ലൈംഗികത്തൊഴിലാളികൾക്കായി പ്രസവാവധിയും ആനുകൂല്യവും നല്‍കുന്ന നിയമം ബെല്‍ജിയത്തില്‍ നിലവില്‍ വന്നു. ഇവിടെ മറ്റു സ്ത്രീകളെപ്പോലെ ലൈംഗികത്തൊഴിലാളികൾക്കും പ്രസവാവധി നൽകുന്നു. ഇതുകൂടാതെ, ആരോഗ്യ ഇൻഷുറൻസ്, പെൻഷൻ, അസുഖ അവധി തുടങ്ങി നിരവധി സൗകര്യങ്ങൾ അവർക്ക് നൽകുന്നുണ്ട്. ലൈംഗികത്തൊഴിലാളികൾക്കുള്ള തൊഴിൽ കരാർ സംബന്ധിച്ച തൊഴിൽ നിയമത്തിന് ബെൽജിയം അംഗീകാരം നൽകി. ഇതോടെ ലൈംഗിക തൊഴിലാളികള്‍ക്കായി നിയമമുണ്ടാക്കിയ ലോകത്തിലെ ആദ്യത്തെ രാജ്യമായി ബെൽജിയം മാറി. ഒരു റിപ്പോർട്ട് അനുസരിച്ച്, ബെൽജിയൻ പാർലമെൻ്റ് കഴിഞ്ഞ ആഴ്ച വെള്ളിയാഴ്ച ഈ നിയമത്തിന് അംഗീകാരം നൽകി, 93 പേർ അനുകൂലിച്ചും 33 പേർ വിട്ടുനിന്നു, എതിരായി ആരും വോട്ട് ചെയ്തില്ല. പുതിയ ബെൽജിയൻ നിയമപ്രകാരം, ലൈംഗികത്തൊഴിലാളികളും കരാർ പ്രകാരം ജോലി ചെയ്യും, അതിൽ ആരോഗ്യ ഇൻഷുറൻസ്, പെൻഷൻ, അസുഖ അവധി, പ്രസവാവധി തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടുന്നു. അതൊരു ജോലിയായി അംഗീകരിക്കപ്പെടും എന്നാണ് പ്രത്യേകത. 2022-ൽ മാത്രമാണ്…
Author: .
ഞങ്ങള്‍ എല്‍ഡിഎഫില്‍ നിന്ന് വേര്‍പിരിയുന്നു എന്ന വാര്‍ത്ത മാധ്യമ സൃഷ്ടിയാണ്: ജോസ് കെ മാണി
ന്യൂഡല്‍ഹി: കേരള കോൺഗ്രസ് എം മുന്നണി മാറുമെന്ന റിപ്പോർട്ടുകൾ തള്ളി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. വാർത്ത സൃഷ്ടിച്ചത് വെറുതെയാണെന്നും ആരുമായും ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് (എം) എൽഡിഎഫിൻ്റെ അവിഭാജ്യ ഘടകമാണെന്നും എൽഡിഎഫിൽ താൻ പൂർണ തൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് പാർട്ടി മുന്നണി മാറുന്നതുമായി ബന്ധപ്പെട്ട് ആരുമായും ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫിനെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് മുന്നോട്ടുകൊണ്ടുപോകുന്നത്. എൽ.ഡി.എഫിനൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് മാധ്യമങ്ങളില്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് വന്നത് വ്യാജ വാര്‍ത്തയാണ്. അന്തരീക്ഷത്തില്‍ നിന്ന് സത്യവിരുദ്ധമായ വാര്‍ത്ത ഉണ്ടാക്കുകയാണ്. സത്യ വിരുദ്ധമാണ്. കഴിഞ്ഞ 60 വര്‍ഷക്കാലമായി കേരള രാഷ്ട്രീയത്തില്‍ ഒരു തിരുത്തല്‍ ശക്തിയായി നിന്നതാണ് കേരള കോണ്‍ഗ്രസ് പാര്‍ട്ടി. ആ പാര്‍ട്ടി മുന്നണി മാറുന്നുവെന്നുള്ളത് സാധാരണ ഒരു വാര്‍ത്തയല്ല. വളരെ ഗൗരവമേറിയ വാര്‍ത്തയാണ്.…
കൊച്ചി ഹാർബർ പാലം ഡിസംബർ 20 വരെ അടച്ചിടും
കൊച്ചി: നവംബർ 21 ന് അടച്ച കൊച്ചി ഹാർബർ പാലം ഉപയോഗിക്കുന്നതിന് പശ്ചിമ കൊച്ചിയിൽ നിന്നുള്ള യാത്രക്കാർക്കും വിനോദസ ഞ്ചാരികൾക്കും ഡിസംബർ 20 വരെ കാത്തിരിക്കേണ്ടി വന്നേക്കാം. ഷെഡ്യൂൾ അനുസരിച്ച്, 1940-കളുടെ തുടക്കത്തിൽ ബ്രിട്ടീഷുകാർ നിർമ്മിച്ച പാലത്തിൻ്റെ പുനർനിർമ്മാണം നവംബർ 28-ന് ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകേണ്ടതായിരുന്നു. റീടാറിംഗ് ജോലികൾ ആരംഭിക്കുന്നതിലെ കാലതാമസത്തിൽ യാത്രക്കാരും ടൂറിസം തല്പരരും മറ്റുള്ളവരും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ജീർണിച്ച ടാർ ചെയ്ത പ്രതലം രണ്ട് ദിവസത്തിനുള്ളിൽ കോരി മാറ്റിയിരുന്നു. പുനർനിർമ്മാണം പൂർത്തിയാക്കുന്നതിലെ ക്രമാതീതമായ കാലതാമസം പശ്ചിമകൊച്ചി-എറണാകുളം ഇടനാഴിയിലെ തിരക്കേറിയ ടൂറിസ്റ്റ് സീസണിൽ ഗതാഗത തടസ്സം രൂക്ഷമാക്കിയതായി പശ്ചിമ കൊച്ചിയിലെ സാമൂഹിക പ്രവർത്തകൻ ജേക്കബ് ആൻ്റണി പറഞ്ഞു. ആംബുലൻസുകൾ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും അനിശ്ചിതമായി കുരുക്കിൽ കുടുങ്ങിക്കിടക്കുകയാണ്, ഇത് പലപ്പോഴും ബദൽ റോഡുകളിലേക്കും പാലങ്ങളിലേക്കും നീളുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു. പാലത്തിൻ്റെ പുനർനിർമ്മാണവും വീണ്ടും തുറക്കുന്നതിലെ കാലതാമസത്തിൻ്റെ കാരണം…
പ്രീമിയറിംഗ് ‘ഖാഫ് 7.0’ : ഇവൻ്റ് ലോഞ്ച് നടന്നു
കാരന്തൂർ : ജാമിഅ മർകസ് കലാ – വൈജ്ഞാനിക പ്രഘോഷമായ ഖാഫ് ഏഴാമത് എഡിഷൻ സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് ലോഞ്ചിംഗ് നിർവ്വഹിച്ചു. ‘ഡീ കോഡിങ്ങ് കൾച്ചറൽ അൽഗോരിതം ‘ എന്ന തീമിൽ ഡിജിറ്റൽ സാങ്കേതിക കാലത്തെ സാംസ്കാരിക മ്യൂല്യങ്ങളുടെ വീണ്ടെടുപ്പ് പ്രമേയമാക്കിയാണ് ഖാഫ് സംവിധാനിച്ചിട്ടുള്ളത്. ഫിഖ്ഹ് കൊളോക്വിയം, മാസ്റ്റർ പ്ലാൻ, ഇൻസൈറ്റ്, ടാലൻ്റ് ടെസ്റ്റ്, വിഷ്വൽ സ്റ്റോറി, ഡാറ്റാ ചലഞ്ച് തുടങ്ങി 150 ലേറെ മത്സരങ്ങളും അക്കാദമിക് മീറ്റപ്പുകളും പരിപാടിയിൽ നടക്കും. ജാമിഅ മർകസിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി പഠിക്കുന്ന ആയിരത്തിലധികം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുക്കും. ഡിസംബർ അവസാന വാരം നടക്കുന്ന ഖാഫ് ലൈവ് ഫെസ്റ്റിവൽ ജാമിഅ മർകസ് ഇഹ്‌യാഉസ്സുന്ന സ്റ്റുഡൻ്സ് യൂണിയൻ നാൽപതാം വാർഷികാഘോഷം ‘ചാലീസ് ചാന്ദ് ‘സമാപന വേദിയുമാകും.
‘ചാലീസ് ചാന്ദ്’ കർമ്മ പദ്ധതികൾക്ക് തുടക്കം
ജാമിഅ മർകസ് സ്റ്റുഡൻ്സ് യൂണിയൻ ഇഹ്‌യാഉസ്സുന്നയുടെ നാൽപതാം വാർഷികാഘോഷം ‘ചാലീസ് ചാന്ദ് ‘ കർമ്മപദ്ധതികൾക്ക് പ്രൗഢാരംഭം. മർകസ് കാമിൽ ഇജ്തിമാ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ജാമിഅ മർകസ് ചാൻസിലർ സി മുഹമ്മദ് ഫൈസി ലോഞ്ചിംഗ് നിർവ്വഹിച്ചു. മതം, സമൂഹം, സംസ്കാരം, സാഹിത്യം, രാഷ്ട്രീയം തുടങ്ങി വ്യത്യസ്ത വിഷയങ്ങൾ ചർച്ച ചെയ്യുന്ന സിവിലൈസേഷൻ മീറ്റ് , സറ്റുഡൻ്റ്സ് കേരള സമ്മിറ്റ് , ഗ്ലോബൽ ഡയലോഗ് , സ്കോളേഴ്സ് പാർക്ക് തുടങ്ങി നാല്പത് പദ്ധതികളാണ് ‘ചാലീസ് ചാന്ദി’ൻ്റെ ഭാഗമായി നടക്കുക. വിവിധ സെഷനുകളിലായി ദേശീയ-അന്തർദേശീയ പ്രതിനിധികൾ പങ്കെടുക്കും. ഡിസംബർ അവസാന വാരം ജാമിഅ മർകസിൽ പഠിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ഏഴാമത് ഖാഫ് കൾച്ചറൽ ഫെസ്റ്റിവലോടെ ചാലീസ് ചാന്ദ് സമാപിക്കും. ജാമിഅ മർകസ് ഡീൻ ഓഫ് ഇസ്‌ലാമിക് തിയോളജി അബ്ദുള്ള സഖാഫി മലയമ്മ, ജാമിഅ…
നക്ഷത്ര ഫലം (ഡിസംബര്‍ 1, 2024)
ചിങ്ങം: ദിവസം മുഴുവനും നിങ്ങള്‍ കര്‍മ്മനിരതനായിരിക്കും. മേലുദ്യോഗസ്ഥൻമാരുടെ പ്രതീക്ഷകള്‍ക്ക് അനുസരിച്ച് നിങ്ങള്‍ക്ക് ജോലിയില്‍ പ്രവര്‍ത്തിക്കേണ്ടി വരും. വീട്ടമ്മമാര്‍ക്ക് അവരുടെ പതിവ് ജോലികളോടൊപ്പം തന്നെ മറ്റ് ചില ജോലികളും കൈകാര്യം ചെയ്യേണ്ടിവരും. ഇത് നിങ്ങളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. കന്നി: കൂടുതല്‍ ജോലി ചെയ്യണമെന്നുള്ള നിങ്ങളുടെ ആഗ്രഹം ഇന്ന് വളരെ മുൻപന്തിയിലായിരിക്കും. ദിവസം മുഴുവൻ കഠിനമായി ജോലി ചെയ്‌തശേഷം നിങ്ങള്‍ക്ക് മാനസികോല്ലാസം നല്‍കുന്ന പ്രൈവറ്റ് പാര്‍ട്ടികളിലോ, സാമൂഹിക കൂട്ടായ്‌മകളിലോ അല്ലെങ്കില്‍ ഏതെങ്കിലും വിവാഹ സല്‍ക്കാരത്തിലോ പങ്കുകൊള്ളാൻ ശ്രമിക്കുക. തുലാം: ഭാഗ്യപരീക്ഷണത്തിനുള്ള നിങ്ങളുടെ സ്വഭാവം കാരണം ഇന്ന് നിങ്ങള്ക്ക് വലിയ പ്രയോജനമുണ്ടാകാനിടയുണ്ട്. ഓഫിസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ നിങ്ങളുടെ സാമര്‍ത്ഥ്യത്തെയും, നന്നായി ജോലി ചെയ്യാനുള്ള നിങ്ങളുടെ കഴിവിനെയും ശ്രദ്ധിക്കും. ആരെങ്കിലുമായി തുറന്ന ഒരു വഴക്കിന് നിങ്ങള്‍ തയ്യാറാകാതിരിക്കാൻ ശ്രദ്ധിക്കുക. വൃശ്ചികം: സ്നേഹവും ഒടുങ്ങാത്ത അഭിനിവേശവും ഒരു ജീവിതചര്യതന്നെയാണ്. ഇന്നത്തെ ദിവസവും അതില്‍ നിന്നും വിഭിന്നമല്ല.…
ഡോളര്‍ മേല്‍ക്കോയ്മ അവസാനിക്കുമോ?: ബ്രിക്‌സ് രാജ്യങ്ങളുടെ കറൻസിയിൽ അമേരിക്കയ്ക്ക് എത്രത്തോളം നഷ്ടമുണ്ടാകും?
ഡോളറിന് പകരമായി സ്വന്തം കറൻസി അവതരിപ്പിക്കാൻ തീരുമാനിച്ചാൽ അമേരിക്ക 100% തീരുവ ചുമത്തുമെന്ന് ബ്രിക്‌സ് രാജ്യങ്ങൾക്ക് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഡോളറിൻ്റെ ശക്തി ദുർബലമായാൽ അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥ വലിയ നഷ്ടം നേരിട്ടേക്കുമെന്നതാണ് ട്രംപിൻ്റെ ഈ പ്രസ്താവനയ്ക്ക് പിന്നിലെ ഭയം. ഡോളറിന് ബദലായി സ്വന്തം കറൻസി സൃഷ്ടിക്കാൻ ബ്രിക്‌സ് രാജ്യങ്ങൾ ഈ വർഷം നിർദ്ദേശിച്ചിരിന്നു. അത് തടയാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. ഈ പ്രസ്താവന ട്രംപിൻ്റെ ആശങ്കയെ പ്രതിഫലിപ്പിക്കുന്നുണ്ടോ അതോ ബ്രിക്‌സ് രാജ്യങ്ങളുടെ സ്വന്തം ചുവടുകൾ അമേരിക്കയ്ക്ക് വലിയ ഭീഷണിയാകുമോ? നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഈ ദിവസങ്ങളിൽ വീണ്ടും പ്രധാന വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്. ഇന്ത്യയും ഉൾപ്പെടുന്ന ബ്രിക്‌സ് രാജ്യങ്ങളെയാണ് അദ്ദേഹം ഇത്തവണ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഡോളറിന് പകരമായി ബ്രിക്‌സ് രാജ്യങ്ങൾ സ്വന്തം കറൻസി കൊണ്ടുവന്നാൽ അമേരിക്ക ഈ രാജ്യങ്ങൾക്ക് 100 ശതമാനം തീരുവ…
ഇന്ത്യൻ വംശജനായ കാഷ് പട്ടേലിനെ എഫ്ബിഐ മേധാവിയായി ട്രംപ് നാമനിര്‍ദ്ദേശം ചെയ്തു
ഇന്ത്യൻ അമേരിക്കൻ പെൻ്റഗൺ ഉദ്യോഗസ്ഥൻ കശ്യപ് “കാഷ്” പട്ടേലിനെ എഫ്ബിഐ ഡയറക്ടറായി നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നാമനിർദ്ദേശം ചെയ്തു. അമേരിക്കൻ ഗവൺമെൻ്റിനുള്ളിൽ “ഡീപ് സ്റ്റേറ്റ്” എന്നറിയപ്പെടുന്നതിനെ പൊളിച്ചു നീക്കുന്നതിന് വേണ്ടി ശബ്ദമുയർത്തുന്ന ആളാണ് പട്ടേൽ. ഫ്ലോറിഡ: നിയുക്ത യു എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ അമേരിക്കനായ കശ്യപ് “കാഷ്” പട്ടേലിനെ എഫ്ബിഐയുടെ ഡയറക്ടറായി നാമനിർദ്ദേശം ചെയ്തു. കാഷ് പട്ടേൽ ട്രംപിൻ്റെ വിശ്വസ്തനായ ഒരു സഖ്യകക്ഷിയും യുഎസ് ഗവൺമെൻ്റിനുള്ളിലെ “ഡീപ് സ്റ്റേറ്റ്” എന്ന ഘടകത്തെ ഉന്മൂലനം ചെയ്യുന്നതിനുള്ള ശക്തമായ പിന്തുണക്കാരനുമാണ്. ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ “ട്രൂത്ത് സോഷ്യൽ” ലെ ഒരു പോസ്റ്റിൽ കാഷ് പട്ടേലിനെ പ്രശംസിച്ചുകൊണ്ട് ഇങ്ങനെ എഴുതി, “കാഷ് ഒരു മികച്ച അഭിഭാഷകനും അന്വേഷകനും ‘അമേരിക്ക ഫസ്റ്റ്’ യോദ്ധാവുമാണ്, അഴിമതി തുറന്നുകാട്ടാനും നീതിയെ സംരക്ഷിക്കാനും അമേരിക്കൻ ജനതയെ സംരക്ഷിക്കാനും അദ്ദേഹം…
എക്ക്യൂമെനിക്കൽ ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബർ 7 ശനിയാഴ്ച ഡാളസിൽ
ഡാളസ്: കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ ഡാളസിൽ നടത്തപ്പെടുന്ന 46 – മത് എക്ക്യൂമെനിക്കൽ ക്രിസ്‌തുമസ് – പുതുവത്സരാഘോഷങ്ങൾ ഡിസംബർ 7 ശനിയാഴ്ച്ച വൈകിട്ട് 5 മണിക്ക് ഡാളസിലെ മാർത്തോമ്മ ഇവന്റ് സെന്ററിൽ ( 11550 Luna Road, Farmers Branch, Tx 75234) വെച്ച് നടത്തപ്പെടും. മലങ്കര യാക്കോബായ സുറിയാനി സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന ആർച്ച് ബിഷപ്പ് എൽദോ മാർ തിത്തോസ് ക്രിസ്തുമസ് – ന്യുഇയർ സന്ദേശം നൽകും. ഡാളസിലെ വിവിധ സഭകളിൽപ്പെട്ട അനേക ഇടവകളിലെ ഗായകസംഘങ്ങളുടെ ഗാനശുശ്രുഷ ഉണ്ടായിരിക്കും. ഈ വർഷത്തെ ആഘോഷങ്ങൾക്ക് നേതൃത്വം വഹിക്കുന്നത് ഡാളസിലെ കരോൾട്ടണിലുള്ള സെന്റ.മേരിസ് മലങ്കര യാക്കോബായ സിറിയൻ ഓർത്തഡോക്സ് ഇടവകയാണ്. വിവിധ സഭാ വിഭാഗത്തിൽപ്പെട്ട ഇരുപത്തി ഒന്ന് ഇടവകളിലെ വൈദീകരും, വിശ്വാസികളും ഒന്നിച്ചു ചേരുന്ന ഒരു മഹാസംഗമം ആണ് കഴിഞ്ഞ 45 വർഷമായി ഡാളസിൽ…
ഓടയിൽ ഒടുങ്ങുന്ന മലയാളി പ്രജകൾ: ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്
പൊതുമരാമത്ത് വകുപ്പിന്റെ ഉപേക്ഷയും അശ്രദ്ധയും കെടുകാര്യസ്ഥതയും കാരണം കേരളത്തിലെ വാഴിയോരങ്ങൾ മരണക്കെണികളായി മാറിക്കൊണ്ടിരിക്കുന്നു. കാലങ്ങളായി തുറന്നുകിടക്കുന്ന ഓടകൾ ഇപ്പോഴും അങ്ങനെത്തന്നെയുണ്ട്. അധികൃതരുടെ കൺമുന്നിൽ ഒരുപാട് അപകടങ്ങൾ നടന്നിട്ടും മാറ്റങ്ങളൊന്നും ഇല്ല. വൃത്തിയായി സ്ളാബുകൾ നിരത്തിയ റോഡ് അരികുകൾ കാണണമെങ്കിൽ അടുത്ത സംസ്ഥാനങ്ങളിൽ ചെല്ലണം. ഒന്നുകിൽ പൊട്ടിപ്പൊളിഞ്ഞ സ്ലാബുകൾ അല്ലെങ്കിൽ മൂടിയില്ലാത്ത ഓടകൾ എന്നതാണ് മിക്കയിടത്തേയും സ്ഥിതി. ജനവാസ മേഖലയിലെ ഓടകൾ സ്ലാബിട്ട് മൂടണമെന്ന കോടതി ഉത്തരവുകൾ നിലനിൽക്കെയാണ് ബന്ധപ്പെട്ടവരുടെ ഇത്തരത്തിലെ അലംഭാവം. “കഴിഞ്ഞ ദിവസം ശ്രീകാര്യം കല്ലംപള്ളിയിൽ 72 കാരിയായ വീട്ടമ്മ കാൽ വഴുതി സമീപത്തെ ഓടയിൽ തലയിടിച്ച് വീണ് ദാരുണമായി മരിച്ച സംഭവമാണ് ഒടുവിലത്തേ വാർത്ത. ഈ പ്രദേശത്ത് നിർമ്മിച്ച ഓടകൾക്ക് ഒന്നര മീറ്ററിലേറെ ആഴമുണ്ട്. ശ്രീകാര്യം ജംഗ്ഷനിലും ഇതേ അവസ്ഥയാണ്. ഫ്ലൈ ഓവറിന്റെ നിർമ്മാണത്തിനായി ഏറ്റെടുത്ത സ്ഥലത്തെ പ്രധാന റോഡിനോട് ചേർന്ന ഓടകളിലെ സ്ലാബുകൾ…
