നൂപുർ ശർമ്മയെ പിന്തുണച്ചതിന് ഉദയ്പൂരില്‍ യുവാവിനെ കഴുത്തറുത്തു കൊന്നു

ഉദയ്‌പൂര്‍: പ്രവാചകനെ നിന്ദിച്ചെന്ന് ആരോപിക്കപ്പെടുന്ന ബിജെപി നേതാവ് നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചെന്ന് ആരോപിച്ച് രാജസ്ഥാനിൽ ഒരു പ്രാദേശിക തയ്യൽക്കാരനെ പട്ടാപ്പകൽ ക്രൂരമായി കഴുത്തറുത്ത് കൊന്നു.

ഒരാഴ്ച മുമ്പ് നൂപൂർ ശർമ്മയെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്ത തയ്യൽക്കാരന് വീഡിയോ വൈറലായത് മുതൽ ഭീഷണികൾ ലഭിച്ചിരുന്നു.

“രാജസ്ഥാൻ താലിബാന്റെ സംസ്ഥാനമായി മാറിയിരിക്കുന്നു” എന്ന് ബിജെപി നേതാവ് രാജ്‌വര്‍ദ്ധന്‍ സിംഗ് അപലപിച്ചു.

കൊലയാളികള്‍ പട്ടാപ്പകൽ തയ്യൽക്കാരന്റെ കടയിൽ കയറി ഇരയെ ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തുകയും കുറ്റകൃത്യത്തിന്റെ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ഉദയ്പൂരിൽ ഇന്റർനെറ്റ് ഉപയോഗം നിയന്ത്രിച്ചുകൊണ്ട് നഗരം എല്ലായ്‌പ്പോഴും ജാഗ്രതയിലാണ്. ഉദയ്പൂരിലെ ധന്മണ്ടിയിലാണ് കൊലപാതകം നടന്നത്. ഓരോ നിമിഷം കഴിയുന്തോറും നഗരത്തിലെ സ്ഥിതി കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്.

40 കാരനായ കനയ്യലാൽ തെലിയുടെ ഉടമസ്ഥതയിലുള്ളതാണ് ധൻമാണ്ടിയിലെ ഭൂത്മഹലിന് സമീപം സുപ്രീം ടെയ്‌ലേഴ്‌സ് എന്ന കട.
ബൈക്കിലെത്തിയ  രണ്ട് അക്രമികൾ കടയിൽ കയറി തയ്യല്‍ക്കാരനെ ആക്രമിക്കുകയായിരുന്നു.

6 ദിവസത്തിലേറെയായി തന്റെ കട തുറക്കാതിരുന്ന അദ്ദേഹം യുവാക്കൾ തന്നെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന്റെ പേരില്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാൽ, പോലീസ് ഇയാളുടെ പരാതി ഗൗരവമായി എടുത്തില്ലെന്നും അടുത്ത ദിവസങ്ങളിൽ ജാഗ്രത പാലിക്കാൻ മാത്രമാണ് ആവശ്യപ്പെട്ടതെന്നും റിപ്പോർട്ടുണ്ട്.

ഇരയുടെ അപേക്ഷ നൽകിയിട്ടും നടപടിയെടുക്കാത്ത രാജസ്ഥാൻ സർക്കാരിന്റെയും പോലീസിന്റെയും സത്യസന്ധതയെയാണ് ജനങ്ങൾ ചോദ്യം ചെയ്യുന്നത്. ഉത്തർപ്രദേശ് ഉൾപ്പെടെ രാജ്യത്തുടനീളം പോലീസ് ജാഗ്രതയിലാണ്.

Print Friendly, PDF & Email

Leave a Comment

More News