a Comment

More News