ദുൽഖർ സൽമാൻ നായകനാകുന്ന ഹന രാഘവപുടി സംവിധാനം ചെയ്ത ‘സീതാ രാമം’ ഗൾഫ് രാജ്യങ്ങളിൽ നിരോധിച്ചു

ദുൽഖർ സൽമാനെ നായകനാക്കി ഹന രാഘവപുടി സംവിധാനം ചെയ്ത ടോളിവുഡ് ചിത്രം ‘സീതാ രാമം’ ഓഗസ്റ്റ് 5 ന് റിലീസ് ചെയ്യുന്നതിന് മുമ്പ് ഗൾഫ് രാജ്യങ്ങളിൽ നിരോധിച്ചു. ദുൽഖർ അവതരിപ്പിക്കുന്ന ലെഫ്റ്റനന്റ് റാമിന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള ഒരു റൊമാന്റിക് ഡ്രാമയാണ് ചിത്രം. മഹാനടിക്ക് ശേഷം കീർത്തി സുരേഷ് അഭിനയിക്കുന്ന ദുല്‍ഖര്‍ സല്‍മാന്റെ ടോളിവുഡിലെ രണ്ടാമത്തെ ചിത്രമാണിത്. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് യു എ ഇ ഉള്‍പ്പടെ വിവിധ രാജ്യങ്ങള്‍ ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലാണ് സീതാ രാമം റിലീസ് ചെയ്യുന്നത് നിരോധിച്ചിട്ടുള്ളത്. കൃത്യമായ കാരണം അജ്ഞാതമാണെങ്കിലും, ‘മതവികാരം വ്രണപ്പെടുത്തുന്നു’ എന്ന കാരണത്താലാണ് നിരോധനം ഏർപ്പെടുത്തിയതെന്നാണ് അനുമാനം. ഗള്‍ഫ്‌ രാജ്യങ്ങളില്‍ ദുല്‍ഖര്‍ ചിത്രങ്ങള്‍ക്ക് പ്രേക്ഷകരേറെയുള്ളതിനാല്‍ വിലക്ക് പിന്‍വലിച്ചില്ലെങ്കില്‍ അത് സിനിമയുടെ ബോക്‌സ്‌ ഓഫീസ്‌ കലക്ഷനെ സാരമായി ബാധിക്കുമെന്നാണ് അനലിസ്‌റ്റുകളുടെ…

ബുൾഡോസർ ചെയ്ത് തകര്‍ത്ത മസ്ജിദ്-ഇ-ഖാജ പുനർനിർമിക്കും: എഐഎംഐഎം എംഎൽഎ കൗസർ

ഹൈദരാബാദ്: ചൊവ്വാഴ്ച ഷംഷാബാദിലെ മസ്ജിദ്-ഇ-ഖാജാ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകർത്ത സംസ്ഥാന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് തെലങ്കാന സർക്കാരിനോട് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) എംഎൽഎ കൗസർ മൊഹിയുദ്ദീൻ ആവശ്യപ്പെട്ടു. ഷംഷാബാദ് മുനിസിപ്പൽ അധികാരികൾ മസ്ജിദ് പൊളിക്കുന്നതിന് മുമ്പ് നിലനിന്നിരുന്ന സ്ഥലത്ത് തന്നെ എഐഎംഐഎം പാർട്ടി നേതാക്കളും പൊതുജനങ്ങളും ‘നമസ്-ഇ-ജുമാ’യിൽ പങ്കെടുക്കുമെന്ന് വ്യാഴാഴ്ച മാധ്യമ പ്രവർത്തകരോട് സംവദിക്കവേ അദ്ദേഹം പറഞ്ഞു. “വെള്ളിയാഴ്ച, ഇൻഷാ അല്ലാഹ്, അതേ സ്ഥലത്ത് തന്നെ നമാസ്-ഇ ജുമാ നടക്കും. നമസ്കാരത്തിന് മുമ്പോ ശേഷമോ പള്ളിയുടെ അടിത്തറ പാകും. അതേ സ്ഥലത്ത് പുതിയ മസ്ജിദ് നിർമിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രശ്‌നം പരിഹരിക്കുമെന്ന് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി ബുധനാഴ്ച ഉറപ്പ് നൽകിയതായി കൗസർ മൊഹിയുദ്ദീൻ പറഞ്ഞു. “വ്യാഴാഴ്‌ച, സംഭവസ്ഥലത്ത് പോയി നമസ്‌-ഇ-ജുമയിൽ പങ്കെടുക്കാൻ ഞങ്ങളുടെ പാർട്ടി പ്രസിഡന്റ് എന്നോട്…

സംസ്ഥാനത്തെ മഴയും വെള്ളപ്പൊക്കവും എലിപ്പനി പടരാന്‍ സാധ്യതയെന്ന് ആരോഗ്യ മന്ത്രി

പത്തനംതിട്ട: സംസ്ഥാനത്ത് എലിപ്പനി പടരാനുള്ള സാധ്യത കണക്കിലെടുത്ത് എല്ലാവരും നിർബന്ധമായും ഡോക്‌സിസൈക്ലിൻ ഗുളിക കഴിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ ചേർന്ന യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. ക്യാമ്പിൽ താമസിക്കുന്നവരും ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും നിർബന്ധമായും ഡോക്‌സിസൈക്ലിൻ കഴിക്കണമെന്നും മന്ത്രി നിർദേശിച്ചു. മഴക്കെടുതിയിൽ ഒറ്റപ്പെട്ട കോളനികളിൽ പൊലീസ്, ഫയർഫോഴ്സ്, ദുരന്തനിവാരണ വിഭാഗം എന്നിവയുടെ സഹായത്തോടെ ഭക്ഷ്യവസ്തുക്കൾ എത്തിക്കും. ജില്ലയിൽ നിലവിൽ നാൽപ്പത്തിമൂന്ന് ക്യാമ്പുകളുണ്ട്. ജില്ലയിലെ മൂന്ന് നദികളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ ക്യാമ്പുകൾ തുറക്കും. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ക്യാമ്പുകളിൽ ഭക്ഷണം, വെള്ളം, വൈദ്യുതി എന്നിവ ഉറപ്പാക്കാൻ ക്യാമ്പ് ഓഫീസർമാരെ ചുമതലപ്പെടുത്തി. ക്യാമ്പുകളിൽ പനി ലക്ഷണങ്ങളുള്ളവർ മറ്റുള്ളവരുമായി ഇടപഴകരുത്. നിലവിൽ 43 ക്യാമ്പുകളാണ് ജില്ലയില്‍ പ്രവർത്തിക്കുന്നത്. ജില്ലയിലെ മൂന്ന് നദികളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ ക്യാമ്പുകൾ തുറക്കുമെന്ന് മന്ത്രി…

പുഴയില്‍ വീണ മധ്യവയ്സ്ക്കനെ സാഹസികമായി രക്ഷപ്പെടുത്തി തീരദേശ പോലീസ്

കണ്ണൂര്‍: റെയിൽപാളത്തിലൂടെ നടക്കുന്നതിനിടെ പുഴയിലേക്ക് തെന്നി വീണ മധ്യവയസ്കനെ കോസ്റ്റൽ പൊലീസ് രക്ഷപ്പെടുത്തി. വളപട്ടണം റെയിൽവേ ട്രാക്കിലൂടെ നടന്നുപോവുകയായിരുന്ന പൊയ്ത്തുംകടവ് സ്വദേശി ചന്ദ്രൻ (52) അബദ്ധത്തിൽ പുഴയിൽ വീഴുകയായിരുന്നു. അപകടവിവരമറിഞ്ഞ് കോസ്റ്റൽ പോലീസ് എത്തി ചന്ദ്രനെ സാഹസികമായാണ് രക്ഷപ്പെടുത്തിയത്. പുഴയില്‍ നിന്നും രക്ഷപ്പെടുത്തിയ ചന്ദ്രനെ വളപട്ടണം ബോട്ട് ജെട്ടിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പിന്നാലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രക്ഷ ദൗത്യത്തിന് കോസ്റ്റൽ പൊലീസ് സംഘത്തിലെ എസ്.ഐ കൃഷ്‌ണൻ, എ.എസ്.ഐ പുരുഷോത്തമൻ തുടങ്ങിയവരാണ് നേതൃത്വം നല്‍കിയത്.

അന്വേഷണ ഏജൻസികളെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുന്നതിനെതിരെ പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം

ന്യൂഡൽഹി: രാഷ്ട്രീയ എതിരാളികൾക്കെതിരെ സർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിനെതിരെ പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധത്തിന് വ്യാഴാഴ്ച പാർലമെന്റിന്റെ ഇരുസഭകളും സാക്ഷ്യം വഹിച്ചു. പ്രതിപക്ഷ നേതാക്കൾക്കെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) റെയ്‌ഡിനെതിരെയും രാജ്യസഭയിലും കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ അംഗങ്ങൾ ലോക്‌സഭയിലും രാജ്യസഭയിലും പ്രതിഷേധിച്ചു. രാഷ്ട്രീയ എതിരാളികൾക്കെതിരെ ഇഡി ദുരുപയോഗം ചെയ്യുന്നതിനെതിരെ പ്രതിപക്ഷ അംഗങ്ങൾ ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചതിനെത്തുടർന്ന് ലോക്‌സഭാ നടപടികൾ ആദ്യം ഉച്ചയ്ക്ക് 2 മണി വരെ നിർത്തിവച്ചു, പിന്നീട് ദിവസത്തേക്ക് പിരിഞ്ഞു. ഇ.ഡി ദുരുപയോഗം ആരോപിച്ച് കോൺഗ്രസ് അംഗങ്ങൾ വിഷയം ഉന്നയിക്കാൻ ശ്രമിച്ചെങ്കിലും മേശപ്പുറത്ത് പേപ്പറുകൾ വെച്ചതിന് ശേഷം കേൾക്കാമെന്ന് രാജ്യസഭാ ചെയർമാൻ എം. വെങ്കയ്യ നായിഡു പറഞ്ഞു. റൂൾ 267 പ്രകാരം തനിക്ക് അഞ്ച് നോട്ടീസുകൾ ലഭിച്ചിട്ടുണ്ടെന്നും, എന്നാൽ അവയൊന്നും സ്വീകരിച്ചിട്ടില്ലെന്നും മറ്റ് ഏത് രൂപത്തിലും പ്രശ്നങ്ങൾ ഉന്നയിക്കാമെന്നതിനാൽ അവ സ്വീകരിക്കുന്നില്ലെന്നും പേപ്പറുകൾ വെച്ചതിന് ശേഷം…

എക്സ്പാറ്റ് സ്പോര്‍ട്ടീവ് ‘വെയ്റ്റ് ലോസ് കോമ്പറ്റീഷന്‍’ രജിസ്ട്രേഷന്‍ ആരംഭിച്ചു

ആരോഗ്യത്തോടെയും ആത്മവിശ്വാസത്തോടെയും ലോകകപ്പിനെ വരവേല്‍ക്കം എന്ന ആശയം മുന്‍ നിര്‍ത്തി എക്സ്പാറ്റ് സ്പോര്‍ട്ടീവ് കള്‍ച്ചറല്‍ ഫോറവുമായി സഹകരിച്ച് വെയ്റ്റ് ലോസ് കോമ്പറ്റീഷന്‍ (ശരീര ഭാരം കുറക്കല്‍) മത്സരം സംഘടിപ്പിക്കുന്നു. ആഗസ്ത് 26 ന്‌ ആരംഭിച്ച് സപ്തംബര്‍ 30 ന്‌ അവസാനിക്കുന്ന മത്സരത്തിന്റെ ഭാഗമായി തത്സമയ ഫിറ്റ്നസ് സെഷനും, ഭക്ഷണക്രമം, വ്യായാമം, തുടങ്ങിയവയെ കുറിച്ചുള്ള ബോധ വത്കരണ ക്ലാസുകളും നല്‍കും. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഈ കാലയളവില്‍ ഫിസിയോ തെറാപിസ്റ്റിന്റെയും ഡയറ്റീഷ്യന്റെയും സേവനവും നല്‍കും. എക്സ്പാറ്റ് സ്പോര്‍ട്ടീവ് സംഘടിപ്പിക്കുന്ന സ്പോര്‍ട്സ് കാര്‍ണ്ണിവലില്‍ വിജയികളെ പ്രഖ്യാപിച്ച് ആകര്‍ഷകമായ സമ്മാനവും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 3384 4572, 5093 0744 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്‌.

മന്ത്രിമാരുടെ പ്രഖ്യാപനങ്ങള്‍ കേട്ട് കൃഷിചെയ്യുന്ന മണ്ടന്മാരല്ല കര്‍ഷകര്‍: അഡ്വ. വി.സി. സെബാസ്റ്റ്യന്‍

കോട്ടയം: മന്ത്രിമാരുടെ പ്രഖ്യാപനങ്ങള്‍ കേട്ട് കൃഷിചെയ്ത് മണ്ടന്മാരാകാന്‍ കേരളത്തിലെ കര്‍ഷകരെ കിട്ടില്ലെന്നും ചിങ്ങം ഒന്നിന് ഒരു ലക്ഷം പുതിയ കൃഷിയിടങ്ങളില്‍ കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നുള്ള കൃഷിമന്ത്രിയുടെ പ്രസ്താവന ഈ വര്‍ഷത്തെ ഏറ്റവും നല്ല തമാശയും പ്രഹസനവുമാണെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. ചിങ്ങം ഒന്നിന് ഒരുലക്ഷം ഉദ്ഘാടന മാമാങ്കങ്ങള്‍ നടത്തി ഖജനാവ് കൊള്ളയടിക്കാനുള്ള നീക്കമാണ് കൃഷിവകുപ്പിന്റേത്. കര്‍ഷകനും കൃഷിക്കും സംരക്ഷണം നല്‍കുന്നതിലും ന്യായവില ഉറപ്പാക്കുന്നതിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടു. നിലവിലുണ്ടായിരുന്ന കര്‍ഷക പെന്‍ഷന്‍ പോലും അട്ടിമറിക്കപ്പെട്ടു. അതിരൂക്ഷമായി തുടരുന്ന വന്യമൃഗശല്യവും ഭൂപ്രശ്‌നങ്ങളും പരിസ്ഥിതിലോല വിഷയങ്ങളുടെ പേരില്‍ സര്‍ക്കാരും കോടതികളും തുടരുന്ന ഭിഷണികളും അതിജീവിക്കാന്‍ സാധിക്കാതെ കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ച് പാലായനം ചെയ്യുമ്പോള്‍ കൃഷിവകുപ്പിന്റെ ഇത്തരം പ്രഹസന പ്രഖ്യാപനങ്ങള്‍ മുഖവിലയ്‌ക്കെടുക്കാനാവില്ല. രാഷ്ട്രീയ നേതൃത്വങ്ങളുടെയും ഭരണാധികാരികളുടെയും വാക്കുകള്‍ വിശ്വസിച്ച് കൃഷികൊണ്ട് ഉപജീവനം നടത്താമെന്ന് ഇനിയുള്ള കാലം കര്‍ഷകര്‍ സ്വപ്നം…

വെൽഡർ ആണെന്ന് നടിച്ച് ജോലിക്ക് പോകും; കഞ്ചാവും മയക്കുമരുന്നുമായി മടങ്ങിവരും; മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു

ആലപ്പുഴ: 1.6 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളെ ആലപ്പുഴ റെയില്‍‌വേ സ്റ്റേഷന്‍ പരിസരത്തു നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ വാടയ്ക്കൽ പാല്യത്തൈയ്യില്‍ മിഥുൻ (24), വാടയ്ക്കൽ വെള്ളാപ്പനാട്ട് ബെൻസൺ (23), വണ്ടാനം പുല്ലാംവീട്ടിൽ അനന്തകൃഷ്ണൻ (24) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ധൻബാദ് എക്സ്പ്രസിലാണ് യുവാക്കള്‍ എത്തിയത്. വെൽഡിംഗ് ജോലിയുടെ മറവിൽ കേരളത്തിന് പുറത്ത് താമസിക്കുന്ന യുവാക്കൾ കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും കടത്തുന്നത് പതിവായിരുന്നു. പുന്നപ്ര കേന്ദ്രീകരിച്ച് ക്വട്ടേഷൻ സംഘങ്ങൾക്കായി കൊണ്ടുവന്നതാണ് കഞ്ചാവെന്ന് സംശയിക്കുന്നു. ആലപ്പുഴ നഗരം കേന്ദ്രീകരിച്ച് ക്വട്ടേഷന്‍ സംഘങ്ങള്‍ ലഹരിവ്യാപാരം നടത്തുന്നെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിലുളള ജില്ലാ ലഹരി വിരുദ്ധസ്‌ക്വാഡും ആലപ്പുഴ ഡിവൈ.എസ്.പി. എന്‍.ആര്‍. ജയരാജിന്റെയും നേതൃത്വത്തിലായിരുന്നു നടപടി.

പോലീസ് സ്റ്റാഫ് ക്വാര്‍ട്ടേഴ്സിന് അനുവദിച്ച പണം വകമാറ്റി ചിലവഴിച്ചു; ലോക്നാഥ് ബെഹ്‌റയുടെ നടപടിക്ക് സര്‍ക്കാരിന്റെ അനുമതി

തിരുവനന്തപുരം: പോലീസ് സ്റ്റാഫ് ക്വാർട്ടേഴ്‌സിലേക്ക് അനുവദിച്ച തുക വകമാറ്റി വില്ലകളും ഓഫീസുകളും നിർമ്മിച്ച മുൻ ഡിജിപി ലോക്നാഥ് ബഹ്റയുടെ നടപടിയെ ന്യായീകരിച്ച് സർക്കാർ. ഭാവിയില്‍ ഇത്തരം നടപടികള്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെ നടപ്പിലാക്കരുതെന്ന് കർശന നിർദേശവും നല്‍കി. ബെഹ്റയുടെ നടപടിയെ സാധൂകരിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കുകയും ചെയ്തു. പൊലീസ് സ്റ്റാഫ് ക്വാർട്ടേഴ്സിന് 4.33 കോടിയാണ് അനുവദിച്ചത്. പൊലീസ് വകുപ്പിന്റെ നവീകരണ പദ്ധതിയിൽ 30 ക്വാർട്ടേഴ്സുകൾ നിർമിക്കാനാണ് തുക അനുവദിച്ചത്. എന്നാൽ, സർക്കാർ അനുമതി വാങ്ങാതെ തിരുവനന്തപുരം വഴുതക്കാട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കായി ക്വാർട്ടേഴ്സിന് പകരം വില്ലകൾ നിർമ്മിച്ചു. ഓഫീസുകള്‍ക്ക് പുറമെ പോലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസ്, രണ്ട് വില്ലകള്‍ മറ്റ് അനുബന്ധ ഓഫീസുകള്‍ എന്നിവയാണ് നിര്‍മ്മിച്ചത്. സിഎജിയാണ് ഈ ക്രമക്കേടുകള്‍ കണ്ടെത്തിയത്. ഈ നടപടിയാണ് ഇപ്പോള്‍ സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്. ജൂലൈ 27 ലെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്.

നടിയെ ആക്രമിച്ച കേസ്: വിചാരണ ജഡ്ജിക്കെതിരെ നടി ഹൈക്കോടതി രജിസ്ട്രാർക്ക് കത്തയച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജഡ്ജി ഹണി എം വർഗീസിനെതിരെ നടി. ജഡ്ജി ഹണി എം വർഗീസ് കേസ് പരിഗണിച്ചാൽ നീതി ലഭിക്കില്ലെന്നാണ് നടി ഹൈക്കോടതി രജിസ്ട്രാർക്ക് അയച്ച കത്തിൽ പറയുന്നത്. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടക്കുന്ന സിബിഐ കോടതിയുടെ ചുമതല പ്രിൻസിപ്പൽ സെഷന്‍സ് ജഡ്ജി ഹണി എം വർഗീസിന് നൽകിയിരുന്നു. സിബിഐ കോടതിയിലെ വിചാരണ പ്രിൻസിപ്പൽ സെഷന്‍സ് കോടതിയിലേക്ക് മാറ്റരുതെന്നും വനിതാ ജഡ്ജിയെക്കൊണ്ട് കേസ് പരിഗണിക്കപ്പെടരുതെന്നും കത്തിൽ പറയുന്നു. ഇന്നലെയാണ് ഹണി വർഗീസിനെ സിബിഐ കോടതിയുടെ അധിക ചുമതലയിൽ നിന്ന് നീക്കിയത്. ഇതോടെ സിബിഐ കോടതി പ്രിൻസിപ്പൽ കോടതിയിലേക്ക് മാറ്റാനുള്ള തീരുമാനം അനുവദിക്കരുതെന്നാണ് നടിയുടെ ആവശ്യം. കേസ് സിബിഐ കോടതിയിൽ തുടരണമെന്നും നടി പറയുന്നു. നേരത്തെയും വിചാരണ ജഡ്ജി ഹണി എം വർഗീസിനെതിരെ നടി രംഗത്തെത്തിയിരുന്നു. ജഡ്ജി പക്ഷപാതപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നായിരുന്നു ആരോപണം. നടിയുടെ…