ഉത്സവ പറമ്പിലെ തര്‍ക്കത്തിനിടെ യുവമോര്‍ച്ച പ്രവര്‍ത്തകനെ വധിച്ച കേസ്: ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി കീഴടങ്ങി

പാലക്കാട്: യുവമോര്‍ച്ച നേതാവ് കുത്തേറ്റു മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവ് പോലീസില്‍ കീഴടങ്ങി. പാലക്കാട് പഴമ്പാലക്കോട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അരുണ്‍ കുമാര്‍ മരിച്ച കേസിലാണ് ഡിവൈഎഫ് ഐ യൂണിറ്റ് സെക്രട്ടറി മിഥുന്‍ പിടിയിലായത്. കേസിലെ ആറ് പ്രതികളെ നേരത്തെ പിടികൂടിയിരുന്നു. ഇന്ന് രാവിലെയാണ് മിഥുന്‍ കീഴടങ്ങിയത്.

മാര്‍ച്ച് രണ്ടിനാണ് അരുണിന്റെ മരണത്തിനിടയായ സംഭവമുണ്ടായത്. യുവമോര്‍ച്ച തരൂര്‍ പഞ്ചായത്ത് സെക്രട്ടറിയായ അരുണ്‍ കുമാറിന്(28) നെഞ്ചിലാണ് കുത്തേറ്റത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ മാര്‍ച്ച് 11ന് അരുണ്‍ മരിച്ചു. പേനാകത്തി പൊലെയുളള ആയുധം ഉപയോഗിച്ച് ഹൃദയത്തില്‍ കുത്തിയതാണ് മരണകാരണമായത്. അരുണിന്റെ തലച്ചോറിലേക്ക് രക്തയോട്ടവും നിലച്ചിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു

Leave a Comment

More News