അറ്റ്‌ലാന്റ: പാലാരിവട്ടത്ത് വലിയവീട്ടിൽ പരേതനായ പി.കെ. ഫിലിപ്പോസിന്റെയും പരേതയായ വടക്കേടത്ത് ശ്രീമതി രാജമ്മ ഫിലിപ്പോസിന്റെയും മകന്‍ പ്രസാദ് ഫിലിപ്പോസ് (68) ഏപ്രില്‍ 22-ന് അറ്റ്‌ലാന്റയില്‍ അന്തരിച്ചു. ഭാര്യ: ബീന മേരി ഫിലിപ്പോസ് (മേരി ജോർജ്ജ്). മക്കള്‍: ആരതി, അഞ്ജലി, അഭിലാഷ്. മരുമകൻ: എറിക് ജാരറ്റ്. പേരക്കുട്ടികള്‍: ആൻഡി, അന്ന. സഹോദരങ്ങള്‍: Cdr. ജോൺ ഫിലിപ്പോസ് (പ്രകാശ്) (റിട്ട.), പ്രദീപ് ഫിലിപ്പോസ്. 1996-ൽ യുഎസിലേക്ക് താമസം മാറിയ ശേഷം പ്രസാദ് ഫൈസറിൽ ജോലി ചെയ്തു, പിന്നീട് ഐടി സ്റ്റാഫിംഗിലും റിയൽ എസ്റ്റേറ്റിലും പ്രവർത്തിച്ചു. വിനയത്തിനും സന്തോഷത്തിനും പേരുകേട്ട അദ്ദേഹം, സഭാംഗങ്ങളെയും സമൂഹത്തെയും ആവശ്യക്കാരായ മറ്റുള്ളവരെയും ഒരു മടിയും കൂടാതെ സഹായിച്ചിരുന്നു. ശ്രദ്ധേയനായ ഒരു നേതാവിനെയും അസാധാരണ വ്യക്തിയെയും നഷ്ടപ്പെട്ട നമ്മുടെ മലയാളി സമൂഹത്തിന് അദ്ദേഹത്തിന്റെ വിയോഗം ഒരു വലിയ നഷ്ടമാണ്. എല്ലാവർക്കും അദ്ദേഹം പ്രസാദ് അങ്കിൾ ആയിരുന്നു. പള്ളിയിലും…
Author: .
“റുപോൾസ് ഡ്രാഗ് റേസ്” മത്സരാർത്ഥി ജിഗ്ലി കാലിയന്റേ 44 വയസ്സിൽ അന്തരിച്ചു-
“റുപോൾസ് ഡ്രാഗ് റേസ്” എന്ന മത്സരാർത്ഥിയായി പ്രശസ്തിയിലേക്ക് ഉയർന്ന പെർഫോമറും നടിയുമായ ജിഗ്ലി കാലിയന്റേ അന്തരിച്ചു.ബിയാൻക കാസ്ട്രോ-അറബെജോ എന്ന യഥാർത്ഥ പേര് ഉള്ള റിയാലിറ്റി ടിവി സ്റ്റാർ ഞായറാഴ്ച അന്തരിച്ചതായി കുടുംബം പ്രസ്താവനയിൽ അറിയിച്ചു. 44 വയസ്സായിരുന്നു. “വിനോദത്തിന്റെ ലോകങ്ങളിൽ തിളക്കമാർന്ന സാന്നിധ്യമായിരുന്ന ജിഗ്ലി കാലിയന്റേ “തങ്ങളുടെ കലാപരമായ കഴിവ്, ആക്ടിവിസം, ലോകമെമ്പാടുമുള്ള ആരാധകരുമായി അവർ വളർത്തിയെടുത്ത യഥാർത്ഥ ബന്ധം എന്നിവയിലൂടെ അവർ എണ്ണമറ്റ ജീവിതങ്ങളെ സ്വാധീനിച്ചിരുന്നു മരണകാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല, കാസ്ട്രോ-അറബെജോയ്ക്ക് “ഗുരുതരമായ ആരോഗ്യപ്രശ്നം അനുഭവപ്പെട്ടു” എന്നും “ഗുരുതരമായ അണുബാധ” കാരണം അവരുടെ വലതു കാൽ മുറിച്ചുമാറ്റി എന്നാണ്.മരണത്തിന് ദിവസങ്ങൾക്ക് മുമ്പ് അവരുടെ കുടുംബം ഒരു പ്രസ്താവനയിൽ പറഞ്ഞത് അവരുടെ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി അവരുടെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറയുന്നു. 2012-ൽ “ഡ്രാഗ് റേസ്” സീസൺ 4-ൽ മത്സരിച്ചതിലൂടെയാണ് കാസ്ട്രോ-അറബെജോ ഏറ്റവും പ്രശസ്തയായത്.…
പിഒകെയിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ്; ഝലം നദിയിൽ നിന്ന് ഇന്ത്യ വെള്ളം തുറന്നുവിട്ടതായി പാക്കിസ്താന്‍
1960 ലെ സിന്ധു നദീജല കരാർ ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചതിന് ശേഷം ഇന്ത്യ ഝലം നദിയിലേക്ക് വെള്ളം തുറന്നുവിട്ടതായി പാക്കിസ്താന്‍ ആരോപിച്ചു. പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യയുടെ നടപടിയിലാണ് പാക്കിസ്താന്റെ ആരോപണം. ആക്രമണത്തിൽ 26 ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ജീവൻ നഷ്ടപ്പെട്ടു. ഇന്ത്യയുടെ നടപടിയുടെ ഫലമായാണ് പാക് അധിനിവേശ കശ്മീരിലെ (പിഒകെ) മുസാഫറാബാദ് പ്രദേശത്ത് പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടായതെന്ന് പാക് അധികൃതര്‍ പറഞ്ഞു. 1960-ലെ സിന്ധു നദീജല കരാർ ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചത് പാക്കിസ്താന് വലിയ ആശങ്കയുണ്ടാക്കുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെ ഇന്ത്യ ഝലം നദിയിലേക്ക് വെള്ളം തുറന്നുവിട്ടതായും ഇത് നദിയിലെ ജലനിരപ്പ് പെട്ടെന്ന് ഉയരാൻ കാരണമായതായും പാക് ഉദ്യോഗസ്ഥർ ആരോപിച്ചു. അന്താരാഷ്ട്ര ജല കരാറുകളുടെ ലംഘനമാണെന്ന് വിശേഷിപ്പിച്ച പാകിസ്ഥാൻ ഇതിനെ ശക്തമായി അപലപിച്ചു. ശനിയാഴ്ചയാണ് പാകിസ്ഥാനിലെ മുസാഫറാബാദിന് സമീപം ഝലം നദിയിലെ ജലനിരപ്പിൽ പെട്ടെന്ന് വർദ്ധനവ് ഉണ്ടായത്. ഈ…
ലയൺസ് ഡിസ്ട്രിക്ട് 318 ബി: 2025- 2026 വർഷത്തെ ഗവർണർ ആയി വിന്നി ഫിലിപ്പ് തെരെഞ്ഞെടുക്കപ്പെട്ടു
എടത്വാ ടൗൺ : കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഡിസ്ട്രിക്ട് 318 ബി യുടെ 2025 – 2026 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഗവർണറായി വിന്നി ഫിലിപ്പിനെയും ഒന്നാം വൈസ് ഗവർണർ ജേക്കബ് ജോസഫിനെയും രണ്ടാം വൈസ് ഗവർണറായി മാർട്ടിൻഫ്രാൻസിസിനെയും തിരഞ്ഞെടുത്തു. 21-ാംമത് ഡിസ്ട്രിക്ട് 318ബി കൺവൻഷനിൽ വെച്ചാണ് ബാലറ്റ് സമ്പ്രദായത്തിൽ ഇവർ തെരഞ്ഞെടുക്കപ്പെട്ടത്. ഗവർണർ ആയി തെരെഞ്ഞെടുക്കപ്പെട്ട വിന്നി ഫിലിപ്പ് 2004ൽ ആണ് അടൂർ ലയൺസ് ക്ലബ് അംഗമാകുന്നത്. ഫസ്റ്റ് വിഡിജി ജേക്കബ് ജോസഫ് 1989 ൽ ആണ് കോട്ടയം ഗാന്ധിനഗർ ലയൺസ് ക്ലബ് അംഗമാകുന്നത്. സെക്കൻണ്ട് വിഡിജി ആയി തെരെഞ്ഞെടുക്കപ്പെട്ട മാർട്ടിൻ ഫ്രാൻസിസ് 2008 ൽ ആണ് പന്തളം കിംഗ്സ് ലയൺസ് ക്ലബ് അംഗമാകുന്നത്. 120 ക്ലബുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 304 പേർക്ക് ആയിരുന്നു വോട്ടവകാശം.സുരേഷ് ജോസഫ് ചെയർമാൻ ആയ…
ലയൺസ് ഇന്റർനാഷണലിന്റെ സാമൂഹിക പ്രതിബദ്ധത പ്രശംസനീയം: സംവിധായകന്‍ ബ്ലസി തിരുവല്ല
എടത്വ ടൗൺ: അർപ്പണ മനോഭാവവും കാരുണ്യത്തിന്റെ ഉറവ വറ്റാത്ത മനുഷ്യ സ്നേഹികളുടെ കൂട്ടായ്മയായ ലയൺസ് ഇന്റർനാഷണലിന്റെ സാമൂഹിക പ്രതിബദ്ധത പ്രശംസനീയമെന്ന് സിനിമാ സംവിധായകന്‍ ബ്ലസി തിരുവല്ല. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഡിസ്ട്രിക്ട് 318 ബി കൺവെൻഷൻ ചങ്ങനാശ്ശേരി കോണ്ടൂർ റിസോർട്ടിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവർണർ ആർ വെങ്കിടാചലം അധ്യക്ഷത വഹിച്ചു. മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സൺ ടോണി എണ്ണൂക്കാരൻ മുഖ്യ പ്രഭാഷണം നടത്തി. വൈസ് ഗവർണർമാരായ വിന്നി ഫിലിപ്, ജേക്കബ് ജോസഫ്, മുൻ ഗവർണർ ഡോക്ടർ ബിനോ ഐ കോശി ,ജോർജു ചെറിയാൻ, കെ കെ കുരുവിള ,സി വി മാത്യു ,ജോസ് തെങ്ങിൽ ,വി കെ സജീവ്, സുരേഷ് ജോസഫ്, സുരേഷ് ജെയിംസ്, കെ എ തോമസ്, റോയ് ജോസ്, എംപി രമേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് 120…
എടത്വ പള്ളി തിരുനാളിന് കൊടിയേറി
എടത്വ: പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ എടത്വ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി. മെയ് 14 ന് എട്ടാമിടത്തോടെ സമാപിക്കും. പ്രധാന തിരുനാള്‍ മെയ് ഏഴിനാണ്. അന്ന് ഉച്ചകഴിഞ്ഞ് നാലിന് വിശുദ്ധന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള ചരിത്ര പ്രസിദ്ധമായ പ്രദക്ഷിണം പള്ളിക്കു ചുറ്റും നടക്കും. എട്ടാമിടത്തിന് കുരിശടിയിലേക്കും പ്രദക്ഷിണമുണ്ടാകും. മെയ് മൂന്നിന് രാവിലെ 5.45 ന് വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം വിശുദ്ധന്റെ തിരുസ്വരൂപം പരസ്യവണക്കത്തിനായി ദേവാലയ കവാടത്തില്‍ പ്രതിഷ്ഠിക്കും. ഇന്ന് രാവിലെ 5.45 ന് മധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കും, വിശുദ്ധ കുര്‍ബ്ബാനയ്ക്കും ശേഷം നടന്ന കൊടിയേറ്റ് കർമ്മം വികാരി ഫാ. ഫിലിപ്പ് വൈക്കത്തുക്കാരന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. മെയ് ഏഴ് വരെ എല്ലാ ദിവസവും 4.30 ന് തമിഴ് കുര്‍ബാന, 5.45 ന്, 7.45 ന്, 10 ന്, വൈകുന്നേരം നാലിന്, ആറിന് മധ്യസ്ഥ പ്രാര്‍ഥന,…
ഗ്രാമീണ വികസനം ലക്ഷ്യമിട്ട് ദേശീയ പദ്ധതികളുമായി മർകസ്
2025-28 വർഷത്തേക്കുള്ള കർമ പദ്ധതികൾ അവതരിപ്പിച്ചു കോഴിക്കോട്: ദേശീയ തലത്തിൽ പ്രത്യേക പ്രാധാന്യം നൽകി വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പദ്ധതികൾ വ്യാപകമാക്കാൻ മർകസു സഖാഫത്തി സുന്നിയ്യ. 2025-28 വർഷത്തെ മർകസ് ജനറൽ ബോഡിയുടേതാണ് തീരുമാനം. പ്രവർത്തന സൗകര്യത്തിന് രാജ്യത്തെ 16 റീജിയനുകളായി ക്രമീകരിച്ചാണ് പദ്ധതികൾ ഏകോപിപ്പിക്കുക. വിദ്യാഭ്യാസത്തിലൂടെയും അടിസ്ഥാന സൗകര്യങ്ങളുടെയും നവീകരണത്തിലൂടെ മാത്രമേ ഗ്രാമീണ ജനതയുടെ ഉന്നമനം സാധ്യമാവൂ എന്ന കഴിഞ്ഞ ഏതാനും വർഷങ്ങളുടെ പ്രവർത്തന അനുഭവത്തിൽ നിന്നാണ് വിപുലീകരണ പദ്ധതികൾക്ക് തുടക്കമിടുന്നത്. സമസ്ത നൂറാം വാർഷിക കർമ പദ്ധതികളുടെ സാക്ഷാത്കാരമായാണ് പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നത്. പശ്ചിമ ബംഗാൾ, ഗുജറാത്ത്, കർണാടക റീജിയനുകളിൽ നിലവിലുള്ള ക്യാമ്പസുകൾ ഇന്റഗ്രേറ്റഡ് നോളേജ് ഹബ്ബാക്കി മാറ്റുക, മർകസ് പബ്ലിക് സ്‌കൂളുകൾ, സീക്യൂ നെറ്റ്‌വർക്കുകൾ ദേശിയ തലത്തിൽ വ്യാപിപ്പിക്കുക, ചെറുപട്ടണങ്ങളും ഗ്രാമങ്ങളും കേന്ദ്രീകരിച്ച് ലോ കോളേജുകളും നിയമ സഹായ വേദികളും സ്ഥാപിക്കുക, മെഡിക്കൽ മിഷന്റെ ഭാഗമായി ഹോസ്പിറ്റലുകളും…
വാൻകൂവറിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ചുകയറി 11 പേർ മരിച്ചു
ഒട്ടാവ: കാനഡയിലെ വാൻകൂവറിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ചുകയറി നിരവധി പേർ മരിച്ചു. 11 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. വാൻകൂവർ നഗരത്തിലെ ഒരു തെരുവ് ഉത്സവത്തിനിടെ പ്രാദേശിക സമയം രാത്രി 8 മണിയോടെയാണ് സംഭവം. നഗരത്തിലെ സൺസെറ്റ് ഓഫ് ഫ്രേസർ പരിസരത്ത് ലാപു ലാപു ദിനം ആഘോഷിക്കാൻ ഫിലിപ്പിനോ സമൂഹത്തിലെ അംഗങ്ങൾ വൻതോതിൽ ഒത്തുകൂടിയ സമയത്താണ് അപകടം നടന്നത്. ആഘോഷങ്ങൾ ദുഃഖമായി മാറി മരണസംഖ്യ ഇനിയും ഉയർന്നേക്കാം ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും സംഭവം ഇപ്പോൾ തീവ്രവാദ ആക്രമണമാണോ എന്ന് പറയാനാവില്ലെന്നും അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തൂ എന്നും പോലീസ് പറഞ്ഞു. എന്നിരുന്നാലും, ആക്രമണം ആസൂത്രണം ചെയ്തതാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡ്രൈവർ ഏഷ്യക്കാരനാണെന്നും മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും റിപ്പോർട്ടുകളുണ്ട്. അദ്ദേഹത്തെ ചോദ്യം ചെയ്തുവരികയാണ്. തെരുവ് ഉത്സവം വീക്ഷിച്ചുകൊണ്ട് നൂറുകണക്കിന് ആളുകൾ റോഡരികിലുണ്ടായിരുന്നുവെന്നും എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമാകുന്നതിന് മുമ്പ് കാർ…
ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഓർമ്മ ഇൻറർനാഷണലിന്റെ ആദരാഞ്ജലികൾ
ഫ്രാൻസ് മാർപാപ്പ – ലോകരാഷ്‌ട്രങ്ങളിൽ വലുപ്പത്തിൽ ഏറ്റവും ചെറുതായ വത്തിക്കാനിൻറെ തലവനും, 1.4 ബില്യൺ കത്തോലിക്കരുടെ ആത്മീയ നേതാവുമായിരുന്ന അതുല്യനായ വ്യക്തിത്വം. ലളിതമായ ജീവിതം കൊണ്ടും നൂതനമായ ആശയങ്ങൾ കൊണ്ടും ലോക ജനതയുടെയും ലോക നേതാക്കളുടെയും ഹൃദയങ്ങളിൽ ചിരകാലം കൊണ്ട് സ്ഥിരപ്രതിഷ്ഠ നേടിയ മാർപാപ്പ, ക്രൈസ്തവ സമൂഹത്തെയും ലോകമെമ്പാടുമുള്ള എല്ലാ വിശ്വാസികളെയും അതീവദുഃഖത്തിൽ ആഴ്ത്തിക്കൊണ്ടാണ് കാല യവനികയ്ക്കുള്ളിൽ മറഞ്ഞത്. മനുഷ്യസ്നേഹത്തിന്റെയും കരുണയുടെയും പ്രതീകമായിരുന്ന അദ്ദേഹം, ഈസ്റ്റർ ദിനത്തിൽ സെൻറ് പീറ്റേഴ്സ് ബസിലിക്കക്ക് മുൻപിൽ തിങ്ങിക്കൂടിയ അനേകായിരം വിശ്വാസികൾക്ക് മാർപ്പാപ്പയ്ക്ക് മാത്രം നൽകാവുന്ന ഉർബി-എത് – ഒർബി എന്ന ആശിർവാദവും നൽകിയ ശേഷം, തിങ്കളാഴ്ച നിത്യസമ്മാനത്തിനായി യാത്രയായി. ഓർമ്മ ഇൻെറർനാഷ്ണൽ ഏപ്രിൽ 23നു പ്രസിഡൻറ്റ് സജി സെബാസ്റ്റ്യൻറ്റെ നേതൃത്വത്തിൽ യോഗം ചേർന്ന് ഫ്രാൻസിസ് മാർപ്പാപ്പയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. വൈസ് പ്രസിഡൻറ്റ് പിൻറ്റോ കണ്ണമ്പള്ളി, ട്രെഷറർ റോഷൻ പ്ലാമ്മൂട്ടിൽ,…
ട്രംപിന്റെ ആദ്യ 100 ദിവസത്തിൽ കുറഞ്ഞത് 121,000 ഫെഡറൽ ജീവനക്കാരെ പിരിച്ചു വിട്ടതായി റിപ്പോർട്ട്
ന്യൂയോർക് :ട്രംപിന്റെ ആദ്യ 100 ദിവസങ്ങളിൽ 30 ഏജൻസികളിലായി കുറഞ്ഞത് 121,000 ഫെഡറൽ ജീവനക്കാരെ പിരിച്ചു വിട്ടതായി റിപ്പോർട്ട്.പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാം കാലാവധി ആരംഭിച്ചതിന് ശേഷമുള്ള മൂന്ന് മാസത്തിനുള്ളിൽ . അഡ്മിനിസ്ട്രേറ്റീവ് അവധിയിൽ പ്രവേശിച്ചവരെയോ സ്വമേധയാ വാങ്ങിയവരെയോ കണക്കാക്കാത്ത ഒരു വലിയ സംഖ്യയാണിത്. വ്യാപകമായ പിരിച്ചുവിടലുകളുടെ ഫലം ഇതിനകം രാജ്യത്തുടനീളം ഒരു തരംഗമായി മാറിയിട്ടുണ്ട് വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഗതാഗതം, പൊതു സുരക്ഷ എന്നിവയിൽ പൊതു ആവശ്യങ്ങൾ നിറവേറ്റാനുള്ള സർക്കാരിന്റെ ശേഷിയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ടെന്ന് വിദഗ്ധർ പറഞ്ഞു. അമേരിക്കക്കാർ ആശ്രയിക്കുന്ന അവശ്യ സേവനങ്ങൾക്കുള്ള ഭീഷണികൾ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾക്ക് കാരണമായിട്ടുണ്ട്, യുഎസ് മുതിർന്നവരിൽ പകുതിയിലധികം പേരും ഫെഡറൽ പ്രോഗ്രാമുകൾ വെട്ടിക്കുറയ്ക്കുന്നത് അവരുടെ കുടുംബങ്ങളെയും സമ്പദ്‌വ്യവസ്ഥയെയും ദോഷകരമായി ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ്.അടുത്തിടെ നടന്ന സിഎൻഎൻ പോൾ കാണിക്കുന്നത് മൊത്തത്തിൽ, വെറ്ററൻസ് അഫയേഴ്‌സ് വകുപ്പ് കുറഞ്ഞത് 70,000 ആളുകളെയെങ്കിലും പിരിച്ചുവിട്ടിട്ടുണ്ട്…
