ചങ്ങനാശ്ശേരിയില്‍ ‘ദൃശ്യം’ മോഡൽ കൊലപാതകം; താനല്ല ചെയ്തതെന്ന് പോലീസ് പിടിയിലായ മുത്തുകുമാര്‍

ചങ്ങനാശ്ശേരി: ‘ദൃശം’ മോഡൽ കൊലപാതകത്തിൽ ബിന്ദുമോനെ കൊന്നത് താനല്ലെന്ന് പോലീസ് പിടിയിലായ മുത്തുകുമാർ. അന്ന് കൂടെയുണ്ടായിരുന്ന രണ്ടുപേരാണ് കൊല നടത്തിയതെന്ന് മുത്തുകുമാർ പറഞ്ഞു. അതിനിടെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേരാണ് ബിന്ദുമോനെ വീട്ടിലേക്ക് വിളിച്ച് വരുത്തി കൊലപ്പെടുത്തിയെന്ന് മുത്തുകുമാർ മൊഴി നൽകി.

വീട്ടിൽ മദ്യപിച്ചുകൊണ്ടിരിക്കെ ഫോൺ വന്നപ്പോൾ താന്‍ മുറ്റത്തേക്കിറങ്ങിയപ്പോഴാണ് കൊലപാതകം നടന്നതെന്ന് മുത്തുകുമാർ പോലീസിനോട് പറഞ്ഞു. തിരികെ വന്നപ്പോൾ രണ്ടുപേരുടെയും മർദനമേറ്റ് മരിച്ച നിലയിൽ കിടക്കുന്ന ബിന്ദുമോനെയാണ് കണ്ടതെന്ന് മുത്തുകുമാർ പറഞ്ഞു. അതേസമയം, കൂട്ടാളികളെന്ന് കരുതുന്ന കോട്ടയം, വാകത്താനം സ്വദേശികളായ ബിബിൻ, ബിനോയ് എന്നിവരെ കോയമ്പത്തൂരിൽ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.

കൊലപാതകത്തിന് ശേഷം അയൽവീട്ടിൽ നിന്നും തൂമ്പയും കമ്പിപ്പാരയും വാങ്ങി വരാൻ അവർ ഭീഷണിപ്പെടുത്തി. പിന്നീട് അടുക്കളയ്ക്ക് പിന്നിലെ ഷെഡ്ഡിൽ കുഴിച്ചിട്ട് കോൺക്രീറ്റ് ചെയ്തുവെന്നും മുത്തുകുമാർ പറഞ്ഞു. ബിന്ദുമോന് ക്രൂരമായ മർദ്ദനമേറ്റിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇയാളുടെ വാരിയെല്ല് തകർന്നിട്ടുണ്ട്. ശരീരത്തിലാകെ ക്ഷതങ്ങളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മുൻ വൈരാ​ഗ്യമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പരിശോധിക്കും.

Print Friendly, PDF & Email

Leave a Comment

More News