മെഹ്‌റൗളി പുരാവസ്തു പാർക്കിലെ മസ്ജിദും ശ്മശാനവും നീക്കം ചെയ്യില്ലെന്ന് ഡിഡിഎ

ന്യൂഡൽഹി: മെഹ്‌റൗളി പുരാവസ്തു പാർക്കിലും പരിസരത്തുമുള്ള പള്ളിയോ ശ്മശാനമോ തകർക്കുകയില്ലെന്ന് ഡൽഹി ഡെവലപ്‌മെന്റ് അതോറിറ്റി (ഡിഡിഎ) ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.

വാസയോഗ്യമായ ഭൂമിയിൽ നിന്നും വാണിജ്യ ഭൂമിയിൽ നിന്നും കൈയേറ്റക്കാരെ നീക്കം ചെയ്യണമെന്ന് മാത്രമാണ് അതോറിറ്റി ആവശ്യപ്പെടുന്നതെന്ന് ഡിഡിഎയുടെ അഭിഭാഷകൻ കോടതിയിൽ പ്രസ്താവിച്ചു.

ഡിഡിഎ അഭിഭാഷകന്റെ വാദങ്ങൾ ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ, ജസ്റ്റിസ് സുബ്രമോണിയം പ്രസാദിന്റെ ബെഞ്ച്, ഹർജിക്കാരൻ ആവശ്യപ്പെട്ട ഇടക്കാല ആശ്വാസത്തിന്റെ കാര്യത്തിൽ കൂടുതൽ ഉത്തരവുകൾ പുറപ്പെടുവിക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞു.

ഇത്തരത്തിൽ പൊളിക്കുന്നത് തടയാൻ ഇടക്കാല ഇളവ് ആവശ്യപ്പെട്ട് ഡൽഹി വഖഫ് ബോർഡ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

ഡൽഹി വഖഫ് ബോർഡിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഘോഷ്, അതിർത്തി നിർണയിക്കുന്ന നടപടികൾ പൂർത്തിയാകാത്ത പ്രദേശത്തെ ബോർഡിന്റെ സ്വത്തുക്കൾ സംബന്ധിച്ച് തർക്കം നിലനിൽക്കുന്നതിനാൽ പൊളിക്കുന്നത് സ്റ്റേ ചെയ്യണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു.

ഡി‌ഡി‌എയ്‌ക്ക് വേണ്ടി ഹാജരായ അഡ്വ. ശോഭന ടക്കിയാർ, അതിർത്തി നിർണയിച്ചതായും ചില അനധികൃത നിർമാണങ്ങൾ നീക്കം ചെയ്യണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടതായും വാദിച്ചു.

പാർക്കിലെ ഒരു മതപരമായ ഘടനയും “സ്പർശിച്ചിട്ടില്ല”, പാർപ്പിടവും വാണിജ്യപരവുമായ കൈയ്യേറ്റങ്ങൾ മാത്രമാണ് നീക്കം ചെയ്യുന്നതെന്നും ടക്കിയാര്‍ പറഞ്ഞു.

2023 ഏപ്രിൽ 21 ന് കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി ഹൈക്കോടതി മാറ്റി വെച്ചു.

Print Friendly, PDF & Email

Leave a Comment

More News