ഫിലാഡൽഫിയയിൽ വെടിവെപ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു; 11 പേർക്ക് പരിക്കേറ്റു

പെൻസിൽവാനിയയിലെ ഒരു പ്രശസ്തമായ തെരുവിൽ വെടിവയ്പുണ്ടായതിനെത്തുടർന്ന് മൂന്ന് പേർക്ക് ജീവൻ നഷ്ടപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് അധികാരികൾ പറഞ്ഞു. അയോവയിലെ ഒരു പള്ളിയിലുണ്ടായ മറ്റൊരു മാരകമായ വെടിവയ്പ്പ് സംഭവം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് പെന്‍സില്‍‌വാനിയയിലെ വെടിവെയ്പ്..

ശനിയാഴ്ച ഫിലാഡൽഫിയ ആക്രമണത്തിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും കൊല്ലപ്പെട്ടതായി പോലീസ് ഇൻസ്‌പെക്ടർ ഡിഎഫ് പേസ് പറഞ്ഞു. നിരവധി പേര്‍ ജനക്കൂട്ടത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വെടിയേറ്റവരിൽ ഒരാൾക്ക് നേരെ ഉദ്യോഗസ്ഥർ വെടിയുതിർത്തു പക്ഷെ, അയാള്‍ക്കത് ഏറ്റിട്ടുണ്ടോ എന്ന് വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സംഭവസ്ഥലത്ത് നിന്ന് രണ്ട് കൈത്തോക്കുകൾ കണ്ടെടുത്തതായും, ശനിയാഴ്ച രാത്രി അടച്ച സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള സിസിടി‌വി ദൃശ്യങ്ങൾ പരിശോധിക്കാൻ പോലീസിന് രാവിലെ വരെ കാത്തിരിക്കേണ്ടിവരുമെന്നും പേസ് പറഞ്ഞു.

വ്യാഴാഴ്ച, അമേസ് നഗരത്തിന് കിഴക്ക് കോർണർസ്റ്റോൺ ചർച്ചിന് പുറത്ത് ഒരു പരിപാടി നടക്കുന്നതിനിടെ ഒരാൾ രണ്ട് സ്ത്രീകളെ വെടിവെച്ച് കൊന്നു.

ആക്രമണം “ഒറ്റപ്പെട്ട, ഒറ്റപ്പെട്ട സംഭവമായി” കാണപ്പെടുന്നതായി സ്റ്റോറി കൗണ്ടി ഷെരീഫ് ഓഫീസിന്റെ ചീഫ് ഡെപ്യൂട്ടി നിക്കോളാസ് ലെന്നി പറഞ്ഞു. ആക്രമണത്തിന്റെ കാരണം അധികൃതർ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല, ആക്രമണകാരിക്ക് ഇരകളുമായുള്ള ബന്ധം ഉടനടി അറിവായിട്ടില്ല.

ശനിയാഴ്ച പുലർച്ചെ ഫീനിക്‌സ് നഗരത്തിന്റെ വടക്കുപടിഞ്ഞാറുള്ള സ്ട്രിപ്പ് മാളിൽ ആൾക്കൂട്ടത്തിനിടയിൽ നടന്ന വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News