സൗദി അറേബ്യയുടെ സമ്പദ്‌വ്യവസ്ഥ 2022 മൂന്നാം പാദത്തിൽ 8.8% വളർച്ച കൈവരിച്ചു

റിയാദ് : 2021ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2022ലെ മൂന്നാം പാദത്തിൽ (ക്യു3) സൗദി മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) 8.8 ശതമാനം വർദ്ധിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് ജനറല്‍ അതോറിറ്റി വെളിപ്പെടുത്തി. എണ്ണയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഗണ്യമായ വർദ്ധനവാണ് ഇതിന് പ്രധാന കാരണം.

2022 മൂന്നാം പാദത്തിൽ എണ്ണ പ്രവർത്തനങ്ങൾ 14.2 ശതമാനം വാർഷികാടിസ്ഥാനത്തിൽ വർദ്ധിച്ചതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സിൽ നിന്നുള്ള ഡാറ്റ കാണിക്കുന്നു. അതേസമയം എണ്ണ ഇതര പ്രവർത്തനങ്ങൾ 6 ശതമാനം വർദ്ധിച്ചു, എന്നാൽ ഇത് ഒരു ത്രൈമാസത്തിൽ 0.5 ശതമാനം കുറഞ്ഞു.

2021 മൂന്നാം പാദത്തിൽ രാജ്യത്തിന്റെ ത്രൈമാസ അടിസ്ഥാനത്തിൽ വളർച്ച 2.1 ശതമാനം വർദ്ധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

2023ൽ തുടർച്ചയായി രണ്ടാം തവണയും ബജറ്റ് മിച്ചം കൈവരിക്കുമെന്ന് സൗദി അറേബ്യ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.

ആഗോള സാമ്പത്തിക രംഗത്തിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വവും എണ്ണവിലയിലെ ഇടിവും ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യത്തിന്റെ വരുമാനത്തെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രതിദിനം ശരാശരി 7.4 ദശലക്ഷം ബാരലുകളുള്ള സൗദി അറേബ്യ ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമാണ്. കൂടാതെ, ലോകത്തിലെ രണ്ടാമത്തെ ഉത്പാദകരും ഒപെക്കിന്റെ ഏറ്റവും വലിയ ഉൽപ്പാദകരും, പ്രതിദിന ശരാശരി 11 ദശലക്ഷം ബാരലുകള്‍ ഉല്പാദിപ്പിക്കുന്നവരുമാണ്.

രാജ്യത്തിന്റെ വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സൗദി സമ്പദ്‌വ്യവസ്ഥ പരിവർത്തനത്തിന്റെ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. അതിനാൽ, സാമ്പത്തിക സുസ്ഥിരത നിലനിർത്തുന്നതിനും സാമ്പത്തിക വളർച്ചാ നിരക്ക് ത്വരിതപ്പെടുത്തുന്നതിനും ഇടയിൽ സന്തുലിതമാക്കുന്നതിന് ധനനയം പ്രവർത്തിക്കുന്നു.

Print Friendly, PDF & Email

Leave a Comment

More News