പി ടി ഉഷയെയും ഇളയരാജയെയും രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തു

ന്യൂഡൽഹി: ഇതിഹാസ കായികതാരം പി ടി ഉഷയും സംഗീതജ്ഞൻ ഇളയരാജയും ഉൾപ്പെടെയുള്ള പ്രമുഖരെ ബുധനാഴ്ച രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തു.

മനുഷ്യസ്‌നേഹിയും ധർമ്മസ്ഥല ക്ഷേത്രത്തിന്റെ ഭരണാധികാരിയുമായ വീരേന്ദ്ര ഹെഗ്ഗഡെ, പ്രശസ്ത തിരക്കഥാകൃത്ത് വി വിജയേന്ദ്ര പ്രസാദ് എന്നിവരും പാർലമെന്റിന്റെ ഉപരിസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു.

“പിടി ഉഷ ജി ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ്. സ്‌പോർട്‌സിലെ അവരുടെ നേട്ടങ്ങൾ പരക്കെ അറിയപ്പെടുന്നുവെങ്കിലും കഴിഞ്ഞ കുറേ വർഷങ്ങളായി വളർന്നുവരുന്ന അത്‌ലറ്റുകളെ ഉപദേശിക്കുന്ന അവരുടെ പ്രവർത്തനവും ഒരുപോലെ പ്രശംസനീയമാണ്. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടതിന് അഭിനന്ദനങ്ങൾ,” പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.

ഉഷയ്ക്കും ഇളയരാജയ്ക്കുമൊപ്പമുള്ള ചിത്രങ്ങളും അഭിനന്ദന സന്ദേശങ്ങൾക്കൊപ്പം പ്രത്യേക ട്വീറ്റുകളിലൂടെ അദ്ദേഹം പങ്കുവെച്ചു.

“ഇളയരാജ ജിയുടെ സർഗ്ഗാത്മക പ്രതിഭ തലമുറകളിലുടനീളം ആളുകളെ ആകർഷിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കൃതികൾ പല വികാരങ്ങളെയും മനോഹരമായി പ്രതിഫലിപ്പിക്കുന്നു. ഒരുപോലെ പ്രചോദിപ്പിക്കുന്നത് അദ്ദേഹത്തിന്റെ ജീവിതയാത്രയാണ്- അദ്ദേഹം എളിയ പശ്ചാത്തലത്തിൽ നിന്ന് ഉയർന്ന് വന്ന് വളരെയധികം നേട്ടങ്ങൾ കൈവരിച്ചു. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് മോദി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News