ബിജെപി ഭരണത്തിൽ മാതൃകാ പെരുമാറ്റച്ചട്ടം ‘മോദി പെരുമാറ്റച്ചട്ടം’ ആയി മാറി: മമത ബാനര്‍ജി

പുരുലിയ (വെസ്റ്റ് ബംഗാള്‍): തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നുവെന്ന ബിജെപി നേതാക്കൾക്കെതിരായ ആരോപണങ്ങൾക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ണടച്ചിരിക്കുകയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു.

പുരുലിയയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് ബിജെപി നേതാക്കളും തങ്ങളെ  മാത്രമേ ഹിന്ദുക്കളായി കണക്കാക്കുന്നുള്ളൂവെന്നും അവർ മറ്റ് സമുദായങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും ടിഎംസി മേധാവി അവകാശപ്പെട്ടു.

മോദിയും മറ്റ് ബിജെപി നേതാക്കളും അവരുടെ “വിദ്വേഷം നിറഞ്ഞ പ്രസംഗങ്ങൾ” വഴി താഴ്ന്ന ജാതി ഹിന്ദുക്കളെയും ന്യൂനപക്ഷങ്ങളെയും മറ്റ് പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെയും ഭയപ്പെടുത്തുകയാണ്, എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നിശബ്ദത പാലിക്കുന്നു, അവർ ആരോപിച്ചു.

“തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ മാതൃകാ പെരുമാറ്റച്ചട്ടം പരിഹാസ്യമായി മാറിയിരിക്കുന്നു, അതിനെ മോദി പെരുമാറ്റച്ചട്ടം എന്ന് പുനർനാമകരണം ചെയ്യണം. എന്നാൽ, ഈ രാജ്യത്തെ പൗരന്മാരുടെ അവകാശങ്ങൾ ലംഘിക്കുന്ന എല്ലാ സംഭവങ്ങളും ഞങ്ങൾ ഫ്ലാഗ് ചെയ്യുന്നത് തുടരും,” മമ്‌ത ബാനർജി പറഞ്ഞു.

Leave a Comment

More News