ബ്ലിങ്കനും ലോയ്ഡ് ഓസ്റ്റിനും കിയെവിൽ വെച്ച് സെലെൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തി

ഉക്രെയ്ൻ: ഫെബ്രുവരി 24 ന് റഷ്യയുടെ അധിനിവേശം ആരംഭിച്ചതിന് ശേഷം ഉക്രെയിൻ പ്രസിഡൻറ് വോളോഡിമർ സെലെൻസ്‌കിയുമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും കിയെവിൽ കൂടിക്കാഴ്ച നടത്തി.

“ഉക്രേനിയയുടെ ഈ സുപ്രധാന കാലഘട്ടത്തിൽ യു.എസ് ഉന്നത ഉദ്യോഗസ്ഥരുടെ ഒരു പ്രതിനിധി സംഘം കിയെവിലേക്കുള്ള സന്ദർശനം വളരെ പ്രയോജനകരവും പ്രധാനപ്പെട്ടതുമാണ്,” തിങ്കളാഴ്ച, സെലെൻസ്‌കി ഇൻസ്റ്റാഗ്രാമിൽ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തുകൊണ്ട് പ്രസ്താവിച്ചു.

ഞായറാഴ്ചയാണ് അപ്രതീക്ഷിത സന്ദർശനം നടന്നത്. ഇത് സംബന്ധിച്ച് യുഎസ് ഭരണകൂടം ഇതുവരെ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല. “സൈനിക സഹായം, റഷ്യയ്‌ക്കെതിരായ ഉപരോധം കർശനമാക്കൽ, ഉക്രെയ്‌നിനുള്ള സാമ്പത്തിക സഹായം, സുരക്ഷാ ഗ്യാരണ്ടികൾ” എന്നിവ ബ്ലിങ്കെനും ഓസ്റ്റിനുമായി ചർച്ച ചെയ്തതായി സെലെന്‍സ്കി പറഞ്ഞു.

വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ, പ്രതിരോധ മന്ത്രി ഒലെക്‌സി റെസ്‌നിക്കോവ്, ആഭ്യന്തര മന്ത്രി ഡെനിസ് മൊണാസ്റ്റിർസ്‌കി എന്നിവരുമായി ബ്ലിങ്കനും ഓസ്റ്റിനും കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.

യു എസ് നയതന്ത്രജ്ഞർ യുക്രെയ്‌നിലേക്ക് മടങ്ങിയെത്തുന്നത് സംബന്ധിച്ച് ഒരു മുതിർന്ന സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ബ്ലിങ്കെൻ സെലെൻസ്‌കിയെ അറിയിച്ചു. ഉക്രെയ്നിലെ യുഎസ് അംബാസഡറായി പ്രസിഡന്റ് ജോ ബൈഡൻ സ്ലൊവാക്യയിലെ നിലവിലെ യുഎസ് പ്രതിനിധി ബ്രിഡ്ജറ്റ് ബ്രിങ്കിനെ തിരഞ്ഞെടുക്കുമെന്ന് ബ്ലിങ്കെൻ സൂചിപ്പിച്ചു.

Print Friendly, PDF & Email

Leave a Comment

More News