യോഗിയുടെ സത്യപ്രതിജ്ഞയ്ക്ക് മുമ്പ് ലഖ്‌നൗവിൽ നടന്ന ഏറ്റുമുട്ടലിൽ മോഷ്ടാവ് കൊല്ലപ്പെട്ടു

ലഖ്നൗ: ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിൽ യോഗി ആദിത്യനാഥിന്റെ രണ്ടാം സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി തലസ്ഥാനത്ത് അഭൂതപൂർവമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രി മോദി ഉൾപ്പെടെ നൂറുകണക്കിന് വിവിഐപികൾ എത്തുന്നതിന് മുമ്പ് പോലീസും രാഹുല്‍ സിംഗ് എന്ന മോഷ്ടാവും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ രാഹുല്‍ സിംഗ് കൊല്ലപ്പെട്ടു.

ഹസൻഗഞ്ച് മേഖലയിൽ പുലർച്ചെ നാല് മണിയോടെയാണ് സംഭവം നടന്നത്. അലിഗഞ്ച് ജ്വല്ലേഴ്‌സ് കവർച്ചക്കേസില്‍ പിടികിട്ടാപ്പുള്ളിയായ രാഹുൽ സിംഗിനെ പോലീസ് തിരയുകയായിരുന്നു. മോഷണത്തിനിടെ ഇയാൾ ജീവനക്കാരനെ വെടിവച്ചു കൊന്നിരുന്നു. ഇന്ന് രാവിലെ ലഖ്‌നൗവിൽ വെച്ച് പോലീസ് ഇയാളെ വളഞ്ഞപ്പോൾ വെടിയുതിർക്കുകയായിരുന്നു. ഇരുവശത്തുനിന്നും വെടിവയ്പിൽ രാഹുൽ സിംഗിന് പരിക്കേറ്റു. പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

ഇൻസ്പെക്ടർ അലിഗഞ്ച് ധർമേന്ദ്ര സിംഗ് യാദവ് പറയുന്നതനുസരിച്ച്, നിഖിൽ അഗർവാള്‍ എന്ന സ്വര്‍ണ്ണ വ്യാപാരിക്ക് കപൂർത്തല അലിഗഞ്ച് സെക്ടർ-ബിയിൽ തിരുപ്പതി ജ്വല്ലേഴ്‌സ് എന്ന പേരിൽ ഒരു കടയുണ്ട്. 2021 ഡിസംബർ 8 ന് രാവിലെ നിഖിലും ജീവനക്കാരനായ ശ്രാവൺ കുമാറും രണ്ട് വനിതാ ജീവനക്കാരും കടയിൽ ഉണ്ടായിരുന്നു. ആ സമയത്താണ് ആയുധധാരികളായ അക്രമികൾ കടയിൽ ഇരച്ചുകയറി ആഭരണങ്ങൾ കവർന്ന് കടന്നുകളഞ്ഞത്. ശ്രാവണ്‍ ഒരു മോഷ്ടാവിനെ പിടികൂടിയെങ്കിലും മോഷ്ടാവിന്റെ വെടിയേറ്റ് മരണപ്പെട്ടു.

ജലാലാബാദിലെ ഷാജഹാൻപൂർ സ്വദേശിയായ രാഹുല്‍ സിംഗിനെയാണ് സിസി ദൃശ്യങ്ങളിൽ കണ്ടതെന്ന് ഇൻസ്പെക്ടർ പറഞ്ഞു. അതേ സമയം ഹണി സിംഗ്, ഗുഡംബ സ്വദേശി രവികുമാർ വർമ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം, രാഹുലിനെ കണ്ടെത്താൻ ഷാജഹാൻപൂർ ഒഴികെയുള്ള മറ്റ് ജില്ലകളിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു.

വ്യാഴാഴ്ച രാത്രിയാണ് അലിഗഞ്ചിൽ അക്രമി എത്തിയ വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംഘം പരിശോധന നടത്തിയത്. ഹസൻഗഞ്ച് ബന്ദ റോഡിന് സമീപം എത്തിയപ്പോഴാണ് പ്രതിയെ കണ്ടത്. എന്നാൽ രാഹുല്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. പോലീസും തിരിച്ചു വെടി വെക്കുകയായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News