പൂനെ കോടതി വനിതാ അഭിഭാഷകർക്ക് കോടതി മുറിയിൽ മുടി ക്രമീകരിക്കുന്നതിൽ നിന്ന് വിലക്ക്; ദിവസങ്ങള്‍ക്ക് ശേഷം നോട്ടീസ് പിൻവലിച്ചു

പൂനെ: കോടതിയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു എന്ന കാരണം പറഞ്ഞ് തുറന്ന കോടതികളിൽ സ്ത്രീകൾ മുടി ക്രമീകരിക്കുന്നതിൽ നിന്ന് വിലക്കിക്കൊണ്ട് പൂനെ ജില്ലാ കോടതി കഴിഞ്ഞ ആഴ്ച നോട്ടീസ് അയച്ചത് സോഷ്യൽ മീഡിയയിൽ പ്രതിഷേധത്തിന്റെ കൊടുങ്കാറ്റ് അഴിച്ചുവിട്ടതിനെത്തുടര്‍ന്ന് നിശബ്ദമായി പിന്‍‌വലിച്ചു.

“കോടതിയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന രീതിയില്‍ തുറന്ന കോടതിയിൽ വനിതാ അഭിഭാഷകർ മുടി ക്രമീകരിക്കുന്നത് ആവർത്തിച്ച് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതിനാൽ, അത്തരം പ്രവൃത്തിയിൽ നിന്ന് വിട്ടുനിൽക്കാൻ വനിതാ അഭിഭാഷകരെ ഇതിനാൽ അറിയിക്കുന്നു,” നോട്ടീസില്‍ പറയുന്നു.

പൂനെയിലെ ക്രിമിനൽ അഭിഭാഷകയായ വിജയലക്ഷ്മി ഖോപഡെ, ഇത്തരമൊരു നോട്ടീസിന്റെ ആവശ്യം എന്താണെന്ന് ആശ്ചര്യപ്പെട്ടു. തലമുടി മുഖത്തേക്ക് വീണാൽ പെട്ടെന്ന് “അറേഞ്ച്” ചെയ്യാൻ സ്ത്രീകൾ നിർബന്ധിതരാകാം, അതൊരു “ശല്യപ്പെടുത്തുന്ന പ്രവൃത്തി” അല്ലെന്നും പറഞ്ഞു.

ഉത്തരവിനെതിരെ സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങളും പ്രതിഷേധങ്ങളും ഉയർന്ന സാഹചര്യത്തിലാണ് നോട്ടീസ് പിന്‍‌വലിച്ചത്.

“ഗൗരവമായി പറഞ്ഞാൽ അതൊരു തമാശയാണ്.. സാധാരണയായി പുരുഷന്മാരാണ് മുടി ശരിയാക്കുന്നത്. അവർ പോക്കറ്റിൽ ഒരു ചെറിയ ചീപ്പ് എപ്പോഴും കരുതുന്നു,” ഖാലിദ പർവീണ്‍ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News