ചിങ്ങം : ഇന്ന് ഈ രാശിക്കാർ എടുക്കുന്ന തീരുമാനങ്ങൾ നല്ല ചിന്തയിൽ അധിഷ്‌ഠിതമായിരിക്കും. ഇന്ന് ആരോഗ്യവും ഊർജസ്വലതയും ആവേശവും തോന്നും. വ്യക്തിപരമായി തർക്കങ്ങളിൽ ഏർപ്പെട്ടേക്കാം. അതിരുകടക്കാതിരിക്കാൻ ശ്രദ്ധിക്കുക. കന്നി : കുടുംബവുമായി കൂടുതൽ അടുക്കാൻ കഴിയും. ആരും ഇടപെടാത്ത ചില തർക്കങ്ങൾ പരിഹരിക്കാൻ നിങ്ങളുടെ സംവാദനിപുണത സഹായിക്കും. വിഷയങ്ങളോടുള്ള വാസ്‌തവിക സമീപനം ജീവിതത്തെക്കുറിച്ച് കൂടുതൽ അറിയാൻ നിങ്ങളെ സഹായിക്കും. തുലാം : ഇന്ന് നിങ്ങളുടെ വഴിയേ വരുന്ന എല്ലാ നല്ല അവസരങ്ങളും പ്രയോജനപ്പെടുത്തണം. ജോലിയുടെ കാര്യത്തിൽ നേരിടേണ്ടിവരാവുന്ന ബുദ്ധിമുട്ടുകൾക്ക് ചിന്തിച്ച് പരിഹാരം കാണുക. വൃശ്ചികം : നിങ്ങളുടെ വാക്കുകളും പ്രവർത്തനങ്ങളും ശ്രദ്ധിക്കപ്പെടുന്ന സമയമാണ്. മറ്റുള്ളവർ നിങ്ങളെ അനുകരിക്കാൻ ശ്രമിക്കും എന്ന ചിന്തയോടെ ഓരോ ചുവടും മുൻപോട്ട് വയ്‌ക്കുക. മറ്റുള്ളവരുടെ സന്തോഷങ്ങൾക്ക് കാരണമാകുക. ധനു : ജോലിസ്ഥലത്തെ നിങ്ങളുടെ ഇച്ഛാശക്തിയും പ്രതിബദ്ധതയും ജോലി ഭാരം കൂടാൻ കാരണമാകും. വിശ്രമിക്കാൻ സമയം കണ്ടെത്തുക. ദിവസം മുഴുവൻ ആസ്വദിക്കുകയും ചെയ്യുക. മകരം : നിയമപരമായ ഒരു തർക്കത്തിലേർപ്പെടുകയാണെങ്കിൽ നിരന്തരം ജാഗ്രത പാലിക്കേണ്ടതുണ്ട്. കൃത്യമായ നിലപാടുകളോടുകൂടി വിഷയങ്ങളെ…
Author: .
വിവാഹ രജിസ്ട്രേഷൻ ചട്ടങ്ങളിൽ മാറ്റം വരുത്തി ഭിന്നലിംഗക്കാരെ ഉൾപ്പെടുത്തുന്ന കാര്യം കേരളം പരിഗണിച്ചേക്കും
തിരുവനന്തപുരം: കൂടുതൽ ട്രാൻസ്‌ജെൻഡർ വ്യക്തികൾ വിവാഹിതരാകാന്‍ തയ്യാറെടുക്കുന്ന സാഹചര്യത്തിൽ , അത്തരം വിവാഹങ്ങളുടെ രജിസ്‌ട്രേഷൻ പ്രാപ്‌തമാക്കുന്നതിന് 2008 ലെ കേരള രജിസ്‌ട്രേഷൻ ഓഫ് മാര്യേജസ് (കോമൺ) ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ കേരളം ഉടൻ ശ്രമിക്കുമെന്ന് സൂചന. ഏതെങ്കിലും മതങ്ങളിലെ വിവാഹ നിയമങ്ങളിലോ സംസ്ഥാനത്ത് നടപ്പിലാക്കിയ പൊതു നിയമങ്ങളിലോ ട്രാൻസ്‌ജെൻഡർ വ്യക്തികളെ കുറിച്ച് പരാമർശം ഇല്ലാത്തതിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. റൂൾസ് ആരംഭിച്ചതിന് ശേഷം സംസ്ഥാനത്ത് നടക്കുന്ന എല്ലാ വിവാഹങ്ങളും വിവാഹത്തിലെ കക്ഷികളുടെ മതം പരിഗണിക്കാതെ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് നിയമം പറയുന്നു. കാസർകോട് നീലേശ്വരം മുനിസിപ്പാലിറ്റിയിൽ അടുത്തിടെ ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹിതരായ ട്രാൻസ്‌ജെൻഡർ ദമ്പതികൾ വിവാഹ രജിസ്‌ട്രേഷനായി തദ്ദേശസ്ഥാപനത്തെ സമീപിച്ചതോടെയാണ് ട്രാൻസ്‌ജെൻഡർമാരുടെ വിവാഹം രജിസ്‌ട്രേഷൻ സംബന്ധിച്ച നിയമക്കുരുക്ക് പുറത്തായത്. അപേക്ഷ പരിഗണിച്ച ചീഫ് രജിസ്ട്രാർ ജനറൽ, 1955ലെ ഹിന്ദു വിവാഹ നിയമത്തിലോ പൊതു ചട്ടങ്ങളിലോ ട്രാൻസ്‌ജെൻഡറുകൾ…
സഫേൺ സെൻറ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് ആവേശകരമായ തുടക്കം
സഫേൺ (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ജനുവരി 29 ഞായറാഴ്ച സഫേൺ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിൽ തുടക്കം കുറിച്ചു. അന്നേ ദിവസം വിശുദ്ധ കുർബാനയ്ക്ക് ശേഷം ഫാ. ഡോ. രാജു വർഗീസും ഇടവക ഭാരവാഹികളും ചേർന്ന് കോൺഫറൻസ് പ്രതിനിധികൾക്ക് ഊഷ്മളമായ സ്വീകരണം നൽകി. ഷാജി വർഗീസ് (സഭാ മാനേജിംഗ് കമ്മിറ്റി അംഗം), ജോബി ജോൺ & ബിജോ തോമസ് (ഭദ്രാസന കൗൺസിൽ അംഗങ്ങൾ), സജി പോത്തൻ (കോൺഫറൻസ് ഫിനാൻസ് മാനേജർ) എന്നിവർ പ്രതിനിധി സംഘത്തിൽ സന്നിഹിതരായിരുന്നു. സജി പോത്തൻ കോൺഫറൻസ് പ്രതിനിധി സംഘത്തെ പരിചയപ്പെടുത്തുകയും കോൺഫറൻസിനെക്കുറിച്ചുള്ള പൊതുവായ ആമുഖം നൽകുകയും ചെയ്തു. ഈ വർഷത്തെ ഫാമിലി & യൂത്ത് കോൺഫറൻസിൻറെ വിശേഷങ്ങളെക്കുറിച്ച് ജോബി ജോൺ സദസ്സിനെ അറിയിച്ചു. 2023 ജൂലൈ…
പെൻസിൽവാനിയ വെടിവയ്പിൽ പോലീസ് ഉദ്യോഗസ്ഥർക്ക് വെടിയേറ്റു; ഒരു മരണം
പെൻസിൽവാനിയ : “മാനസിക രോഗിയായ ഒരാൾ തിങ്കളാഴ്ച പടിഞ്ഞാറൻ പെൻസിൽവാനിയ നഗരത്തിൽ നടത്തിയ വെടിവയ്പിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെ വെടിവച്ചു കൊല്ലുകയും രണ്ടാമത്തെയാളെ പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന് അധികൃതർ അറിയിച്ചു. പിറ്റ്‌സ്‌ബർഗിൽ നിന്ന് ഏകദേശം 12 മൈൽ (20 കിലോമീറ്റർ) തെക്ക് മക്കീസ്‌പോർട്ടിൽ കുടുംബ കലഹം നടക്കുന്നവെന്ന് ഫോൺ സന്ദേശം ലഭിച്ചതിനെ തുടർന്ന് ഉച്ചയ്ക്ക് ശേഷം രണ്ട് ഉദ്യോഗസ്ഥരെ അയച്ചതായി അലെഗെനി കൗണ്ടി പോലീസ് സൂപ്രണ്ട് ക്രിസ്റ്റഫർ കെയർൻസ് ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു. ഉദ്യോഗസ്ഥർ അയാളുമായി സംസാരിക്കാൻ ശ്രമിച്ചുവെങ്കിലും അയാൾ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി, ആയുധധാരികളായിരിക്കുമെന്ന് ഒരു കുടുംബാംഗം ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി, കെയർൻസ് പറഞ്ഞു. ഉദ്യോഗസ്ഥർ സമീപത്ത് എത്തിയോടെ അയാൾ “പെട്ടെന്ന് ഒരു കൈത്തോക്ക് ഉപയോഗിച്ചു രണ്ട് മക്കീസ്പോർട്ട് ഓഫീസർമാരെ വെടിവച്ചു,” കെയർൻസ് പറഞ്ഞു. ഒരു ഉദ്യോഗസ്ഥനെ മക്കീസ്പോർട്ടിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ അദ്ദേഹം മരിച്ചു. മക്കീസ്‌പോർട്ട്…
ഡെല്‍ ടെക്‌നോളജീസ് അഞ്ചു ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടുന്നു
ന്യൂയോര്‍ക്ക്: ലോകമെമ്പാടുമുള്ള തങ്ങളുടെ അഞ്ചു ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രമുഖ കംപ്യൂട്ടര്‍ നിര്‍മ്മാതാക്കളായ ഡെല്‍ ടെക്‌നോളജീസ്. ചില വിപണി സാഹചര്യങ്ങളെ നേരിടാനാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്ന് കമ്പനിയുടെ കോ-ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ജെഫ് ക്ലാര്‍ക്ക് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് നിരവധി വന്‍കിട ടെക് കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിട്ടു കൊണ്ടിരിക്കുകയാണ്. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് ഡെല്ലിന്റെയും മറ്റ് ഹാര്‍ഡ്വെയര്‍ നിര്‍മാതാക്കളുടെയും ഡിമാന്‍ഡ് വര്‍ധിച്ചെങ്കിലും 2022-ന്റെ നാലാം പാദത്തോടെ കമ്പ്യൂട്ടര്‍ കയറ്റുമതി കുത്തനെ ഇടിഞ്ഞതായി ഇന്‍ഡസ്ട്രി അനലിസ്റ്റ് കമ്പനിയായ ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്‍ (ഐഡിസി) പറഞ്ഞു. പ്രമുഖ കമ്പനികളുടെ കാര്യമെടുത്താല്‍, ഡെല്‍ ആണ് ഇക്കാര്യത്തില്‍ ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടത്. 2021നെ അപേക്ഷിച്ച് 37 ശതമാനം കുറവാണ് ഡെല്ലിന്റെ കയറ്റുമതിയില്‍ ഉണ്ടായത്. പേഴ്‌സണല്‍ കമ്പ്യൂട്ടറുകളുടെ വില്‍പനയില്‍ നിന്നാണ് ഡെല്‍ തങ്ങളുടെ വരുമാനത്തിന്റെ 55 ശതമാനവും നേടുന്നതെന്നും ഐഡിസി ചൂണ്ടിക്കാട്ടി. ചെലവ് ചുരുക്കല്‍…
വാണി ജയറാമിന്റെ സംസ്കാരം ഇന്ന് ചെന്നൈയില്‍ നടക്കും; എം കെ സ്റ്റാലിൻ അന്തിമോപചാരം അർപ്പിച്ചു
ചെന്നൈ: അന്തരിച്ച പ്രശസ്ത ഗായിക വാണി ജയറാമിന്റെ സംസ്കാരം ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് ചെന്നൈ ബസന്ത് നഗർ വൈദ്യുതി ശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം ചടങ്ങുകൾ നടക്കുക. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇന്ന് (ഞായറാഴ്ച) ഹാഡോസ് റോഡിന് സമീപമുള്ള വസതിയിൽ അന്തിമോപചാരം അർപ്പിച്ചു. തമിഴ്നാട് മുഖ്യമന്ത്രിക്കൊപ്പം സംസ്ഥാന ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യനും മറ്റ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. സംസ്ഥാനത്തിന് നിരവധി പുരസ്‌കാരങ്ങൾ സമ്മാനിച്ച മഹതിയായ ഗായികയുടെ വിയോഗത്തിൽ ദുഃഖമുണ്ടെന്ന് സ്റ്റാലിൻ മാധ്യമങ്ങളോട് പറഞ്ഞു. വാണി ജയറാമിന്റെ കുടുംബാംഗങ്ങളോടും അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. തനിക്ക് ലഭിച്ച പത്മഭൂഷൺ പുരസ്‌കാരം വാങ്ങാതെ വാണി ജയറാം വിടവാങ്ങിയത് വേദനാജനകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിരവധി ഭാഷകളിലായി തന്റെ ജീവിതകാലത്ത് ആലപിച്ച നിരവധി ഗാനങ്ങൾ വാണി ജയറാം ഓർമ്മിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. മൃതദേഹത്തിൽ മുഖ്യമന്ത്രി പുഷ്പചക്രം അർപ്പിക്കുകയും ചെയ്തു. അതേസമയം,…
കൂടത്തായി കൊലപാതക കേസ്: നാല് മൃതദേഹങ്ങളിൽ സയനൈഡോ വിഷമോ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന്
കോഴിക്കോട്: കുപ്രസിദ്ധമായ കൂടത്തായി കൊലപാതക പരമ്പരയിൽ വഴിത്തിരിവ്. നാഷണൽ ഫോറൻസിക് ലാബ് റിപ്പോർട്ട് പ്രകാരം പുറത്തെടുത്ത് പരിശോധിച്ച നാല് മൃതദേഹങ്ങളിലും സയനൈഡോ വിഷമോ കണ്ടെത്താന്‍ കഴിഞ്ഞില്ല. അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടിയിൽ മാത്യു, ആൽഫൈൻ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് പരിശോധിച്ചത്. 2002 മുതൽ 2014 വരെയുള്ള വര്‍ഷങ്ങളിലാണ് ഇവര്‍ മരണപ്പെട്ടത്. അന്നമ്മ തോമസിനെ ഡോഗ് കിൽ എന്ന വിഷം ഉപയോഗിച്ചും മറ്റു മൂന്നു പേരെ സയനൈഡ് നൽകിയും ഒന്നാം പ്രതി ജോളി കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷൻ കേസ്. റോയ് തോമസ് , സിലി എന്നിവരുടെ മൃതദേഹത്തിൽ സയനൈഡ് സാന്നിധ്യം നേരത്തെ കണ്ടെത്തിയിരുന്നു. 2019 ലാണ് ഇവരുടെ മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്ത് പരിശോധനക്കയച്ചത്.
മുൻ ഈജിപ്ഷ്യൻ പ്രധാനമന്ത്രി ഷെരീഫ് ഇസ്മായിൽ (67) അന്തരിച്ചു
കെയ്‌റോ : മുൻ ഈജിപ്ഷ്യൻ പ്രധാനമന്ത്രി ഷെരീഫ് ഇസ്മായിൽ (67) അന്തരിച്ചതായി ഈജിപ്തിന്റെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 2015 നും 2018 നും ഇടയിൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നു ഇസ്മായിൽ. 2013 മുതൽ 2015 വരെ പെട്രോളിയം, ധാതു വിഭവ മന്ത്രിയായിരുന്നു. അദ്ദേഹത്തിന്റെ മരണത്തിൽ ഈപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ-ഫത്താഹ് അൽ-സിസി, പ്രധാനമന്ത്രി മൊസ്തഫ മദ്ബൗലി, മറ്റ് ഈജിപ്ഷ്യൻ ഉദ്യോഗസ്ഥർ എന്നിവർ അനുശോചനം രേഖപ്പെടുത്തി. “അദ്ദേഹം ശരിക്കും ഒരു മഹാനായിരുന്നു, ഏറ്റവും പ്രയാസമേറിയ സമയങ്ങളിലും സാഹചര്യങ്ങളിലും ഉത്തരവാദിത്തം ഏറ്റെടുത്തു,” സിസിയെ ഉദ്ധരിച്ച് പ്രസിഡൻസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. “വ്യക്തിപരമായ നേട്ടങ്ങൾക്ക് മുകളിൽ തന്റെ രാജ്യത്തിന്റെയും ജനങ്ങളുടെയും താൽപ്പര്യങ്ങൾ ഉയർത്തിപ്പിടിച്ച, നിസ്വാർത്ഥനും അർപ്പണബോധമുള്ളവനും വിശ്വസ്തനും ദാനശീലനുമായ വ്യക്തിയായാണ് ഞാൻ അദ്ദേഹത്തെ അറിയുന്നത്,” ഇസ്മയിലിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് ഈജിപ്ഷ്യൻ പ്രസിഡന്റ് കൂട്ടിച്ചേർത്തു.
പാക്കിസ്താന്‍ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് (79) ദുബായിൽ അന്തരിച്ചു
2016 മാർച്ചിൽ ചികിത്സയ്ക്കായി ദുബായിലേക്ക് പോയ മുൻ സൈനിക ഭരണാധികാരി പിന്നീട് നാട്ടിലേക്ക് മടങ്ങിയിട്ടില്ല. പാക്കിസ്താന്‍ മുൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷറഫ് (റിട്ട) ദീർഘനാളത്തെ അസുഖത്തെ തുടർന്ന് ഞായറാഴ്ച ദുബായിലെ ഒരു ആശുപത്രിയിൽ 79-ാം വയസ്സിൽ അന്തരിച്ചതായി ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. ഒന്നിലധികം അവയവങ്ങളുടെ പ്രവർത്തനം തകരാറിലായതാണ് മരണ കാരണമെന്ന് പറയുന്നു. മൃതദേഹം പാക്കിസ്താനിൽ എത്തിക്കുമോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. ദുബായിലെ അമേരിക്കൻ ആശുപത്രിയിൽ അസുഖബാധിതനായി ചികിത്സയിലായിരുന്നു മുഷറഫ് എന്നാണ് റിപ്പോർട്ട്. മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയെയും റെഡ് മോസ്‌ക് പുരോഹിതനെയും കൊലപ്പെടുത്തിയ കേസിലാണ് മുഷറഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. 2016 മുതൽ ദുബായിൽ താമസിക്കുന്ന മുൻ പ്രസിഡന്റിനെതിരെ 2007ൽ ഭരണഘടനയെ സസ്പെൻഡ് ചെയ്തതിന് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. 2016 മാർച്ചിൽ ചികിത്സയ്ക്കായി ദുബായിലേക്ക് പോയ മുൻ സൈനിക ഭരണാധികാരി പിന്നീട് നാട്ടിലേക്ക് മടങ്ങിയിട്ടില്ല. ബ്രിട്ടീഷ് ഭരണകാലത്ത്…
സംസ്ഥാന ബജറ്റ് – മങ്കട മണ്ഡലത്തോടുള്ള വഞ്ചന: വെൽഫെയർ പാർട്ടി
സംസ്ഥാന ബജറ്റിൽ മങ്കട മണ്ഡലത്തോട് തുടർച്ചയായ അവഗണനയാണുള്ളത്. മണ്ഡലത്തിലെ സുപ്രധാന വികസന പ്രശ്നവും അങ്ങാടിപ്പുറത്തെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരവുമായ ഓരാടംപാലം മാനത്തുമംഗലം ബൈപ്പാസ് വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങി. ബൈപ്പാസ് സ്ഥലമേറ്റെടുപ്പിന് ടോക്കൺ തുക മാത്രമാണ് വകയിരുത്തിയിട്ടുള്ളത്. എന്നാൽ പദ്ധതി ഇപ്പോഴും കിഫ്ബി ഏറ്റെടുത്തിട്ടില്ല. മങ്കട ആശുപത്രി യുടെ ഗതിയും വ്യത്യസ്തമല്ല. പ്രഖ്യാപനങ്ങളിൽ മാത്രമൊതുങ്ങിയ താലൂക്ക് ആശുപത്രി, ഇപ്പോഴും സി. എച്ച്. സി യായി തുടരുകയാണ്. നാലു പഞ്ചായത്തുകളുടെ ഏക ആശ്രയമായ ആശുപത്രി ക്ക് ഈ ബജറ്റിലും ഫണ്ട് അനുവദിക്കാതിരുന്നത് തികഞ്ഞ ജനദ്രോഹമാണെന്ന് വെൽഫെയർ പാർട്ടി മങ്കട മണ്ഡലം പ്രസിഡന്റ് ഫാറൂഖ് കെ പി വാർത്താ കുറിപ്പിൽ അറിയിച്ചു. മണ്ഡലം സെക്രട്ടറി സിഎച് സലാം, ട്രഷറർ അഷറഫ് കുറുവ,വൈസ് പ്രസിഡന്റ് മുഹമ്മദലി മങ്കട, ജസീല കെപി, അസി സെക്രട്ടറി ഡാനിഷ് മങ്കട, നസീമ സിഎച് തുടങ്ങിയവർ സംസാരിച്ചു.
