ലോകാരോഗ്യ സംഘടനയുടെ ക്യാന്‍സര്‍ ഗവേഷണ വിഭാഗം അസ്പാർട്ടേമിനെ അർബുദ ഘടകമായി പ്രഖ്യാപിക്കും

ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന കൃത്രിമ മധുരമായ അസ്പാർട്ടേമിനെ ലോകാരോഗ്യ സംഘടനയുടെ ക്യാൻസർ ഗവേഷണ വിഭാഗം ക്യാൻസറിന് കാരണമാകാൻ സാധ്യതയുള്ളതായി പ്രഖ്യാപിക്കാൻ ഒരുങ്ങുന്നു. ഡയറ്റ് കോക്ക് പോലുള്ള ശീതളപാനീയങ്ങൾ ഉൾപ്പെടെ നിരവധി ഉൽപ്പന്നങ്ങളിൽ അസ്പാർട്ടേം ഉപയോഗിക്കുന്നുണ്ട്. റിപ്പോർട്ട് അനുസരിച്ച് , ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ ക്യാൻസർ (IARC) ആദ്യമായി അസ്പാർട്ടേം “മനുഷ്യർക്ക് ക്യാൻസറിന് കാരണമാകാം” എന്ന് പട്ടികപ്പെടുത്തും. ലിസ്റ്റിംഗ് ജൂലൈ 14ന് നടക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. കൃത്രിമ മധുരം ഉപയോഗിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് വന്ന് മാസങ്ങൾക്ക് ശേഷമാണ് റിപ്പോർട്ട്. പഞ്ചസാര ഇതര മധുരപലഹാരങ്ങളെക്കുറിച്ചുള്ള (എൻഎസ്എസ്) പുതുതായി പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശത്തിൽ, ശരീരഭാരം നിയന്ത്രിക്കാൻ അത്തരം മധുര പലഹാരങ്ങൾ ഉപയോഗിക്കുന്നതിനെതിരെ ശുപാർശ ചെയ്തിരുന്നു. IARC വിധി, പ്രസിദ്ധീകരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ എന്തെങ്കിലും അപകടസാധ്യതയുള്ളതാണോ അല്ലയോ എന്ന് വിലയിരുത്താൻ ഉദ്ദേശിച്ചുള്ളതാണെന്ന് റിപ്പോർട്ട് കൂട്ടിച്ചേർത്തു. എന്നിരുന്നാലും, ഒരു വ്യക്തിക്ക് എത്രത്തോളം…

കാനഡയിൽ മലയാളികളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമുള്ള പുതിയ ആശയങ്ങളുമായി നയാഗ്രാ മലയാളീ അസ്സോസിയേഷൻ

നയാഗ്ര, ഒണ്ടാരിയോ: വിദ്യാഭ്യാസ സംബന്ധമായും തൊഴിൽ സംബന്ധമായും ധാരാളം മലയാളികൾ വർഷംതോറും വന്നുചേരുന്നതും കുടിയേറി പാർക്കുന്നതുമായ കനഡയിലെ ഒരു പ്രധാന പ്രൊവിൻസാണ് ഒണ്ടാരിയോ. ആ പ്രൊവിൻസിൽ അമേരിക്കൻ ഐക്യനാടുകളുടെ പ്രധാന സംസ്ഥാനമായ ന്യൂയോർക്കുമായി അതിർഥി പങ്കിടുന്ന മുനിസിപ്പാലിറ്റിയാണ് നയാഗ്ര. ലോകാത്ഭുതങ്ങളിൽ ഒന്നായ പ്രശസ്ത നയാഗ്ര വെള്ളച്ചാട്ടം നിലകൊള്ളുന്നത് നയാഗ്ര മുനിസിപ്പാലിറ്റിയിലാണ്. അതിനാൽ തന്നെ പതിറ്റാണ്ടുകളായി ധാരാളം വിദേശ സന്ദർശകരും പ്രത്യേകിച്ച് കാനഡായിലെത്തുന്ന മലയാളികളും വന്നുചേരുവാൻ ആഗ്രഹിക്കുന്ന ഒരു പ്രദേശം കൂടിയാണ് നയാഗ്ര. വർഷംതോറും നല്ലൊരു വിഭാഗം കാനേഡിയൻ മലയാളികൾ കുടിയേറിപാർക്കുവാൻ നയാഗ്രാ മുനിസിപ്പാലിറ്റി പ്രദേശങ്ങൾ തിരഞ്ഞെടുക്കുന്നു എന്നതിനാൽ മലയാളികളുടെ എണ്ണം ആ പ്രദേശത്ത് ദിനംപ്രതി വർധിച്ചു വരികയാണ്. അമേരിക്കയിലും കാനഡയിലും മലയാളികളുടെ എണ്ണം വർദ്ധിക്കുംതോറും മലയാളീ അസ്സോസിയേഷനുകളുടെ എണ്ണവും വർദ്ധിക്കുക പതിവാണ്. എന്നാൽ നയാഗ്രയിലെ പ്രഥമ മലയാളീ സംഘടനയായ “നയാഗ്രാ മലയാളീ അസ്സോസിയേഷൻ” (NMA) എല്ലാ വർഷവും…

യുഎസ് നിർമ്മിത അബ്രാംസ് ടാങ്കുകളുടെ ആദ്യ കയറ്റുമതി പോളണ്ടിനു ലഭിച്ചു

വാർസോ: ഉക്രെയ്നിലെ റഷ്യയുടെ അധിനിവേശത്തിന് മറുപടിയായി രാജ്യം സായുധ സേനയെ ശക്തിപ്പെടുത്തുന്നതിനാൽ പോളണ്ടിന് യുഎസിൽ നിർമ്മിച്ച അഡ്വാൻസ്ഡ് അബ്രാംസ് ടാങ്കുകളുടെ ആദ്യ കയറ്റുമതി ബുധനാഴ്ച ലഭിച്ചുവെന്ന് പോളിഷ് പ്രതിരോധ മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യുഎസിൽ നിന്ന് മൊത്തം 366 അബ്രാംസ് ടാങ്കുകൾക്കാണ് വാര്‍സോ ഓർഡർ നൽകിയത്. അതില്‍ 14 ടാങ്കുകളുടെ ആദ്യ കയറ്റുമതി തുറമുഖ നഗരമായ Szczecin-ൽ എത്തി. “ആദ്യ ടാങ്കുകൾ ഇതിനകം പോളണ്ടിലെത്തി, ഇത് പോളിഷ് സൈന്യത്തിന് ഒരു പ്രധാന ദിവസമാണ്,” പോളിഷ് പ്രതിരോധ മന്ത്രി മാരിയൂസ് ബ്ലാഷ്‌സാക്ക് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. യുഎസിൽ നിർമ്മിക്കുന്ന അബ്രാംസ് ടാങ്കുകൾ ഈ വർഷം ഒരു ബറ്റാലിയൻ രൂപീകരിക്കും, “ലോകത്തിലെ ഏറ്റവും മികച്ച ടാങ്കുകൾ” എന്ന് അവയെ വിശേഷിപ്പിച്ച ബ്ലാഷ്‌സാക്ക് പറഞ്ഞു. യുഎസ് മറൈൻ കോർപ്സിന്റെ ഉടമസ്ഥതയിലുള്ള 116 M1A1 അബ്രാംസ് ടാങ്കുകൾക്കായുള്ള 1.4 ബില്യൺ ഡോളറിന്റെ…

ഡോ വി വേണു പുതിയ ചീഫ് സെക്രട്ടറി; ഷെയ്ക് ദർവേഷ് സാഹിബ് പുതിയ ഡിജിപി

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ചീഫ്‌ സെക്രട്ടറിയായി ഡോ വി വേണുവിനെയും അടുത്ത ഡിജിപിയായി ഷെയ്ഖ് ദര്‍വേഷ്‌ സാഹിബിനെയും നിയമിക്കാന്‍ ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. 1990 ബാച്ചിലെ ഐഎഎസ്‌ ഉദ്യോഗസ്ഥനാണ്‌ വേണു. നിലവില്‍ ആഭ്യന്തര, പരിസ്ഥിതി വകുപ്പുകളുടെ ചുമതലയാണ്‌ അദ്ദേഹം വഹിക്കുന്നത്‌. ഡോക്ടറായ ശേഷമാണ് അദ്ദേഹം സിവില്‍ സര്‍വീസ്‌ പാസായത്. തദ്ദേശ സ്വയംഭരണ വകുപ്പ്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി ശാരദ മുരളീധരനാണ്‌ വേണുവിന്റെ ഭാര്യ. സാഹിബ്‌ ഇപ്പോള്‍ ഫയര്‍ഫോഴ്സ് മേധാവിയായി സേവനമനുഷ്ടിക്കുന്നു. 1990 ബാച്ചിലെ ഐപിഎസ്‌ ഉദ്യോഗസ്ഥനാണ്‌. ഷെയ്ഖ് ദര്‍വേഷ്‌ സാഹിബിനെ കൂടാതെ ജയില്‍ സൂപ്രണ്ട്‌ കെ പത്മകുമാറിനെയും ഡിജിപി സ്ഥാനത്തേക്ക്‌ പരിഗണിച്ചിരുന്നു. പത്മകുമാര്‍ സീനിയോറിറ്റിയില്‍ മുന്നിലായിരുന്നു. എന്നാല്‍, സുപ്രധാന ചുമതലകള്‍ ലഭിച്ചപ്പോഴെല്ലാം ഒരു വിവാദത്തിലും പെടാതെ മുഖ്യമന്ത്രിയുടെ വിശ്വാസം നേടിയെടുത്ത ആളാണ്‌ സാഹിബ്‌. നെടുമങ്ങാട്‌ എഎസ്പിയായാണ്‌ സാഹിബ്‌ ഓദ്യോഗിക ജീവിതം ആരംഭിച്ചത്‌. വയനാട്‌, കാസര്‍കോട്‌, കണ്ണൂര്‍, പാലക്കാട്‌,…

സർക്കാർ സ്‌കൂളുകളിൽ 1409 അദ്ധ്യാപകരെ നിയമിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളില്‍ 1409 അദ്ധ്യാപകര്‍ക്ക്‌ പിഎസ്‌സി വഴി നിയമനം ലഭിച്ചേക്കും. സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തിലെ തസ്തിക നിര്‍ണയം അനുസരിച്ച്‌ 6043 പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിന്‌ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. 2022 ഒക്ടോബര്‍ 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ 2326 സ്കൂളുകളിലായി 5944 അദ്ധ്യാപക തസ്തികകളും 99 അനദ്ധ്യാപക തസ്തികകളും സൃഷ്ടിക്കും. സര്‍ക്കാര്‍ മേഖലയിലെ 1114 സ്കൂളുകളിലായി 3101 തസ്തികകളും എയ്ഡഡ് മേഖലയിലെ 1212 സ്‌കൂളുകളിലായി 2942 അധികതസ്തികകളും ഇതില്‍ ഉള്‍പ്പെടുന്നു. പുതിയ ഒഴിവുകളിലേക്ക്‌ നിയമനം നടത്തുമ്പോള്‍ സര്‍ക്കാരിന്‌ പ്രതിവര്‍ഷം 59 കോടിയുടെ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നാണ്‌ കണക്കാക്കുന്നത്‌. ഇങ്ങനെ സൃഷ്ടിച്ച 6043 തസ്തികകളില്‍ എയ്ഡ്‌ മേഖലയില്‍ ഒഴിവുള്ള 2996 തസ്തികകളിലെ അധ്യാപകരെ കെഇആര്‍ വ്യവസ്ഥകള്‍ പ്രകാരം പുനര്‍വിന്യസിക്കും. സര്‍ക്കാര്‍ മേഖലയില്‍ 1638 അദ്ധ്യാപകരെ ക്രമീകരിക്കും.

ദൈവീക അനുഗ്രഹം പ്രാപിക്കണമെങ്കിൽ നമ്മുടെ പങ്കാളിത്വം കൂടി നിർവഹിക്കപ്പെടണം: വിൽ‌സൺ കരിമ്പന്നൂർ

ലോസ് ആഞ്ജലസ് (കാലിഫോർണിയ): ദൈവീക അനുഗ്രഹം ജീവിതത്തിൽ പ്രാപിക്കണമെങ്കിൽ നമ്മുടെ പങ്കാളിത്വം കൂടി നിർവഹിക്കപെടെണ്ടതു അനിവാര്യമാണെന്ന് മലങ്കര മാർത്തോമാ സഭയുടെ “ലൈറ്റഡു ടു ലൈറ്റൻ” പ്രോജക്ടിന്റെ “കോർഡിനേറ്ററും സുവിശേഷ പ്രഭാഷകനും എഴുത്തുകാരനും ,ഗാന രചിയിതാവുമായ വിൽ‌സൺ കരിമ്പന്നൂർ (ബോംബെ) ഉധബോധിപ്പിച്ചിച്ചു. 476മത് രാജ്യാന്തര പ്രെയര്‍ലൈന്‍ ജൂൺ 28 ചൊവ്വാഴ്ച വൈകിട്ട് സംഘടിപ്പിച്ച യോഗത്തില്‍ യോഹന്നാന്റെ സുവിശേഷം അഞ്ചാം അധ്യായത്തെ അപഗ്രഥിച്ചു ഇന്ത്യയിൽ നിന്നും ഹ്രസ്വ സന്ദർശനത്തിന് അമേരിക്കയിൽ എത്തിച്ചേർന്ന വിൽ‌സൺ കരിമ്പന്നൂർ ലോസ് ആഞ്ജലസിൽ നിന്നും മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു മുപ്പത്തിയെട്ടു വര്ഷം ബെത്‌സൈദ കുളക്കടവിൽ കിടന്നിരുന്ന പക്ഷവാദക്കാരനെ യേശു സൗഖ്യമാക്കിയ സംഭവത്തെക്കുറിച്ചു വിൽ‌സൺ സവിസ്തരം പ്രതിപാദിച്ചു. മുപ്പത്തിയെട്ടു വര്ഷം പക്ഷവാദക്കാരൻ അവിടെത്തന്നെ കിടക്കുവാനുള്ള കാരണങ്ങൾ വിശദീകരിച്ചശേഷം ആഗ്രഹം സഫലീകരിക്കപ്പെടുന്നതിനു തന്റെ ഭാഗത്തുനിന്നും നിർവഹിക്കപ്പെടേണ്ട കർത്തവ്യങ്ങളെ കുറിച്ച് യേശു അവനെ ബോധ്യപെടുത്തുന്നു. കിടക്കയെടുത്തു നടക്ക എന്ന യേശുവിന്റെ…

ജൂൺ 28 – ഓപ്പറേഷൻ റെഡ് വിംഗ്സ് ഒബ്സർവേഷൻ ദിനം

2005-ൽ യുണൈറ്റഡ് സ്റ്റേറ്റ്സ് നേവി സീൽസ് അഫ്ഗാനിസ്ഥാനിലെ പർവതങ്ങളിൽ നടത്തിയ ഒരു സുപ്രധാന സൈനിക ഓപ്പറേഷനായിരുന്നു ഓപ്പറേഷൻ റെഡ് വിംഗ്സ്. ഈ ഓപ്പറേഷൻ തങ്ങളുടെ രാജ്യത്തിന് വേണ്ടി ആത്യന്തികമായി ത്യാഗം സഹിച്ച നിരവധി ധീരരായ സൈനികരെ നഷ്ടപ്പെടുത്തി. അവരുടെ സ്മരണയെ മാനിക്കുന്നതിനും അവരുടെ സമർപ്പണത്തെ അംഗീകരിക്കുന്നതിനുമായി ജൂൺ 28 ഓപ്പറേഷൻ റെഡ് വിംഗ്സ് ഒബ്സർവേഷൻ ദിനമായി ആചരിക്കുന്നു. സൈനിക ഉദ്യോഗസ്ഥർ ചെയ്യുന്ന ത്യാഗങ്ങളുടെ ഓർമ്മപ്പെടുത്തലായി ഈ ദിവസം പ്രവർത്തിക്കുന്നു, സൈനിക സേവനത്തിൽ ശാരീരികവും മാനസികവുമായ ക്ഷേമത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രതിഫലിപ്പിക്കാനുള്ള അവസരവും നൽകുന്നു. ഓപ്പറേഷൻ റെഡ് വിംഗ്സ്: അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിൽ താലിബാനുമായി ബന്ധപ്പെട്ട ലക്ഷ്യം കണ്ടെത്തുന്നതിനും ഇല്ലാതാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു ദൗത്യമായിരുന്നു ഓപ്പറേഷൻ റെഡ് വിംഗ്സ്. ഈ ഓപ്പറേഷൻ അപ്രതീക്ഷിത വെല്ലുവിളികൾ നേരിട്ടു, ഇത് സീൽ ടീമും വിമത സേനയും തമ്മിലുള്ള ഉഗ്രമായ വെടിവയ്പ്പിലേക്ക് നയിച്ചു. ദൗർഭാഗ്യകരമെന്നു…

പിതാവ്‌ മകള്‍ക്ക്‌ വിറ്റ ലോട്ടറി ടിക്കറ്റിന്‌ 75 ലക്ഷം രൂപ സമ്മാനം

അരൂര്‍: പിതാവ്‌ മകള്‍ക്ക്‌ വിറ്റ ലോട്ടറി ടിക്കറ്റിന്‌ 75 ലക്ഷം രൂപ സമ്മാനം ലഭിച്ചു. അരൂര്‍ ക്ഷേത്രം കവലയില്‍ ലോട്ടറി വില്‍പന നടത്തുന്ന അഗസ്റ്റിന്റെ മകള്‍ ആഷ്ലിയാണ്‌ ഭാഗൃശാലി. സംസ്ഥാന ഭാഗ്യക്കുറിയുടെ ഇന്നലെ നറുക്കെടുത്ത സ്ത്രീശക്തി ടിക്കറ്റിന്റെ ഒന്നാം സമ്മാനമാണിത്‌. 12 ലോട്ടറി ടിക്കറ്റുകളാണ്‌ ആഷ്ലി വാങ്ങിയത്‌. ട883030 നമ്പര്‍ ടിക്കറ്റിനാണ്‌ സമ്മാനം. ഒന്നിലധികം ടിക്കറ്റുകള്‍ വാങ്ങുന്നത്‌ ആഷ്ലിയുടെ ശീലമാണ്‌. ഇടയ്ക്കിടെ ചെറിയ സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. അര്‍ത്തുങ്കല്‍ സ്വദേശി ബിനീഷാണ്‌ ആഷ്ലിയുടെ ഭര്‍ത്താവ്‌. ആഷ്ലിയും ഭര്‍ത്താവും മകന്‍ ആദിഷും അഗസ്സിനും ഭാര്യ ലിന്‍സിക്കുമൊപ്പം കുടുംബവീട്ടിലാണ്‌ താമസിക്കുന്നത്‌. ജീര്‍ണിച്ച വീട്‌ പുതുക്കിപ്പണിയണമെന്നാണ്‌ ആഷ്ലിയുടെ ആഗ്രഹം. അംഗിതയും അഞ്ജിതയുമാണ്‌ സഹോദരിമാര്‍. അവരെ സഹായിക്കാനും അവള്‍ ആഗ്രഹിക്കുന്നു. എസ്ബിഐ അരൂര്‍ ബൈപാസ്‌ ജംക്ഷന്‍ ശാഖയിലാണ്‌ സമ്മാനത്തുക കൈമാറിയത്‌.

ഫ്‌ളോറിഡയിൽ കാർ തടാകത്തിലേക്ക് മറിഞ്ഞ് 5 കൗമാരക്കാർക്കു ദാരുണാന്ത്യം

ഫോർട്ട് മിയേഴ്‌സ് : ഫ്‌ളോറിഡയിലെ ഫോർട്ട് മിയേഴ്‌സിൽ നിയന്ത്രണം വിട്ട കാർ ദുരൂഹ സാഹചര്യത്തിൽ  തടാകത്തിലേക്ക് മറിഞ്ഞ് 5 കൗമാരക്കാർ മരിച്ചു.അഞ്ച് കൗമാരക്കാരുടെ മരണത്തിനിടയാക്കിയ  കാർ അപകടത്തിലേക്ക് നയിച്ചത് എന്താണെന്ന് പോലീസ്  പരിശോധിച്ചുവരുന്നു …കറുത്ത കിയ സെഡാനിൽ യാത്ര ചെയ്തിരുന്ന  18 നും 19 നും ഇടയിൽ പ്രായമുള്ള മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരും മരിച്ചതായി ഫോർട്ട് മിയേഴ്‌സ് പോലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.   ചലഞ്ചർ ബൊളിവാർഡ് ഫോർട്ട് മിയേഴ്സിലെ ടോപ്പ് ഗോൾഫ് വേയിലേക്ക് തിരിയുമ്പോൾ ഡ്രൈവർക്ക് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നു പ്രാഥമിക അന്വേഷണത്തിൽ ലഭ്യമായ സൂചന . കാർ ഒരു ജലാശയത്തിൽ മുങ്ങിയായിരുന്നു മരണം സംഭവിച്ചത്‌ . 18 വയസ്സുള്ള ജീസസ് സലീനാസ്, ബ്രീന കോൾമാൻ, ജാക്‌സൺ ഐർ, അമാൻഡ ഫെർഗൂസൺ, 19 കാരനായ എറിക് പോൾ എന്നിവരെ ചൊവ്വാഴ്ച പോലീസ് തിരിച്ചറിഞ്ഞു.…

പുതിയ ചീഫ് സെക്രട്ടറിയായി ഡോ.വി. വേണു; തലവടി ഗ്രാമത്തിന് അഭിമാന നിമിഷം

തലവടി: ചീഫ് സെക്രട്ടറിയായി ഡോ.വി.വേണു നിയമിതനാകുമ്പോൾ ജന്മനാടായ തലവടിക്ക് അഭിമാന നിമിഷം. തലവടി രാമവർമപുരത്ത് പ്രയാറ്റു മഠത്തിൽ സെൻട്രൽ ലേബർ ഡയറക്ടറായിരുന്ന പരേതനായ വാസുദേവ പണിക്കരുടെയും, തലവടി പൂണുത്തറ പുത്തൻപുരയിൽ ഡി.എം.ഒ ആയിരുന്ന പരേതയായ ഡോ. രാജമ്മയുടെയും മകനാണ് ഡോ.വി.വേണു. പഠിച്ചതും വളർന്നതും കോഴിക്കോടായിരുന്നെങ്കിലും സ്കൂൾ പഠനകാലം മുതൽ തന്നെ അദ്ദേഹത്തിൻ്റെ അവധിക്കാലം ചിലവഴിച്ചിരുന്നത് തലവടി ഗ്രാമത്തിൽ ആയിരുന്നുവെന്നും എസ്.ഡി വി.എസ് ഗ്രന്ഥശാലയിൽ നിന്നും റഫറൻസ് ഗ്രന്ഥം കണ്ടെത്തിയിരുന്നതെന്നും ബന്ധുവായ പി.വി.രവീന്ദ്രനാഥ്‌ പറഞ്ഞു. അവസരം ലഭിക്കുമ്പോഴെല്ലാം ജന്മനാട്ടിലെ പരിപാടിയിൽ അദ്ദേഹം പങ്കെടുത്തിരുന്നു. തലവടി പനയനൂർ കാവ് ദേവീക്ഷേത്രത്തിൽ വെച്ച് തലവടി ചർച്ച വേദി പുറത്തിറക്കിയ “പ്രളയം 2018 ” ‘നന്മകൾ പൂക്കുന്ന പൂമരം’ എന്നീ ഗ്രന്ഥങ്ങൾ പ്രകാശനം ചെയ്യുവാൻ ഡോ.വി.വേണു എത്തിയിരുന്നത് ഏവർക്കും ആവേശമായിരുന്നതെന്ന് ഗ്രന്ഥകാരൻ എം.ജി കൊച്ചുമോൻ പറഞ്ഞു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യഷ്യൻ മോറാൻ…