എം വി ഗോവിന്ദൻ മന്ത്രിസ്ഥാനം രാജിവച്ചു; സ്പീക്കർ എം ബി രാജേഷിന് മന്ത്രി സ്ഥാനം

തിരുവനന്തപുരം: പാർട്ടിയുടെ പുതുതായി നിയമിതനായ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു. സ്പീക്കർ എം ബി രാജേഷിനെ മന്ത്രിയാക്കാനും രാജേഷിന് പകരം പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവും തലശ്ശേരി എംഎൽഎയുമായ എ എൻ ഷംസീറിനെ സ്പീക്കറായി നിയമിക്കാനും തീരുമാനമായി. ഇന്നലെ ചേർന്ന സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.

ആരോഗ്യ പ്രശ്നങ്ങൾ മൂലം കോടിയേരി ബാലകൃഷ്‌ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിനാലാണ് ആ സ്ഥാനത്തേക്ക് എം വി ഗോവിന്ദൻ എത്തുന്നത്. ഓണത്തിന് മുൻപ് തന്നെ മന്ത്രിയായി എം ബി രാജേഷ് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം.

നിലവില്‍ എം.വി.ഗോവിന്ദന്‍ വഹിച്ചിരുന്ന എക്‌സൈസ്-തദ്ദേശസ്വയംഭരണ വകുപ്പുകളായിരിക്കാം എം.ബി.രാജേഷിന് ലഭിക്കുക. തൃത്താല എം.എല്‍.എയാണ് എം.ബി.രാജേഷ്. ഈ സര്‍ക്കാരിന്റെ തുടക്കം മുതല്‍ സ്പീക്കര്‍ സ്ഥാനം വഹിച്ചിരുന്ന എം.ബി.രാജേഷ് മുന്‍ എം.പി കൂടിയാണ്.

എ.എന്‍.ഷംസീറിന്റെ പേര് മന്ത്രിസ്ഥാനത്തേക്ക് സജീവമായി പരിഗണിക്കുന്നുണ്ടെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. അതേസമയം സജി ചെറിയാന്‍ രാജിവെച്ച ഒഴിവ് ഇപ്പോള്‍ നികത്തുന്ന കാര്യം സി.പി.എം തീരുമാനിച്ചിട്ടില്ല.

Print Friendly, PDF & Email

Leave a Comment

More News