ആരാധനാലയങ്ങളിൽ നിന്ന് 22,000 അനധികൃത ഉച്ചഭാഷിണികൾ നീക്കം ചെയ്തു

ലഖ്‌നൗ : സർക്കാർ ഉത്തരവിനെത്തുടർന്ന് ഉത്തർപ്രദേശിൽ ഉടനീളം 22,000 അനധികൃത ഉച്ചഭാഷിണികൾ നീക്കം ചെയ്യുകയും 42,000 ത്തിലധികം വോളിയം അനുവദനീയമായ പരിധികളാക്കി മാറ്റുകയും ചെയ്തതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

ഏപ്രിൽ 23നാണ് സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ അനധികൃത ഉച്ചഭാഷിണികൾ നീക്കം ചെയ്യാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടത്.

മതപരമായ സ്ഥലങ്ങളിൽ നിന്ന് അനധികൃത ഉച്ചഭാഷിണികൾ നീക്കം ചെയ്യുന്നതിനും മറ്റുള്ളവയുടെ ശബ്ദം അനുവദനീയമായ പരിധിക്കുള്ളിൽ നിജപ്പെടുത്തുന്നതിനുമായി സംസ്ഥാനമൊട്ടാകെ നീക്കം നടക്കുന്നുണ്ടെന്ന് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ലോ ആൻഡ് ഓർഡർ) പ്രശാന്ത് കുമാർ പറഞ്ഞു. ഒരു വിവേചനവുമില്ലാതെ എല്ലാ ആരാധനാലയങ്ങളിൽ നിന്നും ഉച്ചഭാഷിണികൾ നീക്കം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യാഴാഴ്ച വൈകുന്നേരം വരെ 21,963 ഉച്ചഭാഷിണികൾ നീക്കം ചെയ്യുകയും, 42,332 ഉച്ചഭാഷിണികളുടെ വോളിയം അനുവദനീയമായ പരിധിക്കുള്ളിൽ സജ്ജമാക്കുകയും ചെയ്തു. നീക്കം ചെയ്ത ഉച്ചഭാഷിണികൾ അനധികൃതമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ ഭരണകൂടത്തിന്റെ അനുവാദം വാങ്ങാതെ സ്ഥാപിക്കുന്നതോ അനുവദനീയമായ നമ്പറുകളിൽ കൂടുതലായി സ്ഥാപിക്കുന്നതോ ആയ ലൗഡ് സ്പീക്കറുകള്‍ അനധികൃതമായി തരംതിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉച്ചഭാഷിണി സംബന്ധിച്ച ഹൈക്കോടതി ഉത്തരവുകളും നടപടിക്കിടെ പരിഗണിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മുതിർന്ന ഉദ്യോഗസ്ഥരുമായി കഴിഞ്ഞയാഴ്ച നടന്ന ക്രമസമാധാന അവലോകന യോഗത്തിൽ, ആളുകൾക്ക് അവരുടെ വിശ്വാസത്തിനനുസരിച്ച് അവരുടെ മതപരമായ ആചാരങ്ങൾ അനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് പറഞ്ഞതിന് പിന്നാലെയാണ് ഈ നടപടി.

മൈക്രോഫോണുകൾ ഉപയോഗിക്കാമെങ്കിലും, ഒരു പരിസരത്തുനിന്നും മറ്റൊരു പരിസരത്തേക്ക് ശബ്ദം വ്യാപിക്കുന്നില്ലെന്ന് ഉറപ്പാക്കണം. ജനങ്ങൾ ഒരു പ്രശ്‌നവും നേരിടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏപ്രിൽ 30നകം മതപരമായ സ്ഥലങ്ങളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ജില്ലകളിൽ നിന്ന് കംപ്ലയൻസ് റിപ്പോർട്ടും ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ, വരാനിരിക്കുന്ന അൽവിദ നമസ്‌കാരത്തിലും (റംസാനിലെ അവസാന വെള്ളിയാഴ്ച പ്രാർത്ഥനകൾ) ഈദ് ആഘോഷങ്ങളിലും ക്രമസമാധാന പാലനത്തിനായി സംസ്ഥാന അധികാരികൾ മത മേധാവികളോടും സംസാരിച്ചു.

ആഭ്യന്തര വകുപ്പ് പങ്കുവെച്ച വിവരം അനുസരിച്ച്, പ്രാദേശിക ഉദ്യോഗസ്ഥർ വിവിധ മതങ്ങളിലെ 29,808 മേധാവികളുമായി സംസാരിച്ചു. സംസ്ഥാനത്തുടനീളം 2,846 സെൻസിറ്റീവ് സ്ഥലങ്ങൾ നമാസ് അർപ്പിക്കുന്നതായി അധികൃതർ കണ്ടെത്തിയിട്ടുണ്ട്.

ക്രമസമാധാനം ഉറപ്പാക്കാൻ 46 കമ്പനി പിഎസി (പ്രവിശ്യാ ആംഡ് കോൺസ്റ്റാബുലറി), ഏഴ് കമ്പനി സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സ് (സിഎപിഎഫ്), 1,492 പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ സംസ്ഥാനത്തുടനീളം വിന്യസിച്ചിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News