ജർമ്മനിയിലെ മഗ്ഡെബർഗിൽ ക്രിസ്മസ് മാർക്കറ്റിൽ സൗദി അഭയാർത്ഥി താലിബ് അൽ അബ്ദുൽമോഹ്‌സെൻ നടത്തിയ ആക്രമണത്തിൽ ഒരു പിഞ്ചുകുട്ടി ഉൾപ്പെടെ നാല് പേരാണ് മരിച്ചത്. ഇസ്‌ലാമിക വിരുദ്ധ വീക്ഷണങ്ങൾക്കും തീവ്ര വലതുപക്ഷ സോഷ്യൽ മീഡിയ പോസ്റ്റുകൾക്കും പേരുകേട്ട മൊഹ്സെന്‍ ഒരു ബിഎംഡബ്ല്യു കാർ ജനക്കൂട്ടത്തിലേക്ക് ഓടിച്ചു കയറ്റി, 160-ലധികം പേർക്ക് പരിക്കേറ്റു. പ്രാദേശിക മാധ്യമങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം ജർമ്മനിയിലെ മാഗ്ഡെബർഗിൽ ക്രിസ്മസ് മാർക്കറ്റ് ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം നാലായി ഉയർന്നു . സൗദി അറേബ്യൻ അഭയാർത്ഥിയും മാനസികരോഗ വിദഗ്ധനുമായ തലേബ് അൽ അബ്ദുൽമോഹ്‌സെൻ, ഡിസംബർ 20 ന് വൈകുന്നേരം 7 മണിക്ക് തൻ്റെ ഇരുണ്ട ബിഎംഡബ്ല്യു കാർ തിരക്കേറിയ മാർക്കറ്റിലേക്ക് ഓടിച്ചു കയറ്റിയത് വ്യാപകമായ പരിഭ്രാന്തിയും നാശവും സൃഷ്ടിച്ചു. ഒരു മുതിർന്നയാളും ഒരു കൊച്ചുകുട്ടിയും തൽക്ഷണം കൊല്ലപ്പെട്ടു, രണ്ട് ഇരകൾ കൂടി പിന്നീട് മരണത്തിന് കീഴടങ്ങി. മരണങ്ങൾക്ക്…
Author: .
എടത്വ സിഎച്ച്എസിയിൽ ഒഴിവുള്ള തസ്തികളില്‍ നിയമനം നടത്തണമെന്നാവശ്യപെട്ട് എടത്വ വികസന സമിതി നില്പ് സമരം നടത്തി
എടത്വ:എടത്വ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഒഴിവുള്ള തസ്തികളില്‍ നിയമനം നടത്തണമെന്നാവശ്യപെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ നില്പ് സമരം പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് ചെറുകാട് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ജോർജ്ജ് തോമസ് കളപ്പുര അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഷാജി മാധവൻ, ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുള ,ട്രഷറാർ പി.ജെ കുര്യാക്കോസ് പട്ടത്താനം ,വൈസ് പ്രസി ഡന്റുമാരായ അഡ്വ. ഐസക്ക് രാജു, പിഡി രമേശ്കുമാർ, ഗോപകുമാർ തട്ടങ്ങാട്ട്, ജോയിന്റ് സെക്രട്ടറി അജി കോശി,സാബു മാത്യു കളത്തൂർ, പി.ഡി.ജോർജ്ജ്ക്കുട്ടി, ഷാജിമോൻ ജോസഫ്, വർഗ്ഗീസ് മാത്യു നെല്ലിക്കൽ എന്നിവർ പങ്കെടുത്തു. തുടർന്ന് സമിതിയുടെ നേതൃത്വത്തിൽ മെഡിക്കൽ ഓഫീസ് ഇൻ ചാർജ്ജ് ഡോ.വി. വിജിക്ക് നിവേദനം നല്‍കി. എടത്വ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രതിദിനം ചികിത്സക്കായി ഇരുന്നൂറിലധികം രോഗികൾ എത്തുന്നുണ്ടെങ്കിലും ഒക്ടോബര്‍ മാസത്തിൽ കിടത്തി ചികിത്സ നല്കിയത് എട്ട് പേർക്ക്…
കണ്ടങ്കരി ദേവിവിലാസം ഹയർ സെക്കൻണ്ടറി സ്ക്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി
എടത്വ: കണ്ടങ്കരി ദേവിവിലാസം ഹയർ സെക്കൻണ്ടറി സ്ക്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ ഈ വർഷത്തെ സപ്തദിന സഹവാസ ക്യാമ്പ് സമഗ്റം 2024 തലവടി സി. എം.എസ് ഹൈസ്കൂളിൽ തുടക്കമായി. പാരേത്തോട് ജംഗ്ഷനിൽ നിന്നും റാലിയായി എത്തിയ 50 അംഗ സംഘത്തെ തലവടി സിഎംഎസ് ഹൈസ്ക്കൂൾ പ്രഥമ അധ്യാപകന്‍ റെജിൽ സാം മാത്യൂ സ്വീകരിച്ചു. പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് എസ് ശബരീഷ് പതാക ഉയര്‍ത്തി. ദേവി വിലാസം ഹയർ സെക്കൻണ്ടറി സ്ക്കൂൾ മാനേജർ ആർ. തുളസിദാസ് അധ്യക്ഷത വഹിച്ചു.ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി ഉദ്ഘാടനംചെയ്തു . എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ഒ മിനി പദ്ധതി വിശദീകരണം നടത്തി. തലവടി സി.എം.എസ് ഹൈസ്ക്കൂൾ മാനേജർ റവ. മാത്യൂ ജിലോ നൈനാൻ അനുഗ്രഹ പ്രഭാഷണം നടത്തി. ബ്ളോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ…
റഷ്യയില്‍ 9/11 മോഡല്‍ ആക്രമണം; കൊലയാളി ഡ്രോൺ ബഹുനില കെട്ടിടത്തില്‍ ഇടിച്ചു; ആളപായമില്ല
റഷ്യയിലെ കസാനിൽ ഡ്രോൺ ഉപയോഗിച്ച് 9/11 മോഡല്‍ ആക്രമണം നടത്തി. തലസ്ഥാനമായ മോസ്കോയിൽ നിന്ന് 700 കിലോമീറ്റർ അകലെയുള്ള കസാനിലാണ് ഒരു ബഹുനില കെട്ടിടത്തില്‍ ഡ്രോണ്‍ ഇടിച്ചത്. ഈ ആക്രമണത്തിൻ്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇതിൽ ഒരു ഡ്രോൺ കെട്ടിടത്തിൽ ഇടിക്കുന്നത് കാണാം. ഉക്രെയ്നാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. മറുവശത്ത്, ഉക്രെയ്നിനെതിരെ പോരാടുന്നതിന് റഷ്യയിലേക്ക് അയച്ച ഉത്തര കൊറിയൻ സൈനികർ ഉക്രേനിയൻ ഡ്രോണുകൾ കണ്ടെത്തുന്നതിന് കൂടുതൽ നിരീക്ഷണ പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രാദേശിക ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, സ്‌ഫോടക വസ്തുക്കൾ നിറച്ച ഡ്രോണുകൾ കസാനിലെ ബഹുനില കെട്ടിടങ്ങളെ ലക്ഷ്യമിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കെട്ടിടങ്ങളിൽ വൻ തീപിടിത്തമുണ്ടായത്. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്, മൂന്ന് കാമികേസ് ഡ്രോണുകൾ കസാൻ നഗരത്തിലെ നിരവധി റെസിഡൻഷ്യൽ ബഹുനില കെട്ടിടങ്ങളെ ആക്രമിച്ചു. ആക്രമണത്തിൻ്റെ ദൃക്‌സാക്ഷികൾ ചിത്രീകരിച്ച വീഡിയോ ക്ലിപ്പുകൾ നിരവധി മാധ്യമ ഗ്രൂപ്പുകൾ…
കോതമംഗലത്ത് രണ്ടാനമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ആറ് വയസുകാരിയുടെ ഖബറടക്കം നടന്നു
എറണാകുളം: കോതമംഗലത്ത് രണ്ടാനമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ആറ് വയസുകാരി മുസ്‌കാൻ്റെ ഖബറടക്കം കോതമംഗലം കമ്പനിപ്പടി നെല്ലിമുട്ടം ജുമാമസ്ജിദിൽ നടന്നു. താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന കുട്ടിയുടെ മൃതദേഹം പിതാവ് അജാസ് ഖാൻ ഏറ്റുവാങ്ങി തുടർനടപടികൾ പൂർത്തിയാക്കി സംസ്‌കാരം നടത്തി. കുടുംബാംഗങ്ങളും ബന്ധുക്കളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. രണ്ട് ദിവസം മുമ്പാണ് രണ്ടാനമ്മ അനീഷ ആറ് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നറിയാന്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ഉത്തര്‍പ്രദേശ് സ്വദേശിനിയായ ആറ് വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രത്രി ഉറങ്ങാന്‍ കിടന്ന കുട്ടി രാവിലെ വിളിച്ചിട്ടും എഴുന്നേറ്റില്ല എന്നായിരുന്നു മാതാപിതാക്കള്‍ ആദ്യം പറഞ്ഞത്. എന്നാല്‍, ഇന്‍ക്വസ്റ്റ് വേളയില്‍ കുട്ടിയുടെ മുഖത്ത് പാടുകള്‍ കണ്ടിരുന്നു. തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് കണ്ടെത്തി.…
മലങ്കര പള്ളി തർക്കം: മുളന്തുരുത്തി പള്ളിയിൽ പെരുന്നാളിനിടെ സംഘർഷം
കൊച്ചി: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ യാക്കോബായ, ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം വെള്ളിയാഴ്ച (ഡിസംബർ 20) രാത്രി തെരുവിലേക്ക് വ്യാപിച്ചു, ഒരു സംഘത്തിൻ്റെ ഭാഗമായിരുന്ന എറണാകുളം മുളന്തുരുത്തിയിൽ നിന്നുള്ള ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ വെള്ളിയാഴ്ച പള്ളി പെരുന്നാളിൻ്റെ ഭാഗമായി നടത്തിയ ഘോഷയാത്രയ്ക്കിടെയുണ്ടായ അക്രമം തടയാൻ പോലീസ് ശ്രമിക്കുകയായിരുന്നു. ഘോഷയാത്ര നടത്തിപ്പുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയിരുന്ന ധാരണ ലംഘിച്ചതാണ് ഇരുവിഭാഗങ്ങളും ഉന്നയിച്ചത്. പള്ളി വേദിയിൽ വെച്ച് പോലീസ് സംഘവുമായി ഏറ്റുമുട്ടിയ പന്ത്രണ്ടോളം പേരെ പോലീസ് തിരിച്ചറിഞ്ഞതായാണ് റിപ്പോർട്ട്. നിലവിലുള്ള സഭാ തർക്കത്തിൽ ചരിത്രപരമായ പള്ളി വിവാദപരമായ അവകാശവാദങ്ങളുടെ കേന്ദ്രമാണ്.
ക്ലാസ്സ് മുറിയില്‍ വെച്ച് ഏഴാം ക്ലാസ്സുകാരിക്ക് പാമ്പു കടിയേറ്റു
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകര ചെങ്കൽ യുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിക്ക് ക്ലാസ് മുറിയില്‍ വെച്ച് പാമ്പ് കടിയേറ്റു. ചെങ്കല്‍ ജയൻ നിവാസിൽ ഷിബുവിൻ്റെയും ബീനയുടെയും മകൾ നേഹ (12)യ്ക്കാണ് പാമ്പ് കടിയേറ്റത്. ഇന്നലെ ഉച്ചയ്ക്കാണ് ക്ലാസ് മുറിയില്‍ വെച്ച് സംഭവം നടന്നത്. സ്‌കൂൾ പരീക്ഷകൾ എല്ലാം കഴിഞ്ഞ് ഇന്നലെ ക്രിസ്മസ് അവധിക്ക് സ്‌കൂളുകൾ അടച്ച സമയത്ത് പല സ്കൂളുകളും ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചിരുന്നു. നെയ്യാറ്റിന്‍കര ചെങ്കല്‍ യുപി സ്‌കൂളിനും ഇന്നലെയായിരുന്നു ആഘോഷം. കുട്ടികളെല്ലാം ആഘോഷത്തിന്റെ ഭാഗമായുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിനിടെയാണ് കുട്ടിയെ പാമ്പ് കടിച്ചത്. കുട്ടിയുടെ വലതു കാല്‍പാദാത്തിലാണ് കടിയേറ്റത്. ഉടനെ കുട്ടി കുതറി മാറി. ഈ സമയം മറ്റു കുട്ടികളും അടുത്തുണ്ടായിരുന്നു. മറ്റ് കുട്ടികളെ പാമ്പ് ആക്രമിച്ചില്ല. പാമ്പിനെ സ്‌കൂള്‍ അധികൃതര്‍ കണ്ടെത്തി തല്ലിക്കൊന്നു. നേഹയെ സ്‌കൂള്‍ അധികൃതര്‍ ഉടന്‍ തന്നെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍…
ബോബി ചെമ്മണ്ണൂര്‍ വയനാട്ടില്‍ നടത്താനിരുന്ന പുതുവത്സര പാര്‍ട്ടി ഹൈക്കോടതി തടഞ്ഞു
വയനാട്: ബോബി ചെമ്മണ്ണൂര്‍ വയനാട്ടില്‍ വെച്ച് നടത്താനിരുന്ന ‘ബോച്ചെ സണ്‍ഡേ ന്യൂ ഇയര്‍ പാര്‍ട്ടി’ ഹൈക്കോടതി ഇടപെട്ട് തടഞ്ഞു. മേപ്പാടിയിലാണ് ‘ബോച്ചെ 1000 ഏക്കര്‍’ എന്ന സ്ഥലത്ത് ബോബി ചെമ്മണ്ണൂര്‍ സണ്‍ബേണ്‍ ന്യൂഇയര്‍ പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, പ്രദേശവാസികളുടെ പരാതിയില്‍ കേസെടുത്തതിനെത്തുടര്‍ന്നാണ് കോടതിയുടെ ഉത്തരവ്. ഈ വർഷം കേരളം ഏറ്റവും രൂക്ഷമായ ഉരുൾപൊട്ടൽ നേരിട്ട പ്രദേശത്തിനടുത്താണ് ബോച്ചെ പരിപാടി നടക്കേണ്ടിയിരുന്നത്. പതിനായിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന ഒരു ന്യൂ ഇയർ പാർട്ടി ആയിരുന്നു അത്. എന്നാൽ സംഭവം അപകടകരമാണെന്നും ക്രമസമാധാനത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ കലക്ടർ ഇന്നലെ പരിപാടി നിർത്തിവെക്കാൻ ഉത്തരവിടുകയായിരുന്നു. ഇക്കാര്യം സ്‌പെഷ്യല്‍ ഗവ പ്ലീഡര്‍ കോടതിയെ അറിയിച്ചു. പരിപാടികള്‍ നടത്താന്‍ അനുമതി ഇല്ലെന്നും ഇതില്‍ പറയുന്നുണ്ട്. പരിപാടിക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് പഞ്ചായത്തും കോടതിയെ അറിയിച്ചു. ദുരന്തസാധ്യത കണക്കിലെടുത്ത് നിരോധന…
അശ്ലീല നടിക്ക് പണം നല്‍കിയ കേസില്‍ ട്രംപിന് ഇളവ് ലഭിക്കില്ലെന്ന് ജഡ്ജി ജുവാന്‍ മാര്‍ച്ചന്‍
ന്യൂയോര്‍ക്ക്: നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് അശ്ലീല നടിക്ക് പണം നല്‍കിയ കേസില്‍ വൻ തിരിച്ചടി. പ്രസിഡൻ്റായതിന് ശേഷവും ട്രംപിന് ഈ കേസിൽ ഇളവ് ലഭിക്കില്ലെന്ന് ന്യൂയോർക്ക് ജഡ്ജി ജുവാൻ മാർച്ചൻ വ്യക്തമാക്കി. മെയ് മാസത്തില്‍ ട്രംപിന്റെ ശിക്ഷ കോടതി ശരിവെച്ചിരുന്നു. പ്രസിഡന്റ് അധികാരത്തിലിരിക്കുമ്പോഴും നിയമപരമായ ഉത്തരവാദിത്തത്തിൻ്റെ ശക്തമായ സന്ദേശമാണ് ഈ തീരുമാനം നൽകുന്നത്. സിഎൻഎൻ റിപ്പോർട്ട് അനുസരിച്ച്, പ്രസിഡന്റുമാര്‍ക്ക് അവരുടെ ഔദ്യോഗിക ചടങ്ങുകൾക്ക് സുപ്രീം കോടതി നൽകുന്ന ഇമ്മ്യൂണിറ്റി ഈ കേസിൽ ബാധകമല്ലെന്ന് ജഡ്ജി മാർച്ചൻ പറഞ്ഞു. വിചാരണയിലെ സാക്ഷ്യപത്രം പൂർണ്ണമായും വ്യക്തിപരവും അനൗദ്യോഗികവുമായ പെരുമാറ്റവുമായി ബന്ധപ്പെട്ടതാണ്, ഇത് പ്രതിരോധാവകാശം നൽകുന്നില്ല. ഗുരുതരമായ ക്രിമിനൽ കുറ്റം ചുമത്തപ്പെട്ട് പ്രസിഡൻ്റാകുന്ന ആദ്യ വ്യക്തിയായി ട്രംപ് മാറിയേക്കും. ഈ കേസ് 2016 ലെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൻ്റെ കാലത്ത് നടന്നതാണ്. നിശബ്ദത പാലിക്കാൻ ഒരു അശ്ലീല താരത്തിന് പണം നൽകുകയും…
ഫൊക്കാന ഇന്റർനാഷണൽ: പി പി ചെറിയാൻ മീഡിയ കമ്മിറ്റി ചെയർമാൻ
ന്യൂയോർക്ക്: ഫൊക്കാന ഇന്റർനാഷനലിന്റെ മീഡിയ-സോഷ്യൽ മീഡിയ കമ്മിറ്റികൾ പ്രഖ്യാപിച്ചു. മീഡിയ കമ്മിറ്റി ചെയർമാനായി പി പി ചെറിയാനെ (ഡാളസ്) തെരഞ്ഞെടുത്തതായി പ്രസിഡണ്ട് സണ്ണി മറ്റമന അറിയിച്ചു. അറ്റ്‌ലാന്റയിൽ നിന്നുള്ള ഷാജി ജോൺ സോഷ്യൽ മീഡിയ – ഐ ടി കമ്മിറ്റികൾ നയിക്കും. അനിൽ ആറന്മുള, ഗോൾഡി അലോഷ്യസ്, സാൻഡി സ്റ്റീഫൻ, സുജിത് ഇ ഐ എന്നിവർ മറ്റ് അംഗങ്ങളായിരിക്കും. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി അമേരിക്കൻ മലയാള മാധ്യമലോകത്തു നിറസാന്നിധ്യമായി നിലകൊള്ളുകയാണ് പി പി ചെറിയാൻ. 1995 മുതൽ ഡാലസിൽ സാമൂഹ്യ സാംസ്‌കാരിക രംഗത്തും വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുള്ള പി പി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ചെറിയാൻ ഇന്ത്യ പ്രസ് ക്ലബ് നാഷണൽ കമ്മിറ്റി അംഗം ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് എന്ന സംഘടനയുടെ സെക്രട്ടറി ആയും പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്കയിലെ മലയാള മാധ്യമങ്ങളെ നിലനിർത്താനും അവയുടെ…
