ഇറാൻ പ്രസിഡൻ്റിൻ്റെ ഹെലികോപ്റ്റർ അപകടത്തിൽ പങ്കില്ലെന്ന് ഇസ്രായേൽ

ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതുമായി ഇസ്രായേലിന് യാതൊരു ബന്ധവുമില്ലെന്ന് ഇസ്രായേലി അധികൃതരെ ഉദ്ധരിച്ച് ഇസ്രയേലിൻ്റെ ചാനൽ 13 റിപ്പോർട്ട് ചെയ്തു. സംഭവവുമായി ടെൽ അവീവിന് യാതൊരു ബന്ധവുമില്ലെന്ന സന്ദേശമാണ് ലോക രാജ്യങ്ങൾക്ക് ഇസ്രായേൽ നൽകുന്ന സന്ദേശം എന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായേലി ചാനൽ റിപ്പോർട്ട് ചെയ്തു.

ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സിയും അദ്ദേഹത്തെ അനുഗമിച്ച പ്രതിനിധി സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ കിഴക്കൻ അസർബൈജാൻ പ്രവിശ്യയിൽ “ഹാർഡ് ലാൻഡിംഗ്” നടത്താൻ നിർബന്ധിതരായെന്ന് ഇറാനിയൻ ടെലിവിഷൻ ഇന്നലെ വെളിപ്പെടുത്തിയിരുന്നു.

സംയുക്ത അതിർത്തി അണക്കെട്ട് ഉദ്ഘാടനം ചെയ്യുകയും അസർബൈജാനി പ്രസിഡന്റ് ഇൽഹാം അലിയേവിനെ കാണുകയും ചെയ്ത പ്രസിഡൻ്റ് അസർബൈജാനിൽ നിന്ന് മടങ്ങുകയായിരുന്നു.

റൈസി, വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹിയാൻ, കിഴക്കൻ അസർബൈജാൻ ഗവർണർ മാലെക് റഹ്മതി, തബ്രിസ് മസ്ജിദിലെ ഇമാം, ഇമാം ആയത്തുള്ള അൽ ഹാഷെമി, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണ് യാത്രക്കാർ എല്ലാവരും മരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മോശം കാലാവസ്ഥയെത്തുടർന്ന് പ്രസിഡൻ്റിൻ്റെ ഹെലികോപ്റ്റർ ലാൻഡ് ചെയ്യാൻ നിർബന്ധിതമായി. മോശം കാലാവസ്ഥയും ദുരിതാശ്വാസ സംഘങ്ങൾക്ക് തടസ്സമായതായി മാധ്യമങ്ങൾ പറഞ്ഞു.

Leave a Comment

More News