സില്‍‌വര്‍ ലൈന്‍ പദ്ധതി: കേന്ദ്ര സര്‍ക്കാര്‍ ഒഴിഞ്ഞു മാറി; സംസ്ഥാന സർക്കാർ അനാവശ്യ തിടുക്കം കാട്ടിയെന്ന്

എറണാകുളം: കെ റെയില്‍ അഥവാ സില്‍‌വര്‍ ലൈന്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ അനാവശ്യ തിടുക്കം കാട്ടിയെന്ന് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തി. അതേസമയം, പദ്ധതിയിലെ സാമൂഹിക പ്രത്യാഘാത പഠനത്തിന്റെ നിജസ്ഥിതി കോടതിയെ അറിയിക്കാന്‍ സംസ്ഥാന സർക്കാരിനോട് കേരള ഹൈക്കോടതി ആവശ്യപ്പെട്ടു. സിൽവർ ലൈൻ പദ്ധതിയുടെ സർവേകൾക്കെതിരായ ഹർജികൾ പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.

സിൽവർ ലൈൻ നല്ല ആശയമാണെന്നും എന്നാൽ പദ്ധതി നടപ്പാക്കുന്നതിൽ സർക്കാർ തിടുക്കം കാണിക്കുകയാണെന്നും ഹൈക്കോടതി വിമർശിച്ചു. വിഷയത്തിൽ കോടതിയെ കുറ്റപ്പെടുത്തുന്ന നടപടിയാണ് സർക്കാർ സ്വീകരിച്ചത്. സംസ്ഥാനത്തിന് അതിവേഗ റെയിൽ ആവശ്യമാണ്. എന്നാല്‍, ഇങ്ങനെയായിരുന്നില്ല അത് നടപ്പാക്കേണ്ടിയിരുന്നത്. ജനങ്ങളെ വിശ്വാസത്തിലെടുത്തു വേണം പദ്ധതിയുമായി മുന്നോട്ടു പോകാൻ. ദേശീയപാത അതോറിറ്റി സ്വീകരിച്ച രീതി അങ്ങനെയായിരുന്നു എന്നും കോടതി ചൂണ്ടികാണിച്ചു.

കോടതി പറഞ്ഞത് സർക്കാർ ആദ്യം തന്നെ കേൾക്കണമായിരുന്നു. കോടതി ആരുടെയും ശത്രു അല്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കേന്ദ്ര സർക്കാർ പദ്ധതിയിൽ നിന്നും കൈ കഴുകിയില്ലേ എന്നും കേന്ദ്രത്തിന്‍റെ സത്യവാങ്മൂലം പരിശോധിക്കുമ്പോൾ ഹൈക്കോടതി കെ റെയിലിനോട് ചോദിച്ചു. സിൽവർ ലൈൻ സർവേയ്ക്ക് കെ റെയിൽ കോർപറേഷൻ ചെലവാക്കുന്ന പണത്തിന്‍റെ ഉത്തരവാദിത്വം കെ റെയിലിനു മാത്രമെന്നു വ്യക്തമാക്കിയാണ് റെയിൽവേ സത്യവാങ്മൂലം നൽകിയിരുന്നത്.

സാമൂഹിക ആഘാത പഠനത്തിന്റെ തല്‍സ്ഥിതി സംബന്ധിച്ച് മറുപടി നൽകാൻ രണ്ടാഴ്ച സമയം വേണമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഹർജി ഓഗസ്റ്റ് 10ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും

Print Friendly, PDF & Email

Leave a Comment

More News