ലഖ്‌നൗ: സൗജന്യ റേഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലെ 15 കോടി ജനങ്ങൾക്ക് വൻ തിരിച്ചടി. കൊറോണ മഹാമാരിയുടെ പ്രതിസന്ധി ഘട്ടത്തിൽ ആരംഭിച്ച സൗജന്യ റേഷൻ പദ്ധതി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. മാർച്ച് വരെ നീളുന്ന ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ ഇതുവരെ ഔദ്യോഗിക ഉത്തരവൊന്നും പുറപ്പെടുവിച്ചിട്ടില്ല. അത്തരമൊരു സാഹചര്യത്തിൽ, പദ്ധതി തുടരാൻ ഉത്തരവുകളൊന്നും ലഭിച്ചില്ലെങ്കിൽ, ഈ പദ്ധതി അവസാനിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. യോഗി സർക്കാർ സൗജന്യ റേഷൻ പദ്ധതി മാർച്ച് വരെ നീട്ടിയിരുന്നു. ഇതിനുശേഷം ഈ പദ്ധതി മുന്നോട്ട് പോകുമോ ഇല്ലയോ എന്നത് പുതിയ സർക്കാർ രൂപീകരിച്ചതിന് ശേഷമേ വ്യക്തമാകൂ. എന്നാൽ, സൗജന്യ റേഷൻ ലഭിച്ചിരുന്നവര്‍ ഇപ്പോഴും ആശങ്കയിലാണ്. മാർച്ചിനുശേഷം ഈ പദ്ധതി തുടർന്നില്ലെങ്കിൽ 15 കോടി ജനങ്ങൾ ഭക്ഷ്യധാന്യങ്ങൾ വില കൊടുത്ത് വാങ്ങേണ്ടിവരും. യുപിയിലെ സൗജന്യ റേഷൻ പദ്ധതി യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ സംബന്ധിച്ചിടത്തോളം…
Day: March 12, 2022
കൊറോണ മഹാമാരിയിൽ മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ മരണങ്ങൾ ഇന്ത്യയിലാണെന്ന് റിപ്പോർട്ട്
ന്യൂഡൽഹി : 2020, 2021 വർഷങ്ങളിൽ ഇന്ത്യയിൽ 40.7 ലക്ഷം പേർ കോവിഡ് -19 പകർച്ചവ്യാധിയിൽ മരിച്ചതായി ഒരു പുതിയ വിശകലന റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സംഖ്യ ഔദ്യോഗികമായി ഇന്ത്യയിൽ കൊവിഡ്-19 മൂലമുള്ള മരണങ്ങളേക്കാൾ എട്ട് മടങ്ങ് കൂടുതലാണ്. നിലവിൽ, കൊറോണ വൈറസ് അണുബാധ മൂലം ഔദ്യോഗിക മരണങ്ങളുടെ എണ്ണം അഞ്ച് ലക്ഷത്തിൽ കൂടുതലാണ്. ഈ വിശകലനത്തിലൂടെ, ആദ്യമായി കോവിഡ് -19 കാലത്തെ അമിതമായ മരണങ്ങൾ ലോകമെമ്പാടും കണക്കാക്കി, ഇത് ദി ലാൻസെറ്റിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2010 മാർച്ച് മുതൽ 191 രാജ്യങ്ങളിലായി 182 ദശലക്ഷം ആളുകൾ മരിച്ചു. ഈ കാലയളവിൽ ഈ രാജ്യങ്ങളിലെ മരണങ്ങളുടെ ഔദ്യോഗിക കണക്ക് 59.4 ലക്ഷം ആണെന്ന് ഈ വിശകലനത്തിൽ പറയുന്നു. മൊത്തത്തിൽ, പാൻഡെമിക് സമയത്ത് മറ്റേതൊരു രാജ്യത്തേക്കാളും ഏറ്റവും ഉയർന്ന മരണനിരക്ക് ഇന്ത്യയിലാണെന്ന് വിശകലനം കാണിക്കുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്‌സ്…
മുൻ സായുധ സേനാംഗങ്ങൾ ഉക്രേനിയൻ സേനയിൽ ചേരരുതെന്ന് യുകെ മന്ത്രി
സൈനികരെ കോർട്ട് മാർഷൽ ചെയ്യുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ റഷ്യയ്‌ക്കെതിരെ പോരാടാൻ ഉക്രെയ്‌നിലേക്ക് പോകരുതെന്ന് യുകെ ഉദ്യോഗസ്ഥൻ രാജ്യത്തെ മുൻ സൈനിക ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച ബ്രിട്ടീഷ് സായുധ സേനയുടെ ചാരിറ്റികൾക്ക് അയച്ച കത്തിൽ, വെറ്ററൻസ് മന്ത്രി ലിയോ ഡോചെർട്ടി എഴുതി, “വെറ്ററൻസ് എല്ലായ്പ്പോഴും ആവശ്യമുള്ള സമയങ്ങളിൽ മുന്നോട്ടു വരുന്നു. പക്ഷേ, അവർ സംഘട്ടനത്തിൽ ഏർപ്പെടരുത്. കാരണം, അവർ ഒരു സംഘട്ടന മേഖലയിലേക്ക് പ്രവേശിച്ചാല്‍ അപകടസാധ്യത കൂടുതലാണ്.” വിമുക്തഭടന്മാർ നേരിട്ടുള്ള സംഘട്ടനങ്ങളിൽ ഏർപ്പെടുന്നതിന് പകരം ജീവകാരുണ്യ പ്രവർത്തനങ്ങളെ സഹായിക്കുക തുടങ്ങിയ ബദൽ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മന്ത്രി ഊന്നിപ്പറഞ്ഞു. ഉക്രേനിയൻ സൈന്യത്തെ സഹായിക്കാൻ വെറ്ററൻസ് രാജ്യം വിടുന്നതിനെക്കുറിച്ച് അറിഞ്ഞാൽ വെറ്ററൻസ് അഫയേഴ്‌സ് ഓഫീസിൽ നിന്നും പ്രതിരോധ മന്ത്രാലയത്തിൽ നിന്നും (MoD) സഹായം ചോദിക്കാമെന്ന് സൈനിക ചാരിറ്റികൾക്ക് അയച്ച കത്തിൽ പറയുന്നു. യുകെ മിലിട്ടറിയിൽ…
കുവൈറ്റില്‍ കമ്പനികള്‍ക്കെതിരെയുള്ള പരാതികള്‍ ഇനി സഹേല്‍ ആപ്പ് വഴി
കുവൈറ്റ് സിറ്റി : സര്‍ക്കാര്‍ ഇലക്ട്രോണിക് സേവനങ്ങളുടെ ഏകീകൃത ജാലകമായ സഹേല്‍ ആപ്ലിക്കേഷനില്‍ തൊഴില്‍ പരാതികള്‍ അന്വേഷിക്കുന്നതിനുള്ള സേവനം ആരംഭിച്ചതായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു. ഇതോടെ സ്വകാര്യ മേഖലയിലെ തൊഴിലാളിയായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്വദേശിയും വിദേശിയുമായ ഏതൊരു തൊഴിലാളിക്കും തൊഴിലുടമക്കെതിരെ പരാതി നല്‍കുവാന്‍ സാധിക്കും. ആപ്ലിക്കേഷന്‍ വഴി പരാതിയുടെ സ്റ്റാറ്റസും പുരോഗതിയും തൊഴിലാളിക്കു തന്നെ പരിശോധിക്കുവാന്‍ സാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സഹല്‍ ആപ്ലിക്കേഷന്‍ വഴി രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ സന്ദര്‍ശിക്കാതെ ഒരൊറ്റ ക്ലിക്കിലൂടെ നിരവധി സേവനങ്ങളാണ് നല്‍കുന്നത്. ഒരു സര്‍ക്കാര്‍ ഏജന്‍സിയില്‍ നിന്ന് മറ്റൊന്നിലേക്ക് നേരിട്ട് നാവിഗേറ്റ് ചെയ്തും ഇടപാട് പൂര്‍ത്തിയാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കിയും ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ ഉപയോക്താവിനെ പ്രാപ്തമാക്കുന്നതിന് മള്‍ട്ടി-സ്റ്റെപ്പ് സേവനങ്ങള്‍ നല്‍കുന്നതിനു പുറമേ, ആപ്ലിക്കേഷനില്‍ ഒരു കോണ്‍ടാക്റ്റ് ബോക്‌സ് സേവനങ്ങളാണ് സഹേല്‍ ആപ്പില്‍ ഒരുക്കിയിട്ടുള്ളത്. സര്‍ക്കാര്‍ ഇ-സേവനങ്ങള്‍ക്കായുള്ള സേവന…
അബുദാബി എക്‌സ്പ്രസ്- പുതിയ ബസ് സര്‍വീസിന് തുടക്കമാകുന്നു
അബുദാബി: എമിറേറ്റില്‍ അതിവേഗ പൊതുഗതാഗത സംവിധാനം ഒരുക്കി പുതിയ ബസ് സര്‍വീസിന് തുടക്കമാകുന്നു. അബുദാബി എക്‌സ്പ്രസ് എന്ന പേരിലാണ് പുതിയ ട്രാന്‍സ്പോര്‍ട്ട് സര്‍വീസ് ആരംഭിക്കുന്നത്. സ്വകാര്യ ഗതാഗത കമ്പനികളായ അല്‍ ഗസല്‍ ട്രാന്‍സ്പോര്‍ട്ട്, എമിരേറ്റ്‌സ് ടാക്‌സി എന്നീ കമ്പനികളാണ് നോണ്‍ സ്റ്റോപ്പ് എക്‌സ്പ്രസ് സര്‍വീസുകള്‍ ആരംഭിക്കുന്നതെന്ന് ഇന്റഗ്രെറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ അറിയിച്ചു. രണ്ടു ഘട്ടത്തിലായി ആരംഭിക്കുന്ന സര്‍വീസിന്റെ ആദ്യ ഘട്ടത്തില്‍ മുസഫ വ്യവസായ മേഖലയില്‍ നിന്നും മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലേക്കും , ഖലീഫ സിറ്റി, ബനിയസ് ഷഹാമ , അല്‍ ഫലാഹ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും അബുദാബി നഗരത്തിലേക്ക് നേരിട്ടുമാണ് സര്‍വീസ് ആരംഭിക്കുക. രണ്ടാം ഘട്ടത്തില്‍ അല്‍ഐനില്‍ അഞ്ചു സര്‍വീസുകള്‍ ആരംഭിക്കും. ആഴ്ചയില്‍ 680 ട്രിപ്പുകളാണ് ഉണ്ടാകുക. 64 പുതിയ ബസുകള്‍ ഇതിനായി വാങ്ങിയിട്ടുണ്ട്. അനില്‍ സി. ഇടിക്കുള
കുവൈറ്റില്‍ പ്രതിദിന കോവിഡ് കേസുകള്‍ പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിക്കുന്നു
കുവൈറ്റ് സിറ്റി : കോവിഡ് പ്രതിദിന കേസുകളുടെ അറിയിപ്പുകള്‍ അടുത്തയാഴ്ച മുതല്‍ പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് പറഞ്ഞു. ഒദ്യോഗികമായി കണക്കുകള്‍ പുറത്തു വിടില്ലെങ്കിലും കോവിഡ് കേസുകളുടെ പ്രതിദിന സ്ഥിതിവിവരക്കണക്കുകള്‍ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ലഭ്യമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ഒരു മാസത്തിലേറെയായി കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ കുറവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 747 ദിവസമായി പ്രതിദിന റിപ്പോര്‍ട്ട് തയാറാക്കുന്നതില്‍ സംഭാവന നല്‍കിയ എല്ലാ സാങ്കേതിക, അഡ്മിനിസ്‌ട്രേറ്റീവ് ടീമുകള്‍ക്കും അല്‍-സനദ് നന്ദി പറഞ്ഞു. 2020 ഫെബ്രുവരി 24 നാണ് രാജ്യത്ത് ആദ്യമായി കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. സലിം കോട്ടയില്‍
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നാളെ; സോണിയയും പ്രിയങ്കയും രാജിസന്നദ്ധത പ്രകടിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട്; നിഷേധിച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അഭിമുഖീകരിക്കേണ്ടിവന്ന കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം നാളെ. തോല്‍വിയുടെ ഉത്തരവാദിത്തമേറ്റ് സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സ്ഥാനങ്ങള്‍ രാജിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പാര്‍ട്ടി ഇത് തള്ളി. പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് നാളെ ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ഇവര്‍ സ്ഥാനങ്ങള്‍ ഒഴിയുമെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് തള്ളിക്കൊണ്ട് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ട്വീറ്റ് ചെയ്തു. പ്രവര്‍ത്തക സമിതി യോഗത്തില്‍ നേതൃമാറ്റത്തിനായി ഒരു വിഭാഗം ശക്തമായ ആവശ്യം ഉന്നയിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗം നേതാക്കള്‍ ഡല്‍ഹിയില്‍ തിരക്കിട്ട ആലോചനകള്‍ നടത്തുന്നതിനിടയിലാണ് പാര്‍ട്ടിയില്‍ നേതൃമാറ്റത്തിന് കളമൊരുങ്ങുംവിധത്തില്‍ സോണിയയും രാഹുലും പ്രിയങ്കയും സ്ഥാനങ്ങള്‍ ഒഴിയുമന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. പരാജയത്തിനു പിന്നാലെ ഗുലാം നബി…
ഒഡീഷയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കിടയിലേക്ക് എം.എല്‍.എ വാഹനം ഓടിച്ചുകയറ്റി; പോലീസുകാരടക്കം 24 പേര്‍ക്ക് പരിക്ക്
ഭൂവനേശ്വര്‍: ഒഡീഷയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ വാഹനം ഇടിച്ചുകയറി പോലീസ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ 24 പേര്‍ക്ക് പരിക്ക്. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. ചിലിക്ക നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ പ്രശാന്ത് ജഗ്‌ദേവിന്റെ വാഹനമാണ് ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറിയത്. സംഭവത്തെ തുടര്‍ന്ന് ജനക്കൂട്ടം എംഎല്‍എയെ മര്‍ദിച്ചു. ഖുര്‍ദ ജില്ലയില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. പഞ്ചായത്ത് അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാവിലെ ബാന്‍പുര്‍ പഞ്ചായത്ത് ഓഫീസിന് പുറത്ത് 200 ഓളം ബിജെപി പ്രവര്‍ത്തകര്‍ ഒത്തുകൂടിയിരുന്നു. ഇവരുടെ ഇടയിലേക്കാണ് പ്രശാന്ത് ജഗ്‌ദേവ് എസ്യുവിയുമായി എത്തിയതെന്ന് പോലീസ് പറഞ്ഞു. ഓഫീസിലേക്ക് ജഗ്‌ദേവിന്റെ വാഹനം എത്തിയപ്പോള്‍ പോലീസുകാരും ബിജെപി പ്രവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞു. തുടര്‍ന്ന് എംഎല്‍എ വീണ്ടും വാഹനം മുന്നോട്ടെടുത്തപ്പോഴാണ് അപകടമുണ്ടായത്.
കേരളത്തില്‍ 1088 പേര്‍ക്ക് കോവിഡ്; ആകെ മരണം 66,793 ആയി
കേരളത്തില്‍ 1088 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 217, കോട്ടയം 145, കോഴിക്കോട് 107, തിരുവനന്തപുരം 104, തൃശൂര്‍ 82, കൊല്ലം 76, പത്തനംതിട്ട 75, ഇടുക്കി 63, ആലപ്പുഴ 49, മലപ്പുറം 41, കണ്ണൂര്‍ 37, വയനാട് 37, പാലക്കാട് 34, കാസര്‍ഗോഡ് 21 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,050 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 26,967 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 26,036 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 931 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 108 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 9530 കോവിഡ് കേസുകളില്‍, 9.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍…
കൊല്ലം പ്രവാസി അസ്സോസിയേഷൻ – റിഫാ ഏരിയ സമ്മേളനം നടന്നു
ബഹ്റൈന്‍: കൊല്ലം പ്രവാസി അസ്സോസിയേഷന്റെ റിഫാ ഏരിയ സമ്മേളനം മാമിറിലുള്ള ഗ്രാൻഡ് റസ്റ്റോറന്റ് പാർട്ടി ഹാളിൽ വച്ച് നടന്നു. ഏരിയാ പ്രസിഡന്റ് ജിബിൻ ജോയി അദ്ധ്യക്ഷത വഹിച്ച പ്രതിനിധി സമ്മേളനം ഏരിയ കോഓര്‍ഡിനേറ്റർ കോയിവിള മുഹമ്മദ് കുഞ്ഞു ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി അൻഷാദ് അഞ്ചൽ ഏരിയാ റിപ്പോർട്ടും ഏരിയാ ട്രഷറർ അനിൽകുമാർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. റിപ്പോർട്ടിന്മേലുള്ള ചർച്ചകൾക്ക് ഏരിയാ കോഓർഡിനേറ്റർ അനോജ് മാസ്റ്റർ നേതൃത്വം നൽകി. ഏരിയ സെക്രട്ടറി ഷിബു സുരേന്ദ്രൻ സ്വാഗതവും ഏരിയ വൈസ് പ്രസിഡന്റ് ദിൽഷാദ് രാജ് നന്ദിയും രേഖപ്പെടുത്തി. ഏരിയാ കോഓർഡിനേറ്റർ അനോജ് മാസ്റ്റർ വരണാധികാരിയായി 2022 – 2024 ലേക്കുള്ള പുതിയ ഏരിയാ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് നടന്നു. കൊല്ലം പ്രവാസി അസ്സോസിയേഷൻ സെക്രട്ടറി കിഷോർ കുമാർ തെരഞ്ഞെടുപ്പ് വിശദീകരണം നടത്തി. ഏരിയ പ്രസിഡന്റ് ജിബിൻ ജോയി, വൈസ് പ്രസിഡന്റ്…