ലണ്ടന്‍: പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തൃശ്ശൂര്‍ ജില്ലയിലെ ഗുരുവായൂരില്‍ നിന്നും ഉന്നത പഠനത്തിന് എത്തി, പിന്നീട് ലണ്ടന്‍ ഇന്ത്യന്‍ എംബസിയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായും, അതോടൊപ്പം മലയാളികളുടെ ഭക്ഷണരുചികളുടെ സ്ഥാപനങ്ങള്‍ ലണ്ടന്‍കാര്‍ക്ക് പരിചയപ്പെടുത്തിയും ടി. ഹരിദാസ് ഏവര്‍ക്കും പ്രീയപ്പെട്ടവനായിത്തീര്‍ന്നു. ഹരിയേട്ടനെ പരിചയപ്പെട്ടിട്ടുള്ളവര്‍ക്ക് എന്തെങ്കിലുമൊക്കെയായിരുന്നു അദ്ദേഹം. എന്നും പുഞ്ചിരിയും സൗമ്യതയും മുഖമുദ്രയായുള്ള വ്യക്തിത്വത്തിനുടമയായ ഹരിയേട്ടന് മലയാളികള്‍ക്ക് വേണ്ടി എതു പ്രതിസന്ധിഘട്ടങ്ങളിലും പരിഹാരം കണ്ടെത്തുവാന്‍ മലയാളി സമൂഹത്തിനു മുന്നില്‍ മുന്‍പന്തിയില്‍ അണിനിരന്നിരുന്ന ഒരാളായിരുന്നു. ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ല സൗഹൃദവേദിയുടെ രക്ഷാധികാരിയായും കേരളത്തില്‍ നിന്ന് ബ്രിട്ടനിലേയ്ക്കുള്ള കുടിയേറ്റത്തില്‍ യുകെയിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, ബിസിനസ്സ്, സാമുദായിക മണ്ഡലങ്ങളിലേയ്ക്ക് തൃശ്ശൂര്‍ ജില്ല നല്കിയ കനത്ത സംഭാവനയാണ് ലണ്ടനിലെ ഇന്ത്യന്‍ എംബസിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന ടി.ഹരിദാസ് എന്ന അതുല്യ പ്രതിഭ. യുകെയിലെ തൃശ്ശൂര്‍ ജില്ല സൗഹൃദവേദിയുടെ വളര്‍ച്ചയില്‍ രക്ഷാധികാരിയായ ടി.ഹരിദാസ് നല്കിയ സേവനങ്ങളെയും അദ്ദേഹം ചുക്കാന്‍ പിടിച്ച്…
Day: April 12, 2021
ചൊക്ലി (നോവല്‍ – 49)
വൈന്നാരം വെയില് ചായണവരെ ത് ര്ശ്ശൂര് കെട്ടിത്തിരിഞ്ഞ്. സപ്പേറ് ഓട്ടലീന്ന് മൂന്ന് ബിരിയാണി ചൊക്ളി വേട്ച്ച്. പ്രാഞ്ചീസ് മടക്കം പോയിപ്പളും വല്യ കാര്യായിറ്റ് ഒന്നും മിണ്ടീല്ല.. ചൊക്ളി മറിയപ്പാറേരവടെന്ന് നടന്ന് ചെന്ന് അയ്യപ്പൻ കുന്നിൻറോടത്തെ ചെറ്റക്കുടിലീക്കേറി ചെട്ടിച്ചത്തള്ളേരെ കൈയില്‍ ബിരിയാണി വെച്ച് കൊട്ത്ത്. തള്ളേരെ കണ്ണില്‍ വെള്ളം പൊട്ടണ കണ്ടപ്പോ ചൊക്ളി ഇങ്ങട്ട് നടന്നാ പോന്നു. ആരായ്ലും കരയണ കാണണത് വെഷ്മാണ്. പ്രാഞ്ചീസ് കുളീം കഴിഞ്ഞ് ഇത്തിരി അന്തീം കൊണ്ടാണ് ബിരിയാണി ത് ന്നാൻ വന്നത്. പാട്ടവെളക്ക് കൊള്ത്തി. മൺകലത്ത്ല് വെള്ളോം അടുത്ത് വെച്ച്. കള്ളു കുടിച്ചാലും ബിരിയാണി തിന്നുമ്പോ വെള്ളദാഹം വരും. ജാതീം മതോം നോക്കി പണിക്ക് പോണകാലായ്യോന്നാര്ന്ന് ചൊക്ളീൻറെ പേടി. അവന് ഈപറഞ്ഞ രണ്ട മാരണവും ഇല്ല്യാല്ലോ. മേത്തമ്മാര് എന്തിന്ണ് ഇന്തുക്കള്ടെ നാട്ട്ല് വന്ന് കൂടീത് എന്ന് ചൊക്ളിക്ക് വെഷമായി. അവര്‍ക്ക് അവരടെ നാട്ട്ല്…
രോഗി മരിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഡോക്ടറോട് മോശമായി പെരുമാറിയതിനെതിരെ ആര് ഡി എ
ന്യൂഡൽഹി: ഭോപ്പാലിലെ ചില കോൺഗ്രസ് നേതാക്കൾ സർക്കാർ ഡോക്ടറോട് മോശമായി പെരുമാറിയെന്നാരോപിച്ച് എയിംസ് റെസിഡന്റ് ഡോക്ടേഴ്സ് വെൽഫെയർ അസോസിയേഷൻ (ആർഡിഎ) ഗൂഢാലോചനക്കാർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനോട് അഭ്യർത്ഥിച്ചു. ഒരു രോഗിയുടെ മരണത്തെത്തുടർന്ന് കോൺഗ്രസ് എംഎൽഎ പിസി ശർമ തന്നെ അധിക്ഷേപിച്ചുവെന്നാരോപിച്ചാണ് സർക്കാർ ജെ പി ആശുപത്രിയിലെ ഡോ. യോഗേന്ദ്ര ശ്രീവാസ്തവ ശനിയാഴ്ച രാജിവെച്ചത്. എന്നാല്‍, കേസില്‍ നടപടിയെടുക്കുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി പ്രഭുറാം ചൗധരി ഉറപ്പു നല്‍കിയതിനെത്തുടര്‍ന്ന് ഡോക്ടര്‍ രാജി പിന്‍വലിച്ചു. കോവിഡ് -19 പകര്‍ച്ചവ്യാധി നിലനില്‍ക്കേ ജനങ്ങളുടെ സേവനത്തിന് മുൻഗണന നൽകുന്ന നിരവധി മുൻനിര ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തുന്നതാണ് ഈ സംഭവമെന്ന് ഓള് ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (എയിംസ്) റെസിഡന്റ് ഡോക്ടേഴ്സ് വെൽഫെയർ അസോസിയേഷൻ (ആർഡിഎ) പറഞ്ഞു. ‘ഈ സംഭവം വ്യത്യസ്തമല്ലെന്നും രാജ്യത്തുടനീളമുള്ള ഡോക്ടർമാർ ഇത്തരം…
ഹരിയാനയില്‍ മാധ്യമ പ്രവർത്തകർക്കെതിരെ ‘സൈബർ തീവ്രവാദം’ ആരോപിച്ച് കേസ് രജിസ്റ്റർ ചെയ്തു
ഹിസാർ (ഹരിയാന): ഹിസാറിലെ ഒരു മാധ്യമ പ്രവർത്തകനെതിരെ ‘സൈബർ ഭീകരത’, ‘സമൂഹത്തില്‍ ശത്രുത വളർത്തുക’ എന്നീ കുറ്റങ്ങൾക്ക് ഹരിയാന പോലീസ് കേസെടുത്തു. ഇന്ത്യൻ പീനൽ കോഡ് (ഐപിസി), ഇൻഫർമേഷൻ ടെക്നോളജി (ഐടി) നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ന്യൂസ് പോർട്ടൽ നടത്തുന്ന രാജേഷ് കുണ്ടുവിനെതിരെ വെള്ളിയാഴ്ച കേസ് രജിസ്റ്റർ ചെയ്തത് കോൺഗ്രസ് നേതാക്കളായ രൺദീപ് സിംഗ് സുർജേവാല, കുമാരി സെൽജ, ദീപേന്ദർ സിംഗ് ഹൂഡ, ഇന്ത്യൻ നാഷണൽ ലോക്ദളിലെ (ഐഎൻഎൽഡി) അഭയ് സിംഗ് ചൗതാല എന്നിവരുൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ കുണ്ടുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തതിനെ അപലപിച്ചു. കേസ് ഉടൻ പിൻവലിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഹിസാർ പോലീസിലെ ഒരു ഉദ്യോഗസ്ഥനാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എഫ്ഐആർ പ്രകാരം, കുണ്ടു ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ “ഹിസാര്‍ ഒരാഴ്ചയ്ക്കുള്ളിൽ ജാതി അടിസ്ഥാനമാക്കിയുള്ള അക്രമത്തിന് സാക്ഷിയാകും, ഇത് സംസ്ഥാനത്തും പിന്നീട് രാജ്യത്തും…
ഖുറാനിലെ 26 ആയത്തുകള്‍ ഒഴിവാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി; അനാവശ്യമായ ഹര്‍ജി നല്‍കിയതിന് 50,000 രൂപ പിഴ ചുമത്തി
ന്യൂഡൽഹി: ഖുർആനിൽ നിന്ന് 26 ആയത്തുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജി അങ്ങെയറ്റം ബാലിശമാണെന്ന് കോടതി കണ്ടെത്തി. ഈ ആവശ്യമുന്നയിച്ച ഹർജിക്കാരന് കോടതി 50,000 രൂപ പിഴയും ചുമത്തി. ഉത്തർപ്രദേശ് ശിയാ വഖ്ഫ് ബോർഡ് മുൻ ചെയർമാൻ സയ്യിദ് വസിം റിസ്വി നല്കിയ ഹര്‍ജിയാണ് തള്ളിയത്. 26 ആയത്തുകൾ യഥാർഥ ഖുർആന്റെ ഭാഗമല്ലെന്നും അതിനാൽ ഒഴിവാക്കണമെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. നിയമവിരുദ്ധവും അവിശ്വാസികളുടെ ആക്രമണങ്ങളെ ന്യായീകരിക്കാൻ ഉപയോഗപ്പെടുന്നതുമാണ് ഈ ആയത്തുകളെന്നും വിവാദ ഹർജിയിൽ ഉന്നയിച്ചിരുന്നു. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതും രാജ്യത്തിന്റെ പരമാധികാരം, ഐക്യം തുടങ്ങിയവക്ക് ഗുരുതരമായ ഭീഷണിയുയർത്തുന്നതുമാണ് ഇവ. അതുകൊണ്ടു തന്നെ ഇവ ഭരണഘടനാ വിരുദ്ധവും ഉപയോഗമില്ലാത്തതുമായി പ്രഖ്യാപിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. ഇസ്ലാം സമത്വം, നീതി, ക്ഷമ, സഹിഷ്ണുത എന്നീ ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് റിസ്വി തന്റെ നിവേദനത്തിൽ വാദിച്ചിരുന്നു. ഈ വിശുദ്ധ ഗ്രന്ഥത്തിലെ മേൽപ്പറഞ്ഞ…
ഏലിക്കുട്ടി വർഗീസ് ഒക്കലഹോമായിൽ അന്തരിച്ചു
ഒക്കലഹോമ: ഐ.പി.സി. ഹെബ്രോൻ മുൻ ശുശ്രുഷകനും സിനിയർ പാസ്റ്ററുമായ Rev. Dr. ജോൺ വർഗീസിന്റ (രാജൻ പ്ലാന്തോട്ടത്തിൽ, ആഞ്ഞിലിത്താനം ) ഭാര്യ എലിക്കുട്ടി വർഗീസ് (ലില്ലി – 71) ഏപ്രിൽ 10-ന് നിര്യാതയായി. മെമ്മോറിയൽ സർവ്വീസ് ഏപ്രിൽ 16 നു വെള്ളിയാഴ്ച വൈകിട്ട് 6- മണിക്കും സംസ്കാര ശ്രുശ്രുഷ ഏപ്രിൽ 17- നു രാവിലെ 10 മണിക്കും നടത്തപ്പെടുന്നതായിരിക്കും . രണ്ടു ശുശ്രുഷകളും ഒക്കലഹോമ ഐ.പി.സി. ഹെബ്രോൻ സഭാ ഹാളിൽ വെച്ച് നടത്തപ്പെടും. മകൾ : ഫെബി മാത്യു. മരുമകൻ: ജോൺസൻ മാത്യു (ബോബി ). കൊച്ചുമക്കൾ: ജോയാന, രൂത്ത് & ക്രിസ്റ്റഫർ കൂടുതൽ വിവരങ്ങൾക്ക്: http://www.hebronok.org , http://www.youtube.com/hebronok വാർത്ത: നിബു വെള്ളവന്താനം
കോവിഡ്-19 പകര്‍ച്ചവ്യാധി സമയത്ത് യുഎസിലെ മികച്ച 300 കമ്പനികളിലെ സിഇഒമാർ കൂടുതൽ വരുമാനം നേടി
ന്യൂയോര്‍ക്ക്: കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ സമയത്ത് അമേരിക്കയിലെ മറ്റു മേഖലകളിലുള്ളവരുടെ വരുമാനം കുറഞ്ഞെങ്കിലും ചില സിഇഒമാരുടെ വരുമാനം വര്‍ദ്ധിച്ചുവെന്ന് പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു. യുഎസിലെ ഏറ്റവും വലിയ 300 പൊതു കമ്പനികളുടെ ചീഫ് എക്സിക്യൂട്ടീവുകളുടെ ശരാശരി വേതനം 13.7 മില്യൺ ഡോളറിലെത്തി. കഴിഞ്ഞ വർഷം ഇതേ കമ്പനികളുടെ സിഇഒമാരുടെ വരുമാനം 12.8 മില്യൺ ഡോളറായിരുന്നുവെന്ന് വാൾസ്ട്രീറ്റ് ജേണൽ ഞായറാഴ്ച റിപ്പോർട്ട് ചെയ്തു. പകർച്ചവ്യാധിയുടെ സമയത്ത് 322 സിഇഒമാരിൽ 206 പേരുടെ ശമ്പളം ഉയർന്നു. അതിൽ സ്റ്റാർബക്സ്, വാൾഗ്രീൻസ്, ആംട്രാക്ക് എന്നീ കമ്പനികളുടെ സിഇഒമാരുടെ ടേക്ക് ഹോം പേയും ഉൾപ്പെടുന്നു. പകര്‍ച്ചവ്യാധി വ്യാപിച്ചതിനുശേഷം 322 കമ്പനികളും ലാഭം രേഖപ്പെടുത്തിയിട്ടില്ലെങ്കിലും, യുഎസിന്റെ മുൻനിര സിഇഒമാർക്കുള്ള ശരാശരി ശമ്പള വർദ്ധനവ് 2020 ൽ 15 ശതമാനമായിരുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. പേകോമിന്റെ സ്ഥാപകനും സിഇഒയുമായ ചാഡ് റിച്ചാഡ്സൺ, ജനറൽ ഇലക്ട്രിക് സിഇഒ ലാറി…
ലോസ് ഏഞ്ചൽസിൽ 3 കുട്ടികളെ കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തി; അമ്മ അറസ്റ്റില്‍
ലോസ് ഏഞ്ചൽസിലെ ഒരു അപ്പാർട്ട്മെന്റിനുള്ളിൽ ശനിയാഴ്ച രാവിലെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ അഞ്ചു വയസ്സിനു താഴെയുള്ള മൂന്ന് കുട്ടികളുടെ അമ്മ അറസ്റ്റിലായി. ലോസ് ഏഞ്ചൽസിന് വടക്ക് 200 മൈൽ അകലെ തുലാരെ കൗണ്ടിയിലാണ് ലിലിയാന കാരില്ലോ (30) അറസ്റ്റിലായത്. കുട്ടികളുടെ മുത്തശ്ശി ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. എന്നാല്‍ കുട്ടികളുടെ അമ്മയെ കാണാനുണ്ടായിരുന്നില്ല എന്ന് ലോസ് ഏഞ്ചൽസ് പോലീസ് ലഫ്റ്റനന്റ് റൗള്‍ ജോവൽ പറഞ്ഞു. പ്രാദേശിക സമയം രാവിലെ 9: 30 ഓടെ റെസെഡ ബൊളിവാർഡിലെ 8000 ബ്ലോക്കിലാണ് ഈ ക്രൂര കൃത്യം കണ്ടതെന്ന് ജോവൽ പറഞ്ഞു. കുട്ടികൾ 5 വയസ്സിന് താഴെയുള്ളവരാണെന്ന് ലോസ് ഏഞ്ചൽസ് പോലീസ് ഡിപ്പാർട്ട്മെന്റ് ട്വീറ്റ് ചെയ്തു. കുട്ടികളെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെങ്കിലും മരണകാരണങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. കുട്ടികളുടെ പിതാവുമായി കസ്റ്റഡി തര്‍ക്കമുണ്ടായിരുന്നു എന്ന് കുടുംബ കോടതി രേഖകളില്‍ വ്യക്തമാക്കുന്നുണ്ടെന്ന് പ്രാദേശിക…
അന്നം മെതിപ്പാറ ചിക്കാഗോയില്‍ നിര്യാതയായി
ചിക്കാഗോ: വാഴക്കുളം പരേതനായ ജോസഫ് മെതിപ്പാറയുടെ പത്നി അന്നം മെതിപ്പാറ, 98, ചിക്കാഗോയില്‍ നിര്യാതയായി. മൂവാറ്റുപുഴ മാറാടി പരേതരായ മുക്കാലുവീട്ടില് സ്കറിയഏലി ദമ്പതികളുടെ പുത്രിയാണ്. ഇളയ സഹോദരന് മാണി നേരത്തെ നിര്യാതനായി മക്കള്‍: സിസ്റ്റര്‍ ഡോറിസ് മെതിപ്പാറ, കോല്‍ക്കത്ത; ജോയി മെതിപ്പാറ (ഭാര്യ മേരിഇല്ലിനോയി), സിസ്റ്റര്‍ ഗില്‍സ് മെതിപ്പാറ, ത്രുശൂര്); ലിലി കുര്യാക്കോസ് (കുര്യാക്കോസ്കടവൂര്); ചിക്കാഗോ പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ ആദ്യ ഇന്ത്യന്‍ ഓഫീസര്‍ സാര്‍ജന്റ് ടോമി മെതിപ്പാറ (എല്‍സ), മേരി ളാകയില്‍ (റോയ്ഇല്ലിനോയി), ലിസി കോലത്ത് (സാബി ഇല്ലിനോയി). 13 കൊച്ചുമക്കളും അവരുടെ 8 മക്കളുമുണ്ട്. ജോമി മെതിപ്പാറ (ജെസ്ലിന്); ജസ്മി മെതിപ്പാറ (ജെഫ്); ബിബിന്‍ കുര്യാക്കോസ് (ലിഞ്ജു); ആല്ബിന് കുര്യാക്കോസ്; ഗ്രീഷ്മ മെല്‍ വിന്, (മെല്‍ വിന്); ഓസ്റ്റിന്‍ ളാകയില്‍ (അഞ്ജലി); ആന്‍ ളാകയില്‍ (ജെറി); ജെയിന് ളാകയില്‍; എമില്‍ മെതിപ്പാറ (ആഷ്ലി); അനില്‍ മെതിപ്പാറ,…
ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡില്‍ ഇടംനേടിയ നഖങ്ങള്‍ യുവതി നീക്കം ചെയ്തു
ഹൂസ്റ്റന്‍ : മുപ്പതു വര്‍ഷം ഇരുകരത്തിലും നീട്ടി വളര്‍ത്തിയ ഏകദേശം 24 അടി നീളം വരുന്ന, 2017 ല്‍ ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡില്‍ ഇടം നേടിയ നഖങ്ങള്‍ അയ്യണ വില്യം വെട്ടിമാറ്റി. ഇനി ഈ നഖങ്ങള്‍ ഫ്ലോറിഡാ ഒര്‍ലാന്റോ മ്യൂസിയത്തില്‍ സൂക്ഷിക്കും. 2017 ലാണ് ലോകത്തിന്റെ ഏറ്റവും നീളം കൂടിയ നഖത്തിന്റെ ഉടമയായ ഹൂസ്റ്റണില്‍ നിന്നുള്ള അയ്യണ വില്യംസ് റെക്കോര്‍ഡില്‍ സ്ഥാനം പിടിച്ചതെങ്കില്‍ 2021 ഏപ്രില്‍ എട്ടിന് നഖങ്ങള്‍ നീക്കം ചെയ്യുമ്പോള്‍ ഇതു 24 അടിവരെ വളര്‍ന്നിരുന്നു. ഈ വാരാന്ത്യം ഫോര്‍ട്ട്വര്‍ത്തിലെ ഡര്‍മിറ്റോളജി ഓഫീസില്‍ എത്തിചേര്‍ന്ന അയ്യണ നഖങ്ങള്‍ വെട്ടിമാറ്റുന്നതിന് മുമ്പ്, 3 മണിക്കൂര്‍ ചിലവഴിച്ച് അവസാനമായി പോളീഷ് ചെയ്തു. ഡര്‍മിറ്റോളജിസ്റ്റ് ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ചു നഖങ്ങള്‍ ഓരോന്നായി വെട്ടിമാറ്റി. 1990 ലാണ് അവസാനമായി ഇവര്‍ കൈവിരലിലെ നഖങ്ങള്‍ വെട്ടിമാറ്റിയത്. ദിനചര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് വലിയ പ്രയാസം നേരിട്ട…